Wednesday 8 June 2016

ഭക്തകവി പൂന്താനം

പൂന്താനം ഇല്ലം - ചരിത്രം മായ്ക്കാത്ത അത്ഭുതം
പെരിന്തല്‍മണ്ണക്കടുത്തുള്ള കീഴാറ്റൂരിലെ പൂന്താനം ഇല്ലത്തിലെ പത്തായപ്പുര.. ഒപ്പം അതിഥികൾക്ക് താമസിക്കുവാനുള്ള സ്ഥലമായും ഒപ്പം ഏറ്റവും മുകളിലെ നിലയിൽ നൃത്തവും മറ്റും നടത്തുന്നതിനുള്ള സൌകര്യവും ഉണ്ട്

പൂന്താന ദിനം.

മലയാളത്തിന്‍റെ ജനകീയനായ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ്‌ (മാര്‍ച്ച്‌ 12 ശനിയാഴ്ച.)
"കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും"
എന്ന ജ്ഞാനപ്പാനയിലെ വരികള്‍ കണക്കിലെടുത്ത് എല്ലാ വർഷവും കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത്.
ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.
ജ്ഞാനപ്പാന മലയാളത്തിന്‍റെ ഭഗവദ്ഗീതയായിട്ടാണ് കരുതപ്പെടുന്നത്.
പൂന്താനം നമ്പൂതിരി ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമപ്രദേശത്തെ പൂന്താനം എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതു കൊണ്ടു തന്നെ യതാര്‍ത്ഥപേര് വ്യക്തമല്ല.
ദീര്‍ഘനാള്‍ നീണ്ടു നിന്ന സന്താന ദു:ഖത്തിനൊടുവില്‍ ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ ചോറൂണ് ദിനത്തില്‍ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകള്‍ക്കായി മാറ്റിവെച്ചു.
"ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റ് വേണമോ മക്കളായ് "
ഇങ്ങനെ ഒരവസരത്തില്‍ ഇത്തരം ഒരു രചന ഒരു ഉത്തമ ഭക്തനല്ലാതെ മറ്റാര്‍ക്ക് സാധ്യമാകും?!!
മേല്പത്തൂര്‍ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച അതേ കാലഘട്ടത്തിലാണ് പൂന്താനം ജ്ഞാനപ്പാനയും രചിച്ചതെന്ന് കരുതപ്പെടുന്നു.
തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ മേല്പത്തൂരിനെ സന്ദര്‍ശിച്ച പൂന്താനത്തെ സംസ്‌കൃതം പഠിച്ചിട്ട് എഴുതാന്‍ പറഞ്ഞ് മേല്പത്തൂര്‍ അപമാനിച്ചു. തുടര്‍ന്ന് രോഗബാധിതനായ മേല്പത്തൂരിനു മുമ്പില്‍ ഒരു ബാലന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍ പ്രത്യക്ഷനായി മേല്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് അരുള്‍ ചെയ്തതായി ഭക്തര്‍ വിശ്വസിക്കുന്നു.
ഈ ഉത്തമ ഭക്തനായ, യശശരീരനായ പൂന്താനം തിരുമേനിക്ക് നമ്മള്‍ സജ്ജനങ്ങള്‍
നമ്മുടെ നന്മ നിറഞ്ഞ മനസ്സുകളിൽ, എന്നെന്നും ആയുരാരോഗ്യ സൗഖ്യം നേരാം.

പൂന്താനം നമ്പൂതിരിയും മരപ്രഭുവും

പൂന്താനം നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമം പതിവായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സംസ്‌കൃതജ്ഞാനം കുറവാണ്. അതിനാല്‍ ചൊല്ലുന്നതില്‍ പല തെറ്റുകളും വരാറുണ്ടായിരുന്നു.
ഒരുദിവസം പത്മനാഭോ അമരപ്രഭു എന്ന ഭാഗത്ത് പത്മനാഭോമരപ്രഭു എന്നു വായിച്ചു. അടുത്തിരുന്ന മറ്റൊരു നമ്പൂതിരി പരിഹാസപൂര്‍വ്വം അതു തിരുത്തി… പൂന്താനം മരപ്രഭു അല്ല അമരപ്രഭുവാണ്.
"ഞാന്‍ മരപ്രഭുവാണ്. ആരുപറഞ്ഞു അല്ലെന്ന് രണ്ടും ഞാന്‍തന്നെയാണ്"… ശ്രീകോവിലില്‍നിന്നും ഗുരുവായൂരപ്പന്റെ അശരീരി അവിടെ മുഴങ്ങി.
കൊട്ടിയൂരമ്പലത്തില്‍ അന്ന് പൂന്താനം നമ്പൂതിരിയുടെതായിരുന്നു വായന. അദ്ദേഹം അതുകഴിഞ്ഞ് സ്‌നേഹിതന്മാരുമായി മടങ്ങുകയായിരുന്നു.
മാര്‍ഗ്ഗമദ്ധ്യേ ഭാഗവതം പുസ്തകത്തിന്റെ കാര്യം ഓര്‍മ്മയിലെത്തി. അത് എടുക്കുവാന്‍ മറന്നു. ഭാഗവതം കൈയിലില്ലാത്ത ദുഃഖമായിരുന്നു കവിക്ക്.
കൂട്ടുകാര്‍ വിലക്കിയിട്ടും പൂന്താനം തിരിച്ചു നടന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ശ്രീലകത്തുനിന്നും ഇങ്ങനെയൊരു ശബ്ദം കേട്ടു
പൂന്താനം മടങ്ങിക്കോളൂ… നാളെ രാവിലെ ഗുരുവായൂരമ്പലത്തിലെ തൃപ്പടിയില്‍നിന്നും ഭാഗവതപുസ്തകം കിട്ടും.

ജ്ഞാനപ്പാന

കൃഷ്ണ! കൃഷ്ണ! മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണ! ഗോവിന്ദ നാരായണാ ഹരേ!
അച്ചുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ!
മംഗളാചരണം
ഗുരുനാഥന്‍ തുണചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍

കാലലീല

ഇന്നലെയോളമെന്തെന്നന്നറിഞീല
ഇനി നാളെയുമെന്തെന്നറിഞീല
ഇന്നിക്കണ്ട തടിക്കുവിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീലാ
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നുവരുത്തുന്നതും ഭവാന്‍.

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുന്‍പേ കണ്ടിട്ടറിയുന്നിതു ചിലര്‍
മനുജാതിയില്‍തന്നെ പലവിധം
മനസ്സിന് വിശേഷമുണ്ടോര്‍ക്കണം.

പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങള്‍
കര്‍മത്തിലധികാരിജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം
സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‍ക്കട്ടെ സര്‍വ്വവും.

തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തില്‍
ഉഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ ചെയ്തിരിക്കുന്നു.

എളുതായിട്ടു മുക്തിലഭിപ്പാനായ്
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും

നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍

മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വിലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്കു
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്

ഒന്നിലുമറിയാത്ത ജനങ്ങള്‍ക്കു
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി
ന്നൊന്നായുള്ളോരു ജീവസ്വരൂപമായ്

ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്.

കര്‍മ്മം

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും

പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാംകര്‍മ്മവും

മൂന്നുജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നു കൊണ്ടും തളയ്ക്കുന്നു ജീവനെ.

പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി
ലൊന്നിരുമ്പുകൊണ്ടെന്നത്രെ ഭേദങ്ങള്‍.

രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

ബ്രഹ്മവാദിയായ് ഈച്ചയെറുമ്പോളം
കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും

ഭുവനങ്ങളെ സൃഷ്ട്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയം

ദിക്പാലന്മാരുമവണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‍പകര്‍മ്മികളാകിയ നാമെല്ലാം
അല്പകാലംകൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പൂക്കും പുറപ്പെട്ടും
കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.

നരകത്തില്‍ കിടക്കുന്ന ജീവന്‍ പോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നുപിറന്നിട്ടു
സുകൃതം ചെയ്തു മേല്‍പ്പോട്ടു പോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജാതരായ്;ദുരിതം ചെയ്തു ചത്തവര്‍.

വന്നൊരദ്ദുരിതത്തിന്‍ ഫലമായി
പിന്നെപ്പോയ് നരകങ്ങളില്‍ വീഴുന്നു
സുരലോകത്തില്‍ നിന്നൊരു ജീവന്‍ പോയ്
നരലോകേ മഹീസുരനാകുന്നു .
ചണ്ഡകര്‍മ്മങ്ങള്‍ ചെയ്തവന്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു
അസുരന്മാര്‍ സുരന്മാരായീടുന്നു
അമരങ്ങള്‍ മരങ്ങളായീടുന്നു
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടന്‍ ഓരിയായ്‌പോകുന്നു.

കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു.

ഈച്ച ചത്തൊരു പൂച്ചയായീടുന്നു.
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍
ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.

അങ്ങനെ ചെയ്തു നേടി മരിച്ചുടന്‍
അന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍
തങ്ങള്‍ ചെയ്‌തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.

ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍;
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍ നിന്നുടന്‍
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂന്നെന്നുപറയും കണക്കിനേ.

ഭാരതമഹിമ

കര്‍മ്മങ്ങള്‍ക്ക് വിളഭൂമിയകിയ
ജന്മദേശമീഭൂമിയറിഞ്ഞാലും
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിര്‍ണ്ണയം
ഭക്തന്മാര്‍ക്കും മുമുക്ഷുജനങ്ങള്‍ക്കും
സക്തരായ വിഷയിജനങ്ങള്‍ക്കും
ഇച്ചിച്ചീടുന്നതൊക്കെക്കൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്

അവനീതല പാലനത്തിനല്ലോ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധി മദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും.

ഭൂപദ്മത്തിനു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതില്ലല്ലോ നില്‍ക്കുന്നു

ഇതിലൊമ്പതു ഖണ്ടങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു

കര്‍മ്മബീജമതീന്നു മുളയ്‌ക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും.

കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും

ഭാരതമായ ഖണ്ടമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണയം

അത്രമുഖ്യമായുള്ളോരു ഭാരതം
ഇപ്രദേശമെന്നെല്ലാരുമോര്‍ക്കണം.

കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസംഗീര്‍ത്തനമെന്നിയേ
മറ്റില്ലേതുമേ യത്‌നമറിഞ്ഞാലും.

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമൂന്നിലുമുള്ള ജനങ്ങളും

മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ടങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നുയുഗങ്ങളിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാധ്യമല്ലായ്കയാല്‍
കലികാലത്തെ,ഭാരതഖണ്ടത്തെ,
കലിതാദരം കൈവണങ്ങീടുന്നു.

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യംപോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ടത്തിന്ഗല്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്‌ക്കാരം

എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ് ?

കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ
ചെമ്മേ നന്നായ് നിരൂപിപ്പിനെല്ലാരും

ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിനി വിനാശമില്ലായ്കയോ?

കഷ്ടം കഷ്ടം നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!

മനുഷ്യജന്മം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍!
എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചുനടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്
അതുവന്നിട്ടിവണ്ണം ലഭിച്ചൊരു
മര്‍ത്യജന്മത്തിന്‍ മുന്‍പേ കഴിച്ചു നാം
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്

തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നിര്‍പോളപോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

സംസാര വര്‍ണന

സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍.

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പൂക്കു
കുഞ്ചി രാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍;

ശാന്തി ചെയ്തു പുലര്‍ത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും
ഉണ്മാന്‍ പോലും കൊടുക്കുന്നില്ല ചിലര്‍

അഗ്‌നിസാക്ഷിണിയായൊരു പത്‌നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ല ചിലര്‍
സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവേപ്പോലെ ക്രൂദ്ധിക്കുന്നു ചിലര്‍;
വന്ദിതന്മാരെ കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍;
കാണ്ക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീവണ്ണം നില്‍പ്പുവെന്നും ചിലര്‍.

ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലര്‍
അര്‍ത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാന്‍
അഗ്‌നിഹോത്രാദി ചെയ്യുന്നിതു ചിലര്‍.
സ്വര്‍ണങ്ങള്‍ നവരത്‌നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്ക്കുന്നിതു ചിലര്‍.

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടും
എത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!

വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പൊഴും
അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്‍.

സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്പമാത്രം കൊടാ ചില ദുഷ്ടന്മാര്‍.

ചത്തുപോംനേരം വസ്ത്രമതു പോലും
ഒത്തിടാകൊണ്ടു പോവാനൊരുത്തര്‍ക്കും

പശ്ചാതാപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെ കരുതുന്നു
വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്മമതു തന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുംപോലെ ഗര്‍ദ്ദഭം
കൃഷ്ണ!കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്ണ കൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലോ തിരുവാതിരയെന്നും;

കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതി നാളെന്നും;
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി
ക്കാണമന്നന്നെടുപ്പിക്കരുതെന്നും,
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ!ശിവ!

എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കര്‍മ്മത്തിന്റെ വലുപ്പവുമോരോരോ
ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍വന്നു പിറന്നതുമെത്രനാള്‍
പഴുതേ തന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും

ഇന്നു നാമസങ്കീര്‍ത്തനം കൊണ്ടുടന്‍
വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നുവേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്ടത്തിനു പൊയ്‌ക്കൊള്‍വിനെല്ലാരും

കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അര്‍ത്ഥമോ,പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം

മദ്ധ്യാഹ്നാര്‍ക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചു കൊല്ലേണ്ടു?

ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്!

മിത്രങ്ങള്‍ നമുക്കെത്ര ശിവ!ശിവ!
വിഷ്ണുഭക്തന്മാരില്ലേ ഭുവനത്തില്‍?
മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ടികള്‍.

ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതു തന്നെ
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും

അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുക തന്നെ പണിയുള്ളു.

നാമജപം

സക്തികൂടാതെ നാമങ്ങളെപ്പോഴും
ഭക്തിപൂണ്ടു ജപിക്കണം,നമ്മുടെ
സിദ്ധകാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം

ഹരിഷാശ്രു പരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്‍
സജ്ജനങ്ങളെക്കാണുന്ന നേരത്തു
ലജ്ജകൂടാതെ വീണു നമിക്കണം.

ഭക്തി തന്നില്‍ മുഴുകിച്ചമഞ്ഞുടന്‍
മത്തനെപ്പോലെ നൃത്തം കുതിക്കണം.

പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരബ്ധങ്ങളശേഷമൊഴിഞ്ഞീടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തി വേറിട്ടു സഞ്ചരിച്ചീടുമ്പോള്‍
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുകേണ്ട
തിരുനാമത്തിന്‍ മാഹാത്മ്യം കേട്ടാലും!

ജാതി പാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതരാകിയ
മൂകരെയങ്ങോഴിച്ചുള്ള മാനവര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും

ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പൊഴേ വന്നുപോയ്
ബ്രഹ്മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യന്‍താനും പറഞ്ഞിതു
ബാദരായണന്‍താനുമരുള്‍ ചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ആമോദംപൂണ്ടു ചൊല്ലുവിന്‍നാമങ്ങള്‍
ആനന്ദംപൂണ്ടു ബ്രഹ്മത്തില്‍ചേരുവാന്‍
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിന്‍ മാഹാത്മ്യമാമിത്

പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനെ !

കൊട്ടിയൂർ ക്ഷേത്രം

വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്‌. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാരക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌.

പ്രജാപതി ദക്ഷൻ സർവൈശ്വര്യം നേടാൻ യാഗം നടത്തിയ സ്ഥലമാണ് കൊട്ടിയൂരെന്ന്വിശ്വാസം. അവിടെ ശിവഭഗവാൻ സ്വയംഭൂവായി വസിക്കുന്ന സ്ഥാനമാണ് കൊട്ടിയൂരെന്ന്വിശ്വാസം. ഭഗവാൻ കുടികൊള്ളുന്ന സ്ഥലത്തിന് മണിത്തറയെന്ന് പേര്. ഭഗവൽ പത്‌നിയുംദക്ഷപ്രജാപതിയുടെ പുത്രിയുമായ സതീ ദേവി പിതാവിൽ നിന്നുണ്ടായ അവഹേളനംസഹിക്കാതെ യാഗാഗ്‌നിയിൽ ആത്‌മാഹുതി ചെയ്ത സ്ഥാനത്തെ അമ്മാറക്കൽ തറയെന്നുംവിളിക്കും. ഇവയെ ചുറ്റിയുള്ള പ്രദക്ഷിണ വഴിക്ക് പേര് തിരുവൻചിറ. രുധിരമൊഴുകിയ ചാലാണ്പിന്നീട് തിരുവൻചിറയായി പരിണമിച്ചത്.സതീദേവി ഭഗവാനെ പ്രണയിച്ചതും വിവാഹം ചെയ്തതും പിതാവായ ദക്ഷനെ ചൊടിപ്പിച്ചുഅതിനാൽ തന്നെ യാഗം നടത്തിയപ്പോൾ ഭഗവാനെയും ദേവിയേയും ക്ഷണിച്ചില്ല. എന്നാലുംതാതനല്ലേ, ഈ നടക്കുന്നതും യാഗമല്ലേ എന്ന് ചൊല്ലി ക്ഷണിക്കപ്പെട്ടില്ലെങ്കിലും യാഗത്തിന് ചെന്നദേവിയെ സർവരുടെയും മുമ്പിൽ വച്ച് പിതാവായ ദക്ഷൻ പരിഹസിച്ചു. അഭിമാനം ചോദ്യംചെയ്യപ്പെട്ടപ്പോൾ ദേവി യാഗാഗ്‌നിയിൽ ചാടി ജീവൻ വെടിഞ്ഞു. ഇതുകേട്ട് കോപം പൂണ്ട ഭഗവാൻഭൂതഗണങ്ങളുമായെത്തി യാഗഭൂമി തകർത്തു. ദേവി ആത്‌മാഹുതി ചെയ്ത ഹോമകുണ്ഠത്തിന്സമീപം സ്നേഹാധിക്യത്താൽ ഭഗവാൻ സ്വയംഭൂവായി കുടികൊള്ളുന്നു എന്ന് ഐതിഹ്യം.ഒരിക്കലും മിനുക്കി വെടിപ്പാക്കാത്ത വിളക്കുകളാണ് ഇവിടെ കാലങ്ങളെ അതിജീവിച്ച് തെളിഞ്ഞുനിൽക്കുന്നത്. നാൾവഴിക്കണക്കുകളിൽ മാത്രം പൂജകളും ചടങ്ങുകളും നടത്തുന്ന ഇവിടെ പക്ഷെമുഹൂർത്തങ്ങളൊന്നിനുമില്ല. ഇതൊക്കെ സാധാരണ ചരിത്രത്തിൽ പരാമർശിക്കപ്പെടാത്തകാര്യങ്ങൾ. ഗവേഷകർക്ക് പക്ഷെ കൗതുകം തോന്നാവുന്ന ഇത്തരം ആയിരക്കണക്കിന്ചോദ്യങ്ങൾ നൽകുന്ന ഉത്സവവും ഗ്രാമവുമാണ് കൊട്ടിയൂർ . ചരിത്രം എന്തായാലും ഐതിഹ്യങ്ങൾക്ക് വ്യാഖ്യാനങ്ങൾ ഏറെ നൽകിയാലും എല്ലാകൊല്ലവർഷവും ഇടവത്തിലെ ചോതി നാൾ മുതൽ മിഥുനത്തിലെ ചിത്തിര വരെ വൈശാഖഉത്സവം നടന്നു വരുന്നു.കയ്യാല (പർണശാലകൾ)കളുണ്ടാക്കി അർഥമേതെന്ന് കൃത്യമായി മറ്റുള്ളവർക്ക്വിവക്ഷിക്കാനാവാത്ത നാമങ്ങൾ അതിൽ ചാർത്തി ജൻമസ്ഥാനികരും അവകാശികളുംഅടിയന്തിര യോഗക്കാരും ഇവിടെ 27 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ താമസിക്കുന്നു.ചാതുർവർണ്യത്തിന്റെ പൊരുളുകൾക്ക് ചേരാത്ത ഈ സ്ഥാനികാവകാശ സമവാക്യമാണ്ലോകത്തിന് മുന്നിൽ കൊട്ടിയൂർ ക്ഷേത്രത്തെയും ഉത്സവത്തെയും വ്യത്യസ്തമാനിലനിർത്തുന്നത്.

കൊട്ടിയൂർ ഒരു ജനാധിപത്യ ഉത്സവം

ജാതീയമായ തരംതിരിവുകളെ അപ്രസക്തമാക്കിക്കൊണ്ട് ബ്രാഹ്മണൻ മുതൽ കാട്ടിലെപഴമക്കാരായ കാടൻ വരെയുള്ളവർ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്ഥാനികരാണ്ശൈവവൈഷ്‌ണവശാക്തേയാരാധനാക്രമങ്ങളുടെ ഈറ്റില്ലമായ ഈ പുണ്യഭൂമിആചാരനുഷ്‌ഠാനങ്ങളിലും, നിത്യനിദാനപൂജാക്രമങ്ങളിലും ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്ഹിന്ദുസമാജത്തിലെ മുഴുവൻ വിഭാഗങ്ങൾക്കും തുല്യപ്രാധാന്യം കൽപിച്ച്, ഓരോജാതീയവിഭാഗത്തിനും അവരവരുടെ ജീവിതവൃത്തിയുമായി ബന്ധപ്പെട്ട് അടിയന്തരാവകാശങ്ങൾനൽകിപ്പോരുന്ന ഒരു ജനാധിപത്യവ്യവസ്ഥിതി വൈശാഖോത്സവത്തെ വേറിട്ടതാക്കുന്നുപശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ബാവലിപ്പുഴയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഈകാനനകൈലാസേശ്വരക്ഷേത്രം ത്രിശിലാചലം, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു അതിപ്രാചീനകാലം മുതൽക്കേ അയിത്തരഹിത ആചാരം നിലനിർത്തിപ്പോന്ന കൊട്ടിയൂർവൈശാഖോത്സവം ഏറെ പ്രസക്തമാണ്. ദക്ഷപ്രജാപതിയാഗം നടത്തിയ സ്ഥലമാണത്രേ കൊട്ടിയൂർ. യാഗവേദിയിലെത്തിയ സതീദേവിഅപമാനിതയായി ദേഹത്യാഗം ചെയ്‌ത പുണ്യഭൂമി. തന്റെ പ്രാണേശ്വരി ആത്‌മത്യാഗം ചെയ്‌ത ഹോമകുണ്ഡത്തിനരികിലായി യാഗപര്യവസാനവേളയിൽ സ്വയംഭൂവായി നിലകൊള്ളുന്ന ശിവചൈതന്യം ലോകരക്ഷയ്‌ക്കായി നടത്തിയ യാഗം ഫലപ്രാപ്‌തിയിലെത്താതെ സർവവിനാശത്തിലേക്ക് പോകുന്നതുകണ്ട് ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും കൂടിച്ചേർന്ന സ്ഥലം ‘കൂടിയൂരായി’. ഇത് കാലക്രമേണ പരിണമിച്ച് ‘കൊട്ടിയൂരാ’യി മാറി.ത്രേതായുഗാരംഭത്തിൽ ശിവശിഷ്യരിൽ പ്രധാനിയായ പരശുരാമൻ ഈസഹ്യപർവതസാനുവിലെത്തി തപസുചെയ്‌തു. ദേവേന്ദ്രനിർദേശമനുസരിച്ച് തപസുമുടക്കാനായി കലി എത്തി. കലിയുടെ പ്രവൃത്തിയിൽ ക്രൂദ്ധനായ ഭാർഗവരാമൻ കലിയെ കൊലപ്പെടുത്താനുറച്ചപ്പോൾ ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ടുവത്രേ. കലി ഒരിക്കലും ഈ യാഗഭൂമിയിൽ പ്രവേശിക്കയില്ലെന്നും, ഇവിടുത്തെ ഭക്തർക്ക് കലികൻമഷങ്ങളേൽക്കില്ലെന്നും, ദേവഭൂമിയായ ഇവിടെ വർഷം തോറും വൈശാഖമഹോത്സവം നടത്തണമെന്നുമുള്ള ഉപാധിയിൽ കലിയെ ഭാർഗവരാമൻ വിട്ടയച്ചു. മേടമാസത്തിലെ വിശാഖം മുതൽ മിഥുനമാസത്തിലെ ചോതിവരെ മൂന്ന് മാസങ്ങളിലാണ് പരശുരാമകൽപിതമായ ഉത്സവചടങ്ങുകൾ നടക്കുന്നത്. കാലാന്തരത്തിൽ വൈശാഖോത്സവം തടസ്സപ്പെടുകയും, ദേവസങ്കേതം കൊടുങ്കാടു മൂടുകയും ചെയ്‌തു. അനേകശതാബ്‌ദങ്ങൾക്കു ശേഷം ഒരു കുറിച്യ യുവാവ് നായാട്ടുവേളയിൽ ശിവചൈതന്യം വഹിക്കുന്ന കൽവിളക്ക് കണ്ടെത്തുകയും, അതുവഴി ക്ഷേത്രപുനരുദ്ധാരണം നടത്തപ്പെടുകയും ചെയ്‌തു എന്നാണ് ഐതിഹ്യം.

കൊട്ടിയൂരിന്റെ സ്വന്തം ഓടപ്പൂക്കൾ

കൊട്ടിയൂർ ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമാണ്കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂ. ദർശനം കഴിഞ്ഞു മടങ്ങുന്നവർ ഓടപ്പൂവ് ഒരെണ്ണമെങ്കിലുംസ്വന്തമാക്കിയിരിക്കും. കൊട്ടിയൂർ ദർശനത്തിന്റെ സന്തോഷം കൊട്ടിയൂരിൽ എത്താത്തവരുമായിപങ്കിടാൻ ഓടപ്പൂവ് സമ്മാനമായി നൽകുകയും ചെയ്യും. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ്ഓടപ്പൂ ഓർമിപ്പിക്കുന്നത്. ഓടപ്പൂവിന്റെ നിർമാണംഏറെ അധ്വാനമുള്ള ജോലിയാണ്. ഓട വെള്ളത്തിലിട്ടശേഷം എടുത്ത്ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനുമഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ്ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നതിനായി സൂക്ഷിക്കുന്നത്. ദിവസങ്ങളുടെ അധ്വാനംവേണം ഓടപ്പൂവ് നിർമിക്കാൻ. ഒരുകാലത്ത് പരക്കെയുണ്ടായിരുന്ന ഓടക്കാടുകൾകൊട്ടിയൂരിൽനിന്ന് അപ്രത്യക്ഷമായി ക്കഴിഞ്ഞു. കൊട്ടിയൂർ ഭഗവാനെ ആദിവാസികൾവിളിക്കുന്നത് തന്നെ ഓടക്കാടച്ഛൻ എന്നാണ്. ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ്ഓടപ്പൂവ് എന്നാണ് കരുതപ്പെടുന്നത്. ശിവഭൂതങ്ങളുടെ തലവൻ വീരഭദ്രനും സംഘവും യാഗംതകർക്കാൻ എത്തിയപ്പോൾ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടിരോമങ്ങൾ പിഴുതെറിഞ്ഞതാണ് ഓടപ്പൂവായി മാറിയതെന്നു കരുതപ്പെടുന്നു. കൊട്ടിയൂരിൽ വൈശാഖ ഉൽസവത്തിന്എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകവും കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയും മാത്രമല്ല,അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് .

ശ്രീ കൊട്ടിയൂർ വൈശാഖമഹോത്സവം 2016 (മെയ്‌ 20 മുതൽ ജൂൺ 15 വരെ)
സ്വയംഭൂവായി മഹാദേവൻ..
തിരുവഞ്ചിറ എന്ന ചെറു ജലാശയത്തിനു നടുവിലാണു സ്വയംഭൂ വിഗ്രഹം. ഇൗ വെള്ളത്തിലൂടെവേണം തൊഴാനും പ്രദക്ഷിണം വയ്ക്കാനു മെല്ലാം. കൂട്ടിന് ഇടമുറിയാത്ത മഴയും.. നടവഴിയിലെവെള്ളത്തിൽ ദർശനം കാത്തുനിൽക്കുന്ന വരുടെ എണ്ണം മഴ കനക്കുന്തോറും പെരുകും. അതാണുകൊട്ടിയൂർ. അക്കരെ കൊട്ടിയൂർ എന്നറിയപ്പെടുന്ന ഇവിടേക്ക് വൈശാഖോൽസവ കാലത്തുമാത്രമാണു പ്രവേശനം. മകംനാളിൽ ശീവേലി വരെയേ സ്ത്രീകൾക്കു പ്രവേശനമുണ്ടാകൂബ്രാഹ്മണാചാര പ്രകാരമാണു ചടങ്ങുകളെങ്കിലും സർവ ജാതിമതസ്ഥർക്കും ഇവിടെപ്രവേശിക്കാം.. ഉൽസവത്തിനു വേണ്ടതെല്ലാം ഒരുക്കുന്നത് വിവിധ അറുപത്തിനാലോളം അവകാശി കുടുംബങ്ങളാണ്. എണ്ണയും തിരിയും മുതൽ ഇളനീർ വെട്ടാനുള്ളകത്തി വരെ യഥാസമയം അവകാശികൾ ഇവിടെയെത്തിക്കും. ആരെയും പ്രത്യേകിച്ചു ക്ഷണിച്ചോവിളിച്ചറിയിച്ചോ കൊണ്ടുവരേണ്ടതില്ല. എല്ലാം അതതിന്റെ സമയത്തു നടക്കും.അക്കരെ കൊട്ടിയൂരിൽ വൈശാഖോൽസവം നടക്കുന്ന നാളുകളിൽ ഇക്കരെ കൊട്ടിയൂരിലെക്ഷേത്രത്തിൽ നിത്യപൂജ ഉണ്ടാകില്ല.

No comments:

Post a Comment