Saturday 30 June 2018

സൂര്യവന്ദനം

സര്‍വജീവജാലങ്ങള്‍ക്കും ആധാരഭൂതമായ അന്നവും ജലവും വായുവും സന്തുലിതമായി നിലനിര്‍ത്തുന്നത് സൂര്യനെന്ന് നക്ഷത്രത്തിന്റെ സാന്നിദ്ധ്യംകൊണ്ട് മാത്രമായതിനാല്‍
മിത്രോ ദാധാര പൃഥ്വി........എന്നും, മിത്രായ ഹവ്യം ഘൃതമജ്ജുഹോതാ ....... എന്നും പറയുന്നു. മിത്രനാണ് ഭൂമിക്കാധാരം, മിത്രനായി ഞാന്‍ ഈ ഹവിസ്സും നെയ്യും ചേര്‍ത്ത് ഹോമിക്കുന്നു.....
അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ഡയോക്‌സൈഡ് സ്വീകരിച്ച് ഭൂമാതാവില്‍ നിന്നെടുത്ത ജലവും, വായുവിലെ ഓക്‌സിജനും ചേര്‍ത്ത് ''സൂര്യന്‍ തയ്യാറാക്കുന്നതാണ്''. സസ്യങ്ങളിലെ അന്നജം അത്യന്താധുനിക സംവിധാനമുപയോഗിച്ചാല്‍ പോലും കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ ജലവുമായി ചേര്‍ത്ത്, ഒരു ലാബറട്ടറിയില്‍ അന്നജത്തിന്റെ ഒരു തന്മാത്രപോലും ഉണ്ടാക്കുവാന്‍ സാധ്യമല്ല. അതു സൂര്യ ചൈതന്യത്തിന്റെ ദാനമാണ്. ഈ അന്നജമാണ് ജന്തുക്കള്‍ക്കും കീടങ്ങള്‍ക്കുമാവശ്യമായ ഭക്ഷ്യദ്രവ്യങ്ങളുണ്ടാകുന്നത്. കടല്‍സസ്യങ്ങള്‍ കടല്‍മത്സ്യങ്ങള്‍ക്കും കരസസ്യങ്ങള്‍ ജന്തുക്കള്‍ക്കും ആധാരമാകുന്നു. ഇതിന് ആധാരം സൂര്യനും. അതുകൊണ്ട് നാം സൂര്യനെ പൂജിക്കുന്നു.
ജ്യോതിശുക്ലശ്ചതേജശ്ച ദേവാനാം സതതം പ്രിയ
പ്രഭാകരോ മഹാതേജോ ദീപോളയം പ്രതിഗ്രഹ്യതാം
ദേവന്മാര്‍ക്കുപോലും പ്രിയങ്കരനും ജ്യോതിസ്വരൂപനും മഹാതേജസ്വിയുമായ സൂര്യദേവാ ഈ ദിപം സ്വീകരിച്ചാലും!


ഷണ്മുഖൻ:-


പ്രകാശിക്കുന്നതെല്ലാം വൈദിക വങ്മയത്തിൽ ദേവന്മാരാണ്. മാതാവും പിതാവും അതിഥിയുമെല്ലാം ദേവന്മാരാണ്, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഇവക്കെല്ലാം അടിസ്ഥാനമയ അഗ്നിയും ദേവതകളാണ്. സൗരയൂഥത്തിന്റെ ഊർജ്ജം സൂര്യതേജസ്സാണ്. മറ്റുനക്ഷത്രങ്ങൾ മറ്റു യൂഥങ്ങൾക്ക് പ്രകശം നൽകുന്നു. അപ്പോൾ ചരാചരങ്ങളെല്ലാം ദേവതകളാണെന്നുകാണാം . എന്നാൽ ഈ ദേവതകളുടെയെല്ലാം നായകൻ അഗ്രണി - അഗ്നിയാകുന്നു. നമ്മുടെ വയറ്റിലുണ്ടാകുന്ന ജഠയരാഗ്നി മുതൽ സൂര്യനിൽ വരെ അഗ്നിയാണുള്ളത്. ബൃഹത്തായ ബ്രഹ്മമാണ് അഗ്നിയുടെ നിമിത്തകാരണം . ബ്രഹ്മം കാരണമായത് ബ്രഹ്മണ്യമാകുന്നു. സു ഉപസർഗ്ഗം ചേർത്താൽ സുബ്രമണ്യനായി. ഇങ്ങനെ സകല ദേവകളെയും ചേർത്ത് ഒരു സേനതന്നെയാക്കി അവയെ നയിക്കുന്ന അഗ്നിയെ തന്നെയാണ് സുബ്രമണ്യൻ എന്നു പറയാം. ആറെന്ന സംഖ്യയുമായി അഗ്നിക്ക് വലിയ ബന്ധമുണ്ട്. ആറ് കൃത്തികകൾ അഗ്നിയുടെ നക്ഷത്രമായ കാർത്തിക തന്നെയാണ്. തൈത്തിരീയ ബ്രാഹ്മണത്തിൽ പറയുന്നത് ഇങ്ങിനെയാണ്. "ഏതദ്വാ അഗ്നേർ നക്ഷത്രം യത് കൃത്തികഃ " അഗ്നിയാണ് ഈ ആറ് നക്ഷത്രങ്ങളുടെയും ദേവൻ. സുബ്രമണ്യന്റെ മറ്റൊരുപേരു സ്കന്ദൻ എന്നാണല്ലോ. ഇതും അഗ്നിയാണ് എന്ന് ധാതു നോക്കിയാൽ മനസ്സിലാകും. ഗമിക്കുന്നത് ഉണക്കുന്നത് എന്നി അർത്ഥങ്ങളാണ് സ്കണ്ടിർ എന്ന ധാദുവിനുള്ളത്. അതുകൊണ്ട് സ്കന്ദൻ എന്നാൽ അഗ്നി എന്നർത്ഥമെടുക്കാം . ആറ് ഋതുക്കളെ കുറിക്കുന്നതാണ് ആറ് കൃത്തികകൾ, സംവത്സരമാണ് ആറ് ഋതുക്കൾ, ശതപഥ ബ്രാഹ്മണത്തിലേക്ക് കടന്നാൽ അവിടെ ഇങ്ങനെ കാണാം, സംവത്സരത്തിന്റെ ഋതുക്കൾ അഗ്നിയാകുന്നു. സംവത്സരത്തിന് അഗ്നിയെന്നും പേരുണ്ടെന്ന് താണ്ഡ്യബ്രാഹ്മണത്തിലും കാണാം. "സംവത്സരോഗ്നിഃ" ചരാചരങ്ങൾ കടന്നുപോകുന്നത് ഋതുക്കളിലൂടെയാണ് സംവത്സരമെന്ന അഗ്നി അവയുടെ ആയുസ്സിനെ ശോഷിപ്പിക്കുകയും കാലമാകുന്ന പാതയിലൂടെ ഗമിപ്പിക്കുകയും ചെയ്യുന്നു, സ്കന്ദനായ അഗ്നിക്ക്ആറ്പാദങ്ങളുണ്ട്. പൃഥിവി, അന്തരീക്ഷം, ദ്യൗലോകം (ബഹിരാകാശം) ഐശ്വര്യം, ഔഷധികൾ , വനസ്പദി (സസ്യം) കൾ, തുടങ്ങിയ പാദങ്ങളുള്ള സ്കന്ദൻ വൈശ്വാരനാകുന്നുവെന്ന് ഗോപഥ ബ്രാഹ്മണം പറയുന്നു. കാർത്തികേയനായ ഷണ്മുഖൺ വൈശ്വാരനായ അഗ്നിയുടെ പ്രതീകമാണ്. ബ്രഹ്മണത്തിൽ തന്നെ പറയുന്നു അഗ്നിയുടെ ഒമ്പാതാം രൂപമാണ് കുമാരനെന്ന് പറയുന്നു. രുദ്രന്റെ മകനാണെന്നും വേലയുധനെ പറയാറുണ്ട്. ദേവസേന കുമാരന്റെ ഭാര്യയാണെന്നും പുരാണത്തിൽ പറഞ്ഞീട്ടുണ്ട്.

മയിൽ വാഹനൻ.. സ്കന്ദനെ ശിഖി വാഹനൻ എന്നു പറയാറുണ്ട്. ശിഖി എന്ന വാക്കിന് കോഴിയെന്നും മയിലെന്നും അഗ്നിയെന്നും അർത്ഥമുണ്ട്. ഈ അർത്ഥങ്ങളെല്ലാം സന്നിവേശിപ്പിച്ചുകൊണ്ട് കുമാരനെ- സുബ്രമണ്യനെ - സ്കന്ദനെ മയിൽ വാഹനൻ എന്നു പറയുന്നതായിരിക്കാം. അഗ്നിയുടെ ശിഖകൾ എന്താണ് ? അഗ്നിജ്വാലകളാണ് ശിഖകൾ. മയിലിനും കോഴിക്കും തലയിൽ ശിഖകൾ കാണാം.

ശിവൻ എന്ന സ്രാഷ്ടാവ് പത്നിയായ പ്രകൃതി (പാർവ്വതിയിൽ) യിൽ സങ്കൽപശക്തിയാൽ പ്രജോദനം നൽകി ജഗത്തിനെ സൃഷ്ടിച്ചു. അഗ്നിയാണ്- ഊർജ്ജം- എല്ലാ സൃഷ്ടികളുടെയും ഉപാദനകാരണം നിമിത്തകാരണം ഈശ്വരനും. ശിവൻ എന്നത് ഈശ്വരന്റെ ഗുണങ്ങളിൽ അധിഷ്ഠിതമായ പര്യായനാമമാണ്. അഗ്നി അഗ്രണിയായി എല്ലാറ്റിനെയും നയിക്കുന്നു. എല്ലാ സങ്കൽപങ്ങളെയും പോലെ അഗ്നിയെന്ന അതിശ്രേഷ്ഠ നായകന് ഒത്തിണങ്ങിയതാണ് മുരുകന്റെ രൂപവും എന്നു കാണാം.


വാണീ നിന്‍ കൃപ

യോഗശാസ്ത്രപ്രകാരം ഒരു ചിന്ത വാക്കായി രൂപാന്തരപ്പെടുന്നത് 4 ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടാണ്. ചിന്ത രൂപപ്പെടുന്ന ആദ്യ അവസ്ഥയായ പര, അതിനെ തിരിച്ചറിയുന്ന പശ്യതി, വാ‍ക്കിലേയ്ക്ക് പരിഭാഷപ്പെടുന്ന മധ്യമ, പിന്നെ പുറത്തേയ്ക്കു വന്ന വാക്കായ വൈഖരി എന്നിവയാണവ. വാക്ദേവി മാധ്യമത്തിന്റെ അധിഷ്ഠാന ദേവതയാണ്. പറഞ്ഞ വാക്കിന്റെ നിലവാരം, ഭാഷ, അത് തോന്നിപ്പിക്കുന്ന വികാരം എന്നിവയെല്ലാം മാധ്യമത്തില്‍ നിശ്ചയിക്കപ്പെടുന്നു. അത് പുറത്തേയ്ക്ക് പറഞ്ഞതു മാത്രമാണ് വൈഖരി. വാണീ നിന്‍ കൃപ കാണിവേണമെന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതിയത് ഇതു കൊണ്ടായിരിക്കാം...


ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ :-

1 - നിർമാല്യദർശന സമയം -- വിശ്വരൂപദർശനം,
2 - തൈലാഭിഷേകം -- വാതരോഗാഘ്നൻ,
3 - വാകചാർത്ത് -- ഗോകുലനാഥൻ,
4 - ശംഖാഭിഷേകം -- സന്താനഗോപാലൻ,
5 - ബാലാലങ്കാരം -- ഗോപികനാഥൻ,
6 - പാൽ മുതലായ അഭിഷേക സമയം -- യശോദാബാലൻ
7 - നവകാഭിഷേകം -- വനമാലാകൃഷ്ണൻ,
8 - ഉച്ചപൂജ -- സർവ്വാലങ്കാരഭൂഷണൻ,
9 - സായാംകാലം -- സർവ്വമംഗളദായകൻ,
10 - ദീപാരാധനക്ക് -- മോഹനസുന്ദരൻ,
11 - അത്തപൂജക്ക് -- വൃന്ദാവനചരൻ,
12 - തൃപ്പുകക്ക് -- ശേഷശയനൻ,

ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ.

ജനങ്ങൾ ദർശനത്തിനു വരുമ്പോൾ ഏതു സമയത്ത് ഏതു രൂപത്തിലാണ് ഗുരുവായൂരപ്പൻ ഇരിക്കുന്നതെന്ന് അറിയുവാനും എല്ലാസമയങ്ങളിലും ഇരുന്ന് ഗുരുവായൂരപ്പന്റെ 12 വിവിധരൂപത്തെ നോക്കുന്നവർക്കും ഭക്തിജ്ഞാനവൈരാഗ്യവും ഭക്തന്റെ എല്ലാ അഭിഷ്ട്ത്തെയും ദാനമായി കൊടുക്കുവാൻ തീർച്ചപ്പെടുത്തി നിൽക്കുന്ന ഗുരുവായൂരപ്പനെ സാഷ്ടാഗം നമസ്ക്കരിച്ച് തൊഴുക.


അവതാരം.

നാമരൂപാദികളിലൂടെ സാക്ഷാത്കരിക്കാൻ നിർഗുണനായ (സത്വരജോതമോഗുണങ്ങളില്ലാത്ത) ഈശ്വരനെ സഗുണോരൂപത്തിൽ ആരാധിക്കാൻ സൗകര്യപ്രദമായ വിവിധരൂപങ്ങളിൽ ആചാര്യന്മാർ അവതരിപ്പിച്ചു. സൃഷ്ടിക്കുവേണ്ടി ബ്രഹ്മാവിനെയും, സംരക്ഷണത്തിനു (സ്ഥിതി) വേണ്ടി വിഷ്ണുവിനെയും, സംഹാരത്തിനുവേണ്ടി ശിവനെയും, എപ്പോഴേങ്കിലും ധർമ്മത്തിന്ഉ ക്ഷയവും അധർമ്മത്തിനു ശക്തിയും വർദ്ധിക്കുമ്പോൾ ഇവരിലേതെങ്കിലും മൂർത്തികൾ അതിനു പരിഹാരം കാണാൻ അവതാരങ്ങൾ സ്വീകരിക്കും . അവതാരത്തിന് താഴോട്ട് ഇറങ്ങിവരൽ എന്നർത്ഥം. അവരുടെ സാക്ഷാൽ രൂപങ്ങളില്ലാതെ, സൗകര്യാർത്ഥം ഓരോരോ രൂപങ്ങൾ സ്വീകരിച്ചുകൊണ്ട് സ്വാധാമങ്ങളിൽ നിന്ന് ഭൂമിയിയിലേക്ക് ഇറങ്ങി വരുന്നതാണ് അവതാരം. അവതരിക്കുന്നത് പരിപൂർണ്ണനായ പരമാത്മാവാണ് എങ്കിലും പരമാത്മാവിന്റെ പരിപൂർണ്ണതക്ക് കുറവോ ഹാനിയോ വരുന്നില്ല. ഈശ്വരൻ അവിടെയും ഇവിടെയും പൂർണ്ണനാണ്.

ഓം പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാശിഷ്യതേ."

അത് (പരബ്രഹ്മം) പൂർണ്ണമാണ് , ഇതും (കാര്യബ്രഹ്മം) പൂർണ്ണമാണ്, പൂർണ്ണത്തിൽ നിന്നും പൂർണ്ണം ഉണ്ടാകുന്നു. പൂർണ്ണത്തിൽ നിന്നും പൂർണ്ണം എടുത്താൽ പൂർണ്ണമെടുത്താൽ പൂർണ്ണം അവശേഷിക്കുന്നു.

Infinity കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും Infinity തന്നെ..


നാഗങ്ങളുടെ അഷ്ടോത്തരശതനാമാവലി

ഓം അനന്തായ നമ :

ഓം വാസുദേവാഖ്യായ നമ :

ഓം തക്ഷകായ നമ :

ഓം വിശ്വതോമുഖായ നമ :

ഓം കാർക്കോടകായ നമ :

ഓം മഹാപത്മായ നമ :

ഓം പത്മായ നമ :

ഓം ശംഖായ നമ :

ഓം ശിവപ്രിയായ നമ :

ഓം ധൃതരാഷ്ട്രായ നമ : 10

ഓം ശംഖപാലായ നമ :

ഓം ഗുളികായ നമ :

ഓം സർപ്പനായകായ നമ :

ഓം ഇഷ്ടദായിനേ നമ :

ഓം നാഗരാജായ നമ :

ഓം പുരാണായ നമ :

ഓം പുരുഷായ നമ :

ഓം അനഘായ നമ :

ഓം വിശ്വരൂപായ നമ :

ഓം മഹീധാരിണേ നമ : 20

ഓം കാമദായിനേ നമ :

ഓം സുരാർച്ചിതായ നമ :

ഓംകുന്ദപ്രദായ നമ :

ഓം ബഹുശിരസേ നമ :

ഓം ദക്ഷായ നമ :

ഓം ദാമോദരായ നമ :

ഓം അക്ഷരായ നമ :

ഓം ഗണാധിപതായ നമ :

ഓം മഹാസേനായ നമ :

ഓം പുണ്യമൂർത്തയേ നമ : 30

ഓംഗണപ്രിയായ നമ :

ഓം വരപ്രദായ നമ :

ഓം വായു ഭക്ഷായ നമ :

ഓം വിശ്വധാരിണേ നമ :

ഓം വിഹംഗമായ നമ :

ഓം പുത്രപ്രദായ നമ :

ഓം പുണ്യരൂപായ നമ :

ഓം പന്നഗേശായ നമ :

ഓം ബിലേശായ നമ :

ഓം പരമേഷ്ഠിനേ നമ : 40

ഓം പശുപതയേ നമ :

ഓം ഭവനാശിനേ നമ :

ഓം ബാലപ്രദായ നമ :

ഓം ദാമോദരായ നമ :

ഓം ദൈത്യഹന്ത്രേ നമ :

ഓം ദയാരൂപായ നമ :

ഓം ധനപ്രദായ നമ :

ഓം മതിദായിനേ നമ :

ഓം മഹാമായിനേ നമ :

ഓം മധുവൈരിണേ നമ : 50

ഓം മഹോരഗായ നമ :

ഓം ഭുജഗേശായ നമ :

ഓം ഭീമരൂപായ നമ :

ഓം ഭയാപഹൃതേ നമ :

ഓം ശുക്ലരൂപായ നമ :

ഓം ശുദ്ധദേഹായ നമ :

ഓംശോകഹാരിണേ നമ :

ഓം ശുഭപ്രദായിനേ നമ :

ഓം സന്താനദായിനേ നമ :

ഓം സർപ്പരൂപായ നമ : 60

ഓം സർപ്പേശായ നമ :

ഓം സർവ്വദായിനേ നമ :

ഓം സരീസ്യപായ നമ :

ഓം ലക്ഷ്മീകരായ നമ :

ഓം ലാഭദായിനേ നമ :

ഓം ലലീതായ നമ :

ഓം ലക്ഷ്മണാകൃതയേ നമ :

ഓം ദയാരാശയേ നമ :

ഓം ദാശരഥയേ നമ :

ഓം ദൈത്യഹന്ത്രേ നമ : 70

ഓം ദമാശ്രയായ നമ :

ഓം രമ്യരൂപായ നമ :

ഓം രാമഭക്തായ നമ :

ഓം രണധീരായ നമ :

ഓം രതിപ്രദായ നമ :

ഓം സൗമിത്രയേ നമ :

ഓം സോമസംകാശായ നമ :

ഓം സർപ്പരാജായ നമ :

ഓം സതാം പ്രിയായ നമ :

ഓം കർസുരായ നമ : 80

ഓം കാമ്യഫലദായ നമ :

ഓം കിരീടിനേ നമ :

ഓം കിന്നരാർച്ചിതായ നമ :

ഓം പാതാളവാസിനേ നമ :

ഓം പരായ നമ :

ഓം ഫണാമണ്ഡലമണ്ഡിതായ നമ :

ഓം ബാഹുലേയായ നമ :

ഓം ഭക്തിനിധയേ നമ :

ഓം ഭൂമിധാരിണേ നമ :

ഓം ഭവപ്രിയായ നമ : 90

ഓം നാരായണായ നമ :

ഓം നാഗരാജായ നമ :

ഓം നാനാരൂപായ നമ :

ഓം നാഥപ്രിയായ നമ :

ഓം കാകോദരായ നമ :

ഓം കാമ്യരൂപായ നമ :

ഓം കല്യാണായ നമ :

ഓം കാമിതാർത്ഥദായിനേ നമ :

ഓം ഹതാസുരായ നമ :

ഓം ഹല്യഹീനായ നമ : 100

ഓം ഹർഷദായ നമ :

ഓം ഹരഭൂഷണായ നമ :

ഓം ജഗദാദയേ നമ :

ഓം ജരാഹീനായ നമ :

ഓം ജാതിശൂന്യായ നമ :

ഓം ജഗന്മയായ നമ :

ഓം വന്ധ്യത്വദോഷശമനായ നമ :

ഓം പുത്രപൗത്രഫലപ്രദായ നമ : 108


ആത്മസംസ്കാരം

ലോകത്തിലുള്ള എല്ലാ വസ്തുക്കൾക്കും ജന്മനാ ചില മാലിന്യങ്ങൾ കാണും. അവയെ പരിശോധന ചെയ്ത് ദൂരീകരിച്ച് ശുദ്ധങ്ങളാക്കുന്ന പ്രവർത്തിക്കാണ് സംസ്കാരമെന്നു പറയുന്നത്.

നാം കടലിൽ നിന്നും രത്നങ്ങൾ എടുക്കുന്നു. എന്നാൽ ഇപ്രകാരം എടുക്കുന്ന രത്നങ്ങളിൽ ചളി പത മുതലായവ പുറമേ പറ്റിയിരിക്കുക സാധാരണമാണ്. വേറെയും പലകേടുപാടുകൾ ഉണ്ടായിരിക്കും. ഈ നിലയിൽ അവ പ്രകാശിക്കുന്നില്ല. രത്നങ്ങൾക്ക് വേണ്ട പ്രാകാശവും ശക്തിയും ലഭിക്കണമെങ്കിൽ മുൻ പറഞ്ഞ മാലിന്യങ്ങളെ അകറ്റണം. ഈ ക്രിയയ്ക്കാണ് സംസ്ക്കാരം എന്നു പറയുന്നത്. ഇപ്രകാരം സംസ്ക്കപ്പെടുന്നതുവരെ രത്നങ്ങൾ നിഷ്പ്രയോജനങ്ങളും നിഷ്പ്രഭങ്ങളുമായി ഭവിക്കുന്നു. ഈ തത്ത്വത്തെ തന്നെ നമ്മോടും സംബന്ധിപ്പിക്കാം . കായികമായും ആഭ്യന്തരമായും രണ്ടു വിധ മാലിന്യങ്ങൾ നമ്മെ ബാധിക്കുന്നു. ഇവയിൽ അഭ്യന്തരങ്ങൾ പ്രധാനങ്ങളാക്കുന്നു.

രജസ്തമോദോഷങ്ങളാൽ നാം ബന്ധരാകുമ്പോൾ ആത്മാവിന് പ്രസാദവും ശക്തിയും ലഭിക്കുന്നില്ല. ഈ അസംസ്കൃതസ്ഥിയിൽ നാം നിഷ് പ്രയോജനന്മാരും അശക്തന്മാരുമായി ഭവിക്കുന്നു. അപ്പോൾ വസ്തുക്കൾക്കെന്നപോലെ ആത്മാവിനും ശുദ്ധിയും പ്രാസാദവും ലഭിക്കുന്നതിനും സംസ്ക്കാരം ആവിശ്യമണെന്നു വന്നുകൂടുന്നു.

ആത്മാവിന് സ്വഭാവേന ശക്തിയും നൈർമ്മല്യവുമുണ്ട്. ഈ സ്ഥിതിക്ക് ആത്മാവ് എങ്ങനെ മാലിനമാകുന്നു. രജസ്തമോദോഷങ്ങൾകൊണ്ട് ആത്മാവിനു പുറമേ മറവുണ്ടാവുന്നു എന്നേയുള്ളൂ. ഈ മറവുതന്നെ അശക്തിക്കും മാലിന്യത്തിനും കാരണം.

അഭ്യന്തരമായി ആത്മാവിനുവേണ്ട ശക്തിയും പ്രസാദാദിഗുണഭൂയിഷ്ഠതയുണ്ടെങ്കിലും ഈ മറവു നിമിത്തം ഫലമുണ്ടാവുന്നില്ല . അപ്പോൾ നാം നിഷ് പ്രയോജനന്മാർ. നമ്മുടെ ജീവിതോദ്ദേശത്തെ അറിഞ്ഞു സാധിക്കുന്നതിനുവേണ്ട ശക്തിയില്ലാത്തവരയി ഭവിക്കുന്നു. സർവ്വപ്രകാരേണയും ആത്മസംസ്ക്കാരം എല്ലാവർക്കും അത്യാവിശ്യമുള്ള ഏറ്റവും പ്രാധാന്യമായ ഒരു ഗുണമാണെന്ന് ഗ്രഹിക്കാവുന്നതാകുന്നു.

ആത്മസംസ്ക്കാരത്തിന് ആസ്പദങ്ങളായി ചിലമൂല്യതത്ത്വങ്ങളുണ്ട്. അവയിൽ പ്രധാനമായ ഒന്നാണ് ശുചിത്വം. ഈ ഗുണം കൊണ്ടല്ലാതെ ആത്മസംസ്കാരം സമ്പാദിക്കാവുന്നതല്ല. സ്ഥൂലമായും ആഭ്യന്തരമായും ശുചിത്വം രണ്ടുവിധം. സ്നാനദികളെ കൊണ്ട് ശരീരത്തെ നിർമ്മലമാക്കുന്നത് പുറമേയുള്ള ശുചിത്വമാകുന്നു. ഈശ്വരഭക്തി, സൽസംസർഗ്ഗം ശാസ്ത്രവിചിന്തനം, മുതലാവയാണ് ആഭ്യന്തരശുചിത്വത്തിനുള്ള മർഗ്ഗങ്ങൾ.

പുറമേ പൊടിയും ഇരുട്ടും കഠിനമായി വർദ്ധിച്ചാൽ വസ്തുക്കളെ തിരിച്ചറിയാൻ പാടില്ലാതെ നാം അപകടത്തിലാവുന്നത് സാധാരണമാണ്. രജസ്സും തമസ്സും ബാധിച്ചാൽ മനസ്സിന്റെ നിലയും ഇതു തന്നെ. വേണ്ടത് വേണ്ടാത്തത്, തത്ത്വം അതത്ത്വം, സത്യം അസത്യം, സ്വാർത്ഥം പരാർത്ഥം, മുതലായവയൊന്നും രജസ്തമഃപങ്കിലമായ മനസ്സിന് അറിയുവാൻ സാധിക്കുന്നില്ല. ഈ അന്ധതയിൽ അകപ്പെടുന്നവർ തനിയെ നാശത്തെ വരിക്കുന്നു. ഈ ആപത്തിൽ നിന്നും നമ്മെ രക്ഷിക്കുന്ന മഹത്തായ ദിവ്യൗഷധമാണ് ശുചിത്വം. ഈശ്വരഭജനം, സുജനസംസർഗ്ഗം, മുതലായവകൊണ്ട് ആർക്കും അന്തശുചിത്വം സമ്പദിക്കാൻ കഴിയും.

ആത്മസംസ്ക്കാരത്തിന്റെ മറ്റൊരു മൂല്യതത്വം ആചാരശുദ്ധിയാകുന്നു. ഇവിടെ ആചാരത്തിന് സദാചാരമെന്നർത്ഥം , ശിഷ്ടന്മാരായ ഗുരുജനങ്ങൾ പരമ്പരയാ അംഗീകരിച്ചുവെന്നതും ഇന്നും ആ വിധമുള്ളവർ ആദരിക്കുന്നതും ശ്രേയസ്കരവുമായ കീഴ്നടപ്പിനെ സദാചാരമെന്നു പറയുന്നു. ഇപ്രകാരമുള്ള ആചാരങ്ങളെ വിധിയനുസരിച്ച് ശ്രദ്ധയോടു കൂടി അനുഷ്ഠിക്കുന്നതുകൊണ്ട് ലഭിക്കുന്ന അന്തഃശുദ്ധിയാണ് ആത്മശുദ്ധി ഇതുതന്നെ ആചാരശുദ്ധി.


"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!!


ഈ പതിനാറു നാമങ്ങളും കലികല്മഷത്തെ നശിപ്പിക്കുന്നു. ഇതിലും മെച്ചമായ മാർഗ്ഗം വേദശാസ്ത്രാദികളിൽ പോലും ഇല്ല.

ഈ നാമത്തിന്റെ സഹായത്താൽ ഷോഡശാകലാസമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മേഘനിർമുക്തനായ സൂര്യൻ അധികം പ്രകാശത്തോടുകൂടി ശോഭിക്കുന്നതു പോലെ ആ പരബ്രഹ്മത്തിന്റെ യഥാർത്ഥസ്വരൂപം അപ്പോഴാണ് സ്പഷ്ടമായി പ്രതിഭസിക്കുന്നത്.

ഈ നാമജപത്തിന് പ്രത്യേകിച്ച് വിശേഷവിധിയൊന്നുമില്ല. പരിശുദ്ധമോ അപരിശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാവുന്നതാണ്. ഈ നാമ രൂപ വൈഭവത്താൽ നാലു വിധത്തിലുള്ള മുക്തിയും കൈവരുന്നു.

സാലോക്യ, സാമീപ്യ, സാരൂപ്യ, സായൂജ്യ മുക്തികൾ,

സാലോക്യം:- സമാനമായുള്ള ലോകത്തോടു കൂടിയവനായി - ഈശ്വരന്റെ ലോകത്തുകൂടെ പാർക്കുക.

സാമീപ്യം:- ഈശ്വരന്റെ സമീപത്തിരിക്കുക.

സാരൂപ്യം:- ഈശ്വരന്റെ സ്വരൂപം പോലെ ആവുക.

സായൂജ്യം:- ഈശ്വരന്റെ രൂപത്തിൽ( ജലത്തിൽ ജലം പോലെ) കലർന്നിരിക്കുക.

ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാൽ സാധകൻ ബ്രഹ്മഹത്യപാപത്തിൽ നിന്നും നിർവൃത്തനായിത്തീരുന്നു. അവൻ വീരഹത്യാപാപവിമുക്തനായി ഭവിക്കുന്നു, സുവർണ്ണമോക്ഷണപാപത്തിൽ നിന്നും വിമുക്തനായി തീരുന്നു. സർവ്വധർമ്മപരിത്യാഗജന്യമായ പാപത്തിൽ നിന്നും ഉടൻ തന്നെ മോചനം ലഭിക്കുന്നു. അതിശീഘ്രം നിർവൃത്തനായി തീരുന്നു.


പുതുവര്‍ഷ സന്ദേശം 2018

ജീവിതവൃക്ഷത്തിന്റെ ഒരിലകൂടി കൊഴിയുകയാണ്‌, ഒപ്പം 2018 എന്ന വര്‍ഷവസന്തം വിരിയുകയാണ്‌. ഏവര്‍ക്കും ഈശ്വരാനുഗ്രഹത്തിന്റെ പുതുവര്‍ഷം ആശംസിക്കുന്നു

ഹൃദയം നന്ദികൊണ്ടു നിറയെണ്ട നിമിഷങ്ങളാണിത്‌. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ഈശ്വരൻ നമ്മിലേക്ക്‌ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അപകടങ്ങളില്‍ നിന്നും കാത്ത അനുഭവങ്ങള്‍ ഒക്കെ നന്ദിയോടെ നമുക്ക്‌ ഓര്‍ക്കാം. ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ഈശ്വരപരിപാലനയുടെ തണലിലാണ്‌ നാം ജീവിക്കുന്നത്‌ എന്ന സത്യം ഈ ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക്‌ കുറിച്ചിടാം.

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരുടെ ബഹളങ്ങള്‍ നാം .കേൾക്കാറുണ്ട് എന്നാല്‍ ആഘോഷങ്ങളുടെ അന്ത്യത്തില്‍ നിരാശയോടെ പഴയ ജീവിതത്തിലേയ്‌ക്ക്‌ അവര്‍ മടങ്ങുന്നു. ആഘോഷിച്ചു വരവേല്‍ക്കുന്നതിനേക്കാള്‍ പുതുവര്‍ഷത്തെ ആത്മീയമായി വരവേല്‍ക്കാന്‍ നമുക്കാവണം. ആഘോഷങ്ങളൊക്കെ അല്‍പ്പായുസ്സുള്ളവ മാത്രമാണ്‌. എന്നാല്‍ ആത്മീയമായി ദൈവത്തോട്‌ ചേര്‍ന്ന്‌നിന്ന്‌ ദൈവം നല്‌കിയ വര്‍ഷമായി ഈ പുതുവര്‍ഷത്തെ സ്വീകരിച്ചാല്‍ ഈ വര്‍ഷം മുഴുവനും നമുക്ക്‌ അനുഗ്രഹദായകമായി മാറും.

2017ന്റെ പുതുവര്‍ഷ ലഹരിയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇന്നീ ഭൂമുഖത്തില്ല എന്നു നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്, ഈ വര്‍ഷവും ഈ വര്‍ഷത്തിന്റെ ഓരോ നിമിഷവും ഈശ്വരൻ എനിക്കായി നല്‌കുന്ന ദാനമാണ്‌

ഈ പുതുവര്‍ഷ പിറവിയില്‍ നമ്മുടെ പ്രാര്‍ത്ഥന മുഴുവന്‍ ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ നന്മയായി തീരണേ എന്നാണല്ലോ. അതിനോട്‌ നമുക്ക്‌ അല്‌പം കൂട്ടിച്ചേര്‍ത്ത്‌ ഇന്നു മുതല്‍ പ്രാര്‍ത്ഥിക്കാം.ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്ക്‌ നന്മയായി തീരാനും എന്നെ അനുഗ്രഹിക്കണമേ എന്നാകട്ടെ

.സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്ന ദിവസം കൂടിയാണിത്. നല്ല സന്ദേശങ്ങളും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും കൈമാറുമ്പോള്‍ ഹൃദയത്തില്‍ നമുക്ക്‌ ഒന്നുകൂടി കുറിച്ചിടാം: ഞാന്‍ ഈ വര്‍ഷം മറ്റുള്ളവര്‍ക്ക്‌ ഒരു നല്ല സന്ദേശമായിരിക്കും; ഞാന്‍ തന്നെയും ഈ വര്‍ഷം മുഴുവന്‍ ഒരു നല്ല സമ്മാനമായിരിക്കും. നമ്മുടെ ജീവിതവും പ്രവര്‍ത്തികളും ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്കുള്ള നല്ല സന്ദേശമായിരിക്കട്ടെ. നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ നന്മയിലേക്ക്‌ വളരട്ടെ. ഒപ്പം നമുക്ക്‌ ചുറ്റുമുള്ളവര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട സമ്മാനമായി തീരാനും നമുക്ക്‌ പരിശ്രമിക്കാം. ഈ പുതുവര്‍ഷത്തില്‍ ദൈവം കൊടുക്കുന്ന സമ്മാനമായി ഞാന്‍ എന്നെത്തന്നെ രൂപാന്തരപ്പെടുത്തണം. ഭാര്യയെ കൂടുതല്‍ സ്‌നേഹിച്ചും പരിഗണിച്ചും അവള്‍ക്കൊരു പുതുവര്‍ഷ സമ്മാനമായി ഭര്‍ത്താവ്‌ മാറണം. ഭര്‍ത്താവിനെ അംഗീകരിച്ചും ബഹുമാനിച്ചും ഭാര്യയും ഒരു പുതുവര്‍ഷ സമ്മാനമാകണം. മാതാപിതാക്കളെ അനുസരിച്ചും സ്‌നേഹിച്ചും അവര്‍ക്കുള്ള പുതുവര്‍ഷസമ്മാനമായി മക്കള്‍ മാറണം. മക്കളെ കൂടുതല്‍ സ്‌നേഹിച്ചും സഹായിച്ചും അവര്‍ക്കുള്ള സമ്മാനങ്ങളായി മാതാപിതാക്കളും മാറണം. ഈ പുതുവര്‍ഷത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ആവുംവിധമെല്ലാം മധുരമായിത്തീരാനും നമുക്ക്‌ പരിശ്രമിക്കാം......പുതുവത്സരാശംസകള്‍.............


കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?...

കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?... എന്ന പ്രശ്നം ചിരന്തനമായി ഉന്നയിക്കപ്പെട്ടുപോരുന്ന ഒന്നാണ്. ഇതിനു ശരിയായ ഉത്തരം രണ്ടു പുണ്യ പുരുഷ്ന്മാരുടെ വഴിപാടുകളാണ്. ഒന്ന് മേല്പത്തൂർ സ്തോത്ര വഴിപാടും, രണ്ട് കുചേലൻ ശ്രീകൃഷ്ണന് സാമർപ്പിച്ച അവിൽ വഴിപാടും. സ്തോത്രം വാങ്മയരൂപമായ വഴിപാടും, അവിൽ ഭോജ്യരൂപമായ വഴിപാടുമാണ്.

രോഗമുക്തിയും ദാരിദ്രമുക്തിയും സമർപ്പണത്തിന് പിന്നിൽ അഭിലാഷങ്ങളായി വർത്തിച്ചിട്ടില്ലെന്ന് പറയാവതല്ല. എന്നാൽ സ്വാർത്ഥകാര്യങ്ങൾ സാധിക്കാനായി വ്യക്തികളെ കൈകൂലികൊടുത്ത് പ്രീണിപ്പിക്കുന്നതും ഇതും തീർത്തും വ്യത്യസ്ത വികാരങ്ങളിൽ നിന്ന് നിന്നാണുറവകൊള്ളുന്നത്. ജപതപാദികളും സ്തോത്രരചനയും 'കാര്യം കാണാ'നുള്ള വ്യാജമുഖസ്തുതികളല്ല. ഉള്ളിൽ നിറഞ്ഞ ഭക്തിയിൽ നിന്നുളവാകുന്ന ചര്യകളാണ്. ആത്മാവിനെ പവിത്രീകരിക്കുന്ന അർപ്പണങ്ങൾ അതുപോലെയാണ്..

വസ്തുരൂപമായ വഴിപാടുകളും 'എനിക്ക് ഇന്നകാര്യം സാധിച്ചുതന്നാൽ പ്രതിഫലമായി ഇന്നതു നൽകാം എന്ന കരാറുപോലുള്ള വഴിപാടുകൾ മാത്രമേ ലൗകികമായ കൈകൂലിദാനത്തോടു തുലനം അർഹിക്കുന്നുള്ളൂ. സ്വാർത്ഥലാഭമുണ്ടായതുനുശേഷം ഒരു പങ്ക് 'കമ്മീഷൻ ' പോലെ കൊടുക്കലല്ലാ, ജപതപാദികളും സ്തോത്രരചനയും സ്വശക്തിയനുസരിച്ച് ഈശ്വരാർപ്പണമായി വസതുക്കൾ യജിക്കുന്നതും.
'ഇദം ന മമ' എന്ന ഭാവനയോടെയാണ് അഭിലാഷസിദ്ധിയോടു നിരപേക്ഷമായിട്ടാണ് സമർപ്പണം നിർവഹിക്കപ്പെടുന്നത്. നിസ്വാർത്ഥമായ അർപ്പണത്താൽ ആത്മാവ് വിമലീകൃതമാവുന്നു. പരമദരിദ്രനായ കുചേലൻ സമർപ്പിക്കുന്ന ഒരു പിടി അവിൽ ഒരു സാമ്രാട്ട് അർപ്പിക്കുന്ന കനകധാരയേക്കാൾ വളരെയേറെ വലിയ വഴിപാടാണ്.സമർപ്പണത്തിലെ ഭക്തി ശ്രദ്ധാദിക്കൾക്കാണ് വസ്തുവിന്റെ ലൗകികമായ മൂല്യത്തിനല്ല പ്രാധാന്യം . മേല്പത്തൂർ ജപതപാദി അനുഷ്ഠാനങ്ങൾ കൊണ്ടാണ് രോഗമുക്തി നേടിയിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ മാത്രം നേട്ടമാകുമായിരുന്നു. സ്തോത്രകാവ്യമാകട്ടെ ശാശ്വതസമകളിലൂടെ ശ്രദ്ധയും തത്പരതയുള്ള മനുഷ്യകത്തിന്നൊട്ടാകെ മനോവിമലീകരണവും പീഡാശാന്തിയും നൽകികൊണ്ട് നിൽക്കും. " വിശ്വപീഡാപഹത്യൈ" എന്ന വിശേഷണം പരോക്ഷമായി കാവ്യമെന്ന ആശയസത്തക്കും ചേരും .

ഭുക്തിയല്ല, ഭക്തിയാണ് അവിൽ നിവേദ്യം വഴിപാടായികഴിക്കുന്നതിനും നാരായണീയപാരായണത്തിനും പ്രചോദാനമാകേണ്ടത്. മാനസികമായ അന്ധത ബാധിക്കാതെ കാക്കാനുള്ള അനുഷ്ഠാനങ്ങളായി നാരായണീയ പാരായണവും അവിൽ നിവേദ്യവും വിവക്ഷിക്കപ്പെടണം .... " മനോവിമലീകരണത്തിന് അപര്യപതമായ എതു അനുഷ്ഠാനവും വ്യർത്ഥമാണ്".... നാരായണീയത്തിൽ നിന്ന് ഭക്തിരസം ലയത്തോടെ ഉൾക്കൊള്ളാനും കുചേലനെപ്പോലെ മനംനിറഞ്ഞ ഭക്തിയോടെ നിവേദ്യമർപ്പിക്കാനും വ്രതാനുഷ്ഠാനത്തിലൂടെ മനോവിമലീകരണംസാധിക്കാനും ഭഗവദ്നുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ .. .


നൃയജ്ഞം :-

അതിഥിയെ ഈശ്വരനായികാണാനാണ് നമ്മുടെ സംസ്കാരം അനുശാസിക്കുന്നത് (അതിഥിദേവോ ഭവഃ). അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില് നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്നേഹിക്കുവാന് അത് നമ്മെ പ്രാപ്താരാക്കുന്നു. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. അതിഥി ദേവോ ഭവ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു. മനുഷ്യയജ്ഞം, അതിഥിയജ്ഞം എന്നിപേരുകളിലും ഇത് അറിയപ്പെടുന്നു.

അതിഥി സൽക്കാരം മനുഷ്യസേവ എന്നിങ്ങനെ പൊതുവെ വൈദികചടങ്ങുകളോടുകൂടി ദിനംപ്രതി ഗൃഹസ്ഥാശ്രമികൾ ചെയ്യേണ്ടുന്ന കർമ്മങ്ങൾ വിധിച്ചിട്ടുണ്ട്. തന്നെക്കാൾ കുറവുള്ളവർക്ക അവ നിവർത്തിച്ചുകൊടുക്കുന്നതും ദരിദ്രനാരായണ പുജയും മനുഷ്യവർഗ്ഗ ശുശ്രൂഷയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സവിശേഷമായ നൃയജ്ഞം സത്സംഗമാണ്. അതിഥിയെന്നാൽ തിഥി നിശ്ചയമില്ലാതെവീട്ടിൽ വരുന്നവർ എന്നർത്ഥം. പരോപകാരികളും വിദ്വാന്മാരും, ജീതേന്ദ്രിയൻമാരും ധർമ്മനിഷ്ഠരുമായവർ ആകസ്മികമായി ഗൃഹത്തിൽ വരും . അവരെ ഗൃഹസ്ഥാശ്രമികൾ യഥോചിതം സ്വീകരിച്ച് ആസനസ്ഥരായി ഉപചരിക്കണം.

സത്സംഗമെന്നാൽ സത്യവുമായുള്ള ഒത്തുചേരൽ അഥവാ സത്യസാക്ഷത്ക്കരത്തിനുവേണ്ടി സജ്ജനങ്ങളോടുകൂടിയ സംസർഗ്ഗം. കുടുംബാംഗങ്ങളുടെ മനസംസ്ക്കാരം പവിത്രമാക്കി സന്മാർഗ്ഗനിരതമായിരിക്കുവാനും പരസ്പര സ്നേഹം വളർത്തുവാനും ജീവിതലക്ഷ്യബോധം ഉത്തേജിപ്പിക്കുവാനും ശരിയായ സത്സംഗം കൊണ്ട് അഥവാ അതിഥി യജ്ഞം കൊണ്ട് സഹായകമായി ഭവിക്കും.

"ധാന്യം യശസ്യമായുഷ്യം സ്വർഗ്ഗീയം വാ അതിഥി പൂജനം"

ഇങ്ങനെ ഗൃഹസ്ഥാശ്രമത്തിൽ അനുഷ്ഠിക്കേണ്ടതായ നിത്യകർമ്മങ്ങളും, നൈമിത്തിക കർമ്മങ്ങളും , യജ്ഞവും ഗൃഹസ്ഥാശ്രമിയുടെ ജീവനവൃത്തികൾക്ക് ഇവ ആദ്യവും അവസാനവുമായിരിക്കണം ,

കുടുംബസ്ത്രീ വീടും പരിസരവും എപ്പോഴും ശ്രീ വിളങ്ങുന്നതായി ചെയ്യണം . കുട്ടികളെ മാതൃകപരമായി വളർത്തണം , ഇവക്കെല്ലം ധനത്തേക്കാൾ കൃത്യനിഷ്ഠയും ധർമ്മബോധവും ജീവിതലക്ഷ്യബോധവുമാണ് അത്യന്താപേക്ഷിതമാണ്.

ഒരു വണ്ടിയിൽ കെട്ടിയകാളകൾ രണ്ടു ഒരേ വിധം വലിക്കുന്നെങ്കിലേ വണ്ടി യഥാക്രമം മുന്നോട്ട് നീങ്ങുകയുള്ളൂ. അതു പോലെ ഗൃഹസ്ഥാശ്രമികളായ സ്ത്രീ-പുരുഷന്മാർ ഗൃഹസ്ഥാശ്രമകർത്തവ്യങ്ങൾ സമചിത്തരായി നയിക്കുന്നെങ്കിലേ കുടുംബക്ഷേമവും ജീവിതസാഫല്യവും നിറവേറുകയുള്ളൂ..

പരിശുദ്ധമായ കൂട്ടുകെട്ടാണ് പുതിയ വിജ്ഞാനത്തെയും ഉപകരിക്കുന്ന തത്ത്വങ്ങളെയും കുറിച്ച് അറിയാൻ സഹായിക്കുന്നത്. 'സജ്ജനാനാം സംഗം" അഥവാ സജ്ജനങ്ങളുമായുള്ള കൂടിച്ചേരലാണ് സത്സംഗത്വം. അതിവൈകാരികതയേയും ദുഃഖങ്ങളെയും മറികടക്കാനുള്ള ഉപാധിയാണ് സജ്ജനങ്ങളുമായുള്ള സംസർഗം. ജീവിതം കുത്തിയൊഴുകുന്ന നദിപോലെയാണ് . നിശ്ചലമായ ശാന്തതയും ആഴവും അതിനു കൈവരുത്തുന്നത് ഗുരുക്കന്മരാകാം.... സുഹൃത്തുക്കളാകാം.. അങ്ങനെ ആരുമാകാം അവരത്രേ സജ്ജനങ്ങൾ. അത്തരക്കാരുമായുള്ള സംഗം തന്നെ സത്സംഗം . ; ആഴമുള്ള ജലത്തിൽ ഓളങ്ങളുണ്ടാകുന്നില്ല എന്നപോലെ ആഴമുള്ള ഹൃദയത്തിൽ വികാരങ്ങളുടെ തിരതള്ളലുണ്ടാകില്ല. തിരതള്ളുന്ന ഹൃദയത്തെ ശാന്തതയിലെത്തിക്കാൻ ബ്രഹ്മജ്ഞാനികൾക്കേ കഴിയൂ. 'പ്രപഞ്ചമാകുന്ന ആഴിയിൽപ്പെട്ടുഴലുന്നവരെ കരകയറ്റുന്ന നാവികനാണ് ദൈവ'മെന്ന് ദൈവദശകത്തിൽ നാരായണഗുരു വിവരിക്കുന്നുണ്ട്. ദേവപദത്തിലേക്കുള്ള വഴിക്കാട്ടിയാണത്രെ സജ്ജനങ്ങൾ .

ജീവിതമാകുന്ന കലക്കുവെള്ളത്തിൽ പ്രാണരക്ഷാർത്ഥം പിടയുന്നവരാണ് ഓരോരുത്തരും. , രക്ഷപ്പെടാൻ ഒരു ചുല്ലികമ്പെങ്കിലും നീട്ടുന്നവരാണ് സജജനങ്ങൾ . അവരുമായുള്ള കൂട്ടുക്കെട്ട് നിസംഗത്വത്തിലേക്കു നയിക്കും. എന്താണ് നിസംഗത്വം? ഒന്നിലും അഭിരമിക്കാത്ത അവസ്ഥ. ശമാദിഷ്ട്ക സമ്പത്തി കൈവരിച്ചതുപോലെ ഇന്ദ്രിയങ്ങളും അന്തഃകരണവുമെല്ലാമടക്കി പരമമായ ആത്മതത്ത്വത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഒരാൾ നിസംഗനായി തീരുന്നു. ശങ്കരാചാര്യർ 'വിവേകചൂഡാമണി'യിൽ ഇപ്രകാരം വിവരിക്കുന്നു. " മനുഷ്യത്വവും മുമുക്ഷുത്വവും മഹാപുരുഷന്മാരുമായുള്ള കൂടിച്ചേരലും ലഭിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്, ദൈവാനുഗ്രഹത്തിൽ മാത്രമേ അതു സാധ്യമാകൂ'...

."ദുർലഭം ത്രയമേവൈതദ് ദൈവാനുഗ്രഹ ഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയ

ഛാന്ദോഗ്യോപനിഷത്താകട്ടെ ആചാര്യവാൻ പുരുഷോ വേദഃ എന്നു വിവരിക്കുന്നു. അതുകൊണ്ട് സജ്ജനങ്ങളെ അന്വേഷിക്കുക, അവരുമായി കൂടിച്ചേരുക.

നിസ്സംഗത്വമാണ് മോഹരഹിതമായ അവസ്ഥയുണർത്തുന്നത് മോഹമാണെത്രെ.ദുഃഖത്തിനാധാരം. അതുകൊണ്ടാണല്ലോ 'ആഗ്രഹമാണ് എല്ല ദുഃഖങ്ങൾക്കും കാരണ'മെന്ന് ബുദ്ധൻ അനുശാസിച്ചത്. വിഷാദമാണ് മോഹത്തിന്റെ ഫലം; ക്രോധത്തിന്നു കാരണഭൂതനായിരിക്കുന്നതും മോഹം തന്നെ. മോഹം നടക്കാതിരിക്കുമ്പോഴാണ് അതു ക്രോധമായി പരിണമിക്കുന്നത്. അജ്ഞതയും അന്ധകാരവുമാണ് ക്രോധത്തിന്റെ ലോകം. എന്നാൽ നിസ്സംഗത മോഹത്തെയും ക്രോധത്തെയും അന്ധകാരത്തെയും ഇല്ലാതാക്കുന്നു. നിസംഗത രുപപ്പെടുത്തുന്നതാകട്ടെ സത്സംഗവും . നിർമോഹം നിശ്ചലമായ മനസ്സിനെ നിർമ്മിക്കുന്നു. ഓളങ്ങളൊഴിഞ്ഞ തടാകത്തിൽ അടിത്തട്ടു കാണാവുന്നതുപോലെ നിശ്ചഹൃദയത്തിനാഴങ്ങളിൽ അജ്ഞാനമാകുന്ന മുത്തുമണികളെ ഒരുവൻ കണ്ടെടുക്കുന്നു. സ്വജീവിതത്തിൽ തന്നെ. ജീവിച്ചിരിക്കുമ്പോൾ തന്നെ അവൻ മുക്തനാകുന്നു.


നമസ്തേ:-


നമ്മൾ ഭാരതീയർ ലോകത്ത് എവിടെ പോയാലും മറ്റുള്ളവരെ സ്വീകരിക്കുന്നത് നമസ്തേ എന്നു പറഞ്ഞായിരിക്കും .. അതിൻ ചിലകാരണങ്ങളുണ്ട് . തന്നെക്കാൾ ഉയർന്ന എന്തിനെയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്.

നമസ്തേ എന്ന പദത്തിൽ 'തേ' താങ്കളെ എന്നും 'മ' എന്നാൽ മമ അഥവ എന്റെയെന്നും, .ന' എന്നാൽ ഒന്നുമല്ലാത്തത് എന്നും അർത്ഥമാകുന്നു. അപ്പോൾ നമസ്തേ എന്നാൽ എന്റെതല്ല സർവ്വതും ഈശ്വരസമമായ അങ്ങയുടെതാണ് എന്നാണ്. ഇവിടെ "ഞാൻ' എന്റേത് എന്നുള്ള അഹംങ്കാരം ഇല്ലാതാകുന്നു എന്നു വ്യക്തം.

നമസ്തേ ഇതിനെ മൂന്നായി തരംതിരിക്കാം ഒന്ന് ഊർദ്ധ്വം, രണ്ട് മദ്ധ്യം, മൂന്ന് ബാഹ്യം, കൈപത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേർത്ത് ശിരസ്സിനു മുകളിൽ പിടിക്കുന്നതാണ് ഊർദ്ധ്വ നമസ്തേ. ഇതു സാധാരണ ഗുരു സന്ദർശനത്തിൽ , ശ്രാദ്ധത്തിൽ , ബലികർമ്മങ്ങളിൽ യോഗാസനങ്ങളിൽ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂർണ്ണവിധേയ ഭാവവും ആണ് . ഇതോടപ്പം 'നമോ നമഃ' ശബ്ദ്മാണ് ഉപയോഗിക്കേണ്ടത്.

മദ്ധ്യനമസ്തേ എന്നാൽ കൈപത്തികളും വിരലുകളും ചേർത്ത് നെഞ്ചോട് ചേർത്തുവെക്കണം ഇത് ഈശ്വരദർശനം, ക്ഷേത്രദർശനം, തീർത്ഥയാത്ര , യോഗീദർശനം എന്നിവക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക. എന്നതാണ്. 'നമാമി' എന്ന ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.

ബാഹ്യനമസ്തേ എന്നാൽ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോട് ചേർത്തുവെക്കണം. (ചെറുവിരൽ ഭൂമിയും , മോതിരവിരൽ ജലവും, നടുവിരൽ അഗ്നിയും , ചൂണ്ടുവിരൽ വായുവും, പെരുവിരൽ ആകാശവുമായിട്ടാണ് സങ്കൽപ്പിട്ടുള്ളത്. അതായത് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിൽ ഒരുമിച്ചു ചേർന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.) ഇത് ദേവപൂജാ , സ്വയംപൂജാ എന്നിവയക്ക് ഉപയോഗിക്കുന്നു.

ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് വലതുകയ്യിന്റെ നിയന്ത്രണം പിംഗളാ നാഡിക്കും. ഇടതുകയ്യിന്റെ നിയന്ത്രണം ഇഡാനാഡിക്കും ഉണ്ട്. പിംഗളാനാഡി രജോഗുണത്തിന്റെയും , ഇഡാനാഡി തമോഗുണത്തിന്റെയും പ്രീതീകമാണ് . കൈകൾ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവർത്തികൾ ആരംഭിക്കുകയും നട്ടെല്ലിലെ സുഷുമ്നനാഡി ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സർവ്വമയമായ ഈശ്വരൻ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യുന്നു.


മോതിര മാറ്റം

വിവാഹത്തിനു മോതിരം കൈമാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും കാണുന്നുണ്ട് .
വധു വരന്റെ വലതുകൈയിലെ മോതിരവിരലിലും, വരൻ വധുവിന്റെ ഇടതുകൈയിലെ മോതിരവിരലിലും ആണ് മോതിരം അണിയിക്കുന്നത്.
(ഇന്ന് മിക്കവാറും ഇതിനു വിപരീതമായി "വിവാഹ നിശ്ചയം" എന്നതൊരു "ചടങ്ങാക്കി" മാറ്റി മോതിരം കൈമാറൽ അന്ന് നടത്തി കാണുന്നു)

പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും, സ്ത്രീയുടെ വലതു ഭാഗം ഭർത്തൃസ്ഥാനവും ആണ്. ശാസ്ത്രീയമായി നോക്കിയാലും ശരീരത്തിന്റൊ വലതു ഭാഗമാണല്ലോ ക്രിയാദിമുഖ്യതയുള്ളതും, ബലവത്തായതും. ഹിന്ദുധർമ്മത്തിലും അർദ്ധനാരീശ്വര രൂപവും അതുതന്നെ പ്രദാനം ചെയ്യുന്നു.

സ്ത്രീ പ്രപഞ്ചത്തിലെ മായാശക്തിയും പുരുഷൻ ബ്രഹ്മതത്വവും ആണ്. പുരുഷനും സ്ത്രീയും ചേർന്നതാണല്ലോ ബ്രഹ്മാണ്ഡം. പുരുഷന്റെ വലതുവശവും സ്ത്രീയുടെ ഇടതു വശവും വിപരീത ധ്രുവങ്ങളിലാണ്. അപ്പോൾ ബ്രഹ്മസ്വരൂപത്തിനു പൂർണ്ണത വരുന്നില്ല എന്നർത്ഥം . ഇവ രണ്ടും ചേരുമ്പോൾ മാത്രമാണ് ബ്രഹ്മതത്ത്വം ഭൂമിയിൽ പൂർണ്ണത എത്തുന്നത്. ഉദാഹരണം, ഒരു വൃത്തത്തിന്റെൂ രണ്ടു ഭാഗങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മാത്രമാണ് ആകൃതിയിൽ വൃത്താകാരം ഉണ്ടാകുന്നത്.അങ്ങനെ ഈ രണ്ടുവശങ്ങളും തമ്മിൽ ബന്ധിക്കുന്ന പ്രക്രിയയാണ് സ്വർണ്ണ വളയം (മോതിരം) കൊണ്ട് ഉദ്ദേശിക്കുന്നത്.

മോതിരമണിയാത്ത ഭാര്യാഭർത്താക്കന്മാർ വെറും ലൌകിക ദാമ്പത്യ ബന്ധനത്തിലും, മോതിരമണിഞ്ഞ ഭാര്യാഭർത്താക്കന്മാർ ആത്മീയ ബന്ധത്തിലും ആകുന്നു എന്നർത്ഥം. (ശ്രീരാമന്റെന മുദ്രാമോതിരം ആണല്ലോ ഹനുമാനെ സീതാദേവിയ്ക്ക് പരിചയപ്പെടാൻ ഉപകരിച്ചത്). ഇത് ഭാര്യാഭർത്തൃ ബന്ധത്തിന്റെ ദൃഡതയാണ് വെളിപ്പെടുന്നത്.


ഭൂത യജ്ഞം
<><><><><><><>
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു

ബലിവൈശ്വദേവയജ്ഞമെന്നുകൂടി ഈ ഭൂതയജ്ഞാത്തിലും ചടങ്ങുകളുണ്ട്. ഗൃഹസ്ഥാശ്രമി ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പതിതർ രോഗാതുരർ വളർത്തുമൃഗങ്ങൾ മറ്റു പക്ഷിമൃഗാദികൾ എന്നിവയ്ക്കും തിനും ജലവും നൽകണമെന്നുണ്ട്. മംഗളകർമ്മത്തിനും ശുദ്ധാഹാരത്തിനും ചാണകം പാൽ മുതലാവ തരുന്ന പശുകുലത്തെ സംരക്ഷിക്കേണ്ടതിൽ അമാന്തം കാണിക്കരുതെന്നും പ്രത്യേകം നിർദ്ദേശിക്കുന്നു. അറിഞ്ഞും അറിയാതെയും നാം ചവുട്ടിയും മെതിച്ചും മറ്റും എത്രയോ കൊല്ലുന്നുണ്ട് , അതിന്റെ പ്രായശ്ചിത്തത്തിനും ഭക്ഷണശുദ്ധിക്കും ഭൂതയജ്ഞം ഉപകരിക്കുന്നു .

ഉപദ്രവകാരികളായ ജന്തുക്കൾപോലും മനുഷ്യരെ ഭയന്നു ജീവിക്കുന്നു. മനുഷ്യർ അവർക്കെല്ലാം ഉപദ്രവകാരികളാണ്. മനുഷ്യർക്ക് ജന്തുക്കളോടും ഋണബാദ്ധ്യതകളുണ്ടെന്ന കാര്യം മറക്കാവതല്ല. അക്കാരണത്താൽ തന്നെ ഈ ഋണബന്ധനമോചനാർത്ഥം എല്ലാ ജീവജാലങ്ങളോടും അനുകമ്പയും ആർദ്രതയുള്ളവരുമായി വർത്തിക്കേണ്ടത് മനുഷ്യധർമ്മമാകുന്നു. ഭൂതയജ്ഞത്തിലൂടെ ഈ ബോധം വികസിക്കേണ്ടതാകുന്നു.


ബ്രഹ്മയജ്ഞം


വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം.

ഇന്ന് പഠന വിഷയത്തിൽ ഇന്ന് ധാരാളം ലോപം വന്നുചേർന്നീട്ടുണ്ട്. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത് ശീലിക്കുക. *പഞ്ചാക്ഷര മന്ത്രം (നമശ്ശിവായ) എങ്കിലും 108 പ്രാവശ്യം രണ്ടുനേരവും ജപിക്കുന്നത് നന്നായിരിക്കും.

ഇത് ഋഷിയജ്ഞമെന്നും പറയപ്പെടുന്നു. വേദാദിധർമ്മശാസ്ത്രങ്ങൾ കൃത്യനിഷ്ഠയോടെ സ്വാദ്ധ്യായം ചെയ്തുപഠിക്കുന്നതും അതേ അടിസ്ഥാനത്തിൽ ആവിശ്യമുള്ള ലൗകിക വിജ്ഞാനങ്ങൾ അഭ്യസിക്കുന്നതും അവ മറ്റുള്ളവരു പഠിക്കുന്നതിനും പരിശീലിക്കുന്നതിനും വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുന്നതും ബ്രഹ്മയജ്ഞമാണ് . ഇതിനാൽ വിദ്യയും മേധാശക്തിയും ധർമ്മവും മനസംസ്ക്കാരവും അഭിവൃദ്ധിപ്പെടുന്നു.

അറിഞ്ഞ വിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കണം. ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം. വേദം, ഉപനിഷത്ത് , ഭഗവത് ഗീത, ഭഗവതം തുടങ്ങിയ ധർമ്മ ഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്. ഋഷി പാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത് . സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം. ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികാരം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്. ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്. അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം . അറിഞ്ഞ വിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കണം. ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം. വേദം, ഉപനിഷത്ത് , ഭഗവത് ഗീത, ഭഗവതം തുടങ്ങിയ ധർമ്മ ഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്. ഋഷി പാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത് . സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം. ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികാരം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്. ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്. അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം . അദ്ധ്യാപനവും ധർമ്മാചരണവും മറ്റും പ്രതിഫലേച്ഛ കൂടാതെ ചെയ്താൽ അതും ബ്രഹ്മയജ്ഞത്തിലുൾപ്പെടുന്നു. ആത്മീയത


ഗായത്രീ മാഹാത്മ്യം……

ഗായത്രീ കല്പവൃക്ഷം :-

സ്വർലോകത്തിലെ സർവ്വാഭിഷ്ടപ്രദായിയായ ഉൽകൃഷ്ടവൃക്ഷമാണ് കല്പകവൃഷം. അതുപോലെ എല്ലാ സംഭാവനകളെയും സുഭിക്ഷമായി നൽകുന്നു. ഭൂമിയിലെ ഗായത്രീയെന്ന കല്പകവൃക്ഷം.

ഓം = ആസ്തിക്യം, ഭാരതീയധർമ്മമൂലം. അതു വളർന്ന് മൂന്ന് ഭഗമായി പിരിയുന്നു.
ഭുഃ = ആത്മജ്ഞാനം,
ഭുവഃ = കർമ്മയോഗം,
സുവഃ = സുസ്ഥിരത (സമാധി),

മൂന്ന് പ്രധാന ശാഖകൾക്ക് 3 - 3 ഉപശാഖകൾ ഉണ്ട്,
1 -തത് = ജീവജ്ഞ്നാനം, സവിതുഃ = ശക്തിസഞ്ചയം, വരേണ്യം = ശ്രേഷ്ഠ്ത,

2 - ഭർഗ്ഗോ = നിർമലത, ദേവസ്സ്യ = ദിവ്യദൃഷ്ടി (ജ്ഞാനദൃഷ്ടി), ധീമഹീ = സദ്ഗുണം,

3 - ധിയോ = വിവേകം, യോ നഃ = സംയമനം, പ്രചോദയാത് = സേവനം

. ശ്രേഷ്ഠ്തയുടെ അസ്തിത്വം പരിതസ്ഥിതിയിലല്ല നിലകൊള്ളുന്നത്. സദ്വവിചാരത്തിലാണ്, ആദർശവും സിദ്ധന്തവും ഉദ്ദേശ്യവും ഉച്ചവസ്ഥായിലകുമ്പോൾ അന്തഃകരണം ഉദാരവും ശ്രേഷ്ഠ്തരവും ആകുന്നു. ഈ ഘട്ടത്തിൽ പരമാനന്ദം അനുഭൂതമാകുന്നു. സർവ്വതോമുഖമായ നൈർമല്യമാണ് ഗായത്രി പ്രകാശിപ്പിക്കുന്നത്. മുമ്പ് കാണിച്ച ഒമ്പത് ഉപശാഖകൾ നവഗുണങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണ്.
നവഗുണങ്ങൾ :-
1 -ജീവജ്ഞനം, 2 - ശക്തിസഞ്ചയം, 3 - ശ്രേഷ്ഠ്ത, 4 - നിർമ്മലത, 5 - ജ്ഞാനദൃഷ്ടി, 6 - സദ്ഗുണം, 7 - വിവേകം, 8 - സംയമനം, 9 - സേവ, എന്നിവയാണ്. ഈ ഒമ്പത് ഗുണങ്ങളെയും ഗായത്രി മന്ത്രം പരിപോഷിപ്പിക്കുന്നു. സ്വാദ്ധ്യയം, സത്സംഗം, കീർത്തനം, ഏകാഗ്രത, തന്മയത്ത്വം, ത്യാഗം, ഉപാസനാ, ആസ്തിക്യഭവന, ആനന്ദം എന്നി ഒമ്പതു ഭവങ്ങളെയും പുഷ്ടിപ്പെടുത്തുന്നു.

സ്വന്തം ഹൃദയമണ്ഡലം തന്നെയാണ് ദേവന്റെ അത്യുത്തമമായ സിംഹാസനം. ദേവൻ മൂർത്തഭാവത്തിൽ വിഹരിക്കുന്നു. 1 - വിരാട്പുരുഷനായി, 2 - വിഷ്ണു, ശിവൻ, ഭഗവതി, എന്നീ മൂർത്തരൂപത്തിൽ, 3 - ജ്യോതിസ്വരൂപനായി, എന്നിങ്ങനെ തന്റെ രുചിഭേദമനുസരിച്ച് ദേവനെ ധ്യാനിക്കാം. ജ്യോതിഃസ്വരൂപനായി ധ്യനിക്കുന്ന പക്ഷം ജ്യോതിസ്സുകളിൽ വെച്ച് ഉത്തമ ജ്യോതിസ്സായ സൂര്യനെ പോലെ തേജഃപ്രഭാവനായും, ശ്രേഷ്ഠ്നായും, നിർമ്മലനായും, സത്ഗുണപ്രതാപിയായും, ധ്യാനിക്കണം. സവിതൃദേവന്റെ വരേണ്യമായ തേജസ്സിനെ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിക്കുകയും പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും സ്വാംശീകരിക്കുകയും തന്മയീഭാവം ഉൾക്കൊണ്ട് സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ശ്രേഷ്ഠ്മായ കർമ്മം.

"യജ്ഞേന പാപൈർബഹുഭിർവ്വിമുക്തഃ
പ്രപ്നോതി ലോകാൻ പരമസ്യ വിഷ്ണോഃ"

യജ്ഞം മുഖേന സമസ്തപാപങ്ങളിൽ നിന്നും മോക്ഷം പ്രാപിക്കാം. കാലക്രമത്തിൽ പരമാത്മസ്വരൂൂപനായ വിഷ്ണു പാദത്തിൽ എത്തി ചേരാം.

" യജ്ഞാനാം ജപയജ്ഞോസ്മി" എന്ന് ഗീത യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠ്ം ജലയജ്ഞമാണ്.

സാരഗർഭിതമായ ഗായത്രീമന്ത്രം മനസ്സിലാക്കുവാൻ കഠിനപരിശ്രമംതന്നെ ആവിശ്യമാണ്. വേദം, ശാസ്ത്രം, പുരാണം, ഇതിഹാസം, ദർശനം, ഉപനിഷത്ത്, ബ്രാഹ്മണം, ആരണ്യകം, സ്മൃതി എന്നീ വിവിധശാസ്ത്രശാഖകളിൽ ഗായത്രീമന്ത്രത്തിന്റെ വിവരണം പലദിക്കുകളിലായി പറയപ്പെട്ടിടുണ്ട്. അവയെ കുറിച്ച് അന്വേഷിക്കുന്ന പക്ഷം ഒന്നു മനസ്സിലാകും ഗായത്രീവിദ്യ എത്ര അഗാതമാണെന്ന്.


ഗായത്രീ മാഹാത്മ്യം….4


"ശതം വാഥ സഹസ്രം വാ മാന്ത്രാർത്ഥഗതമാനസഃ" .........
നൂറുരുവായാലും ആയിരം ഉരുവായാലും കേവലം പത്തുരുവായാലും മന്ത്രാർത്ഥഗതമാനസനായി വേണം ജപിക്കാൻ. ശുദ്ധന്മാരായ യോഗീശ്വരന്മാരാൽ എല്ലായ്പ്പോഴും ഉപാസിക്കപ്പെടുന്ന ഗായത്രീ മന്ത്രത്തെ ജപം കൊണ്ടോ ഹോമം കൊണ്ടോ ധ്യാനയോഗമനുസരിച്ചോ നാം ഉപാസിച്ചാൽ നിത്യമുക്തനും നിത്യതൃപ്തനും ആയി തീരും. ഗായത്രീമന്ത്രത്തിന് യാജ്ഞവൽക്യസ്മൃതിയിൽ ഇങ്ങനെ അർത്ഥം കാണുന്നു. " ഏതൊരു ചൈതന്യമാണോ ഞങ്ങളുടെ ചിത്തത്തെ (അന്തഃകരണങ്ങളെ) ശോഭനമായ ജീവിതാചര്യയിലേക്ക് പ്രചോദിപ്പിക്കുന്നത്, സവിതാവായ ആ ദേവൻ സ്വന്തം ആത്മാവിന്റെ സത്തയെ തന്നെയാണ് , അതിനാൽ സർവ്വജീവജലങ്ങളാലും ആരധ്യനാണ്. ദ്വിജന്മാർ ആ ദേവനെ ആദിത്യമണ്ഡലവർത്തിയായ ചൈതന്യമായി ആരാധിക്കുന്നു. സർവ്വജ്ഞനും സർവ്വവ്യാപിയുമായ ആ ദേവൻ ജഗൽസൃഷ്ടിസംഹാരകരകനാണ്. സ്വന്തം മായ ശക്തിയുടെ പ്രഭാവത്തിൽ ശിവൻ, രുദ്രൻ, എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ആദിത്യനുപോലും അജ്ഞാതമായ തന്റെ ചൈതന്യപ്രസരണത്തിന് കാരണഭൂതനായ ആ പരമേശ്വ്വരനെ ഞങ്ങൾ മനസാ ഉപാസിക്കുന്നു.

ശ്രീമദ് ഭാഗവതത്തിൽ എകദേശം ഇതേ അർത്ഥം തന്നെ ഒന്നുകൂടി വിപുലമായി വിവരിക്കുന്നു.
"ഓം നമോ ഭഗവതേ ആദിത്യായ അഖിലജനതാം............
ആദിത്യമണ്ഡലവർത്തിയായ പരമചൈതന്യം ഗായത്രീമന്ത്രത്താൽ ഉപാസ്യമാണ്. ഗായത്രിയുടെ ദേവതയായ സവിതാവിനെ ആദിത്യനിൽ ധ്യാനിക്കുന്നു. അതിനാൽ തഴെ കൊടുക്കുന്ന വിശേഷണങ്ങളെല്ലാം ഗായത്രിക്കും യോജ്യമാണ്. ആദിത്യനിൽ വർത്തിക്കുന്ന പരബ്രഹ്മജോതിസ്സിന്റെ അക്ഷരാത്മകമായ ആവിഷ്കാരമാണ് ഗായത്രീ മന്ത്രം.


ഗായത്രീ മാഹാത്മ്യം ---2

യാതൊരു ക്രിയാകലാപങ്ങളും കൂടാതെ, സ്വസ്ഥമായി ജപിക്കുവാൻ നിർദ്ദേശിക്കുന്ന ഏകമന്ത്രമാണ് ഗായത്രി. ചിട്ടവട്ടങ്ങൾ എത്രത്തോളം കുറയുന്നുവോ അത്രത്തോളം പ്രയോഗ സാദ്ധ്യത വർദ്ധിക്കും.എന്നീട്ടുപോലും ഗായത്രീ ജപം ലോപിക്കുകയോ , ഒട്ടും ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ് കാണുന്നത് . മറ്റുള്ളവർക്കുവേണ്ടിയുള്ള കർമ്മാനുഷ്ടാനങ്ങളിൽ വ്യാഗ്രതപൂണ്ട്, അത്യന്തം ശുഷ്ക്കാന്തി കാണിക്കുന്നവർ പോലും സ്വന്തം നിത്യാനുഷ്ടാനമായ ഗായത്രീ ജപത്തെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. അവഗണിക്കുന്നു. ഇതു തന്നെയാണ് യഥാർത്ഥ ധർമ്മച്യുതി അഥവാ കർമ്മവിലോപം. എന്തിനതികം പറയുന്നു ഗായത്രിയുടെ മഹിമയും പാവനത്വവും കളഞ്ഞു കുളിച്ച് - മന്ത്രം ഇന്ന് കേവലം പാട്ടിന്റെ രൂപത്തിൽ കേൾക്കാനും ആളുണ്ട്. പ്രാതഃസന്ധ്യ - മദ്ധ്യാഹ്നസന്ധ്യ - സായാംസന്ധ്യാ എന്നീ ത്രി സന്ധ്യകളിലും സന്ധ്യോപാസന വേണമെന്ന് ചിട്ടയുണ്ടായിരുന്നു. അതിൽ ആദ്യം നഷ്ടപ്പെട്ടത് മദ്ധ്യാഹ്നികമെന്ന് ഉപസ്ഥാനമാണ്. പിന്നീട് സായാംസന്ധ്യാവന്ദനവും. രാവിലെ കുളികഴിഞ്ഞ് ആവേശത്തിൽ രാവിലെ സന്ധ്യാവാന്ദനം ചെയ്യുനുണ്ട്. വൈകുന്നേരത്തെ സന്ധ്യാവന്ദനം കൃത്യാനന്തരബാഹുല്യങ്ങൾക്കിടയിൽ മറക്കുകയാണ് പലപ്പോഴും പതിവ്.

ഗായത്രീമന്ത്രമാകുന്ന സമുദ്രത്തിലൂടെ ഒന്നു യാത്ര ചെയ്യാം അതിന്റെ ആഴവും പരപ്പും മനസ്സിലാക്കൻ ഒരു ശ്രമം നടത്താം.

ശ്രീ ശങ്കരാചാര്യർ പ്രൗഢമായ പ്രലഞ്ചസാരത്തിൽ ഇരുപത്തെട്ടാം പടലം കൊണ്ട് ഗായത്രീവിധാനം പറഞ്ഞിരിക്കുന്നു. പ്രണണവും സപ്തവ്യാഹൃതികളും ബ്രഹ്മശിരസ്സും എല്ലാം കൂടിചേർന്ന് ഗായത്രീ മന്ത്രത്തിന് വേദസാരം (ജ്ഞാനസരവ്വസ്വം) എന്ന പേർ തികച്ചും അന്വർത്ഥമാണ് . ഉപനയന കർമ്മം നിർവഹിച്ച ഏതോരാൾക്കും,, സന്ധ്യോപാസനയിലൂടെയോ,ജപനിഷ്ടയിലൂടെയോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള് അനുഷ്ടാനകർമ്മത്തിലൂടെയോ, പ്രാണായാമവിധി (യോഗമാർഗ്ഗം)യ്ക്കനുസരിച്ച് ഗായത്രീ മന്ത്രം നിത്യം ഉപാസിക്കണം.

ആദ്യമായി പ്രണവത്തിന്റെ വ്യാപരത്തെ പ്രകടമാക്കുന്നു. ഓം ഭൂഃ , ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നിങ്ങനെ ഏഴു വ്യാഹൃദികൾ ഉണ്ട്.

ഭൂ = സത് ( സത്താമാത്രാവസ്ഥ)
ഓം ഭുവഃ = സത്തായിട്ടുള്ളതിനെല്ലാം കാരണഭൂതം,
ഓം സുവഃ = എല്ലായിടത്തും പ്രകാശം ചൊരിയുന്നത്.
മഹഃ = മഹത്ത്വമുള്ളവയിൽ വെച്ച് മഹത്തായത്,
ജനഃ - സമസ്തജനവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നത്.
തപഃ തപസ്സിലൂടെ നേടിയ ജ്ഞാനം , അതിനാൽ ജ്ഞാനം അഗ്നിതുല്യമാണ്.
സത്യം = ബ്രഹ്മത്തിന്റെ നിർവചനം (സത്യജ്ഞാനമനന്തം ബ്രഹ്മ)

മറ്റൊരു വിവരണം :-

ഭൂഃ = അകാരകലകൾ- 10,
ഭുവഃ = ഉകാരകലകൾ - 10,
സുവഃ = മകാരകലകൾ - 16,
ജനഃ = നാദകലകൾ - 5,
മഹഃ = ബിന്ദുകലകൾ -16,
തപഃ = ശക്തികലകൾ - 4,
സത്യം = ശാന്തകലകൾ - 3,
ആകെ 64 കലകൾ.

"അകാരോകാരമകാരനാദബിന്ദുശക്തിശാന്ത കലകളെല്ലാം കൂടി 64 കലകൾ, പ്രണവത്തിന്റെ അന്തർഭൂതങ്ങളായിരിക്കുന്നു. ഈ രണ്ടു വിവരണങ്ങളിൽ നിന്നും പ്രണവതിന്റെ വ്യാപ്തി അപാരമാണെന്നും പ്രണവത്തിനു പകരം മറ്റൊരു പദം ഇല്ലെന്നും ( യത് സ്യാത് പരതരം പദം) വ്യക്തം പ്രണവത്തിന്റെ വ്യാഹൃതികളെല്ലാം ഗായത്രിയുമായി ഐക്യം പ്രാപിച്ചിരിക്കുന്നുവത്രേ. പ്രണവസ്യ വ്യാഹൃതീനാം ഗായത്രൈക്യമഥോച്യതേ (പ്രപഞ്ചസാരം) (സത്താമാത്രസ്ഥിതി + ചിത് ഭാവം + അനന്തത = ഈശ്വരൻ, മേൽ കാണിച്ച ത്രിവിധാവസ്ഥകളുടെ സമ്മേളന സാരമായ ഗായത്രീ മന്ത്രം ജപിക്കുന്നതുമൂലം ഈശ്വരഭാവത്തെ ഉപാസിക്കുക വഴി ഭൂമിയിലെ ദേവനായി (ഭൂദേവൻ) പരിണാമവികാസം പ്രാപിക്കുന്നു.)


ഗായത്രീയനുഷ്ഠാനം.. 2

ഷഡ് ശുദ്ധികളോടൊപ്പം പഞ്ചനിയമങ്ങളും കൂടി പാലിക്കാൻ ശ്രമിക്കണം. വിവേകം, അച്ചടക്കം., വിനയം, ആത്മാർഥത, കൃത്യനിഷ്ഠ എന്നിവയാണ് പഞ്ചനിയമങ്ങൾ.

1. വിവേകം: -

. ഗായത്രീയനുഷ്ഠാനം ഫലപ്രദമാകണമെങ്കിൽ ഉപാസകൻ വിവേകപൂർവ്വം പെരുമാറുന്നവനായിരിക്കണം

2 . അച്ചടക്കം:-

പ്രാർഥനയിലും ധ്യനത്തിലും ചടങ്ങുകളിലും പെരുമാറ്റത്തിലും ഉപാസനയിലും തികഞ്ഞ അച്ചടക്കം അനിവാര്യമാണ്.

3. വിനയം:-

വിനയം കേവലം അഭിനയമകരുത്. വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണമത്. ഏറ്റവും മഹത്തരമായതു ലഭിക്കുമ്പോഴും എളിമ കൈവിടരുത്.

4. ആത്മാർഥത:-

പ്രാർഥന ആത്മാർഥമാകുമ്പോൾ മാത്രമേ ഗായത്രീനുഷ്ഠാനം ഫലസിദ്ധി നേടിതരൂ. തികഞ്ഞ ഭക്തിയോടെ ഉള്ളിൽ നിന്ന് വരുന്നതകണം പ്രാർഥന

5. കൃത്യനിഷ്ഠ:-

ഏതു യത്നവും വിജയിക്കണമെങ്കിൽ കൃത്യനിഷ്ഠ ആവിശ്യമാണ്. ഉപാസനയും അനുഷ്ഠാനങ്ങളും കൃത്യസമയത്തും നിർദ്ദിഷ്ടരീതിയിലും ചെയ്താലേ ഫലമുണ്ടാകൂ.

ഷഡ്ശുദ്ധികളും പഞ്ചനിയമങ്ങളും പാലിച്ചുകൊണ്ട് ആരാണോ ഗായത്രി അനുഷ്ഠിക്കുന്നത് അയാളിൽ സമസ്തതലങ്ങളും ഉണർത്തപ്പെടുന്ന ശക്തി പ്രത്യക്ഷമാകും. ശക്തിയെന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസായി കരുതരുത്. യഥവിധിയും ധൈര്യസമേതവും ജീവിതം മുന്നോട്കൊണ്ടുപോകാനുള്ള അടിസ്ഥാനമാണ് ശക്തി.

ഗായത്രീ സംസ്കാരത്തിൽ മനസ്സ് കേന്ദ്രീകരിച്ച് അനുഷ്ഠനത്തിന്റെ പൂർത്തീകരണത്തിലെത്തിച്ചേരാം . ആദി ശക്തിയായ അമ്മയുടെ കാരുണ്യമാണ് സദ്ജീവിതമെന്ന തിരിച്ചറിവ് ഓരോ സധകനും ഉണ്ടായിരിക്കണം. അച്ചടക്കത്തോടെയും അഹന്തയില്ലാതെയും ഗായത്രീവിഷയത്തെപ്പറ്റി യോഗ്യനായ ആചാര്യനിൽ നിന്നും പഠിക്കുന്നതും ഗുണഫലം ലഭ്യമാകും. സവിതാവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചും പ്രാർഥനചെയ്യാം.

ഇന്ദ്രിയങ്ങളുടെ പ്രവൃത്തി ഏകാത്മകതയിലല്ല; മറിച്ച് ബഹൂത്തരമാണ്. അതുകൊണ്ടാണ് അനേകം ചിന്തകൾ, കഴ്ചകൾ, പ്രവൃത്തികൾ എന്നിങ്ങനെ പലവിധങ്ങളായി ജീവിതം മൂന്നോട് പോകുന്നു. അനേകം ദേശങ്ങളെക്കുറിച്ചും കര്യങ്ങളെക്കുറിച്ചുള്ള ചിന്ത ലൗകീക വിഷയങ്ങളിലേക്കാണ് മനസ്സിനെ അടുപ്പിക്കുന്നത്. ഈ അടുപ്പം മാനസീകവും ശാരീരികവുമായ കരുത്തിനെ ചോർത്തിക്കളയുന്നു.. വിരുദ്ധമനോഭാവം ഭ്രാന്തിന്റെ ലക്ഷണമാണ്. വിവിധ ചിന്തകൾ വിരുദ്ധസ്വഭാവത്തെയുണർത്തുന്നു
അനേകങ്ങളെക്കുറിച്ചുള്ള ചിന്ത ദുഃഖത്തെയും ദുരിതത്തെയും സമ്മാനിക്കുന്നു. അതുകൊണ്ട് ചിന്തയെ ഒരേ ഒരു മർഗ്ഗത്തിലൂടെ ചലിപ്പിക്കുക. ഒരേഒരു വസ്തുവിൽ പ്രതിതിഷ്ഠിക്കുക. അങ്ങനെയാകുമ്പോൾ ഏകാത്മകത ഉണരുന്നു. മനസ്സിന്റെ ചഞ്ചലാവസ്ഥ മാറുന്നു. യോഗാരുഢനായി ഒരാൾ പരിണമിക്കുന്നു. 'യോഗസൂത്ര'ത്തിൽ പതഞ്ജലി മഹർഷി പറയുന്നു. 'യോഗഃ ചിത്തവൃത്തി നിരോധഃ' പലവിധത്തിലുള്ള ചിന്തകൾ ചിത്തവൃത്തികളാകുന്നു. അതിനെ നിരോധിക്കുമ്പോൾ ഓളങ്ങളടങ്ങിയ തടാകം പോലെ മനസ്സ് ശാന്തമാകുന്നു. അതിന്റെ ആഴം തിരിച്ചറിയുന്നു.

ഗായത്രീയനുഷ്ഠാനം ഏതൊരുവ്യക്തിക്കും സ്വീകരിക്കാവുന്നതാണ്. വിധിപ്രാകാരമുള്ള അനുഷ്ഠാനത്തിലൂടെ ബുദ്ധിവികസിപ്പിച്ച് ആത്മീകവും ഭൗതീകവുമായ സമന്വയത്തിലൂടെ ജീവിതം സമ്പൂർണമായി വിജയിപ്പിക്കാൻ സാധിക്കും. അനുഷ്ഠാനം ഒരു ദിനചര്യയാണ് ഇത് ഒരു ജീവിതശൈലിയുമാണ്. ഇതിനുവേണ്ടി പാലിക്കേണ്ടുന്ന ലഘു നിയമങ്ങളുണ്ട് ഈ നിയമങ്ങളുടെ പരിപാൽനത്തിലൂടെ ഗായതീയനുഷ്ഠാനത്തിന്റെ ഫലങ്ങൾ അനുഭവിക്കാനകും. ഇതിൽ പ്രധാനം ഷഡ്ശുദ്ധികളാണ് അവ യഥാക്രമം ചിന്താശുദ്ധി, വാക്ശുദ്ധി, കർമശുദ്ധി, ഗാത്രശുദ്ധി, വസ്ത്രശുദ്ധി, അന്നശുദ്ധി എന്നിവയാണ്.

ചിന്താശുദ്ധി
…………………………..

ഒരു വ്യക്തിയുടെ പൂർണ്ണവിജയത്തിന് അനിവാര്യമായ ആറ് ശുദ്ധികളിൽ ഒന്നാമത്തേത് ചിന്താശുദ്ധിയാണ്, ചിന്താ എപ്പോഴൊക്കെ പവിത്രമല്ലാതിരിക്കുന്നുവോ അപ്പോഴൊക്കെ പരാജയത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ചിന്തയിൽ പരിശുദ്ധിയും പവിത്രതയും ചേർക്കപ്പെടുമ്പോൾ സംഭവിക്കുന്നത് പൂർണ്ണവിജയത്തിലേക്കുള്ള പടയൊരുക്കമാണ്. അതുകൊണ്ട് ചിന്തയിൽ നന്മ നിറക്കാൻ ശ്രമിക്കുക. എല്ലാപേർക്കും നന്മ വരുത്തുന്നതായിരിക്കണം ചിന്ത. തിന്മയാണ് ചിന്തിക്കുന്നതെങ്കിൽ വന്നു ഭവിക്കുന്നത് സ്വന്തം ജീവിതപരജയമായിരിക്കും ആക്കാരണത്താലാണ് നമുക്കുമുമ്പേനടന്ന ആചാര്യന്മാർ സത്ചിന്തയെപ്പറ്റി ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നത്.

വാക്ശുദ്ധി :-
…………………………….

ചിന്താ പരിശുദ്ധമാകുന്നതോടൊപ്പം വാക്കും. പവിത്രമായിരിക്കണം അതുകൊണ്ടാണ് അക്ഷരം അഗ്നിയാണെന്ന് പറയപ്പെടുന്നത്. അഗ്നി ഈശ്വരനായി ഒരു വശത്ത് നിലകൊള്ളുമ്പോൾ മറുവശത്ത് സർവ്വതിനേയും ഭസ്മീകരിക്കുന്നതായി കാണാം. അതിനാൽ വാക്ശുദ്ധി അനിവാര്യതയാണ്. വാക്കിൽ ശുദ്ധികലർത്തി വേണം ഓരോ നിമിഷവും ജീവിതം നയിക്കേണ്ടത്. ചൂരൽകൊണ്ടുള്ള അടിയേക്കാൾ ഭീതിദമാണ് വാക്കെന്നുപറയുന്നത്. വേറുതെയല്ല. അടിയുടെ വേദന വൈകാതെ മാറിപ്പോവും. എന്നാൽ ഉന്നം തെറ്റി പ്രയോഗിക്കുന്ന നല്ലതല്ലാത്ത വാക്ക് ജന്മത്തിന്റെ അവസാനം വരെ തീരാ വേദനയായി നിലകൊള്ളുമെന്നതിൽ തർക്കമില്ല.

കർമശുദ്ധി ;-
……………………….

കർമത്തിന്റെ പരിപാലനത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് പ്രയോഗിക്കുന്നവരിലും ഉൾക്കൊള്ളുന്നവരിലും പരിണാമങ്ങൾ സംഭവിക്കുന്നു. ചിന്തയും വാക്കും ഒരു പരിധിവരെ ഒരുവനിൽ മാത്രം ഫലം കൊണ്ടെത്തിക്കുമ്പോൾ കർമം അതനുഭവിക്കുന്നവരിൽ മുഴുവനും ഫലമുണ്ടാക്കുന്നു. കർമത്തിൽ ശുദ്ധി പാലിക്കാനായില്ലെങ്കിൽ അത് കാലദേശങ്ങളെ കടന്നുള്ള ദോഷഫലങ്ങളായിരിക്കുമുളവാക്കുന്നത്. .

ഗാത്രശുദ്ധി :-
………………………..

പ്രത്യക്ഷത്തിൽ കാണപ്പെടുന്ന സ്വന്തം ശരീരത്തിന്റെ പവിത്രത സൂക്ഷിക്കനായില്ലെങ്കിൽ അതു കൊണ്ടെത്തിക്കുന്നത് മഹാരോഗങ്ങളിൽവരെയായിരിക്കും. രോഗമില്ലാത്ത ശരീരത്തെയാണ് വിവേകികൾ പൂർണശരീരമെന്നുവിളിക്കുന്നത്. അതിനാൽ ശരീരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ സദാ ജാഗരുകരായിരിക്കണം .

വസ്ത്രശുദ്ധി :-
……………………………

ധരിക്കുന്ന വസ്ത്രം വിലകൂടിയതായാലും കുറഞ്ഞതായാലും ശുദ്ധിയുള്ളതായിരിക്കണം.

അന്നശുദ്ധി :-
………………………

ഒരു വ്യക്തി ഏതു നാട്ടിൽ ജീവിക്കുന്നവനായാലും ഏതു വിഭാഗത്തിൽപ്പെട്ടവനായലും ഭക്ഷണത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണ്. ആഹാരത്തിന്റെ ഗുണദോഷങ്ങൾ പലപ്പോഴും സ്വഭാവത്തിൽ വെളിപ്പെടുന്നുണ്ട്. അതിനാൽ ജീവിതവിജയം നേടാൻ അന്നശുദ്ധിയും പരിപാലിക്കേണ്ടതാണ്


ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം :-

മാനസികമായി തളർന്ന അർജ്ജുനനുള്ള കൃഷ്ണോപദേശമാണ് ഭഗവത് ഗീത. ഒരു മനഃശാസ്ത്രജ്ഞൻ മനോരോഗിയെ വിദഗ്ദ്ധമായി ചികിത്സിക്കുന്ന രീതിയിലാണ്. കൃഷ്ണൻ ഇവിടെ വിഷയം കൈകാര്യം ചെയ്യുന്നത്. അർജ്ജുനനെ മാനസിക സംഘർഷത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ആദ്യം തന്നെ അർജ്ജുനന്റെ മാനസ്സികാവസ്ഥയെ ഉൾകൊള്ളുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ആർദ്രതയോടെ സഹതാപം കാണിക്കുന്ന കൃഷ്ണൻ ഒരു രോഗിക്ക് എപ്പോഴും തന്നോട് അനുകമ്പ കാണിക്കുന്നവരിലാണ് വിശ്വാസവും ശ്രദ്ധയും ഉണ്ടാവുക എന്നു വ്യക്തമാക്കുന്നു. ഇന്ന് വൈദ്യശാസ്ത്രം ഏറെ വളർന്നെങ്കിലും രോഗിയെക്കുറിച്ച് ചിന്തിക്കാതെ രോഗത്തെ ചികിത്സിക്കാനാണ് പല ചികിത്സകരും ആവേശം കാണിക്കുന്നത്. രോഗിയോട് അനുകമ്പയും സഹതാപവും കാണിക്കാത്ത ഒരു ഡോക്ടർക്കും ചികിത്സ പൂർണമാകാൻ സാധിക്കുകയില്ല. കാരണം രോഗത്തിന്റെ എല്ലാ വേദനകളും ദുഃഖങ്ങളും ഇരിക്കുന്നത് മനസ്സിലാണ് എന്നതു തന്നെ. ആധുനിക വൈദ്യശാസ്ത്രത്തിനു പോലും ഉൾക്കാഴ്ച്ച പകരാൻ 5000 വർഷങ്ങൾക്കു മുമ്പുള്ള ഭാരതീയ സംസ്കാരത്തിന് സാധിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ മഹത്ത്വം എത്രയായിരിക്കും.

പിന്നിട് അർജ്ജുനന്റെ മഹത്ത്വം തനിക്ക് നല്ലതുപോലെ അറിയാം എന്ന രീതിയിൽ കൃഷ്ണൻ സ്നേഹത്തോടെ സസാരിക്കുന്നു. ഏതു വ്യക്തിക്കും നല്ലോരു ഭൂതകാലം ഉണ്ടെന്നും അതു അയാൾക്ക് അഭിമാനിക്കനും സ്വയം ആദരിക്കാനും യോഗ്യത നൽക്കുന്നതാണെന്നും ഓർമ്മിപ്പിച്ചാൽ, ആ വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള വ്യാകുലചിന്തകൾ നിറഞ്ഞ ചിന്തകൾ നിറഞ്ഞ മനസ്സിനെ ഭൂതകാലത്തിലെ നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. അപ്പോൾ ആ വ്യക്തിക്ക് തന്നെ കുറിച്ചുള്ള അപകർഷതാബോധത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കും. മനശാസ്ത്രത്തിന്റെ അത്ഭുതകരമായ ചികിത്സാരീതിയാണ് അർജ്ജുനനിൽ പ്രയോഗിക്കുന്നത്. ഭഗവാൻ കൃഷ്ണൻ പിന്നിട് അർജ്ജുനന് മന്തോപദേശം നൽക്കുന്നു. "ക്ഷുദ്രം ഹൃദയദൗർബല്യം തൃക്ത്വേത്തിഷ്ഠ് പരന്തപ". ഭഗവദ് ഗീതയിലെ മാനസീകോർജ്ജം നൽകുന്ന ശക്തിയുള്ള മന്ത്രമാണിത്. തന്നെ തളർത്തുന്ന മനസ്സിന്റെ ദൗബല്യങ്ങളെ വിട്ടുകൊണ്ട് അതിനെ കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങൽ മാത്രം ചിന്തിക്കുവാനും അതിൽ മുഴുകുവാനും മനസ്സിനെ പ്രേരിപ്പിക്കുക." എന്നാണ്. പരസഹായം ഇല്ലാതെ മാനസ്സികമായി സ്വയം ഉയരാൻ സാധിച്ചാൽ പിന്നെ ജീവിത പരാജയം ഉണ്ടാകില്ല. ഭഗവദ്ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഓരോരുത്തനും എങ്ങിനെയായാലാണ് ഉദാത്തമായ ജീവിത ശൈലിഉണ്ടാവുക എന്നു മനസ്സിലാക്കിത്തരുന്നു. അതിലെ തത്ത്വങ്ങൾ ഉൾക്കൊണ്ട് അത് ജീവിതത്തിന്റെ ഉന്നതിക്കായി ഉപയോഗപെടുത്തിയാൽ ജീവിച്ചിരിക്കുമ്പോൾ സമുന്നതമായമനസ്സിന്റെ ഉടമകളാവാൻ നമുക്ക് സാധിക്കും. അത്തരമൊരു അവസ്ഥയിൽ ദുഃഖത്തിനോ, ഭയത്തിനോ, സംശയത്തിനോ നമ്മേ സ്വാധീനിക്കാൻ കഴിയില്ല.

ഭഗവദ് ഗീതയിലെ സാംഖ്യയോഗത്തിലെ ശ്ലോകങ്ങൾ ശാസ്ത്രീയമായ ആത്മപഠനമാണ്. ഇതിൽ ഭഗവാൻ സ്നേഹത്തെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു. സ്വയം ജീവിതത്തെ അറിയുകയും തന്നെത്തന്നെ മാനസ്സികമായി ഉയർത്തുകയും മറ്റുള്ളവരെ ഉയരാൻ സഹായിക്കുകയും ചെയ്യുന്നതാണ് സ്നേഹം. ഏതു പരിതസ്ഥിതികളിലും അസ്വസ്ഥതകളിൽ നിന്ന് പുറത്തുകടക്കാൻ കഴിവുളോരു മനസ്സിനെ നാം വികസിപ്പിച്ചെടുക്കണം. കാരണം ജീവിത സുഖം മുഴുവനിരിക്കുന്നത് സ്വസ്ഥമായ മനസ്സിലാണ്. ഒരു മനുഷ്യനെ വിജയിപ്പിക്കാൻ വഴികാണിച്ചു അമൂല്യമായ ആത്മീയശാസ്ത്രം തന്നെയാണ് ഭഗവദ് ഗീതാ.


ശ്രീകൃഷ്ണപരമാത്മനേ നമഃ

ഒരു ഹോട്ടലില്‍ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കില്‍, അതുമാത്രം ഇഷ്ടപ്പെടുന്നവരെ മാത്രമേ അവിടേക്കു് ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലതരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും അവിടം ഇഷ്ടമാകും. ഓരോരുത്തര്‍ക്കും വേണ്ടതു് അവിടെയുണ്ടു്. ഇതുപോലെ ഭഗവാന്‍ ശ്രീകൃഷ്ണൻ എല്ലാ സംസ്‌കാരത്തില്‍പ്പെട്ടവരെയും ഉദ്ധരിക്കുവാന്‍വേണ്ടി വന്ന ആളാണു്. ഓരോരുത്തര്‍ക്കും വേണ്ട മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മാത്രം വന്ന ആളല്ല ഭഗവാന്‍. കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കും എന്നുവേണ്ട, സര്‍വ്വര്‍ക്കും ആത്മതലത്തിലേക്കു് ഉയരുവാന്‍ വേണ്ട മാര്‍ഗ്ഗം അവിടുന്നു കാട്ടിത്തന്നിട്ടിണ്ടു്. സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുവാനുള്ള പ്രേരണയാണു ഭഗവാനില്‍നിന്നു ലഭിക്കുന്നതു്. എന്നാല്‍, ഇതു തെറ്റു ചെയ്യുവാനോ തെറ്റു് ആവര്‍ത്തിക്കുവാനോ ഉള്ള ആഹ്വാനമല്ല. തന്റെ ശരിയായ ധര്‍മ്മം ഏതെന്നറിഞ്ഞു്, അതില്‍ ഉറച്ചുനിന്നു്, ജീവിതത്തില്‍ മുന്നേറി, ലക്ഷ്യത്തിലെത്തുവാനാണു് അവിടുന്നു പറയുന്നതു്. തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുക എന്നതു് അവിടുത്തെ മാര്‍ഗ്ഗമല്ല. തെറ്റുതിരുത്തി മുന്നേറുകയാണു വേണ്ടതു്. പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിനു് കഴുകി കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്നറിഞ്ഞു കഴിഞ്ഞു്, തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ വേണ്ട ശക്തി മനസ്സിനു പകരണം. അതിനുള്ള മാര്‍ഗ്ഗമാണു് അവിടുന്നു് ഉപദേശിക്കുന്നതു്.

ഓരോരുത്തരും ഏതു തലത്തില്‍ നില്ക്കുന്നുവോ, അവിടെനിന്നും കൈപിടിച്ചു് ഉയര്‍ത്തുന്നതിനുവേണ്ടി, ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലുള്ള മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാള്‍ക്കു് അനുയോജ്യമായെന്നു വരില്ല. അയാള്‍ക്കു് അതു് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അതു ഭഗവാന്റെയോ അവിടുത്തെ ഉപദേശങ്ങളുടെയോ കുറ്റമല്ല. അവരവര്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ വ്യത്യാസമാണു്.

ശ്രീകൃഷ്ണപരമാത്മാവു സര്‍വ്വരെയും ഉദ്ധരിക്കാന്‍വേണ്ടി വന്ന ആളാണു്. അവിടുത്തെ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണു് അവിടുത്തെ പ്രവൃത്തികളില്‍ സംശയം ജനിക്കുവാന്‍ കാരണം. താഴത്തുനിന്നു ചുറ്റും നോക്കിയാല്‍ കുന്നും, കുഴിയും, കാടും, നാടും മറ്റും കാണേണ്ടി വരും. എന്നാല്‍ വളരെ ഉയരത്തില്‍നിന്നു താഴേക്കു നോക്കുകയാണെങ്കില്‍ എല്ലാം വെറും പച്ചയായി, ഏകത്വമായി മാത്രമേ കാണുവാന്‍ സാധിക്കൂ. അപ്പോള്‍ നമ്മള്‍ എവിടെനിന്നു നോക്കുന്നു എന്നതാണു പ്രശ്‌നം. ശരിയായ കാഴ്ചപ്പാടോടെ നോക്കിയാല്‍ അവിടുത്തെ ഓരോ പ്രവൃത്തിയും നമ്മെ ആത്മതലത്തിലേക്കുയര്‍ത്തുവാന്‍വേണ്ടി ആയിരുന്നു എന്നു കാണുവാന്‍ പ്രയാസമില്ല. മറിച്ചു്, സംശയത്തിന്റെ കറപുരണ്ട കണ്ണുമായാണു നോക്കുന്നതെങ്കില്‍ എല്ലാം തെറ്റായേ തോന്നുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്കു് ആരിലും നന്മ കാണുവാന്‍ കഴിയില്ല. അതു് ഈശ്വരന്റെ കുറ്റമല്ല. നമ്മള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ കുറവാണു്.

ദേവാസുരയുദ്ധത്തിൽ ദേവന്മാർ ജയിച്ചത് ബ്രഹ്മാനുകൂല്യം കൊണ്ടായിരുന്നു. പക്ഷേ തങ്കളുടെ ശക്തികൊണ്ടാണ് അതു സാധിച്ചത് എന്ന് ദേവന്മാർ അഹങ്കരിച്ചു. ആ അഹംബോധം തീർക്കാനായി ബ്രഹ്മം ഒരു യക്ഷത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. യക്ഷത്തെ കണ്ട് ഭയപ്പെട്ട ദേവന്മാർ ആ യക്ഷത്തെകുറിച്ചറിയാനായി അഗ്നി, വായു, ഇന്ദ്രൻ എന്നി ദേവന്മാരെ നിയോഗിച്ചു.

ആദ്യം ഗർവ്വോടു കൂടി ചെന്നത് അഗ്നിയായിരുന്നു. നീ ആരാണെന്ന് യക്ഷം ചോദിച്ചപ്പോൾ ഞാൻ ലോക പ്രസിദ്ധനായ അഗ്നിയാണ് 'ജാതവേദ'നാണ് . എന്താ നിന്റെ അറിവ് (വീര്യം) എന്ന് യക്ഷം ചോദിച്ചപ്പോൾ അഗ്നി സ്വയം ശ്ലാഘിച്ചുകൊണ്ട് "യാദിദം പൃഥിവ്യാമിതിസർവ്വം ദഹേയം" പൃഥിയിലെ സർവ്വ വസ്തുക്കളും ഞാൻ ദഹിപ്പിക്കുന്നവനാണ്. ഉടനെ യക്ഷം ഒരു പുൽക്കൊടി എടുത്ത് മുമ്പിൽ വെച്ച് ദഹിപ്പിക്കാൻ പറഞ്ഞു. സർവ്വശക്തിയുമുപയോഗിച്ച് അഗ്നിക്ക് അതിനെ ദഹിപ്പിക്കാൻ കഴിഞ്ഞില്ല. ലജ്ജിച്ച് മടങ്ങി.

വായുവും അഹന്തയോടെ ചെന്നു ഞാൻ 'മാതരിശ്വാവാണ്' എന്നാണ് വായു പറഞ്ഞത്. (ഭൂമിയിലും ആകശത്തിലും യഥേഷ്ടം സഞ്ചരിക്കുന്നവൻ) എന്താണ് നിന്റെ വീര്യം എന്നതിന് "ഇദം സർവ്വം ആദദീയ യദിദം പൃഥിവ്യാമിതി" - ലോകത്തിലെ എല്ലാ വസ്തുക്കളെയും എടുത്തുമാറ്റിക്കളയാൻ (കടപുഴകി എറിയാൻ) കഴിവുള്ളവനാണ് ഞാൻ. യക്ഷം ഒരു പുൽക്കൊടി വായുവിന്റെ മുമ്പിൽ വെച്ച് മാറ്റാൻ പറഞ്ഞു സർവ്വശക്തിയുമുപയോഗിച്ചിട്ടും വായുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വായുവും അശക്തനായി മടങ്ങി.

പിന്നീട് ദേവന്മാർ അയച്ചത് ഇന്ദ്രനെയായിരുന്നു. തനിക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന അഹങ്കാരത്തോടെ ഇന്ദ്രൻ ചെന്നു. അഹങ്കാരിയായ ഇന്ദ്രന് കാണാൻ പോലും കിട്ടാതെ യക്ഷം മറഞ്ഞു. ആകാശത്തിൽ അതിശോഭായമാവനയായി വാഴുന്ന ഉമാ ഭഗവതിയെ കണ്ട് അഭ്യർത്ഥിച്ചു. അല്ലയോ ദേവീ ആ യക്ഷം ആരാണ്? എന്ന് ബലവാനായ തന്നെ കാണുവാൻ പോലും കൂട്ടാക്കാതെ മറഞ്ഞ യക്ഷത്തെക്കുറിച്ചറിയാനായി " ബ്രഹ്മവിദ്യാസ്വരൂപിണിയും ഭക്തവത്സലയുമായ ഉമാഭഗവതിയെ പ്രത്യക്ഷപ്പെടുത്തി പ്രാർത്ഥിച്ചു. "ബഹുശോഭമാനം ഹൈമവതി"

ഇന്ദ്രന്റെ പ്രാർത്ഥന സ്വീകരിച്ച് യക്ഷം ബ്രഹ്മസ്വരൂപമായിരുന്നു എന്നും ബ്രഹ്മതേജസ്സിന്റെ ആനുകൂല്യത്താലാണ് ദേവന്മാർക്ക് വിജയമുണ്ടായതെന്നും മനസ്സിലാക്കി കൊടുത്തു. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം നേടിയ അഗ്നിയും വായുവും ഇന്ദ്രനും ദേവന്മാരിൽ ശ്രേഷ്ഠന്മാരായി പരിഗണിക്കപ്പെട്ടു. തന്റെ ശരീരശക്തിയും കഴിവും മാത്രമുണ്ടായാൽ പോരാ ഈശ്വരചൈതന്യം കൂടി അനുഗ്രഹിച്ചാലെ കർമ്മങ്ങൾ നിവർത്തിക്കാൻ കഴിയൂ. ചൈതന്യമില്ലെങ്കിൽ ഒന്നിനും കഴിയില്ല. ബ്രഹ്മചൈതന്യത്തിന്റെ സാഹായമുണ്ടായതിനാലാണ് ദേവന്മാർക്ക് അസുരന്മാരെ ജയിക്കാൻ കഴിഞ്ഞത്. അല്ലാതെ അവരുടെ മാത്രം ശക്തികൊണ്ടായിരുന്നില്ല. ജയത്തിന്റെ ഉന്മാദാവസ്ഥയിൽ അത് വിസ്മരിച്ച ദേവന്മാരെ ഓർമ്മപ്പെടുത്താനാണ് ബ്രഹ്മം യക്ഷരൂപത്തിൽ വന്നത്.

എത്രനേരം നിങ്ങള്‍ കൈത്തലം കുഴിച്ച് പിടിച്ചിരിക്കുന്നുവോ അത്രയും നേരം ജലം അതിലിരിക്കും. പക്ഷേ എപ്പോള്‍ അതില്‍ പിടിമുറുക്കുന്നുവോ, സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവോ. അപ്പോള്‍ അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന് പോകുന്നു."
സ്നേഹിതനെ /സ്നേഹിതയെ സ്വാര്‍ത്ഥത കൊണ്ട് വലയം ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ അകന്നു പോകുന്നു.

.....സ്വാര്‍ത്ഥത സ്നേഹത്തെ അകറ്റുന്നു.......
"ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരില്‍ നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം, ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താന് ‍സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാന്‍ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹം നിങ്ങളിലേക്ക്, നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഒഴുകുന്നതു കാണാം."

. സ്നേഹമെന്നപേരില്‍ നാം കാണിക്കുന്നത് പലപ്പോഴും സ്വാര്‍ത്ഥതയാണ്. നാം സ്നേഹിക്കുന്നവര്‍ ഇന്നവിധം ജീവിതം നയിക്കുമെന്നു പറയുമ്പോള്‍ നാം സത്യത്തില്‍ അവരെ സ്നേഹിക്കുന്നതല്ല, സ്നേഹഭാവത്തില്‍ നമ്മുടെ സന്തോഷത്തിനായി സ്വാര്‍ത്ഥത കൊണ്ട് അവരെ ബന്ധിക്കുകയാണ്. യഥാര്‍ത്ഥ സ്നേഹം ബന്ധനത്തില്‍ നില്ക്കുകയില്ല. സ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം എന്തും നല്കാന്‍ ഒരുക്കവുമാണ്.

ഭഗവാന്‍ ഗീതയില്‍ 20 ഗുണങ്ങളെ ജ്ഞാനലക്ഷണങ്ങള്‍ ആയി പറയുന്നു. മാനി എന്ന ഭാവം ഇല്ലായ്കയാണ് ഒന്നാമത്തേത്. ഞാനെന്നഭാവം മാറി വിനയാന്വിതരാകുക.. ഫലസമൃധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്. ദംഭമില്ലായ്മയാണ് രണ്ടാമത്തെ ഗുണം. തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു നടിക്കാതിരിക്കുക. അഹിംസ എന്ന ഗുണം ഒന്നിനെയും ഒരു പ്രകാരത്തിലും ഉപദ്രവിക്കാതിരിക്കല്‍ എന്നതിലുപരി ഞാന്‍ എന്നും, എന്റെ്ത് എന്നും എണ്ണാതിരിക്കലാണ്. ആ എണ്ണലാണ് എല്ലാ ഹിംസക്കും കാരണം. ശാന്തി എന്ന ഗുണമുണ്ടാകുന്നത് എകാഗ്രതയിലാണ്. മനസ്സില്‍ പല ചിന്തകള്‍ വരുമ്പോള്‍ സമാധാനം നഷ്ടപ്പെടും. ആർജ്ജ്വം വക്രതയില്ലായ്മ ആണ്. ഉള്ളത് നേരെ പറയാനുള്ള ധൈര്യം.
ഗുരുശുശ്രൂഷയില്ലാതെ ഒന്നും പൂർണ്ണമാകില്ല. എവിടെയെങ്കിലും അറിവിനായി സമീപിക്കുകയും അവിടെ പൂർണ്ണമായി സമർപ്പിക്കുകയും വേണം. ഗുരുവായി സന്യാസിയെയോ അച്ഛനെയോ അമ്മയെയോ സൂര്യനെയോ സമുദ്രത്തെയോ എന്തിനെ വേണമെങ്കിലും സ്വീകരിക്കാം. ജ്ഞാനത്തിനു വാക്ക്,ശരീരം,കര്മ്മം,,മനസ്സ് എന്നിവയുടെ ശുചിത്വം ആവശ്യമാണ്‌. അത്മസംയമനവും ഇന്ദ്രിയ വിഷയങ്ങളില്‍ വൈരാഗ്യവും സ്ഥിരതയും വേണം.
അഹങ്കാരമില്ലാതിരിക്കുക (ഞാനാണ് ചെയ്യുന്നതെന്ന് ചിന്തയില്ലായ്മ) ജനനം,മരണം,ജര,വ്യാധി എന്നിവ ദുഖമായി കാണാതിരിക്കുക, ഇഷ്ട്ടമായോ അനിഷ്ട്ടമായോ എന്തുവന്നാലും സമചിത്തതയോടെ പാലിക്കുക; ഭഗവാനല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, തെറ്റിപോകാത്ത ഭക്തിയുണ്ടാകുക; വിജനവാസം (മാസത്തിലൊരിക്കലെങ്കിലും മറ്റെല്ലാം വിട്ടു ഏകാന്തതയില്‍ ഇരിക്കുക); അത്മീയജ്ഞാനത്തില്‍ എപ്പോഴും മനസ്സിനെ നിർത്തുക. തത്വജ്ഞാനം കൊണ്ടുള്ള പ്രയോജനം അറിയുക. ഇതെല്ലാമാണ് ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍, മറ്റെല്ലാം അറിവില്ലായ്മയാണ്.


ജന്മം എന്നത് അനുഭവങ്ങളാണ്.

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാല്‍ അറിയാനുള്ള ശ്രമത്തിനിടയില്‍ ഈ ദേഹം വെടിയെണ്ടിവന്നാല്‍ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും. ഈ ജന്മത്തില്‍ അപരിചിതമായ കാര്യങ്ങള്‍ ആദ്യകാഴ്ചയില്‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാര്‍ഗത്തോട്‌ അങ്ങേയറ്റം നീതി പുലര്‍ത്തണം. യോഗ രഹസ്യം അറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും കര്‍മഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാള്‍, ജ്ഞാനികളെക്കാള്‍, കര്‍മ്മങ്ങളെക്കള്‍ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി ചേര്‍ന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്. ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളില്‍ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കര്‍മ്മത്തിലും ചേര്‍ച്ചയുണ്ടാകണം.
ആശ്രമത്തില്‍ വിദ്യയഭ്യസിച്ച മഹാബ്രാഹ്മണന്‍ കൌശികന്‍ പരംപോരുളിനെ അറിഞ്ഞത് വീട്ടമ്മയില്‍ നിന്നും ഇറച്ചി വെട്ടുകാരില്‍ നിന്നുമാണ്. തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം. തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. ഈശ്വരനെ കുറിച്ച് "കുറച്ചറിയല്‍ അസാദ്യമാണ്.
ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്.(തത് ത്വം അസി). ഇത് ഉപദേശ വാക്യമാണ്. ഇത് കേട്ടവര്‍ അറിവ് ബ്രഹ്മമാണ് എന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി- ഞാന്‍ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു. ആയിരത്തില്‍ ഒരാളെ ഇതിനായി യാത്നിക്കുന്നുള്ളൂ. അതില്‍ ആയിരത്തില്‍ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.


ചൂഡാകർമ്മം:-


കുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മമാണിത്. ഇതിനെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും ആചരിക്കാറുണ്ട്.

തൃതീയേ വർഷേ ചൗളം
ഉത്തരതേഽ ഗ്നേർബ്രീഹിയവമാ-
ഷതിലാനാം പൃഥക് പൂർണ്ണാശരാവാണി
നിദധാതി സാംവത്സരികസ്യ ചൂഡാകരണം

എന്നി ക്രമങ്ങളിൽ ആശ്വലായന, പരസ്ക്കര, ഗോദീലീയാദി തുടങ്ങിയ ഗൃഹ്യ സൂത്രങ്ങളിൽ ചൂഡാകർമ്മത്തെ പറ്റി പറയുന്നു.

വിധിയാംവണം പൂജ-ഹോമാദികൾ അനുഷ്ഠിച്ചിട്ട് അതിനുശേഷം ഒരുപാത്രം ജലം ജപിച്ച് ജലവും വെണ്ണയും ചേർത്ത് കയ്യിലെടുത്തുകൊണ്ട്

" ഓം അദിതിഃ ശ്മശ്രുവപത്വാപഉദന്തുവർച്ചസാ
ചികിത്സതു പ്രജാപതിഃ ദീർഘായുത്വായചക്ഷസേ
ഓം സവിത്രാ പ്രസൂതാ ദൈവ്യാ അപൗദന്തുതേ
തനും ദീർഘായുത്വായ വർച്ചസേ

എന്നി മന്ത്രോച്ചാരണപൂർവ്വം മൂന്ന് പ്രാവിശ്യം കുട്ടിയുടെ തലമുടിയിൽ പുരട്ടി മുടി ഒതുക്കിവെക്കുകയും മൂന്ന് ദർഭപ്പുല്ല് മുടിയോട് ചേർത്തു പിടിച്ചുകൊണ്ട്,

"ഓം ഔഷധേ ത്രായസ്വൈനം ഓം വിഷ്ണോർദംഷ്ട്രോ ഽസി"

ഇത്യാദി മന്ത്രോച്ചരണപൂർവ്വം കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്തിട്ട് പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം. തത്സമയത്ത് ചൊല്ലേണ്ടുന്ന മന്ത്രം.

"ഓം യത്ക്ഷുരേണ മർചയതാ സുപേശസാ
വപ്താ വപസികേശാൻ ശുദ്ധി
ശിരോമാസ്യായുഃ പ്രമേഷിഃ

ദർഭയില്ലെങ്കിൽ കുശപ്പുല്ല് മൂന്നണ്ണം ചേർത്തിട്ട് വേണം ആദ്യത്തെ മുടി കത്രിക്കേണ്ടത് ശിഖ- കുടുമ വെക്കണമെന്നുള്ളവർ രണ്ടാമത്തെ ക്ഷൗരം മുതൽ വളർത്തിയാൽ മതിയാകും .

മൂണ്ഡനം കഴിഞ്ഞ് ദർഭ , ശമീവൃക്ഷത്തിന്റെ ഇല എന്നിവയിൽ പശുവിൻ ചാണകം കൊണ്ട് മുടിയെല്ലാം ഒപ്പിയെടുത്ത് ഒരു കുഴികുത്തി അതിലിട്ട് മൂടണം .

കേശഛേദനാന്തരം വെണ്ണയോ തൈരിന്റെ പാടയോ തലയിൽ പുരട്ടി കുട്ടിയേ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് തലയിൽ ചന്ദനം കൊണ്ട് സ്വസ്തികയെഴുതി വീണ്ടും യജ്ഞവേദിക്കടുത്ത് കൊണ്ടു വന്ന് സമാപനയജ്ഞം നടത്തി ക്ഷുരകൻ പുരോഹിതർ എന്നിവർക്ക് പാരിതോഷികം നൽകി യഥശക്തി സൽക്കരിക്കണം. എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ " ഓം ത്വം ജീവശരദാഃ ശതം വർദ്ധമാനഃ എന്ന മന്ത്രം ഉച്ചരിച്ച് കുട്ടിയെ ആശിർവദിക്കണം ...


അന്നപ്രാശനം :-

കുഞ്ഞിന് ആദ്യമായി അന്നം (ചോറൂണ്) നൽക്കുന്ന കർമ്മമാണിത്. അന്നം പാചിക്കുവാനുള്ള ശക്തി കുന്നിലുണ്ടാവുമ്പോൾ - ആറാം മാസത്തിൽ - ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.

"ഷഷ്ഠേമാസ്യന്നു പ്രാശനം
ഘൃതൗദനം തേജസ്കാമഃ
ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്" .

എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ നെയ്യ് , തേൻ , തൈർ ഇവ മൂന്നും ചേർത്ത് മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന - ഹോമാദികർമ്മങ്ങൾ - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം. പ്രസ്തു അന്നം യാഗാഗ്നിയിൽ ആഹൂതി ചെയ്യുകയോ നിവേദിക്കുകയോ ചെയ്യുന്നതിനു മുൻപ് വളരെ പവിത്രമായി പാകം ചെയ്ത നിവേദ്യം (ചോറ്) മാത്രം ആഹൂതി- നിവേദ്യം ചെയ്തിരിക്കണമെന്നുണ്ട്. നിവേദ്യാന്നത്തിന്റെ അഥവാ അഹൂതി നൽകിയതിന്റെ ശിഷ്ടാന്നത്തിൽ അൽപം കൂടി തേൻ ചേർത്ത് ഭഗവൽ പ്രസാദമെന്ന ഭാവത്തിൽ

" ഓം അന്നപതേ ഽ ന്നസ്യനോ
ദേഹ്യ നമീവസൃശുഷ്മിണഃ
പ്രപ്ര ദാതാരം തരിഷ ഊർജേനോ
ദേഹിദ്വിപതേ ചതുഷ്പതേ"

എന്ന മന്ത്രജപപൂർവ്വം മൂന്ന് പ്രാവിശ്യം അന്ന പ്രാശനം നടത്തിയവരുടെയും വായ് കൈ എന്നിവ വെള്ളമൊഴിച്ച് ശുദ്ധിവരുത്തിയിട്ട് മതാപിതാക്കളും കൂടിയിരിക്കുന്ന സ്തീപുരുഷന്മാരും ചേർന്ന് ഈശ്വര പ്രാർത്ഥനാപൂർവ്വം

"ത്വാം അന്നപതിരന്നാദോ വർദ്ധമാനോ ഭൂയഃ"

എന്നു ചൊല്ലി കുട്ടിയെ ആശിർവദിക്കണം. ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. കുട്ടിയുടെ ശബ്ദ്മാധുര്യവും സ്വഭാവനൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്നപ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ (ഭക്ഷണത്തിന്റെ ) സൂക്ഷഭാഗത്തിൽ നിന്ന് മനോവികാസമുണ്ടാകുന്നു. അന്നം ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്രസങ്കൽപത്തോടുകൂടി തെയ്യാറാക്കുന്നതുമാവണം. ശിശുവിന്റെ ഹൃദയത്തിൽ എപ്രകാരമുള്ള ഗുണങ്ങൾ ഉളവാക്കമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണ പാനീയങ്ങൾ പാകമാക്കി കൊടുക്കണം. ഭക്ഷണത്തെ ഔഷധം പ്രസാദം, ബ്രഹ്മസ്വരൂപി എന്നി വിധത്തിൽ മനസ്സിലാക്കി പ്രസന്ന ഭാവത്തിൽ ഭുജിക്കണമെന്ന് പൊതുവിധി തന്നെയുണ്ട്.


നിഷ്ക്രമണം :-


ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്. ശിശുവിന്റെ ജനനശേഷം മുന്നാം ശുക്ല്പക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയം തെളിഞ്ഞ അന്തരിക്ഷത്തിൽ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം. ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം.

കർമ്മത്തിൽ പങ്കെടുക്കാനായി വന്ന ബന്ധുമിത്രാദികൾ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്. മാതാവ് എടുത്തുകൊണ്ടു വരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാർത്ഥന, ഹോമം (പൂജ) സ്വസ്തി വചനം മുതയാലവ യഥാവിധി അനുഷ്ഠിക്കുയും ചെയ്തിട്ട് ശിശുവിന്റെ ശിരസ്സിൽ സ്പർശിച്ചു കൊണ്ട് ഈ മന്ത്രം ചൊല്ലണം .

"ഓം അംഗാ ഭംഗാത്സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവശരദഃ ശതം
ഓം പ്രജാപതേഷ ട്വാ ഹിംഗാരേണാവജ്ഘ്രാമി
സഹസ്രയുഷാ ഽ സൗജീവ ശരദഃ ശതം
ഗവാംത്വാഹിങ് കരേണാ വജിഘ്രാമി
സഹസ്രായൂഷാഽ സൗ ജീവശരദഃ ശതം"

അനന്തരം മാതാവിന്റെ കൈയ്യിൽ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സിൽ മൗനമായി സ്പർശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തിട്ട് ഇരുവരും പ്രസന്നതാപൂർവ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദർശനം ചെയ്യിക്കുകയും വേണം.
അപ്പോൾ ചൊല്ലുന്ന മന്ത്രം

"ഓം തച്ചക്ഷുർദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരാത്
പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമാദീനൗഃസ്യാമ
ശരദഃശതം ഭൂയശ്ചശരദഃശതാത്

ഇങ്ങനെ മന്ത്രോച്ചരണപൂർവ്വം വായുസഞ്ചാരമുള്ളിടത്ത് അൽപനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തു വരുമ്പോൾ അവിടെ കൂടിയിരിക്കുന്നവരെല്ലാം ചേർന്ന് "ത്വം ജീവശരദഃശതം വർദ്ധമാന" എന്ന മന്ത്രോച്ചാരണപൂർവ്വം ശിശുവിനെ ആശിർവദിക്കണം അന്നു വൈകുന്നേരം ചന്ദ്രൻ ഉദിച്ച് പ്രകാശിക്കുമ്പോൾ മാതാപിതാക്കൾ ശിശുവിനെ എടുത്ത് വീടിന് പുറത്ത് വന്ന് മാറിമാറി കൈയ്യിൽ ജലമെടുത്ത് ചന്ദ്രനെ നോക്കി

"ഓം യദദശ്ചന്ദ്രമസി കൃഷ്ണം പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിദ്വാം സ്തത് പശ്യന്മാഹം പൗത്രമഘംതദം "

എന്ന് പ്രാർത്ഥനാപൂർവ്വം ജലം ഭൂമിയിൽ പ്രോക്ഷിക്കുകയും ശിശുവിനെ ചന്ദ്രദർശനം നടത്തിക്കുകയും വേണം....


നാമകരണം.

ഷോഡശക്രിയകളിൽ പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക. ഓരോ സംസ്ക്കാരത്തിനും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാർത്ഥന ഹോമം സ്വസ്തി വചനം , ശാന്തി വചനം എന്നിവയെല്ലാം ശിശുവിന് വേണ്ടി പിതാവും പുരോഹിതനും മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്തിരിക്കുന്ന (കിഴക്ക് ദർശനമായി) പിതാവിന്റെ പിന്നിലൂടെ ചെന്ന് അദ്ദേഹത്തെ കുട്ടിയെ ഏൽപ്പിട്ട് ഇടത്തു ഭാഗത്തിരിക്കണം, കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട് അടച്ചു പിടിച്ച് വലതുചെവിയിൽ മൂന്ന് തവണ പേരുവിളിക്കണം ശേഷം വലതുചെവി അടച്ചുപിടിച്ച് ഇടതുചെവിയിൽ മൂന്നു തവണ പേരുവിളിക്കണം.. ചെവിഅടച്ചു പിടിക്കാൻ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട് മുകളിലും വാൽ താഴെയുമായിട്ടു വേണം പിടിക്കാൻ . അങ്ങനെ മുറപ്രകാരം നാമകരണയജ്ഞവും വിശേഷയജ്ഞാഹൂതികളോടു കൂടി നടത്തപ്പെടുന്നു,

ആൺ കുട്ടികൾക്ക് വീര്യം ഐശ്വര്യം വിദ്യാ ബലം മുതലായ ഗുണങ്ങൾ വ്യഞ്ജിപ്പിക്കുന്ന പേരുകളും , പെൺകുഞ്ഞുങ്ങൾക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങളടങ്ങുതുമായ പേരുകളും വിളിക്കണമെന്നുണ്ട്. അനന്തരം നാമകരണകർമ്മത്തിന് വേണ്ടി വന്ന് ഉപസ്ഥിതരായവരെല്ലാം ചേർന്ന് സാമൂഹിക ഉപാസന നടത്തും. പുരോഹിതന്റെ നാമസംസ്ക്കാരകർമ്മത്തിനു ശേഷം യഥോചിതം സൽക്കരിക്കപ്പെടുന്നു. ആഗതർ യാത്ര ചോദിച്ചു പിരിയുമ്പോൾ ശിശുവിനെ നോക്കി " ഹേ കുഞ്ഞേ! നീ ആയുഷ്മാനും , വിദ്യാധനനും, ധർമ്മാത്മാവും, യശസ്വിയും, പുരുഷാർത്ഥിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യ സമ്പന്നനുമായി ഭവിക്കട്ടെ".

" ഹേ ബാലകാ ! ത്വമായുഷ്മാൻ വർച്ചസ്വീ തേജസ്വീ ശ്രീമാൻ ഭൂയഃ" - എന്നു ചൊല്ലി ആശിർവദിക്കണം.

"നാമധേയം തയോശ്ചാപി
മഹാപുരുഷ കർമ്മണാം !
വിശദാനം പ്രേരകഞ്ചഭവേൽ
സ്വഗുണ ബോധകം "

നാമകരണത്തിൽ പോലും ബാലികബാലന്മാരെ സത്തുക്കളുടെ സൽക്കർമ്മത്തിലേക്ക് ആകർഷിക്കത്തക്ക വിധം പൂർവ്വികർ ശ്രദ്ധിച്ചിരുന്നു.


ജാതകർമ്മം :-

പൂർണ്ണഗർഭിണിയായ സ്ത്രീക്ക് പ്രസവകാലമടുക്കുമ്പോൾ ഭർത്താവും വയോവൃദ്ധരായ സ്ത്രീ ബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാം വിധം വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും തദാനുസൃതമായ ആചരണങ്ങളും മന്ത്രോച്ചരണവും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധിയുണ്ട്.

കുഞ്ഞ് ജനിച്ച് പൊക്കിൾകൊടി മുറിക്കുന്നതിനു മുമ്പും പിമ്പുമായി നടത്തുന്ന സംസ്ക്കാരമാണ് ജാതകർമ്മം മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിന് ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനുമായി. ഈ സംസ്ക്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ പ്രാഥമിക ശുദ്ധിയും ശുശ്രൂഷയും ചെയ്തിട്ട് സുതികർമണി പിതാവിനെ ഏൽപ്പിക്കണമെന്നും കാറ്റും തണുപ്പുമേൽക്കാത്ത സ്ഥലത്തിരുന്ന് വേദമന്ത്രോച്ചാരണ പൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലം കൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രത്താൽ പുതച്ച് തെയ്യാറാക്കിവെച്ചിരിക്കുന്ന (നിലവിളക്കിനുമുന്നിൽ ) ഹോമകുണ്ഡത്തിനടുത്ത് പൂർവ്വാഭിമുഖമായിരുന്ന് യഥാവിധി ഈശ്വരോപാസന ഹവനം എന്നിവ നടത്തണമാണെന്നാണ് വിധി. ഈ കർമ്മത്തിന് പുരോഹിതനും ഗൃഹസ്ഥാശ്രാമിയായിരിക്കണമെന്നുണ്ട്.

അതിനുശേഷം തേനും നെയ്യും തുല്യം കൂട്ടിചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച് മിശ്രിതം പിതാവ് ശിശുവിന്റെ നാവിൽ " ഓം " എന്നെഴുതണം. സ്വർണ്ണത്തെ സത്യത്തിന്റെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുരസംഭഷണത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം.

അതിനുശേഷം വലത്തേ ചെവിക്കൽ 'വേദോസീതി' ( നിന്റെ ഗൂഢനാമം വേദം എന്നാകുന്നു. ) എന്ന് പതിച്ചു ചൊല്ലണം. അതുപോലെ ഇടത്തെ ചെവിയിൽ "ഓം മേധാം തേ ദേവഃ സവിതാ
മേധാം ദേവീ സരസ്വതീ
മേധാം തേ അശ്വിനൗ ദേവാ
വാധത്താം പുഷ്ക്കരസ്രജൗ .. തുടങ്ങിയ വേദമന്ത്രങ്ങൾ ചൊല്ലണം..

അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ..
ഓം ഇന്ദ്രശ്രേഷ്ഠാനിദ്രവീണാനിദേഹി
ചിത്തിം ഭക്ഷസ്യ സുഭഗത്വമസ്മേ
പോഷാം രയീണാമരിഷ്ടിം തനൂനാം
സ്വാദ്മാനം വചഃ സുദിനത്വമഹ്നാം" …. തുടങ്ങിവേദമന്ത്രങ്ങൾ ചൊല്ലണം.

എന്നിട്ട് പിതാവ് കുഞ്ഞിനെ ആശിർവദിക്കുകയും വേണം . ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീർഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ് ആശിർവദിക്കേണ്ടതെന്നും വിധിയുണ്ട്.

തുടർന്ന് മാതവിന്റെ ശരീരത്തിലും ശിശുവിന്റെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം . അനന്തരം മാതാവിന്റെ സ്തനങ്ങൾ പവിത്രജലം കൊണ്ട് കഴുകി തുടച്ച് ആദ്യം വലത്തെതും പിന്നിട് ഇടത്തെതുമായ മുലപാൽ നൽകണം .. പിന്നിട് മാതാവിന്റെ കിടക്കയുടെ തലയ്ക്കൽ മന്ത്രപൂർവ്വം ഒരു കലശം സൂക്ഷിക്കുകയും, പത്തു ദിവസം വരെ രണ്ടു സന്ധ്യകളിലും പ്രസവരക്ഷയും ശിശുരക്ഷയും എന്നീ ചടങ്ങുകളും ഈ സംസ്ക്കരത്തിൽ ഉൾപ്പെടുന്നു,…


പുംസവനം :-

ഷോഡശക്രിയകളിൽപ്പെടുന്ന രണ്ടാമത്തെ ക്രിയ ആണ് പുംസവനം. ശരീരരക്ഷമാത്രം ലക്ഷ്യമാക്കികൊണ്ടുള്ളതല്ല മനുഷധർമ്മം. മനുഷ്യശരീരം ലഭിച്ചിരിക്കുന്നതു തന്നെ ജന്മസാഫല്യം നേടാനാണ്. അതാകട്ടെ ആദ്ധ്യാത്മികവുമത്രേ , ഗർഭാധാനം , ഗർഭധാരണം ഗർഭരക്ഷണം എന്നി കാര്യങ്ങളിൽ പതി - പത്നിമാർ വളരെ നിഷ്കർഷയോടെ അനുവർത്തിക്കണമെന്ന് ധർമ്മശാസ്ത്രം അനുശാസിക്കുന്നു. ഗർഭശുശ്രൂഷ സ്ഥൂലവും സൂക്ഷമവുമായിരിക്കണം . സ്ഥൂലമായ ശുശ്രൂഷയേക്കാൾ പതിന്മടങ്ങ് സൂക്ഷമാമയ ശുശ്രൂഷകളിൽ ശ്രദ്ധിക്കണം . ഗർഭവതിയെയും ഭർത്താവിനെയും ഇതിന്റെ ഗൗരവം യഥാകാലം ബോദ്ധ്യപ്പെടുത്തുന്നതിനും തദ്വാരാ കുടുംബത്തിനും സംസ്കാരത്തിനും തമ്മിലുള്ള പരസ്പര ബന്ധവും കർത്തവ്യങ്ങളും അനുസ്മരിപ്പിക്കുന്നതിനും. വൈദികകർമ്മങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ഗർഭശുശ്രൂഷരീതിയിൽ പുംസവനവും, സീമന്തോന്നയനവും മുഖ്യത്വമർഹിക്കുന്നു.

സ്ത്രീ ഗർഭം ധരിച്ചുവെന്നു കണ്ടാൽ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കായങ്ങൾ വൃതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം. ഗർഭവതിയുടെ ആഹാരം നിദ്ര വ്യയാമം നിത്യകർമ്മം വിചാരം വാക്ക് സമ്പർക്കം ഇത്യാദി എല്ലാകാര്യങ്ങളും അടക്കും ചിട്ടയുമുള്ളതായി തീരണം എല്ലാം നിതവും ഹിതകരവുമായിരിക്കണം.

ഗർഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്. ഇതിനും ശുഭമുഹൂർത്തം അനിവാര്യമാണ്. ഗർഭവതിയേയും ഗർഭസ്ഥശിശുവിനേയും ഉദ്ദേശിച്ചാതാണിതെങ്കിലും സംസ്ക്കാരികകർമ്മങ്ങളുടെ സ്വഭാവം സാമൂഹികമാണല്ലോ. അതിനാൽ ഒരു ശുഭമുഹൂർത്തം നിശ്ചയിച്ച് ബന്ധുക്കളേയും ഗുരുജനങ്ങളേയും ക്ഷണിച്ചു വരുത്തി അവരുടെ സാന്നിദ്ധ്യത്തിലും ഒരു പുരോഹിതന്റെ പൗരോഹിത്യത്തിലും ഇതു നടത്തേണ്ടതാണ്. ഇതിന്റെ പ്രാമാണിക മന്ത്രങ്ങൾ വേദങ്ങളിലും ഗൃഹ്യസൂത്രങ്ങളിലും കാണാം.

പുംസവനക്രിയയോടുകൂടി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുഷ്ടിപ്രദവും സംശുദ്ധവും സ്വാത്തികവുമായ ആഹാരപാനീയങ്ങളും ഔഷധവും കഴിക്കുന്നതിനൊപ്പം കോപതാപമോ മോഹമദമത്സരാദി വികാരമോ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം. ഗർഭിണിക്ക് മിത വ്യായാമവും ഗർഭിണിക്ക് ചെയ്യാവുന്ന യോഗാഭ്യാസങ്ങളാണ് ഉത്തമം സൌമ്യാചരണവും പ്രസന്നചിത്തവും ഉണ്ടായിരിക്കണം.

ഈശ്വരഭക്തിയും സദ്ഭാവങ്ങളും ഉളവാക്കുന്ന പുരാണോതിഹാസങ്ങൾ വായിക്കണം. സത്സംഗങ്ങളും ധർമ്മജ്ഞാന സംബന്ധമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ശ്രവിക്കുകയും വേണം. ഇതെല്ലാം പ്രസവം വരെ ക്രമമായും നിര്ബന്ധമായും നടക്കുന്നതിന് ഭർത്താവും മറ്റ് ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.

ഗർഭധാനസംസ്കാര കർമ്മം:-

വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്, ജന്തുസഹജമായ കാമം പ്രേമാത്മകമാക്കി ധാർമികഭാവങ്ങളാൽ സ്വയം നിയന്ത്രിതരായി സത്സന്താനലാഭോദ്ദേശപൂർവ്വം ഈ സംസ്കാര കർമ്മം ചെയ്യണം . ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങ്ങൾ സേവിച്ചും വിശുദ്ധാഹരങ്ങൾ കഴിച്ചും ഈശ്വരഭക്തി , ആശ്രമധർമ്മതത്ത്വം മുതലായ സത് ഭാവനകളാൽ മനസ്സിനേയും പരിപുഷ്ട്മാക്കിയ ദമ്പതികൾ ഗർഭധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം സ്വീകരിക്കണമെന്ന് ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിരിക്കുന്നു, 'മനുസ്മൃതി' പ്രകാരം സ്ത്രീ രജസ്വലയാവുന്ന നാൾ തൊട്ട് പത്തിനാറു ദിവസങ്ങളാണ് ഋതുകാലം. ഇതിൽ ആദ്യത്തെ നാലുനാൾ ബാഹ്യാഭ്യന്തരമായ പല കാരണങ്ങളാൽ ഗർഭധാനത്തിന് നിഷിദ്ധങ്ങളാണ്. ഋതുകാലത്തെ 11 ,12 ദിവസങ്ങളും ഗർഭധാനത്തിന് വർജ്യമാണ്. അതുപോലെ പൗർണമി അമാവാസി, ചതുർദ്ദശി, അഷ്ട്മി, എന്നി ദിതിദിനങ്ങളും നിഷിദ്ധമാണ്.

നിശ്ചിതദിനത്തിൽ സംസ്ക്കാരകർമ്മത്തോടുകൂടി വധൂവരന്മാർ പത്നീ-പതിത്വം വരിച്ച് ഗർഭധാനം ചെയ്യണം. അവർ ഗൃഹസ്ഥാശ്രമത്തിലായാലും ആത്മീയോൽക്കർഷത്തിനുള്ള ബ്രഹ്മചാര്യം നശിക്കയില്ല. ഈ ക്രമത്തിനെ 'ഉപനിഷദഗർഭലംഭനം' എന്ന് അശ്വാലായന ഗൃഹ്യസൂത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു.

ഗർഭധാനത്തിനു മുമ്പായി ഗർഭധാന സംസക്കാരകർമ്മം അനുഷ്ഠിച്ചിരിക്കണം . മുൻപറഞ്ഞമാതിരി ഈശ്വരപ്രാത്ഥന , ഹോമം, അല്ലെങ്കിൽ പൂജ മുതലായ കർമ്മം അനുഷ്ഠിക്കുമ്പോൾ വരൻ പശ്ചിമാഭിമുഖമായും വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം . പുരോഹിതനും ഗുരുജനങ്ങളും ബന്ധുമിത്രാദികളും ചുറ്റും ഇരുന്നു വേണം. സംസ്ക്കാരകർമ്മം അനുഷ്ഠിക്കുവാൻ, വധൂവരന്മാർ ഒന്നിച്ച് അഗ്നി, വായു, ചന്ദ്രൻ, സൂര്യൻ, അന്നം തുടങ്ങിയ ദേവതാസങ്ക്ൽപ്പത്തോടു കൂടി വേണം പ്രാർത്ഥിക്കാണം . അഥവാ ഹോമം - യജ്ഞം ചെയ്യണം . തദാവസരത്തിൽ വധു വരന്റെ തോളത്ത് കരം വെച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അഷ്ടാജ്യഹൂതിയും പിന്നീട് ആജ്യഹൂതിയും ( മന്ത്രോച്ചാരപൂർവ്വം അഷ്ട്ഗന്ധം നെയ്യ് മുതലായ ദ്രവ്യങ്ങൾ ഹോമാഗ്നിയിൽ ആഹൂതി ) നൽകണം . പിന്നീട് ഹവനം ചെയ്ത നെയ്യ് വധു ആപാദചൂടം തേച്ച് കുളിക്കണം . ശുഭവസ്ത്രം ധരിച്ച് പൂർവ്വ സ്ഥാനത്തു വരുന്ന വധുവിനെ വരൻ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദക്ഷിണമായി ചെന്ന് ഇരുവരും സൂര്യദർശനം ചെയ്യണം എന്നിട്ട് വധു വരനെയും മറ്റു ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശ്രിർവ്വാദം സ്വീകരിക്കുന്നതോടെ ഈ സംസ്കാരത്തിന്റെ ഭാവാർത്ഥം വ്യഞ്ജിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്നിയുടെ പദവിയും വരൻ ഭർത്താവിന്റെ പദവിയും പ്രാപിക്കുന്നു. അനന്തരം പുരോഹിതനും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നൽകി സൽക്കരിക്കുകയും. പതിപത്നിമാർ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂർവ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം .

ഈ ഗർഭധാനസംസ്ക്കാരന്തരം പതിപത്നിമാരുടെ മനശ്ശരീരങ്ങൾ പ്രസന്നമായിരിക്കുന്ന സന്ദർഭത്തിൽ യഥാവിധി ഗർഭധാനം നിർവഹിക്കാം. അതിനുശേഷം സ്നാനം ചെയ്ത് വീണ്ടും പവിത്ര സങ്കല്പങ്ങളാലും ആചരണങ്ങളാലും മനഃശുദ്ധിയും കായശുദ്ധിയും പാലിക്കണം . പുത്രേഷ്ടം , നിഷേകം എന്നി പേരുകളിലും അറിയപ്പെടുന്ന ഗർഭധാനം കൊണ്ട് ഉദ്ദേശിക്കുന്നത്, ഗർഭധാരണം അഥവാ വീര്യസ്ഥാപനമാണ്. ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ച് സ്ഥിരീകരിക്കുകയെന്നതാണ്.

ഗർഭസ്യാധാനം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമ്മണാ തദ് ഗർഭധാനം

ഭർത്താവിനെ ശുശ്രൂഷിക്കുക എന്നതാണ് ഉത്തമകളായ സ്തീകളുടെ പരമമായ ധർമ്മം. ഭർത്താവിന്റെ ബന്ധുക്കളെയും കാപട്യമില്ലാതെ പരിചരിക്കണം. കുട്ടികളെ വേണ്ടവിധത്തിൽ വളർത്തി കുടുംബം നോക്കുന്നവളായിരിക്കണം ഭർത്താവ് ദുശ്ശീലങ്ങളുള്ളവനോ ദരിദ്രനോ, നിർഭാഗ്യവനോ, വൃദ്ധനോ, രോഗിയോ ആയിരുന്നാൽ പോലും ആത്മാർത്ഥമായി സ്നേഹിച്ച് പരിചരിക്കണമെന്ന് ഭഗവാൻ ഉന്നിപറയുന്നു. ധർമ്മം ഉപദ്ദേശിക്കുമ്പോൾ ഭഗവാൻ പുരുഷ പക്ഷപാതിയായ മാറുന്നുണ്ടോ?. മുകളിൽ പറഞ്ഞ ദോഷങ്ങളോടു കൂടിയ നിർഭാഗ്യവാനായ ഒരു ഭർത്താവിനെ ഏത് സ്ത്രീക്കാണ് കാപട്യമില്ലാതെ സ്നേഹിക്കാൻ കഴിയുക? ഭാഗവതത്തിൽ തന്നെ പല സ്ഥലങ്ങളിലും പറയുന്നത് സ്ത്രീ മായയാണ് എന്ന്. ഇനി ഭഗവാൻ പുരുഷനായി സ്ത്രീകളെ താഴ്ത്തിക്കെട്ടുകയും പുരുഷ മേധാവിത്വം പറയുകയും ചെയ്യുന്നതായി തോന്നതിരിക്കാൻ ധർമ്മം ഉപദ്ദേശിക്കുന്ന കൂട്ടത്തിൽ പുരുഷനെ, ഭർത്താവിനെ അപാതകി ആണെങ്കിൽ മാത്രം സ്വീകരിക്കാൻ മതി എന്നു പറയുന്നു. പാതകം ചെയ്യുന്ന പുരുഷനെ ഒരു സ്ത്രീക്കും പതിയായി സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ട് സ്തീകളുടെ ധർമ്മം ഇവിടെ ഭഗവാൻ മായ നിങ്ങാനാണ് പറയുന്നെങ്കിലും കൂടെ പുരുഷൻ പാതകം ചെയ്യരുതെന്നും ഭാര്യ തരുന്ന സ്നേഹം അനുഭവിക്കാൻ തക്ക പാത്ര മഹിമയും, ഗാത്ര മഹിമയും വെളിവാക്കേണ്ടതുമാണെന്ന് ബോധിപ്പിക്കുന്നു. സ്ത്രീ മായയായതുകൊണ്ട് എതേങ്കിലും പാതകം ചെയ്താൽ പോലും കുറ്റം പറയാൻ ആവില്ല.. എന്നാൽ ഏതു വിധേനയും മയയെ തരണം ചെയ്യേണ്ട പുരുഷൻ അപാതകിയായിരുന്നേ പറ്റൂ.........ഹരേ കൃഷ്ണ

ഹേ ഓടക്കുഴലേ! നീ എന്തു സുകൃതമാണ് നീ ചെയ്തത് ഇത്രമാത്രം സ്നേഹപൂർവ്വം ഭഗവാൻ നിന്നെ എപ്പോഴും ചുണ്ടോട് ചേർത്തുവെച്ചു കൊണ്ട് നിന്നിലൂടെ ഇത്ര മഹത്തായ നാദം പുറപ്പെടുവിക്കാൻ? ഇതു കേട്ട് ഓടകുഴൽ പറഞ്ഞു. .... ഈ സ്ഥനത്ത് എത്തുന്നതിനു മുമ്പ് എനിക്ക് നിരവധി കടമ്പകളും കഷ്ട്പ്പാടുകളും തരണം ചെയ്യേണ്ടിവന്നീട്ടുണ്ട്. ഞാൻ പൂർവ്വികമായി ഒരു പാഴ്മുളം ചെടിയായി ഭൂമിയിൽ അടിയുറച്ചു അനങ്ങാൻ വയ്യാതെ നില്പികായിരുന്നു. അവിടെ കഠിനമായ വെയിലും മഞ്ഞും മഴയും കാറ്റും എല്ലാം സഹിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടുകയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ മൂർച്ചയേറിയ കത്തികൊണ്ട് ഒരാൾ എന്നെ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി. തീർന്നില്ല എന്റെ ശരീരത്തിൽ അവർ സുഷിരങ്ങൾ ഉണ്ടാക്കി അകം ചുരണ്ടി തടസ്സങ്ങളും മാലിന്യങ്ങളും തുടച്ചു നീക്കി അകം ശൂന്യമായി . ഇത്രയേറെ കഠിന തപസ്സ് അനുഷ്ഠിച്ചതിന്റെ ഫലമായാണ് ഞാൻ ഈ സ്ഥാനത്തിന് അർഹനായതും അംഗീകാരം കിട്ടിയതും.... ഓടക്കുഴൽ മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ് ഓടക്കുഴലിൽ എട്ട് സുക്ഷിരങ്ങൾ ഉണ്ട് അവ സൂചിപ്പിക്കുന്നത് മനുഷ്യരിലുള്ള പഞ്ചേന്ദ്രിയങ്ങൾ മനസ്സ് ബുദ്ധി, അഹംങ്കാരം എന്നിവയാണ്. അതുകൊണ്ട് നമ്മളിൽ അന്തർ ലീനമായിരിക്കുന്ന തടസ്സങ്ങളായ രാഗ- ദോഷങ്ങളേയും ഇഷ്ടാനിഷ്ടങ്ങളേയും അഹംങ്കാരത്തെയും മറ്റ് മാലിന്യങ്ങളേയും ഇല്ലായ്മ ചെയ്താലേ അന്തർഗതമായിരിക്കുന്ന ആത്മാവിന്റെ സംഗീതം അനർഗ്ഗളമായി ഒഴുകൂ. അകം പൊള്ളയും നിർമ്മലവുമായ മനസ്സോടു കൂടി വേണം ഭഗവാനെ പ്രാപിക്കാൻ . നമ്മുടെ ശരീരം ഭഗവാന്റെ ഓടക്കുഴലായി മാറട്ടെ. അപ്പോൾ നമ്മിൽ നിന്നും ആത്മാവിന്റെ സംഗീതം നിർഗ്ഗളിക്കുന്നത് അനുഭവിക്കുവാൻ നമുക്ക് കഴിയും.

പൃഥ്വി തുടങ്ങി മുകളിലേക്ക് ഉയരുംതോറും സാന്ദ്രത കുറഞ്ഞു വരുന്നതായി കാണാം . ആധുനികശാസ്ത്രപ്രകാരം സാന്ദ്രത കുറയുമ്പോൾ വ്യാപ്തം കൂടുന്നു. ഇതിൽ നിന്നും ഭൂമണ്ഡലത്തിൽ നിന്നും ആകാശമണ്ഡലത്തിലെത്തുമ്പോഴെക്കും സാനന്ദ്രത പരമാവധി കുറയുകയും വ്യാപ്തം പരമാവധി ആത്മവികാസം പ്രാപിക്കാൻ കഴിയുമെന്ന് ഒടുവിൽ നാമജാത്യാദികല്പനകളില്ലാത്ത പരമാനന്ദത്തിൽ ലയിക്കുവാൻ സാധിക്കുമെന്നും സന്ദേഹം ഒട്ടുമില്ല.

തുരിയാതീതം -- ആകാശം (അതിവാതകാവസ്ഥ) -- സദാശിവൻ -- ആനന്ദം

തുരിയം -- വായു (വാതകം) – അംബിക -- ചിത്തം

സുഷുപ്തി -- അഗ്നി(ഊർജ്ജം) -- രുദ്രൻ -- അഹംങ്കാരം

സ്വപ്നം -- ജലം(ദ്രാവകം) – വിഷ്ണു -- ബുദ്ധി

ജാഗ്രത് -- പ്രഥ്വവി (ഖരം) – ഗണപതി -- മനസ്സ്


ധ്യാനം


ധ്യാനത്തിന് മൂന്ന് അവസ്ഥകളുള്ളതായി പറയാം
1 - ധ്യാനം
2 - ലയം
3 - നിർവ്വികല്പധ്യാനം ,

ഭാവത്തിൽ അലിഞ്ഞലിഞ്ഞ് ധ്യാതാവും ധ്യേയവും ഒന്നായിത്തീരുന്നു. ഈ സമയം ധ്യാതാവ് ശുദ്ധസത്വ ചൈതന്യം മാത്രമായി വർത്തിക്കുന്നു. സച്ചിദാനന്ദസ്വരൂപമായ ഈ അവസ്ഥയാണ് ധ്യാനത്തിന്റെ പരമകാഷം

. "കിരീടഹാരരഹിതം മണികുണ്ഡലവർജ്ജിതം
യാനി യാനീഹ ചിന്ത്യാനി മനസാ കല്പിതാനി ച
യാവത് പശ്യത് ഖഗാകാരം തദാകാരം വിചിന്തയേത്"

ഇവിടെ ഇപ്പോൾ കിരീടമില്ല , ഭൂഷണജാലങ്ങളില്ല. മണികുണ്ഡലങ്ങളില്ല. നാം മൻസ്സുകൊണ്ട് എന്തൊക്കെ കല്പനചെയ്തു വ്യവഹരിച്ചോ, അവയൊന്നും ഇല്ല. അന്തമായ ചൈതന്യപ്രസരണം മാത്രമേ ഉള്ളൂ ഇതത്രേ പരമഹംസപദം. മനുഷ്യമനസ്സിന്റെ ഭാവനചെയ്യനും അനന്തമായി വികാസം പ്രാപിക്കാനുള്ള കഴിവിനെ, ഈശ്വരോമുഖമാക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോഴാണ്, ധ്യാനം എന്ന പ്രക്രിയ സഫലവും പരിപൂർണ്ണവുമാകുന്നത് .

" ദേഹോ ദേവാലയഃ പ്രോക്തോ ജീവോ ദേവഃ സദാശിവഃ
അർച്ചിതഃ സർവ്വഭാവേന സ്വാനുഭൂയ വിരാജതേ "

ഈ ദേഹത്തെ ദേവാലയമെന്നറിയുക. ജീവൻ പരമേശ്വരനായ സദാശിവൻ തന്നെ . സർവ്വവിധ ഭാവവിശേഷങ്ങളെക്കൊണ്ടും ഈ ദേവനെ അർച്ചിക്കുന്നു. ഈ സമാരാധന സ്വാത്മാനുഭൂതിയായി സദാ വിളങ്ങട്ടെ.

ജീവന് മൂന്ന് ശരീരമുണ്ടെന്ന് ശാസ്ത്രം പറയുന്നു.
1 -. ജാഗ്രദാവസ്ഥ അനുഭവിക്കുന്ന സ്ഥൂലശരീരം,
2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന ലിംഗശരീരമാണ് പുനർജന്മത്തിനു കാരണം. അതുപോലെ ലിംഗശരീരനാശമാണ് മോക്ഷത്തിന്നു കാരണം,
3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം . ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും , മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മ ജ്ഞാനേന്ദ്രിയങ്ങളുമാണ്. മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച് , പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരുസ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ് കുലത്തിൽ , അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത് മനുഷ്യകുലത്തിലാകാം , അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം....

ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ് . ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും. അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ , കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി. എന്നാൽ ഈ നിഷ്കാമ കർമ്മം സാധാകരണക്കാർക്ക എളുപ്പമല്ല. അതുകൊണ്ടാണ് കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ. ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയം ഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം .....

ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് . എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ. ഉപനിഷത്തുകളെല്ലാം ആത്മാവിന്റെ ഏകത്വത്തിനാണ് ഊന്നൽ നൽകുന്നത് . ഈ തത്ത്വം ഉൾക്കൊണ്ടാൽ ഭയവും ഭേദബുദ്ധിയും അകലും . നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും . ഭഗവാനോടുള്ള നിസ്തുലപ്രേമമാണ് ഭക്തിസ്വരൂപം . സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി . അതിന് "സർവ്വം ഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ്ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടിവരും. .....

ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനം കൊണ്ടതു നശിക്കും. ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം" അതോടെ കർത്തൃത്വവും ഭോക്തൃത്ത്വവും ഇല്ലാതായി തീരും അവയില്ലെങ്കിൽ പിന്നെ ജീവന്റെ നിലനില്പ് എവിടെ ? ആ സ്ഥിതി മോക്ഷവും.


ഗൃഹസ്ഥധർമ്മം

ഉപനയനം കഴിഞ്ഞ് ശ്രേഷ്ഠനായ ആചാര്യനിൽ നിന്ന് അദ്ധ്യാത്മജ്ഞാനവും ലൗകിക ജീവിതത്തിനാവിശ്യമായ എല്ലാ കർമ്മശേഷിയും വിദ്യഭ്യാസവും സമ്പാദിച്ച ബ്രഹ്മചാരിക്ക് തന്റെ ജന്മകർമ്മവാസനാവിശേഷത്താൽ ഗൃഹസ്ഥജീവിതം നയിക്കണമെന്നുള്ള ആഗ്രഹം ഉദിക്കുമ്പോൾ അദ്ദേഹത്തിന്ന് ഒരു പത്നിയെ കൊടുക്കുന്നു.

കന്യാദാനത്തോടൊപ്പം ദക്ഷിണയും കൊടുത്തിരുന്നു. ആ ദക്ഷിണ സമ്പത്തിന്റെ പ്രതീകമാണ്. വരനെ ( വിഷ്ണുവിന്റെ പ്രതീകമായ) സംരക്ഷകനായും, വധുവിനെ ( ലക്ഷ്മിയുടെ പ്രതീകമായ ) ശക്തിയായും സങ്കല്പിച്ചുകൊണ്ടാണ് വിവാഹം നടത്തിയിരുന്നത്. അയാളെ വിഷ്ണുവായി ( കുടുംബത്തിന്റെ ഭരണകർത്താവായി ) കരുതി പത്നി (ലക്ഷ്മി) യാകുന്ന ശക്തിയേയും സമ്പത്തിനെയും കൊടുത്ത് ഗൃഹസ്ഥനായി അവരോധിക്കുകയാണ് ചെയ്തിരുന്നത്. ത്രിലോകീഗൃഹസ്ഥനായ വിഷ്ണുഭഗവാൻ ഈ പ്രപഞ്ചത്തെ ഭരിക്കുന്നത് ശക്തിയോടുകൂടി ഒരുമിച്ചാണല്ലോ. അരൂപിയായ ലക്ഷ്മീഭഗവതി പ്രത്യക്ഷപ്പെടുന്നത് സമ്പത്തിന്റെ ഐശ്വര്യത്തിന്റെ രൂപത്തിലാണ്, ആകൃതികൊണ്ട് സ്ത്രിയായിട്ടും പ്രകൃതികൊണ്ട് സമ്പത്തായിട്ടും ഗൃഹസ്ഥധർമ്മം അവർക്കൊപ്പം അധികാരം കിട്ടുകയാണ്. ഗൃഹസ്ഥന്റെതായ ഒരുപാട് കർമ്മങ്ങൾ ഗൃഹസ്ഥന് ചെയ്യേണ്ടതായിട്ടുണ്ട്. അതിനായി വിഹിതമായ സ്വധർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഗൃഹസ്ഥന് ആ കർമ്മങ്ങളൊക്കെ ചെയ്യാനുള്ള അറിവും ഉണ്ടാവണം. അങ്ങനെ ആ വിശിഷ്ഠമായിട്ടുള്ള ഗാർഹസ്ഥ്യധർമ്മത്തിലൂടെ ഐശ്വര്യലക്ഷ്മിയെ അതായത് ധർമ്മലക്ഷ്മിയെ , വളർത്തി താനും തന്റെ ചുറ്റുപാടുമുള്ളതായ ജനങ്ങളുമൊക്കെ പരിശുദ്ധരായി തീരുന്നത്. ക്രമേണ ഗൃഹസ്ഥന്റെ സ്വധർമ്മത്തിൽ കൂടെയാണ് .

എവിടെയൊക്കെ ഗാർഹസ്ഥ്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടോ അവിടെയൊക്കെ കർമ്മയോഗത്തെ പറ്റിയും പറഞ്ഞീട്ടുണ്ട്. കർമ്മയോഗിയല്ലാത്ത ഒരു ഗൃഹസ്ഥൻ സ്വാർത്ഥിയാണ് , അയാളിൽ ഗൃഹസ്ഥധർമ്മം ലേശം പോലും ഇല്ലെങ്കിൽ അയാൾ അധഃപതിക്കും.


അക്ഷയപാത്രം:-

പാണ്ഡവരുടെ വനവാസകാലത്ത് പാഞ്ചാലിക്ക് കിട്ടിയ അക്ഷപാത്രത്തിൽ നിൻ എത്ര ആയിരം പേർക്ക് വേണമെങ്കിലും ഭക്ഷണം കൊടുക്കാമായിരുന്നു. എല്ലാവർക്കും കൊടുത്ത് എല്ലാവരും കഴിച്ച് കഴിഞ്ഞാൽ മാത്രമേ പാഞ്ചാലി കഴിക്കാൻ പാടുള്ളൂ . പാഞ്ചാലി ആഹാരം കഴിക്കുന്നതിനുമുമ്പ് എത്ര ആളുകൾ വന്നാലും ആ പാത്രത്തിൽ ആഹാരപദാർത്ഥങ്ങൾ ഉണ്ടാവും . എന്നാൽ പാഞ്ചാലി കഴിച്ചു കഴിഞ്ഞാൽ പിന്നെ ആ പാത്രത്തിൽ ബാക്കി ഒന്നും ഉണ്ടാവില്ല. അപ്പോൾ പാഞ്ചാലിക്ക് അത്ര വലിയ വയറുണ്ടോ എന്നാല്ല ഇതിനർത്ഥം. എപ്പോൽ സ്വാർത്ഥമായിട്ട് വിഭവങ്ങൾ അനുഭവിച്ചുവോ അപ്പോൽ ഒന്നുമുണ്ടാവില്ല നശിക്കും. . പിന്നെ അതു വളരില്ല. എപ്പോൾ പാരാർത്ഥമായിട്ട് ഉപയോഗിക്കുന്നുവോ അപ്പോൾ അവിടെ വളർന്നുകൊണ്ടേയിരിക്കും. കൊടുത്തു കൊണ്ടേയിരിക്കുമ്പോൾ വളർന്നുകൊണ്ടേയിരിക്കും. മറ്റുള്ളവർക്ക് ദാനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അക്ഷയപാത്രത്തിൽ കണക്കില്ലാതെ വളരുന്നത്. അക്ഷയപാത്രം എന്നാൽ ധർമ്മമാണ്.. ധർമ്മമാണ് അക്ഷയപാത്രം.. എത്ര എടുത്താലും അവസാനിക്കുന്നില്ല. അതുപോലെ സ്വർത്ഥം നാശപാത്രവുമാണ്. താനനുഭവിക്കുന്നത് സ്വാർത്ഥം . താൻ എപ്പോൽ സ്വാർത്ഥതയോടെ അനുഭവിച്ചുവോ അതോടുകൂടി എല്ലാം കഴിഞ്ഞു. പിന്നെ അതിൽ ഒന്നു ഉണ്ടാവില്ല. അതോടുകൂടി അവസാനിക്കും.


പരോക്ഷാർത്ഥവും അപരോക്ഷാർത്ഥവും

"വേദാ ബ്രഹാത്മവിഷയസ്ത്രി-
കാണ്ഡവിഷയാ ഇമേ
പരോക്ഷവാദാ ഋഷയഃ
പരോക്ഷം മമ ച പ്രിയം " (ഭാ, 11.21.35)

""ബ്രഹ്മം തന്നെയാണ് ആത്മാവ് " എന്ന ആദ്ധ്യാത്മിതത്ത്വത്തെ വേദം പരോക്ഷമായി - അസ്പഷ്ടമായി - മൂന്ന് കാണ്ഡങ്ങളിൽ മുനികൾ പറയുന്നു . എനിക്കും (ഭഗവനും) പരോക്ഷം ഇഷ്ടമാണ് . ബ്രഹ്മജ്ഞാനണ് വേദങ്ങളിലെ വിഷയങ്ങളില്‍ എന്തിനാണ് കർമ്മകാണ്ഡം ദേവതാകാണ്ഡം ബ്രഹ്മകാണ്ഡം എന്ന് പ്രത്യേകം പ്രത്യേകം മൂന്നായി ഭാഗിച്ചിരിക്കുന്നത് . അതിനു കാരണം വിഷയതൃഷ്ണ തീരെ നശിക്കാത്തവർ അവിരക്താവസ്ഥയിൽ തന്നെ കർമ്മങ്ങൾ ഉപേക്ഷിച്ച് രണ്ടുമല്ലാത്ത അവസ്ഥയില്‍ ആകാതിരിക്കാൻ അവരുടെ കർമ്മവാസന ധർമ്മനിഷ്ഠകളോടുകൂടി ക്രമീകരിച്ചു നിലനിർത്തുക തന്നെ വേണം . എങ്കില്‍ മാത്രമേ ചിരകാലാനുഷ്ഠാനം കൊണ്ടെങ്കിലും അവർ വിരക്തന്മാരായി ബ്രഹ്മകാണ്ഡവിഷയമായ ജ്ഞാനനിഷ്ഠയ്ക്കധികാരികളായിത്തീരൂ . എന്നാല്‍ വിരക്തന്മാർകട്ടേ ശരിയായ ആന്തരാർത്ഥം അസ്പഷ്ടമല്ല � . അതുകൊണ്ട് രണ്ടു വിധത്തിലുള്ളവരെയും - രക്തന്മാരെയും - വിരക്തന്മാരെയും - ഒരുപോലെ അനുഗ്രഹിക്കാൻ ഋഷികൾ മന്ത്രങ്ങളെ അസ്പഷ്ടമായും സ്പഷ്ടമായും നിബന്ധിച്ചിരിക്കുന്നു . നിഗൂഡാർത്ഥം ഉൾക്കൊള്ളാൻ സാമസർത്ഥ്യമില്ലാത്തവർക്ക് സ്പഷ്ടമായി തോന്നുന്നത് തന്നെ ആരംഭത്തിൽ പ്രയോജനപ്പെടും . അന്തകരണമാലിന്യം അകലുമ്പോൾ നിഗൂഡാർത്ഥം അറിയപ്പെടും .

ഈ സുപ്രധാനതത്ത്വം തന്നെ ശ്രീഭഗവാൻ ഗീതയിൽ " മന്ദാൻ കൃത്സനവിത് ന വിചാലയേത്" ( 3 - 29) എന്ന് സമർത്ഥിക്കുന്നു . ജ്ഞാനതൃഷ്ണ ഉണരാത്തവരെ ജ്ഞാനികൾ എന്ന് സ്വയം അഭിമാനിക്കുന്നവർ ജ്ഞാനോപദേശം ചെയ്ത് അനവസ്ഥരാക്കരുത് എന്ന് താത്പര്യം . വേദമായാലും പുരണങ്ങളായാലും ഗീതയാണെങ്കിലും അതു പഠിക്കുന്നവർക്ക് അവരുടെ വാസനാഗുണനുസൃതമായി പ്രയോജനപ്പെടും .

സാധാരണക്കാരുടെ മനസ്സിൽ ഇപ്പോൾ ഭക്തിയേക്കാൾ ഭയമാണ്.. സ്വന്തം അമ്മയെ വിളിക്കുന്നതിനും ഭയം.. എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയം.. നീയമം കേൾക്കുമ്പോൾ ഭയം.. ഭക്തി ഇപ്പോൾ ഭയമായി മാറിയിരിക്കുന്നു.
ഇവിടെ രസകരമായ ഒരു കാര്യം ഓര്മിപ്പിക്കാം.. ജീവിതത്തിലും ഭക്തിയിലും ഇതു ഉപകാരപ്പെടുമെന്നാണ് എന്റെ വിശ്വാസം. നമ്മുടെ അമ്മമാർ എത്ര വലിയ ഉദ്യോഗസ്ഥ ആയാലും നമ്മുടെ മുന്പിൽ വരുമ്പോ നമ്മുടെ അമ്മ മാത്രമാണ്. നമ്മുടെ അമ്മ ഓഫീസിൽ മറ്റുള്ളവര്ക്ക് ഡയറക്ടറാകും, അല്ലെങ്കിൽ ഓഫീസറായിരിക്കും.. ഉയര്ന്ന ഉദ്യോഗത്തിൽ ഇരിക്കുന്നതാകും. പക്ഷെ നാം വീട്ടിൽ വരുമ്പോ ഈ ഓഫീസറായി ആണോ നമ്മുടെ അമ്മയെ കാണുക.. അല്ലല്ലോ, അവിടെ എന്തുകൊണ്ടാണ് വലിപ്പം നമുക്ക് തോന്നാത്തത് നമ്മുടെ അമ്മയാണ് എന്നുള്ള ഭാവം. നമ്മളിൽ നിന്ന് വ്യത്യസ്തയല്ല നമ്മുടെ അമ്മ, അല്ലെങ്കിൽ സ്വന്തം എന്ന ഭാവം.. ശരിയല്ലെ..അവിടെ അമ്മയോടു ഇടിപിടിക്കാം, വാശിയെടുക്കാം.. തമ്മിതല്ലാം.. അവിടെ ജീവിതത്തിൽ അമ്മ എത്ര ഉയര്ന്നതാണെങ്കിലും നമ്മുടെ വാശിയ്കുമുന്പിൽ എല്ലാം ചിരിച്ചുകൊണ്ട് തന്നെ ചെയ്തു തരുന്നില്ലെ നമ്മുടെ അമ്മ. അപ്പോൾ എന്തിനാണ് ജഗത് സ്വരൂപിണിയായ അമ്മയെ പേടിക്കുന്നത്.. എല്ലാത്തിന്റേയു ആധാരവും സകലസ്നേഹസമ്പന്നയുമായ അമ്മയെ ഭയക്കേണ്ട ആവശ്യമേയില്ല. നാം എത്രവട്ടം ലളിതാസഹസ്രനാമം ജപിക്കുന്നു എന്നതല്ല, എങ്ങിനെ ജപിക്കുന്നു എന്നതാണ് പ്രധാനം. ഒരു നാമം ആണെങ്കിലും ധ്യാനശ്ലോകം മാത്രമാണെങ്കിൽ പോലും ദേവിയെ മനസ്സറിഞ്ഞു വിളിച്ചാൽ മതി..
വിറകുവെട്ടുകാരന്റെ മുന്പിൽ എപ്പോഴും നാമം ജപിക്കുന്ന നാരദൻ പോലും നമസ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്രവട്ടം നാം സഹസ്രനാമവും പൂജയും ചെയ്യുന്നു എന്നതല്ല, സ്വന്തം കര്മങ്ങൾ കഴിഞ്ഞ് ഒരു വട്ടമാണെങ്കിൽ പോലും അമ്മയെ മനസ്സറിഞ്ഞ് നമസ്കരിക്കുക. ശരണാഗതി എന്നാണ് പറയുക.. അമ്മയുടെ കയ്യിൽ നാം പിടിക്കുന്നതിന് പകരം അമ്മയുടെ കയ്യിൽ നമ്മുടെ കൈ കൊടുക്കുക. ഒരു പക്ഷെ നമ്മുടെ വിട്ടുപോകുമായിരിക്കും, പക്ഷെ എങ്ങിനെയാണോ നമ്മുടെ അമ്മ നമ്മളെ കൈവിടാത്തത് അതേ പോലെ ഇവിടേയും ജഗത് സ്വരൂപിണിയായ അമ്മയുടെ കൈ നമ്മളെ വിട്ടുപോവില്ല.. മനസ്സിന്റെ ഭാവമാണ് പ്രധാനം, അത് വരുത്തുക. നമ്മുടെ ശുദ്ധമായ മനസ്സാണ് അമ്മയ്കു വേണ്ടത്, അത് കൊടുത്തുകൊണ്ട് ശരണാഗതി ചെയ്യുക..മനസ്സിൽ നിന്ന് ഭയത്തെ മാറ്റുക . ചെയ്യുന്നതെല്ലാം തന്നെ ജഗത് സ്വരൂപിണിയായ അമ്മയ്കായി തന്നെ സമര്പിക്കുക.. ഹരി ഓം..

ഭഗവാൻ എപ്പോഴും ഭഗവാനോടുള്ള പ്രേമത്തിനു മുൻപിൽ തോൽവി സമ്മതിക്കുകയാണ്. ഭക്ത്ന്മാരുടെ മുന്നിൽ തനിക്കെപ്പോഴും തോൽക്കുന്നതാണ് ഇഷ്ടം എന്ന് പലപ്പോഴും പറയാറുള്ളതാണ് . ഗോപികമാരുടെ പ്രേമഭക്തിയെ ഭഗവാൻ പലപ്പോഴും ആദരവോടെ നോക്കിക്കണുന്നത് ശ്രദ്ധിക്കുക. ഭഗവാൻ അവരോട് പറയുന്നു. നിങ്ങൾ ലൗകീകമായ എല്ലാകാര്യങ്ങളും വിസ്മരിച്ച് എന്നെ തന്നെ ഓർത്തിരിയ്ക്കവെ, ഞാൻ കണ്മുന്നിൽ നിന്നു മറഞ്ഞാലും എന്നെ മറന്നുപോവാതെ ഓർത്തുകൊണ്ടിരിയ്ക്കാനായി മറഞ്ഞു നിന്ന് നിങ്ങളെ നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. എന്ന്. എത്ര രോമഞ്ചമണിയിയ്ക്കുന്ന അനുഗ്രഹവാക്കുകളാണിവയെന്ന് ഓർക്കുക.

നമ്മുക്ക് ജീവിതത്തിൽ പലപ്പോഴും വരുന്ന കഷ്ട്പ്പാടുകൾ അനുഭവിയ്ക്കുമ്പോഴെല്ലാം ഭഗവാൻ നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നുതെന്ന് ഉറപ്പായാൽ പിന്നെന്ത് കഷ്ട്പ്പാട്? ഇതുതന്നെ ഭഗവാൻ ഭക്തനു കൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ശ്രീകൃഷ്നിൽ ഉറച്ച് പ്രേമം വന്നാലേ ഇങ്ങിനെ അനുഭവിക്കാൻ കഴിയൂ. സാധാരണ ദുഃഖവും കഷ്ട്പാടുകളും വരുമ്പോൾ നമ്മൾ സ്വയം ചോദിക്കാറുള്ളതാണ് ഈശ്വരൻ എന്നെ മറന്നോ ആവോ എന്ന്. ആ ചോദ്യം എത്ര ബാലിശവും അർത്ഥമില്ലാത്തതുമാണെന്ന് ഭഗവാൻ പറയുന്ന വാക്കുകൾ കേട്ടാലെങ്കിലും മനസ്സിലാക്കുക. ഞാൻ നിങ്ങളെ മറഞ്ഞിരുന്ന് അല്ലെങ്കിൽ ഒളിഞ്ഞിരുന്ന് നോക്കുകയായിരുന്നു എന്നതാണ് ഇതിലെ ഏറ്റവും കോരിത്തരിപ്പിക്കുന്ന പ്രസ്താവം..... പ്രേമിക്കുന്നതിലെ ആ ഒളിസേവയുടെ സുഖവും മാധുര്യവും സാധാരണ പ്രേമത്തിൽ പോലും അനുഭവിച്ചിട്ടുള്ളവർക്കറിയാം. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള പ്രേമത്തിലെ ഒളിസേവയുടെ മാധുര്യം എത്രയെന്ന് പറയാനവില്ല. പ്രണയ പരിഭവത്തിന്റെ വാക്കുകളിൽ , തന്നെ കുട്ട്പ്പെടുത്തരുതെന്നും ഒറ്റപ്പെടുത്തരുതെന്നും അപേക്ഷിക്കുന്ന ഭഗവാന്റെ കുസൃതികണ്ണിലെ ഭാവം എങ്ങനെയാണ് മറക്കാൻ കഴിയുക. ഈ ഒരു ഭാവമല്ലെ വീണ്ടും വീണ്ടും ഗുരുവായുരപ്പനെ തൊഴാൻ നമ്മെ പ്രേരിപ്പിക്കുന്നത് . മഹർഷിമാക്ക്പോലും മനക്കണ്ണിൽ നിന്നുമറഞ്ഞ ഭഗവാനെ കിട്ടാൻ അനവധി കാലം തപസ്സനുഷ്ഠിക്കേണ്ടിവരും . എന്നാൽ നിഷ്കളങ്കളായ ഗോപികമാർക്ക് പ്രേമലഹരിയിൽ ഒന്നിച്ചു പാടിയപാട്ടിൽ കൂടി ഭഗവാനെ പിടിച്ചുകെട്ടാൻ കഴിഞ്ഞു .

ഇതാണ് ആചാരനുഷ്ഠാനങ്ങളോ, കപട ആദർശവാദമോ, പണക്കൊഴുപ്പ് പ്രദർശിപ്പിക്കലോ ഒന്നുമല്ല ഭഗവൽ സമർപ്പണം എന്ന് പറയുന്നത്. വെറും നിസ്വാർത്ഥമായ പ്രേമഭക്തി, കയ്യിൽ ഒന്നുമില്ലെങ്കിലും കൂപ്പുകയ്യുമായി നിറഞ്ഞ മനസ്സോടെ വിളിക്കുന്ന വിളിയിൽ മറുവിളിയുമായി കണ്ണൻ ഓടിയെത്തും.

"നിയമം" എന്നാൽ
*************************
ഒരു വ്യക്തി ജീവിതതിൽ അനുസരിക്കേണ്ടത് എന്താണ് അതാണ് നിയമത്തിൽ വിവരിക്കുന്നത്.

1 - തപസ് :- ശരീരത്തിന്റെ ഉയരത്തിന് അനുസരിച്ച് തൂക്കത്തെ ക്രമീകരിക്കുകയും ആന്തരാവയവങ്ങളുടെയും പേശികളുടെയും ഭാരം ക്രമപ്പെടുത്തുകയും ശക്തി വർദ്ധിപ്പിക്കുന്നതിനായി ചിന്തയെയും മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിച്ചെടുക്കുകയും ചെയ്യുന്നാതാണ് തപസ്.

2 - ആസ്തിക്യം :- ആചാര്യന്മാരുടെ ജീവിതരിതിയിൽ അടിയുറച്ച് വിശ്വസിക്കുകയും അവർ അനിശാസിക്കുന്ന വിവിധ പ്രമാണങ്ങൾക്കനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുന്നതാണ് അസ്തിക്യം.

3 - ഈശ്വരപ്രണിധാനം :- ബ്രഹ്മത്തെ കുറിച്ചുള്ള ചിന്ത മനസ്സിൽ ഉറപ്പിച്ച് പൂർണമായും ബ്രഹ്മത്തിൽ സ്വയം സമർപ്പിക്കുന്നതാണ് ഈശ്വരപ്രണിധാനം.

4 - സ്വാദ്ധ്യായം :- ആദ്ധ്യാത്മീകതയിലേക്ക് നയിക്കുന്നതും ഗുരു ഉപദേശിക്കുന്നതുമായ ഗ്രന്ഥങ്ങൾ പഠിക്കുകയും ഉപദേശിക്കുന്നത് ജപിക്കുകയും ചെയ്യുന്നതാണ് സ്വാദ്ധ്യായം.

5 - സിദ്ധാന്തശ്രവണം :- ആചാര്യന്മാരുടെ അറിവിന്റെ ബഹിർസ്ഫുരണങ്ങളെ ഹൃദയം തുറന്ന് വിനയത്തോടെ ശ്രവിച്ച് യഥാർത്ഥജ്ഞാനം തിരിച്ചറിയുകയാണ് സിദ്ധാന്തശ്രവണം.

6 - ഹ്രീ :- എത്ര ലാഭമുണ്ടായാലും മനഃസാക്ഷിക്കുനിരക്കാത്ത കാര്യങ്ങളിൽ നിന്നും പിന്തിരിയാനുള്ള ലജ്ജയാണ് ഹ്രീ.

7 - ജപം :- ഗുരുദായകമന്ത്രം നിഷ്ഠയോടെ കഴിയുന്നത്ര ഇരുന്ന് ഉരുവിടുന്നാതാണ് ജപം.


ഗായത്രീ മന്ത്രം സ്ത്രീകൾക്കും ചൊല്ലാമോ ???

ഭാരത സംസ്കൃതിയുടെ അടിത്തറയും അറിവിന്റെ മഹാസാഗരവുമായവേദങ്ങൾ തന്നെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽക്കുന്നുണ്ട്. വേദമന്ത്രൾ കണ്ടെത്തുന്നവരെ ദ്രാഷ്ട്ക്കൾ എന്നാണ് വിളിച്ചു വരുന്നത്. ഇതിൽ പുരുഷന്മാർ മാത്രമല്ല സ്തീകളും കൂടിയുണ്ടെന്ന വസ്തുത മനസ്സിലാക്കുന്നതോടെ ഈ ചോദ്യത്തിന്റെ പ്രസക്തി നഷ്ട്പ്പെടുന്നു. ഋഷികൾ എന്ന പദം പുരുഷന്മാരെ സൂചിപ്പിക്കുമ്പോൾ മന്ത്രദ്രാഷ്ടാക്കളായ സ്ത്രീകൾ അറിയപ്പെടുന്നത് ഋഷികമാരെന്നാണ്. മാത്രമല്ല, വേദം പഠിക്കുകയോ, പഠിപ്പിക്കുകയോ ചേയ്തിരുന്നവരെ ബ്രഹ്മവാദിനികൾ എന്നാണ് വിളിച്ചിരുന്നത്. എന്നുവെച്ചാൽ മൂന്ന് വേദങ്ങളിലും പ്രതിപാദിക്കുന്ന ഗായത്രീമന്ത്രം സ്ത്രീകൾ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിരുന്നു എന്നു സാരം.

ഘോഷാ, ഗോധാ, വിശ്വവരാ, ആപല, ഉപനിഷാദ്, ജൂഹ, അദിതി, ഇന്ദ്രാണി, സരമാ, രോമശ, ഉർവശി, ലോപമുദ്ര, യമി, ശാശ്വതി, സൂര്യസാവിത്രി, എന്നിവർ ഋഷികമാരായിരുന്നു. ഇതിൽ സൂര്യസാവിത്രി എന്ന ഋഷിക ഋഗ്വേദത്തിലെ എഴുപത്തഞ്ച് മന്ത്രങ്ങൾ രചിച്ചതായി കാണാവുന്നതാണ്.

ഗേവഷണബുദ്ധിയോടെ ഭാരതീയതയെ സമീപിച്ചാൽ ഗായത്രീമന്ത്രത്തിന്റെ ഉപാസകരായി നിരവധി സ്ത്രീരത്നങ്ങളെ കണ്ടെത്താനാകും. ഗാർഗി, മൈത്രേയി, മദാലസ, അനസൂയ, അരുന്ധതി, ദേവയാനി, അഹല്യ, കുന്തി, സത് രൂപ, വൃന്ദ, മണ്ഡോദരി, താര, ദ്രൗപതി, ദമയന്തി, ഗൗതമി, ആപല, സുപഭ, ശവാതി, ഉശില, സാവിത്രി, പ്രതിശേയി, വിശാലിനീ, ബേന്ദുലാ, സുനിത, ശകുന്തള, പിംഗള, രോഹിണി, ഭദ്ര, വിഡുല, ഗാന്ധാരി, സീതാ, ദേവഹൂതി, പാർവതി, ശചി, സത്യവതി, സുകന്യ, തുടങ്ങിയ എത്രയോ സ്ത്രീ രത്നങ്ങളുടെ ദിവ്യനാമങ്ങൾ നമുക്കു മുന്നിൽ തിളങ്ങിനിൽക്കുന്നുണ്ട്.

ഗായതീജപത്തിന്റെ മാഹത്മ്യത്തിലൂടെ സാവിത്രി തന്റെ ഭർത്താവിന്റെ ജീവനെ യമധർമനിൽ നിന്നും തിരികെ വാങ്ങിയതു മാത്രം നോക്കിയാൽ മതി. വിശ്വമാതാവും ദേവമാതാവും വേദമാതാവും ആദിമാതാവുമായ ദേവീഗായത്രിയുടെ അനുഗ്രഹം പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ലഭ്യമാവുക എന്നു പറഞ്ഞാൽ തെറ്റില്ല. സ്ത്രീകളുടെ ആത്മാർത്ഥതയും അർപണവും തികഞ്ഞ ഭക്തിയുമല്ലാതെ മറ്റൊന്നുമല്ല അതിനുപിന്നിൽ


ഗുരുവിൽ നിന്നുതന്നെ മന്ത്രോപദേശം സ്വീകാരിക്കണോ?

ഗുരുവിൽ നിന്നുതന്നെ ഗായത്രിമന്ത്രോപദേശം സ്വീകാരിക്കണോ ? പ്രസക്തമായ ചോദ്യമാണിത്.

ഗുരു എന്നാൽ ആദ്ധ്യാത്മിക ശക്തിയുടെ നിദാനമെന്നർത്ഥം.

വെറുതെ ആരും ഗുരുവായി തീരുന്നില്ല .തിരിച്ചറിയാനായി ഏതെങ്കിലും തരത്തിലുള്ള അധികാരചിഹ്നങ്ങൾ ഉപയോഗിക്കാറിലെങ്കിലും എല്ലാം തികഞ്ഞവനും ചൈതന്യം നിറഞ്ഞവനുംമായിരിക്കും ഗുരു.

ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്നവൻ ആരോ അദ്ദേഹമാണ് ഗുരു.

മാതാപിതാകൾ ഭൂവാസത്തിനുള്ള അവസരം ഒരുക്കി ശരീരത്തിന്റെ വിശപ്പുമാറ്റാൻ യത്നിക്കുമ്പോൾ ഗുരുവാകട്ടെ ആത്മാവിന്റെ വിശപ്പുമറ്റാൻ ജാഗരൂകനായിരിക്കുന്നു അതിലൂടെ വന്നെത്തുന്നത് ആത്മീയോർജ്ജവും.

വ്യക്തിയുടെ വളർച്ചക്കും ആത്മാവിന്റെ വളർച്ചക്കും ഗുരു ആവിശ്യമാണ് അദ്ദേഹം നൽക്കുന്ന ഉപദേശം യഥാർത്ഥത്തിൽ ഊർജ്ജമാണ്.
സമസ്ത അറിവുകളും സ്ഫുടംചെയ്യുന്ന ആത്മീയോർജ്ജം.

അങ്ങനെ ഗുരു ഊർജ്ജസ്രോതസ്സായിതീരുന്നു.

ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവ് ബുദ്ധിക്കു നിറവാകുമ്പോൾ ഗുരുവിൽ നിന്നും പകർന്നു നൽകപ്പെടുന്ന ജ്ഞാനം ആത്മാവിനു നിലാവകുന്നു.

മന്ത്രോപദേശം നൽക്കുന്ന ഗുരുവിന്റെ യോഗ്യതകൾ വളരെ പ്രധാനപ്പെട്ടതാണ്.

ശിഷ്യനെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഗുരു അവനെ മറോട് ചേർക്കും പിന്നിട് ശിഷ്യൻ മനസാലെങ്കിലും പരിചരിക്കണം.

തുടർന്ന് അനാഹതവലയത്തിലേക്ക് ഹൃദയത്തെ അടുപ്പിക്കണം. ശേഷം വിധിപ്രകാരവും ക്രമപ്രകാരവും മന്ത്രോപദേശം സ്വീകരിക്കാം

ഗുരുവിന്റെ അനുഗ്രഹം ശിഷ്യനിൽ എപ്പോഴും ഊർജ്ജമായി പ്രവഹിച്ചു കൊണ്ടിരിക്കും.

അതുകൊണ്ട് ഗുരുവിന്റെ ഉപദേശങ്ങളെ മറന്നു കൊണ്ട് ഒന്നിനും ശ്രമിക്കരുത്.

കാരണം ഗുരുവിന്റെയും മാതാപിതാക്കളുടേയും അനുഗ്രഹമാണ് എല്ലാ വിജയങ്ങക്കും കാരണമായി തീരുന്നത് .

വ്യക്തവും ശക്തവുമായ മാർഗനിർദ്ദേശത്തിലൂടെ മാത്രമേ ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിക്കാവൂ...


ഉപവാസവും പട്ടിണിയും.


ഉജ്ജലമായ സനാതന ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പൈതൃക സ്വത്തുക്കളാണല്ലോ വേദങ്ങളും ഉപനിഷത്തുകളും. ഈ പ്രപഞ്ചവും, ഇതിലെ സര്‍വ്വ ചരാചരങ്ങളും വേദങ്ങളിലും ഉപനിഷത്തുക്കളിലുമായി വ്യാപിപ്പിയ്‌ക്കപെട്ടിരിയ്‌ക്കുന്നു. ഉപനിഷത്ത്‌ എന്നാല്‍ അടുത്ത്‌ ഇരിയ്‌ക്കുക എന്നാണ്‌ അര്‍ത്ഥം. ഉപവാസം എന്നാല്‍ അടുത്ത്‌ വസിയ്‌ക്കുക എന്നു തന്നെയാണ്‌ അര്‍ത്ഥം. ഈശ്വരന്റെ അടുത്ത്‌ ഇരിയ്‌ക്കുക എന്നത്‌ എളുപ്പമുള്ള ഒരു കാര്യമല്ല എങ്കിലും വളരെ നല്ല ഒരു കാര്യം തന്നെയാണ്‌. ഈശ്വരനെ കുറിച്ച്‌ കൂടുതല്‍ അിറയുന്നവര്‍ക്കല്ലേ അതിനെക്കുറിച്ച്‌ ആധികാരികമായി പറയുവാനായി സാധിയ്‌ക്കുകയുള്ളൂ. ഈശ്വരനെ കുറിച്ച്‌ പറയുന്നതിനേക്കാള്‍ എളുപ്പം അനുഭവിച്ച്‌ അിറയുന്നതാണ്‌ സുഖകരം. ആദ്ധ്യാത്മിക വിഷയത്തില്‍ ഉപവാസത്തിനും പട്ടിണിയ്‌ക്കും വളരെ അന്തരമുണ്ട്‌. ഭക്ഷണം ഉപേക്ഷിക്കുന്നത്‌ ഒരിയ്‌ക്കലും ഉപവാസമാകുന്നില്ല. അങ്ങിനെയാണെങ്കല്‍ ഭൂലോകത്തിലുള്ള ദരിദ്രരായി പട്ടിണി കിടക്കുന്ന സര്‍വ്വരും ഉപവാസക്കാരായിരിയ്‌ക്കും. നമ്മള്‍ അവരെ ഉപവാസികള്‍ എന്ന്‌ വിളിക്കാറില്ല. ഉപവാസം എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പട്ടിണി എന്നാണ്‌ ആദ്യം ഓര്‍മ്മ വരിക. ഉപവാസം എന്നാല്‍ 'പ്രത്യാഹാരം` എന്നാണ്‌ ശരിയായ അര്‍ത്ഥം. സ്വമേധയാ ആഹാരദികളില്‍ നിന്ന്‌ പഞ്ചേന്ദ്രിയങ്ങളെ പിന്‍വലിക്കുകയാണ്‌ പ്രത്യാഹരം. പ്രത്യാഹരം എന്നു വെച്ചാല്‍, എല്ലാമുണ്ട്‌ - പക്ഷെ ഒന്നും വേണ്ടാ എന്ന മനോഭാവം കൊണ്ടുവരുന്നതാണ്‌ ഉപവാസം. ഒന്നുമില്ലത്തതുകൊണ്ട്‌ ഒന്നും കഴിച്ചില്ല എന്നത്‌ വെറും പട്ടിണി. ഈ വിത്യാസം നാം മനസ്സിലാക്കിയിരിക്കണം. ഉപവാസം ആത്മ നിയന്ത്രിതാമാണ്‌. പട്ടിണിക്കൊണ്ട്‌ ശരീരവും മനസ്സും ക്ഷീണിക്കുന്നു. എന്നാല്‍ ഉപവാസം കൊണ്ട്‌ ആത്മാവിനും മനസ്സിനും ശരീരത്തിനും ബലം വര്‍ദ്ധിപ്പിക്കുന്നു. `ജിതേ സര്‍വ്വേ ജിതേ രസേ' എന്ന പ്രമാണം കൈകൊണ്ട നമ്മുടെ മഹാന്മാര്‍ക്ക്‌ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഒരു പരാതിയില്ല.
ഭൂമിയിലുള്ള ചില ജീവികളും, വൃക്ഷങ്ങളും ഉപവാസം അനുഷ്‌ഠിക്കുന്നത്‌ നമുക്ക്‌ പരിചിതമാണ്‌. നമുക്ക്‌ ചുറ്റുമുള്ള ഇലവും, ആലും ഇല പൊഴിക്കുന്നതും, കോഴി പൊരുന്നി അടയിരിക്കുന്നതും നമുക്ക്‌ സുപരിചതങ്ങളാണല്ലോ. കോഴി അടയിരിക്കുമ്പോള്‍ ഭക്ഷണം ഉപേക്ഷിക്കുന്നത്‌ പതിവാണല്ലോ. ഇതുമൂലം കോഴിക്ക്‌ ശക്തി വര്‍ദ്ധനവാണ്‌ ഉണ്ടാകുന്നത്‌. അക്കാര്യം നമുക്ക്‌ അനുഭവമുള്ളതാണ്‌.
ശരീരം പ്രയത്‌നിച്ചാല്‍ അതിന്‌ വിശ്രമം ആവശ്യമാണ്‌. ശ്രമിച്ചവനേ വിശ്രമത്തിന്റെ ആവശ്യമുള്ളൂ. ഇതു മൂലം ശരീരത്തിനു ശരിയായ ഊര്‍ജ്ജം ലഭിക്കുന്നു. അദ്ധ്വാനിക്കാത്തവന്‌ വിശ്രമത്തിന്റെ ഗുണം ലഭിക്കുകയില്ല

മുക്തിയിലേക്കുള്ള ഈ പ്രയാണത്തിൽ ഒരു പ്രത്യേക നിലയിലെത്തിയ മനുഷ്യൻ ഈ കാണുന്ന ഭൗതീകദേഹം മാത്രമല്ലന്നും വ്യക്തമാണല്ലോ. പാശ്ചാത്യലോകം ഭൗതീകശരീരം മാത്രമായേ മനുഷ്യനെ കാണുന്നുള്ളൂ . പക്ഷേ ഭരതീയമായ നമ്മുടെ ആർഷപരമ്പര ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നത്, മനുഷ്യന്റെ ഏറ്റവും പുറമേയുള്ള ഒരു ആവരണം മാത്രമാണ് ഈ ഭൗതീകശാരീരം എന്നാണ്. അതിനുള്ളിൽ വ്യത്യസ്ഥ സ്പന്ദനവിശേഷങ്ങളോടുകൂടിയ മറ്റുസൂക്ഷമങ്ങളും സൂക്ഷ്മതരങ്ങളുമായ അനേകം ശരീരങ്ങൾ അഥവാ കോശങ്ങളുണ്ട്. അതിന്റെയെല്ലാം ഉള്ളിൽ കടന്നു നോക്കിയാൽ മാത്രമേ ഉപാധിഭേദങ്ങൾ കൂടാതെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന പരമാത്മ ചൈതന്യം അനുഭവഭേദ്യമാകൂ. ഏറ്റവും ചുരുക്കത്തിൽ പറയാമെങ്കിൽ മനുഷ്യൻ എന്ന പ്രതിഭാസം മൊത്തത്തിൽ സ്ഥൂലശരീരമെന്നും സൂക്ഷ്മശരീരമെന്നും ഏറ്റവും ഉള്ളിൽ വിരാചിക്കുന്ന പരമാത്മാചൈതന്യമെന്നും മൂന്ന് ഉപാധികൾ ചേർന്നതാണ്. പ്രപഞ്ചശരീരത്തിനുള്ളിലും പ്രാപഞ്ചിക ശക്തികളുടെ സമാഹാരമായ ഒരു സൂക്ഷശരീരവും അതിനുള്ളിൽ വിരാജിക്കുന്ന പരമാത്മാവും ഉണ്ട്. വിരാട്പുരുഷൻ പ്രപഞ്ചത്തിന്റെ സ്ഥൂലശരീരമാണെങ്കിൽ, ഹിരണ്യഗർഭൻ പ്രപഞ്ചത്തിന്റെ സൂക്ഷ്മശരീരവും ഈശ്വരൻ അന്തര്യാമിയായ പരമാത്മാചൈതന്യവുമാണ്. വ്യഷ്ടിശരീരത്തിൽ ഇവ വിശ്വൻ, തൈജസൻ , പ്രാജ്ഞൻ, എന്നീ നാമങ്ങളാൽ വ്യവഹരിക്കപ്പെടുന്നു. അങ്ങനെ മനുഷ്യശരീരമാകുന്ന പിണ്ഡാണ്ഡം ബ്രഹ്മാണ്ഡത്തിന്റെ ഒരു കൊച്ചു പകർപ്പുതന്നെയാണ്. പ്രതീകങ്ങൾ തമ്മിൽ നീഗൂഢ ബന്ധങ്ങൾ കണ്ടെത്തുന്ന ആദ്ധ്യാത്മീകശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പ്രപഞ്ചത്തിൽ നടക്കുന്ന ചലനങ്ങൾ മനുഷ്യശരീരത്തിലും മനുഷ്യശരീരത്തിൽ നടക്കുന്ന ചലനങ്ങൾ പ്രപഞ്ചശരീരത്തിലും, പരസ്പരം അനുവർത്തിക്കുമെന്നത് സത്യമാണ്. ഇത് തന്ത്രശാസ്ത്രത്തിൽ പലയിടത്തും ശാസ്ത്രീയമായും വിശദമായും വർണ്ണിച്ചിട്ടുണ്ട്.


കൃഷ്ണന്റെ പാദമുദ്രകൾ

വൃന്ദാവനത്തിലെ വള്ളികളോടും വൃക്ഷങ്ങളോടും ശ്രീകൃഷ്ണനെപ്പറ്റി ചോദിച്ച് ചോദിച്ച് നടക്കുമ്പോൾ ആ ഗോപികമാർ നവപ്രദേശത്ത് കൃഷ്ണന്റെ പാദമുദ്രകൾ നന്നായി തെളിഞ്ഞുകണ്ടു. നിലാവുണ്ടെങ്കിലും രാത്രിയിൽ വനപ്രദേശത്ത് ആ പാദമുദ്രകൾ പതിഞ്ഞു കണ്ടതെങ്ങനെ? ഭഗവാന്റെ പാദദർശനഭാഗ്യം എങ്ങനെയുണ്ടാവും ? ..... ഭഗവാന്റെ പാദമുദ്രകൾ കാണണമെങ്കിൽ പ്രയത്നം വേണം എപ്പോഴും ഭഗവാനെത്തന്നെ ചിന്തിച്ച് ഭഗവാന്റെ നാമം നിരന്തരം ജപിച്ച് കാണുന്നവരോടല്ലാം ഭഗവാനെ കുറിച്ച് മാത്രം പറഞ്ഞ് കഴിഞ്ഞാലേ സ്മരണ ഉള്ളിൽ ഉറച്ചുവെന്ന് ആ പാദങ്ങൾ കാണണമെന്ന ആഗ്രഹം ഉണ്ടാവൂ. കുറെ വഴിപാടുകൾ കഴിച്ചതുകൊണ്ടോ, ഭജനമിരുന്നതുകൊണ്ടോ, കിട്ടുന്നതല്ല ആ ഭാഗ്യം . പിന്നെ എങ്ങനെ നല്ല പ്രകാശമില്ലെങ്കിലും അവർ ആ പാദ മുദ്രകളായ അക്ഷതം, കൊടി, താമര, വജ്രം, യവം, തുടങ്ങിയവ നന്നായി തെളിഞ്ഞു കണ്ടു?.. ഇവിടെയാണ് ശ്രീകൃഷ്ണനെ ധ്യനിക്കുന്നതിന്റെ വൈശിഷ്ട്യം. സദാ കൃഷ്ണാന്വേഷണത്വരയിൽ ജീവിക്കുന്ന ആളുടെ കൃഷ്ണമണി കൂടുതൽ നിരീക്ഷണ സാമർത്ഥ്യമുള്ളതാവും. എല്ലാ ഇന്ദ്രീയങ്ങൾക്കും ഇതുപോലെ നിരീക്ഷണ സാമർത്ഥ്യമുള്ളതായി മാറിയതിനാൽ ഗോപികമാർക്ക് ഭഗവാന്റെ പാദമുദ്രകൾ നന്നായി തെളിഞ്ഞു കാണാൻ കഴിഞ്ഞു. ഈ ഗോപികമാരെ പോലെ കൃഷ്ണാന്വേഷണ തൽപരരായി നോക്കുക. ഒരു നീല പ്രതലം സങ്കൽപ്പിച്ച്


ഉണ്മ

സർവ്വശക്തവും സർവ്വസ്വതന്ത്രവുമായ ഉണ്മയ്ക്ക് രൂപമില്ലാത്ത സ്ഥിതിയിൽ മാത്രമല്ല. സർവ്വസ്വതന്ത്രവും ശക്തവുമാണെന്ന കാരണത്താൽ തന്നെ ഉണ്മയ്ക്ക് ഒരേ സമയം അരൂപിയും അന്തരൂപിയും ആകാൻ കഴിയുന്നു. പരമമായസത്യം അരൂപിയും അന്തരൂപിയുമാണ്. രൂപഭാവമുള്ളവക്കെല്ലാം രൂപമില്ലായ്മ എന്ന് അതീത്ഭാവമുണ്ട്. രൂപമില്ലായ്മയും രൂപവും , ഉണ്മയുടെ രണ്ടു ഭാവങ്ങലാകയാൽ മനുഷ്യന്റെയും പ്രകൃതിയുടെയും പ്രഭവകേന്ദ്രമായ ആത്മസത്തുമായി മനുഷ്യമനസ്സിനെ ബന്ധത്തിൽ വരാനുള്ള പ്രായോഗിക പരിശീലനമാണ് രൂപഭാവത്തിലുള്ള ഈശ്വരാരാധന. രൂപങ്ങളുമായി ബന്ധപ്പെട്ടുകഴിയുന്ന മനുഷ്യമനസ്സിന് വിഗ്രഹാരാധന ആത്മവികാസത്തിനുള്ള തികച്ചും ശാസ്ത്രീയവും യുക്തിപരവുമായ ഒരു സമീപനമാണ് . വിഗ്രഹത്തിന്റെ വസ്തുവും മഹത്തായ ഒരു ഊർജ്ജരംഗം തന്നെ. വസ്തുവും മനുഷ്യനും എല്ലാം ആനന്ദമായ ഒരേയൊരു -ഊർജ്ജസാഗരം - ബ്രഹ്മം- തന്നെ. സത്യത്തിലേക്കുള്ള മാർഗ്ഗം തികച്ചും വിശാലമായിരിക്കണം . ആത്മാർത്ഥമായും തുറന്ന മനസ്സോടുകൂടിയ ഏതു സമീപനവും മനുഷ്യമനസ്സിനെ ഈശ്വരനോട് അടുപ്പിക്കുന്നു. രൂപമില്ലാതെയുള്ള ഈശ്വരാധന ദുഷ്കരമാണ് . ഫലമാണ് പ്രധാനം . രൂപഭവനയോടുകൂടിയ ആരാധന ആദ്ധ്യത്മിക വികാസത്തെ സഹായിക്കുകയും ക്രമേണ രൂപത്തിന് അതീതമായ അത്മാനുഭൂതിയിലേക്ക നയിക്കുകയും ചെയ്യുന്നു. ഇതിനായി ദേവരൂപങ്ങളെ ഉപാധിയാക്കിക്കൊണ്ടുള്ള ആരാധന എന്ന മഹത്തായ സങ്കേതികമാർഗ്ഗം ഗുണകരം തന്നെ.. മനുഷ്യനും പരമോന്നത സത്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ജ്ഞാനം പ്രതിരൂപാത്മകമായി ഉൾക്കൊള്ളുന്ന ദേവരൂപങ്ങളുടെ ആരാധന ആദ്ധ്യാത്മികയത്നത്തിന് സൗന്ദര്യാത്മകമായ ചൈതന്യവും ഈശ്വരനോട് വൈകാരികമായ അടുപ്പവും നൽകി ചൈതന്യവും ശക്തിയും ജീവിതത്തിൽ ആവിഷ്ക്കരിക്കുവാൻ സഹായകമായി തീർന്നു.....

സർവ്വവ്യാപിയും സർവ്വധാരഭൂതരും ഹിരണ്യഗർഭനുമായ മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്ന് ഒരു താമര മുളച്ചു. അതിന്മേൽ വിരിഞ്ഞ ചെന്താമരപൂവിൽ നമ്മുടെ പിതാമഹനായ ആദിമകലാകാരൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു. ആ ദേവൻ തന്റെ ജന്മസ്ഥാനപത്മംകൊണ്ട് ഈ ലോകം സൃഷ്ടിച്ചു. നാഭീപത്മത്തിന്റെ കിഴങ്ങാണ് ആദികൂർമ്മം. അതിന്റെ തണ്ടാണ് അനന്തൻ. ആ പത്മംതന്നെയാണ് ഭൂഗോളം. ഇതാണ് ലോകോത്പത്തിയെക്കുറിച്ചുള്ള ഒരു പൗരാണിക സങ്കല്പം. ആ സങ്കല്പത്തിനെ ആസ്പദമാക്കിയാണ് ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രനിർമ്മാണ വിധികളും പൂജാവിധികളും പരിശോധിച്ചാൽ ഈ പരമാർത്ഥം വ്യക്തമാകുന്നതാണ്. ഭൂഗർഭത്തിൽ അടിയിൽ ഒരു നിധികുംഭം, അതിന്മേൽ ശിലാപത്മം, അതിന്മേൽ ശിലാകൂർമ്മം, അതിന്റെമേലെ നാളം, ആ നാളത്തിന്മേൽ വിടർന്നു നിൽക്കുന്ന ചെന്താമരപ്പൂവത്രേ ശ്രീകോവിലിന്റെ ഉൾഭാഗമായ ഗർഭഗൃഹം. അതിന്റെ മദ്ധ്യത്തിലുള്ള കർണ്ണികയാണ് പീഠം. പീഠമദ്ധ്യത്തിൽ ബിംബം പ്രതിഷ്ഠിക്കുന്നു. ഇതാണ് ബിംബപ്രതിഷ്ഠാ വ്യവസ്ഥ. ഇതനുസരിച്ച് നോക്കുമ്പോൾ ലോകത്തിന്റെ ചെറിയൊരുരൂപംതന്നെയാണ് ശ്രീകോവിലിന്റെ ഗർഭഗൃഹമെന്ന് വ്യക്തമാണല്ലോ.

ഒരു ഭക്തന്‍ മറ്റാരുടേയും അനുയായിയല്ല, ഭക്തി ഒരു ഗുണമാണ്. ഒരൊറ്റ ബിന്ദുവില്‍ എന്നവണ്ണം, നിരന്തരമായി ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഭക്തി. തന്‍റെ ചിന്ത, വികാരം ഇവയെല്ലാം ഒരൊറ്റദിശയിലേക്ക് ഏകാഗ്രമാക്കാന്‍ കഴിയുന്ന വ്യക്തിക്ക് സ്വഭാവികമായി ഒരു മഹത്വമുണ്ടാകും.. എന്തും സ്വംശീകരിക്കാനുള്ള കഴിവ് ആ വ്യക്തിക്കുണ്ടാകും. ഭക്തി എന്നത് ആരാധനാ മൂര്‍ത്തിയുമായി അലിഞ്ഞുചേരാനുള്ള നിങ്ങളുടെ ഇംഗിതമാണ്. ഉപാസകന്‍ അഥവാ ഭക്തന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ ഒരു ചവിട്ടുമെത്തയാണോ, അതല്ല ആരുടെയെങ്കിലും ശിരസ്സിലെ കിരീടമാണോ എന്നൊന്നും ആലോചിക്കുകയില്ല. നിങ്ങള്‍ എന്തായി തീരുന്നുവോ അതില്‍ സംതൃപ്തനായിരിക്കും. പാദമെന്നോ, ശിരസ്സെന്നോ ഭേദമില്ലാതെ, ആ ആളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്കാവും. അസ്തിത്വത്തിന്‍റെ വ്യത്യസ്തമായ ഒരവസ്ഥയാണത്. പ്രേമത്തെ ഭൗതികതലത്തില്‍ മാത്രം കാണുന്ന ഒരാള്‍ക്ക് ആ അവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.


ഏകദൈവവിശ്വസം ;-

ഭരതീയർ ബഹുദൈവവിശ്വാസികളും ബഹുദൈവാരാധകരും ആണെന്നും. എന്നാൽ വാസ്തവത്തിൽ ഏകദൈവവിശ്വാസപ്രമാണത്തിൽ അടിയുറച്ചതാണ് ഹൈന്ദവസംസ്കാരം ആ ഒറ്റ പരിപുർണ്ണസത്തയാണ് ബ്രഹ്മം...

. "സാധകാനാം ഹിതാർത്ഥായ ബ്രഹ്മണോ രൂപകല്പനാ."

ആളുകൾ ഭിന്ന രുചിക്കാരാണ്. സാധകന്മാരുടെ അഭിരുചിക്കും ഭാവനയ്ക്കും അനുസരിച്ച് ബ്രഹ്മത്തിന് ഭിന്നരൂപഭാവങ്ങൾ കൽപ്പിച്ചിരിക്കുന്നു. . ഇപ്രകാരം വിഭിന്നരുപഭാവവ്യത്യസങ്ങൾ ഉൾക്കൊണ്ട് സാകാരം പൂണ്ടവയാണ് വിവിധ ദേവീദേവന്മാർ.

"ഏകം സത് വിപ്രാ ബഹുധാ വദന്തി" -(ശ്രുതി)

ഏകമായ ആ ഒറ്റ സത്തതന്നെയാണ് അനേകവിധത്തിലും സമ്പ്രദായത്തിലും ആരാധിച്ചു വരുന്നത്.

"ഏകോ ദേവഃ സർവ്വഭൂതേഷു ഗൂഢഃ
സർവ്വവ്യാപീ സർവ്വഭൂതാന്തരാത്മാ"

ഒരേ ഒരു ദേവൻ മാത്രമാണ് , സർവ്വ വ്യാപിയായി എല്ലാ ജീവജാലങ്ങളിലും ഗുഢഭാവത്തിൽ അന്തരാത്മാവായി പരിലസിക്കുന്ന ജീവസത്ത. ഇതത്രേ ഭാരതീയവേദാന്തത്തിലെ അദ്വൈതദർശനം.

ഏകമായ സത്ത പ്രധാനമായി അഞ്ചായി പിരിഞ്ഞ് അഞ്ചു സാധനാ വിഭാഗങ്ങളായി പരിണമിച്ചു. അവ ശൈവം, വൈഷ്ണവം, ശാക്തം, സൗരം, ഗാണപത്യം, എന്നിവയാണ്. വിപുലമായ ആരാധനാക്രമത്തിൽ ക്ഷേത്രങ്ങളെന്നും, ഹ്രസ്വരൂപഭാവത്തിൽ പഞ്ചായതനപൂജ( തേവാരം) എന്നും അറിയപ്പെടുന്നു., ഇതിലെ അഞ്ചുമൂർത്തികളും വലിപ്പചെറുപ്പമഹിമയോ ഒന്നുമില്ലാത്ത സമഗ്രമായ ആരാധനാവിധാനമാണ് തേവാരത്തിൽ..

"അദിത്യമംബികാം വിഷ്ണും ഗണനാഥം മഹേശ്വരം
സമ്യഗഭ്യച്ചയോദ്വിപ്രോ ഭൂതമിഛൻ ദിനേ ദിനേ"

ആദിത്യൻ, അംബിക(ദുർഗ്ഗ), വിഷ്ണു (സാളഗ്രാമം), ഗണപതി, ശിവൻ(ശിവലിംഗം), എന്നീ ദേവന്മാരെ ഐശ്വര്യകാക്ഷികളായവർ എല്ലാദിവസവും വിധിയാംവണ്ണം ആരാധിക്കണം

" ആദിത്യം ഗണനാഥം ച ദേവീം രുദ്രം ച കേശവം
പഞ്ചദൈവതമിത്യുക്തം സർവ്വകർമ്മസു പൂജയേൽ."


പഞ്ചഭൂതങ്ങളും അവയുടെ സ്വഭാവവും .

ആദിത്യൻ, ഗണപതി, ദേവി, ശിവൻ, വിഷ്ണു എന്നിവരെ പഞ്ചമദൈവമെന്ന് അറിയപ്പെടുന്നു. സർവ്വകർമ്മങ്ങളിലും ഇവരെ പൂജിക്കണം.

"പഞ്ചഭൂതാത്മകം സർവ്വം ചരാചരമിദം ജഗത്." (ശാരദാതിലകം)

ജഗത്തിലെ സമസ്ത്ചരാചരവസ്തുക്കളും പഞ്ചഭൂതത്മകങ്ങളാണ്. . പഞ്ചഭൂതങ്ങളുടെ സംഘാതമായ പഞ്ചഭൂതങ്ങളുടെ ആധിപത്യം വഹിക്കുന്ന ദേവന്മാരെ ആരാധിക്കുകവഴി ശരീരസ്വാസ്ഥ്യംവും മനഃശാന്തിയും ഉണ്ടാകുമെന്നും അതിലൂടെ ഐശ്വര്യപൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കുമെന്നാണ്.

പൃഥ്വീഭൂതം - സപിണ്ഡിതങ്ങളായ വസ്തുക്കൾ.
ജലഭൂതം - ദ്രവസമാനമായ വസ്തുക്കൾ,
അഗ്നിഭൂതം - ഊർജ്ജസ്രോതസ്സുകളായവ,
വായുഭൂതം - വായുരൂപത്തിലോ വാതകരൂപത്തിലോ ഉള്ളവ,
ആകാശഭൂതം - പരമാണുഘടനരൂപത്തിലോ ഉള്ളവ

പഞ്ചഭൂതങ്ങളും അധിഷ്ടാനദേവതകളും

ആകാശം - സൂര്യൻ - ശബ്ദതന്മാത്ര,
വായു - അംബിക(ശക്തി) - ശബ്ദ്സ്പ്ർശതന്മാത്ര,
അഗ്നി - ശിവൻ(രുദ്രൻ) - ശബ്ദസ്പശരൂപതന്മാത്ര,
ജലം - വിഷ്ണു (വ്യാപനശീലം) - ശബ്ദ്സ്പ്ർശരൂപരസതന്മാത്ര,
പൃഥ്വീ - ഗണപതി - ശബ്ദ്സ്പ്ർശരൂപരസഗന്ധതന്മാത്ര.

മറ്റൊരു ഭാവത്തിൽ പറഞ്ഞാൽ
സൂര്യൻ ജീവനെ പ്രതിനിധാനം ചെയ്യുന്നു,
" "ആദിത്യാന്തർഗ്ഗതം യച്ച ജ്യോതിഷാം ജ്യോതിരുത്തമം
ഹൃദയേ സർവഭൂതാനാം ജീവഭൂതഃ സ തിഷ്ഠ്തി

അംബിക- ക്രിയാശക്തിയെ കുറിക്കുന്നു.
വിഷ്ണു - വ്യാപനശീലത്തെയും ബാഹ്യവ്യാപാരത്തേയും കുറിക്കുന്നു.
ഗണപതി - അതിബൃഹത്തായ ഇച്ഛാശക്തിയെ കുറിക്കുന്നു.
ശിവൻ(രുദ്രൻ) - ആന്തരീക ജ്ഞാനത്തെയും ബുദ്ധിപ്രഭാവത്തെയും കുറിക്കുന്നു.

ഇപ്രകാരം ഈ അഞ്ചു ദേവന്മാർ എല്ലാവരും കൂടി ഒരു വ്യക്തിയുടെ ആന്തരീകവും ബാഹ്യവുമായ സമസ്തവ്യാപരങ്ങളെയും നിയന്ത്രിക്കുന്നു പരിപോഷിപ്പിക്കുന്നു. ,


ആശ

ആശ കയറുപോലെയാണ് . മനുഷ്യനെ ഏതു നിമിഷവും അതു വലിഞ്ഞു മുറുക്കിയേക്കാം. രക്ഷനേടാൻ ശ്രമിക്കുമ്പോഴും അതിന്റെ മുറുക്കം കൂടി കൂടി വരുന്നു. ഒടുവിൽ ആശാപാശത്തിൽ തന്നെ ദേഹമസ്തമിക്കുന്നു. ദാരിദ്രത്തിൽ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ആശ കൈവിടാൻ ആരും തെയ്യാറകുന്നില്ല. ചിലർ ആത്മസമർപ്പണമില്ലതെ ആർക്കോവേണ്ടി കർമ്മിയാകുന്നു. കർമ്മങ്ങ ജീവിതോപാതി മാത്രം കാണുകയും ധനം ലഭിക്കാനുള്ള മാർഗ്ഗമായും കാണുന്നു. ഇത്തരക്കാർ കർമ്മമഹത്വമോ ധനമാഹത്മ്യമോ തിരിച്ചറിയുന്നില്ല. ഇത്തരക്കാർ രാത്രിയിൽ ആശകൾ നിറഞ്ഞ നിദ്രയെ പ്രാപിക്കുകയും
ചെയ്യുന്നു.

. മനുഷ്യനെ ജീവിതവുമായി ബന്ധിച്ചു നിർത്തുന്നത് ആശയാണ്. ആശയാകുന്ന പാശം അറ്റുപോകുമ്പോൾ ബന്ധുവും ബന്ധനവും ഇല്ലാതാകുന്നു. പരമപദത്തിലേക്ക് വഴി തിരിച്ചറിയുന്നു. എന്നാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആശബന്ധനപാശം മുറുക്കുകമാത്രമേ ചെയ്യുന്നള്ളു. ജ്ഞാനപാനയിൽ പൂന്താനം ആശയെ കയറിനോട് ഉപമിക്കുന്നുണ്ട്.

"ആശയായുള്ള പാശമതിങ്കേന്ന്
വേർവിടാതെ കരേറുന്നു മേൽക്കുമേൽ"

അപ്പോൾ വിഷയങ്ങളിലേക്കുള്ള ഇന്ദ്രിയങ്ങളുടെ വ്യാപരമാണ് ആശകളെ ജനിപ്പിക്കുന്നത്. ഇന്ദ്രിയങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിക്കാനാകത്തതാണ് സുഖദുഃഖങ്ങക്കും ശീതോഷ്ണങ്ങൾക്കും കാരണം. " ഇന്ദ്രിയാണാം ഹി ചരതാ
യന്മനോഽനു വിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുർന്നവമിവാംഭസി ( ഭഗവദ് ഗീത )

വിഷയങ്ങളിൽ വ്യാപരിക്കുന്ന ഇന്ദ്രിയങ്ങളെ ഏതൊരുവന്റെ മനസ് പിന്തുടരുന്നുവോ ആ മനസ്സ് വെള്ളത്തിൽ തോണിയെ കാറ്റെന്നപോലെ ഇവന്റെ വിവേകത്തെ വലിച്ചുകൊണ്ടു പോകുന്നു. ആശയാകുന്ന കാറ്റ് നമ്മുടെ വിവേകത്തെ പലവഴിക്ക് സഞ്ചരിപ്പിക്കുന്നു. ഓടുവിൽ വഴിയറിയാതെ അലയുന്ന വഞ്ചിയായി ജന്മജന്മാന്തരങ്ങൾ ജഗത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. മോക്ഷം ഏറെ അകലയായി മാറുന്നു..

ജീവിതമെങ്കിലും ആശയിൽ നിന്നും ആരും മുക്തരാകുന്നില്ല. അതുകൊണ്ട് സുഖത്തെയും, ദുഃഖത്തെയും, ചൂടിനേയും, തണുപ്പിനേയും, സഹിച്ച് സമചിത്തതയോടുകൂടി ആത്മജ്ഞാനത്തിനായി പ്രയത്നിക്കുമ്പോഴാണ് ആശയുടെ കണ്ണികൾ ഇല്ലാതാവുന്നത് .

മാറ്റങ്ങൾക്കു വിധേയമകുന്ന ശരീരഘടനയാണ് ജീവികളുടെത്. മനുഷ്യന്റേതും അങ്ങനെ തന്നെ. ശുഷ്കശരീരത്തിൽ നീന്നു സ്ഥൂലശരീരത്തിലേക്കും വീണ്ടും ശുഷ്ക്ക്ശരീരത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ പാതയിലുടനീളം ആശകളുടെ മുള്ളുകളും നിരന്നിരിക്കുന്നു. ആശകൾ ഓരോന്നായി സഫലമാക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് കാലവും സഞ്ചരിക്കുന്നു. ഒടുവിൽ വൃദ്ധനാവുന്നു. കരുത്തറ്റശരീരത്തിലെ സന്ധികകളെല്ലാം അയയുന്നു. കറുത്തു പറ്റം പറ്റമായി നിന്ന മുടിച്ചുരുകൾ നരയ്ക്കുകയും പിന്നീട് കൊഴിഞ്ഞ് പോകുകയും ചെയ്യുന്നു. ആവേശത്തോടുകൂടി നടന്ന പാതകളിലൂടെ പിന്നെ അവനു സഞ്ചരിക്കാനാകുന്നില്ല. സാവധാനം നടക്കാൻ പോലും ഊന്നുവടിയുടെ സഹായം വേണ്ടിവരുന്നു. മരണക്കുഴിയിലേക്കു കാലു നീട്ടിയിരിക്കുന്ന ഇത്തരം അവസ്ഥയിൽ പോലും മനുഷ്യൻ ആശ കൈവെടിയുന്നില്ല. വീണ്ടും വീണ്ടും ജീവിക്കാനും സുഖിക്കാനുമുള്ള മോഹം മനുഷ്യനെ പിന്തുടരുന്നു. ദേഹം മണ്ണിനോട് ചേരും വരെ തൃഷ്ണ ദേഹത്തോട് ചേർന്നു നിൽക്കുന്നു. ആഗ്രഹങ്ങളകുന്ന ആഴിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്തോറും അതിൽ തന്നെ പെട്ടുപോകുന്നു . മദ്യപാനിയുടെ പ്രതിജ്ഞപോലെയാണ് ദുരാഗ്രഹിയുടെ പ്രവൃത്തിയും ആഗ്രഹിച്ചതു നഷ്ടപ്പെടുമ്പോഴും ഓരോ ദുഃഖങ്ങൾ പടികയറി വരുമ്പോഴും ഇനി ഒന്നും ആഗ്രഹിക്കില്ല എന്നു വാക് പ്രസരം നടത്തുന്നു. അൽപ്പനിമിഷത്തിനു ശേഷം വീണ്ടും ആഗ്രഹങ്ങൾ ഉണരുന്നു.ഒപ്പം ദുഃഖങ്ങളും ഇവ നിരന്തരം തുടരുന്നു. ഒടുവിൽ മരണാസന്നനായി കിടക്കുമ്പോൾ 'ഇനിയും ഒരുപാടു ജീവിച്ചിരുന്നെങ്കിൽ' എന്നു മോഹിക്കുന്നു. അത്തരം മോഹങ്ങളെ മരണം കവർന്നെടുക്കുകയും ചെയ്യുന്നു.

' ചെയ്യേണ്ട കർമ്മങ്ങൾ ചെയാതെ മരണത്തിലേക്ക് പോകുമ്പോൾ അയാൾ പുതിയ ജന്മം ആശിക്കുന്നു. ...." ഈ കഥപോലെയാണ് പലരുടെയും ജീവിതം . യഥാസമയത്ത് കർമ്മങ്ങൾ ചെയ്യാതെ മരണത്തിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കുറച്ചു കൂടി വർഷം ലഭിച്ചെങ്കിൽ പലതു ചെയ്യമെന്നു മോഹിക്കുന്നു. .... ആമോഹത്തെ മരണം ഭയരചിതമായി പറിച്ചെടുക്കുന്നു' അതുകൊണ്ട് ദുരാഗ്രഹങ്ങൾ എല്ലാം കളഞ്ഞ് ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ യഥാവിധി. ചെയ്തത് സ്നേഹാർദ്രമായ ഹൃദയത്തിനു ഉടമകളാവുക നാമോരോരുത്തരും. അങ്ങനെ നമ്മുടെ ഉള്ളീലെ അഖണ്ഡ നാളത്തെ തിരിച്ചറിയുക. ഈ തിരിച്ചറിയുന്നതിനുള്ള ഉപാദിയാണ് .... ഈശ്വരഭജനം.


ഭക്തിയിൽ മനസ്സിന്റെ അവസ്ഥകൾ :-

സർവ്വഐശ്വര്യങ്ങളും ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ച് ആ പാദാംബുജരജസ്സുകളെ അലങ്കാരമായി ധരിക്കുനു എന്ന ഭാവം. മറ്റൊന്ന് യാതൊരു അലംങ്കാരവും ആഗ്രഹിക്കാതെ ഭഗവാന്റെ പാദങ്ങളെ ആശ്രയിക്കുന്ന ഭാവം. ഇതിൽ ആദ്യം പറയുന്നത് മഹാലക്ഷ്മി ഭാവമാണ്. സകലദേവന്മാരും മാഹലക്ഷ്മിയുടെ കടാക്ഷത്തിന്നു കാതുനിൽക്കുമ്പോൾ, മാഹലഷ്മി കാത്തിരുന്നത് ഭഗവാന്റെ പാദങ്ങളിൽ ചേരാനുള്ള ഭാഗ്യമാണ്. അങ്ങനെയുള്ള ഭാഗ്യത്തിനായി ഭഗവാന്റെ മാറിൽ ഇരിക്കുന്ന ലക്ഷ്മിയോട് സപ്ത്നിയായ കൗസ്തുഭത്തിന് അസൂയ തോന്നുന്നുണ്ടാവും. കാരണം സകലദേവന്മാരും ലക്ഷ്മീകടക്ഷം കൊതിച്ചുകൊണ്ടാണ് നിൽക്കുന്നത്. അപ്പോൾ സ്വഭാവികമായും അഹങ്കാരം വന്നീട്ടുണ്ടാവും ലക്ഷ്മിക്ക്. ഒരു പത്നിയുടെ അസൂയയും മറ്റൊരു പത്നിയുടെ അഹങ്കാരവും ഒരേ സ്ഥലത്ത്, തന്റെ വക്ഷസ്സിൽ അനുഭവിച്ചുകൊണ്ടു നിൽക്കുന്നു ഭഗവാൻ. അപ്പോഴാണ് മൂന്നമതൊരാൾ ആശ്രയിച്ച് ആനന്ദം അനുഭവിക്കാൻ പറ്റിയ ഏറ്റവും ഉത്തമമായ പാദങ്ങളിൽ വിഴുന്നത്. അവിടെ അസൂയയില്ല, അഹങ്കാരമില്ല, ആനന്ദത്തിന്റെ പൂർണ്ണാനുഭവം മാത്രം അതുകൊണ്ടാണ് തുളസി ആ ഭഗ്യം അനുഭവിച്ചുകൊണ്ട് പാദങ്ങളിൽ ആശ്രയിച്ചത്. അതുപോലെ തനെ ഗോപികമാർ മനസ്സീന്റെ മനസ്സിന്റെ ഈ അവസ്ഥയെ കാണിച്ചു തരുന്നു. മറ്റുള്ളവർ എന്തു ചെയ്യുന്നു, മറ്റുള്ളവരെങ്ങനെ പൂജിക്കുന്നു. എന്നു നോക്കി കൊണ്ടിരിക്കാതെ താൻ മാത്രമായി, തന്റെ മാത്രമായ ഭഗവാനെ പൂജിക്കുക എന്ന ഭാവം. അത് തന്നെ ഏട്ടവും ഉയർന്ന ഭാവം. മറ്റൊന്നിനോടും തുലനം ചെയ്യാൻ കഴിയാത്ത ആ മനോഭാവം അവർ തുളസിയിൽ തുലനം ചെയ്ത് ആ ഭാഗ്യം തങ്ങൾക്കും തരണേ എന്ന് പ്രാർത്ഥിക്കുന്നു.

മനസ്സ് ഏറ്റവും പരിശുദ്ധമായിരിക്കൻ അതിലെ മാലിന്യങ്ങളായ അസൂയ, അഹങ്കാരം എന്നിവ ഇല്ലാതക്കുക. വിനയം കൊണ്ട് ശിരസ്സ് പരമാവധി കുനിക്കുക. അപ്പോൾ മാത്രമ്മെ ഭഗവാന്റെ പാദപത്മങ്ങളെ കാണാൻ കഴിയൂ. അവിടെ മറ്റൊരു തുളസ്സിയായി കിടക്കമ്പോൾ അവിടെക്ക് മഹാലക്ഷ്മിയും , പിന്നിട് കൗസ്തുഭവും പിന്നെയും ആരൊക്കയേ വന്നു കൊണ്ടിരുനാലും എന്റെ മനസ്സ് ഭഗവാന്റെ നിർമ്മലമായ ഭഗവാന്റെ പാദരജസ്സുകളെ ശിരസ്സിലേറ്റി ആനന്ദിച്ചുകൊണ്ടിരിക്കും. എന്റെ മനസ്സിൽ ക്ഷൂദ്രമായ വികാരങ്ങൾക്ക് സ്ഥനമില്ല. ഇതേ പ്രാർത്തനയോടെ ധ്യാനത്തിന്റെ മൂന്നാമത്തെ അവസ്ഥയായി മനസ്സ് പ്രശാന്തമായിരിക്കുന്ന അവസ്ഥ. കലങ്ങൽ മാറി തെളിഞ്ഞ ജലാശയത്തിന്റെ അവസ്ഥ അത് അനുഭവിക്കണം. ആ അവസ്ഥയിലാണ് ഭഗവാന്റെ പാദപത്മങ്ങളെ തെളിഞ്ഞു കാണാൻ സാധിക്കുക......... ഹരേ കൃഷ്ണാ


വൈശ്യശ്രേണി

"കൃഷിഗൗരക്ഷ്യവാണിജ്യം വൈശ്യകർമ്മ സ്വഭാവജം"...

കൃഷിയും പശുസംരക്ഷണവും വ്യവസായവുമാണ് വൈശ്യന്റെ സ്വഭാവസിദ്ധമായ കർമ്മങ്ങൾ. ഇവിടെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ പറ്റിയല്ല പറയുന്നത്. ഗോരക്ഷക്ക് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എന്ന അർത്ഥമാണ്. വേദത്തിൽ ഗോപദത്തിന് മനസ്സ് എന്നും ഇന്ദ്രിയമെന്നുമാണ് അർത്ഥകൽപന. വിവേക വൈരാഗ്യാദികളാൽ ഇന്ദ്രിയങ്ങളെ സംരക്ഷിക്കണം. കാമക്രോധാദികളാൽ അവയെ തകർക്കരുത്. ആത്മീയസമ്പത്താണ് സ്ഥിരമായിട്ടുള്ളത്. '...വിദ്യാധനം സർവ്വധനാൽ പ്രധാനം' .. പ്രകൃതിയുടെ ദ്വന്ദ്വങ്ങളിൽ നിന്ന് അവയെ വിടർത്തിയെടുക്കാനുള്ള യത്നമാണ് വ്യവസായം അഥവാ വാണിജ്യം.. എല്ലാ ധനത്തേക്കാളും ശ്രേഷ്ഠമായ വിദ്യാധനം സമ്പാദിക്കലാണ് വാണിജ്യം. 'കൃഷി'ക്കും ഇവിടെ ആധ്യാത്മീകമായ അർത്ഥമുണ്ട്. നന്മയുടെയും തിന്മയുടെയും വിത്തുകൾ ഹൃദയമാകുന്ന വയലിൽ വിതക്കുകയും സംസ്കാരരൂപത്തിൽ കൊയ്തെടുക്കുകയും ചെയ്യുന്നതാണ് ആന്തരികമായ കൃഷി. നിഷ്കാമ കർമ്മത്തിൽ വിതക്കുന്ന ആരംഭബീജം ഒരിക്കലും നഷ്ട്മാവില്ല. കർമ്മത്തിന്റെ മുന്നാം ശ്രേണിയിൽ ( വൈശ്യവർണത്തിൽ ) തന്നെ ഈശ്വരചിന്തനം തുടങ്ങണം.

ഇപ്രകാരം ഇന്ദ്രിയങ്ങളുടെ സംരക്ഷണവും പ്രകൃതിയുടെ ദ്വന്ദ്വങ്ങളിൽ നിന്ന് ആത്മീയ സമ്പത്തിന്റെ സമാർജനവും. പരമതത്ത്വത്തെ പറ്റിയുള്ള ചിന്തനവും വൈശ്യശ്രേണിയിലുള്ളവരുടെ കർമ്മമാണ്. ശ്രീകൃഷ്ണന്റെ അഭിപ്രായത്തിൽ യജ്ഞശിഷ്ടമായ സുകൃതം അനുഭവിച്ചു തുടങ്ങുന്ന പുണ്യപുരുഷന്മാർ പാപമെല്ലാം കഴുകികളഞ്ഞ് ബ്രഹ്മജ്ഞാനത്തിന്റെ വിത്തുകൾ ഉള്ളിൽ വിതക്കുന്നു. ഭക്തിയുടെ ജലസേചനത്തിലൂടെ അതിന്റെ സംരക്ഷണവും പരിപോഷണവും ചെയ്താൽ ഈ കൃഷിയിൽ വിളയുന്ന അന്നമാകുന്ന (ബ്രഹ്മം) -- ( അതായത് വേദശാസ്ത്രങ്ങളിൽ അന്നത്തിന് ബ്രഹ്മം, പരമാത്മാവ് എന്നെല്ലം അർത്ഥമാക്കുന്നു. അവിടെ നടത്തുന്ന ആ അന്നമാണ് സാധകൻ ഭക്ഷിക്കുന്നത്.) - ഭജനചിന്തകളുടെ പൂർത്തി ആത്മാവ് പൂർണ്ണതൃപ്തനായി തീരുന്നു. പരമാത്മാവാകുന്ന അന്നത്തിനുള്ള വിത്തുവിതക്കലാണ് കൃഷിയുടെ തുടക്കം.


നാല് വർണ്ണങ്ങൾ

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നല്ലാമുള്ളത് ഭഗവാനിലേക്കു നയിക്കുന്ന മാർഗ്ഗങ്ങളിലെ പടികളാണ്. ബ്രാഹ്മണാൻ എന്നത് ഒരു അവസ്ഥാ വിശേഷമാണ് . ബ്രഹ്മത്തിലേക്ക് കടക്കാനുള്ള എല്ലാ യോഗ്യതകളും ആ അവസ്ഥതയിലെത്തിയവർക്ക് ഉണ്ടാകും. ശാന്തി, ഋജുത, അനുഭവസമ്പന്നത, ധ്യാനശീലം , പരമാത്മാ പ്രവേശത്തിനുള്ള കഴിവ് എന്നി ഗുണങ്ങൾ ഈ അവസ്ഥയിലേത്തിയവർക്ക് ഉണ്ടാവും.

യോഗേശ്വരനായ കൃഷ്ണൻ നാല് വർണ്ണങ്ങൾ സൃഷ്ടിച്ചത് താനാണെന്ന് പറഞ്ഞു . നാലു ജാതി ഉണ്ടാക്കി എന്നാണോ ഇതിനർത്ഥം അല്ല. "ഗുണ കർമ്മ വിഭാഗശഃ" എന്ന് തുടർന്ന് പറയുന്നുണ്ട്. ഗുണങ്ങളുടെ ഏറ്റകുറച്ചിലനുസരിച്ച് കർമ്മത്തെ നാലു ശ്രേണികളിലാക്കി.

ശ്രീകൃഷ്ണന്റെ അഭിപ്രായത്തിൽ കർമ്മമാണ് യജ്ഞത്തിലെ ഒരേ ഒരു ക്രിയ. ഈ യജ്ഞം ചെയ്യുന്നവർ നാലു പ്രകാരത്തിലാണ്. തുടക്കത്തിൽ ഈ യജ്ഞം ചെയ്യുന്ന ആളെ ശൂദ്രൻ - അല്പജ്ഞൻ എന്നു വിളിക്കുന്നു. കുറെ കർമ്മം ചെയ്തശേഷം കഴിവും ആത്മീയസമ്പത്തും കുറെ ഉണ്ടായപ്പോൾ യജ്ഞകർത്താവ് വൈശ്യൻ എന്ന പേരിൽ അറിയപ്പെട്ടു. സാധനകളിൽ കൂടുതൽ പുരോഗതി നേടുകയും ത്രിഗുണങ്ങളെ പോരാടി കീഴടക്കാനുള്ള കഴിവും ഉണ്ടായപ്പോൾ യജ്ഞകർത്താവ് ക്ഷത്രിയനായി തീർന്നു. സാധകന്റെയുള്ളിൽ ബ്രഹ്മജ്ഞാനം കടന്നു വന്നതോടെ ബ്രാഹ്മണൻ എന്ന പേരിലും യജ്ഞകർത്താവ് അർഹനായി തീർന്നു


ഗൃഹപ്രവേശവും, പാലുകാച്ചലും:-


പാൽ അഥവാ ക്ഷീരം ഈ ലോകത്തിന്റെ തന്നെ പ്രതീകമാണ്. ക്ഷീരസാഗരത്തിൽ അനന്തൻ എന്ന നാഗത്തിനു പുറത്ത് വിഷ്ണുഭഗവാൻ ശയിക്കുന്നു. എന്നുപറഞ്ഞാൽ അതിനു അർത്ഥം അനന്തമായ ഈ പ്രപഞ്ചത്തിൽ സർവ്വവ്യാപിയായി പരമാത്മാവ് കുടികൊള്ളുന്നു എന്നാണ്.

ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ഉത്ഭവിപ്പിക്കുന്ന പഞ്ചഭുതങ്ങളുടെ സംയോഗമാണ് ക്ഷീരസാഗരം. പാലിൽ നെയ്യടങ്ങിയിട്ടുണ്ടെങ്കിലും അതു ദൃഷ്ടിഗോചരമല്ലാത്തതുപോലെ. അനന്തമായി വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം നമുക്ക് നേരിൽ കാണാനാകുന്നില്ല. ഇപ്രകാരം അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ എപ്രകാരം കണ്ടെത്തണമെന്ന ഒരു സന്ദേശം പാലു കാച്ചൽ ചടങ്ങിൽ അന്തർഭവിച്ചിട്ടുണ്ട്.

ബ്രഹ്മചാര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നി നാലുതരം ആശ്രമങ്ങളുണ്ട്. ഈ നാലും ആരംഭിക്കുന്ന സ്ഥലം സ്വഭവനം തന്നെയാകുന്നു. വിദ്യാഭാസം പൂർത്തിയാക്കുന്നതു വരെ ബ്രഹ്മചാര്യം, അതിനുശേഷം ഗാർഹസ്ഥ്യം, തീർത്ഥയാത്ര നടത്തുന്നത് വാനപ്രസ്ഥം, ശുദ്ധജ്ഞാനവസ്ഥ പ്രാപിക്കുന്നത് സന്യാസം. അപ്പോൾ ഗൃഹം എന്നത് കേവലം ഒരു ചട്ടകൂടല്ല. അതിൽ ബ്രഹ്മചര്യാദി ആശ്രമങ്ങൾ അനുഷ്ഠിക്കേണ്ടതും പാലിക്കേണ്ടതുമാണ് എന്ന ബോധം ഉദ്ദീപിപ്പിക്കാനാണ് ആദ്യം പാലുകാച്ചൽ ചടങ്ങ് നടത്തുന്നത്.

നെയ്യ് തൈയിർ, വെണ്ണ, ഇവ മൂന്നും ലഭിക്കണമെങ്കിൽ ആദ്യം പാൽ അടുപ്പത്ത് വെച്ച് തിളപ്പിക്കണം. ഇതിൽ നെയ്യ് ബ്രഹ്മചാര്യത്തെയും, തൈർ ,ഗാർഹസ്ഥ്യത്തെയും, വെണ്ണ വാനപ്രസ്ഥത്തെയും സൂചിപ്പിക്കുന്നു. നെയ്യ് അഗ്നിയുടെ സമീപത്തെക്ക് വരുമ്പോൾ സന്യാസമായി. നെയ്യ് അഗ്നിയിൽ ലയിച്ചുചേരുന്നു. അതായത് ഏത് അഗ്നിയാണോ പാലിൽനിന്ന് നെയ്യിനെ വേർതിരിക്കുന്നത് ആ അഗ്നിനെയ്യിനെ സ്വീകരിക്കുകയും ചെയ്യുന്നു. പാലിൽ നെയ്യ് എന്നപോലെ ദേഹത്തിൽ കലർന്നിരിക്കുന്ന ആത്മാവിനെ വേർതിരിക്കുകയും, അത് പരമാത്മാവാകുന്ന അഗ്നിയിൽ അർപ്പിച്ച് ദ്വന്ദ്വഭാവമില്ലാതെ ഒന്നായി തീരുകയും ചെയ്യുന്നതാണ് ഈ ജന്മലക്ഷ്യം.

അതിനായി ധർമ്മം , കർമ്മം, യോഗം, ജ്ഞാനം മുതലായ ഉപായങ്ങൾ നാം അവലംബിക്കുന്നതുപോലെയാണ് പാൽ തിളപ്പിക്കുന്നതും, പുളിപ്പിക്കുന്നതും, കടയുന്നതും ഉരുക്കുന്നതും ഇപ്രകാരം വളരെ ലളിതമായ ഒരു ചടങ്ങ് ഗഹനമായ ആദ്ധ്യാത്മീക രഹസ്യ പ്രകാശിപ്പിക്കുന്നു.

യാതൊരു വസ്തുക്കളെയും പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങൾ ആവിശ്യമില്ലാതെ പാഴാക്കികളയുരുത്. ജീവിതത്തിൽ പ്രാധാന്യമുള്ള ഗൃഹപ്രവേശദിവസം തന്നെയാണെങ്കിലോ ? തീർച്ചയായും അത് ആർക്കും തന്നെ ഭൂഷണമല്ല. അതായത് ഗൃഹപ്രവേശനത്തിന്റെ ദിവസം പാൽ അടുപ്പത്ത് വെച്ച് തൂവികളയുന്ന രീതി ഉചിതമല്ല.

പാൽ തിളപ്പിച്ച ശേഷം ഈശ്വരസ്മരണയോടെ സ്ത്രീയും, പുരുഷനും ചേർന്ന് ഇറക്കിവെക്കണം. അടുപ്പിൽ നിന്ന് ഇറക്കിവെച്ച പാലിൽ നിന്ന് മൂന്ന് ചെറിയ ടീസ്പൂൺ പാൽ അഗ്നിദേവന് സമർപ്പിക്കുക. ഇപ്രകാരം ഈശ്വര സ്മരണയോടെയുള്ള സമർപ്പണം അത്യന്തം ശ്രേഷ്ഠവും പുണ്യപ്രദവുമാണ്.

കടപ്പാട്….


ദീപം.....ദീപം... സന്ധ്യാദീപം

ഗൃഹത്തിൽ വിളക്ക് കത്തിക്കേണ്ടതിന്റെ ആവിശ്യകത. :--
വിളക്കിൽ ദീപം എരിയുമ്പോൾ അവിടെ സൂക്ഷ്മമായി ആദിനാമമായ ഓങ്കാരമുയരുന്നുണ്ട്. ഏതു ചലനത്തിലും ശബ്ദമുണ്ടാകുന്നു . ഏതു സൂക്ഷ്മശബ്ദവും ഓങ്കാരമാവുന്നു.

എണ്ണ തിരിയിലൂടെ ഗമിച്ച് തിരിത്തുമ്പിലെത്തി കത്തിനിൽക്കുമ്പോൾ എണ്ണ തിരിയുടെ നിരന്തരമായി ഉരസ്സുമ്പോൾ . ഉണ്ടാകുന്ന സൂക്ഷ്മശബ്ദം 'ഓങ്കരം'ആകുന്നു. വിളക്ക് കത്തിതീരും വരെ ഈ 'ഓങ്കാരം' അവിടെ മുഴങ്ങുന്നതുകൊണ്ട് പ്രത്യേകമായി ജപയജ്ഞങ്ങൾ ചെയ്യുന്നില്ലെങ്കിൽ പോലും പരിശുദ്ധമായ മന്ത്രസാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കും.

ഇതിനാണ് സന്ധ്യാസമയങ്ങളിൽ ദീപം കത്തിക്കുന്നത്. ഇപ്രകാരം സാധാരണ ജനങ്ങൾക്കു പോലും 'ഓങ്കാരം' ജപിക്കുന്നതിന്റെ പുണ്യം കേവലം ഒരു നിലവിളക്ക് കൊളുത്തുന്നതിലൂടെ ലഭിക്കുന്നു.

വെറും നിലത്തോ അധികം ഉയരത്തിലോ നിലവിളക്ക് കത്തിച്ചു വെയ്ക്കരുത്. തളികയിലയിലോ ഇലയിലോ പീഠമെന്ന് സങ്കൽപ്പിച്ച് ഒരു പൂവിന് മുകളിലും വിളക്ക് വെക്കാം. വിളക്കിൽ രണ്ടു തിരിയിടണം , എന്നാൽ രണ്ടു തിരിയും ഒന്നാക്കി (കൈകൂപ്പിയതുപോലെ) കത്തിക്കണം.

വിളക്കിന്റെ താഴ്ഭാഗം മനുഷ്യശരീരത്തിന്റെ മൂലാധാരവും തണ്ട് സുഷുമ്നയും, മുകൾഭാഗം ശിരസ്സും ആകുന്നു. അത്തിനിൽക്കുമ്പോൾ ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. എണ്ണയിൽ മുങ്ങിയിരിക്കുന്ന തിരിയുടെ ഭാഗം മണിപൂരകം ; എണ്ണകിടക്കുന്ന കുഴി സ്വാധിഷ്ഠാനം; ജ്വാലയുടെ അഗ്രം സഹസ്രാരപത്മം; ജ്ഞാനത്താൽ മനസ്സ് വിശുദ്ധമാക്കുന്നതുപോലെ, ദീപം കത്തിനിൽക്കുന്ന തിരിയുടെ ഭാഗം വിശുദ്ധിചക്രം; തിരിയുടെ ചുവട് അനാഹതചക്രം;

ജനനമരണ പ്രക്രിയയെ സൂചിപ്പിക്കുന്ന ദീപപാത്രം ( വിളക്ക്). ശരീരമാണ്. ഇതിലെക്ക് എണ്ണപകരുമ്പോൾ ബീജനിക്ഷേപമായി, തിരിയിടുന്നത് ഗർഭധാരണവും, ശരീരം രൂപംകൊണ്ടതിനുശേഷം പ്രാണൻ സന്നിവേശിക്കപ്പെടുന്നു. ദീപം കത്തിക്കൽ ജീവൻ ഉണരുന്നതിനെ സൂചിപ്പിക്കുന്നു. ഇളം ജ്വല ബാല്യത്തെയും, പ്രൗഢമായ ജ്വാല യൗവനത്തെയും , പടർന്നു കത്തുന്നത് വാർദ്ധക്യത്തേയും, ദീപം അണയുന്നത് മരണത്തേയും സൂചിപ്പിക്കുന്നു.

.

"ദീപോജ്യോതി പരബ്രഹ്മ
ദീപോജ്യോതിർ ജനാർദന
ദീപോ ഹരതു മൽപ്പാപം
സന്ധ്യാ ദീപം നമോസ്തുതേ

നാം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ഭഗവാനിൽ സമര്‍പ്പിക്കപ്പെടും വിധത്തില്‍ തന്നെ ചെയ്യുക. എങ്ങനെയാണ് ചെയ്യേണ്ടത്?
രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉടനെ നാമം ജപിക്കുക. ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ…
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
അപ്പോള്‍ ഉറക്കം എന്ന ലൗകിക കര്‍മ്മം ഭഗവാനില്‍ അര്‍പ്പിതമായി. ശരീരം ശുദ്ധിയാക്കുമ്പോള്‍-പല്ലുതേപ്പ്, നാക്ക് വടിക്കുക മുതലായവ ചെയ്യുമ്പോള്‍, ഭഗവന്നാമം ജപിക്കാന്‍ വേണ്ടിയാണ് ഈ കര്‍മ്മം ചെയ്യുന്നത് എന്ന ബോധത്തോടെ ചെയ്യുക. സ്‌നാനം ചെയ്യുമ്പോള്‍ ശരീരം വൃത്തിയാക്കിയ ശേഷം, കൈക്കുടന്നയില്‍ നിറയെ വെള്ളമെടുത്ത്

ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേ സ്മിന്‍ സന്നിധിം കുരു

എന്ന മന്ത്രം ചൊല്ലി ഏഴു പുണ്യനദികളോടും ഈ ജലത്തില്‍ സാന്നിദ്ധ്യം അരുളണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു മൂന്നുവട്ടം തലയില്‍ ഒഴിക്കുക. എന്നാല്‍ സ്‌നാനം എന്ന കര്‍മ്മം ഭഗവാനില്‍ അര്‍പ്പിതമായി. കോടിവസ്ത്രം-വെള്ളവസ്ത്രം-ഭഗവാനില്‍ ചാര്‍ത്തിയതിനുശേഷം മാത്രം നാം പ്രസാദമായി ഉടുത്തു തുടങ്ങുക. ക്ഷേത്രത്തിലെ വിഗ്രഹത്തിലോ സ്വന്തം ഗൃഹത്തിലെ പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹത്തിലോ ചാര്‍ത്തി പ്രസാദമാക്കാം. ഭഗവാനില്‍ അഭിഷേകം ചെയ്തതോ, മുഖത്തു മാത്രം ചാര്‍ത്തിയതോ ആയ ചന്ദനം നെറ്റിയില്‍ ചാര്‍ത്തുക, അര്‍ച്ചന, പ്രസാദ പുഷ്പം ശിരസ്സിലും വലത്തെ ചെവിയിലും ധരിക്കുക. ഇപ്പോള്‍ അലങ്കാരമെന്ന കര്‍മ്മവും ഭഗവദര്‍പ്പിതമായി

ആരോഗ്യസിദ്ധിക്കുവേണ്ടി നടത്തം ഒഴിവാക്കാന്‍ പറ്റുകയില്ലെങ്കില്‍ ക്ഷേത്രത്തിലേക്ക് നടക്കുക, ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുക, ഭഗവാനില്‍നിന്ന് പ്രവഹിക്കുന്ന ചൈതന്യം നമ്മുടെ ദേഹത്തില്‍ സ്പര്‍ശിച്ചാല്‍ മാത്രമേ, ആരോഗ്യം സ്ഥിരമായി നില്‍ക്കുകയുള്ളൂ.
ഭക്ഷണ സാധനങ്ങള്‍, പാല്‍, പഴം, പായസം, അന്നം, കാര്‍ഷികോത്പന്നങ്ങള്‍ ഇവ ഭഗവാന് നിവേദിച്ച്, നിവേദ്യ പ്രസാദമാക്കി, നാം അവ മാത്രം ഭക്ഷിക്കുക. സൗകര്യം ഇല്ലെങ്കില്‍ ആദ്യം ഭഗവത് പ്രസാദം ഭക്ഷിച്ചുകൊണ്ടു ആരംഭിക്കുക. മാംസം, മദ്യം, മുട്ട, ലഹരി പദാര്‍ത്ഥങ്ങള്‍ ചായ, കാപ്പി, ഉള്ളി, കായം മുതലായ തമോഗുണ പ്രധാനങ്ങളായ പദാര്‍ത്ഥങ്ങള്‍ ഭഗവാന് നിവേദിക്കാന്‍ പറ്റില്ല എന്നും നാം കഴിക്കാനേ പാടില്ല എന്നും എപ്പോഴും ഓര്‍മിക്കുക. ഇങ്ങനെ ഭക്ഷണം ഭഗവദര്‍പ്പിതമാക്കി മാറ്റാന്‍ കഴിയും

അങ്ങനെ ഭഗവാനെ മറന്നു പോകാത്ത വിധം ജീവിതം ചിട്ടപ്പെടുത്തുക . . . .

സുകൃതിയായ ജീവൻ മനുഷ്യനായും ജ്ഞാനിയായും തീരുമ്പോൾ, നാല് രൂപത്തിലാണ് ജീവിതം. ജാഗ്രത് അവസ്ഥയില ജീവനെ വിശ്വനെന്നും സ്വപ്നാവസ്ഥയിൽ തൈജസനെന്നും സുഷുപ്താവസ്ഥയിൽ പ്രാജ്ഞനെന്നും മൂന്നു അവസ്ഥകളും വിടുമ്പോൾ തുരീയനെന്നും പറയും.(അജ്ഞനായ ഒരാൾക്ക്‌ തുരീയ ഭാവം ഉണ്ടാകുന്നില്ല.) ഈ നാല് ദശകളോട് കൂടിയ ജീവഭാവത്തെ ഭഗവാന്റെ പൂർണ്ണാവതാരമെന്നും ഏതെങ്കിലും ഒരു ദശയോടു കൂടിയതിനെ അംശാവതാരമെന്നും പറയുന്നു. ശ്രീകൃഷ്ണാവതാരവും ശ്രീരാമാവതാരവും ആണ് പൂർണ്ണാവതാരങ്ങൽ. അവ രണ്ടും നാല് സ്വരൂപത്തിലും ആണ്. ശ്രീ കൃഷ്ണാവതാരത്തിൽ ശ്രീ കൃഷ്ണൻ, ബലരാമൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ ഇങ്ങനെയും ശ്രീ രാമാവതാരത്തിൽ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിങ്ങനെയും നാല് സ്വരൂപങ്ങൾ ഉണ്ട്. പൂർണാവതാരങ്ങൾ നാല് സ്വരൂപത്തിലും അംശാവതാരങ്ങൾ ഏകസ്വരൂപത്തിലും ആണ് . ഭഗവാൻ ദശരഥന്റെ പുത്രനായി നാല് സ്വരൂപത്തിൽ അവതരിച്ചു എന്നു പറഞ്ഞാൽ, ജീവൻപ്രപഞ്ചത്തിൽ ജന്മാന്തര സുകൃതത്താൽ അഭിജ്ഞനായ മനുഷ്യനായി വിശ്വതൈജസ്സപ്രാജ്ഞതുരീയങ്ങളാകുന്ന നാല് ഭാവങ്ങളോടെ ജനിച്ചു എന്നർത്ഥം. പ്രപഞ്ചത്തിൽ പലപ്രാവശ്യം മനുഷ്യനായി ജനിച്ച് സല്കർമ്മങ്ങളെക്കൊണ്ടും അധ്യാത്മധർമ്മങ്ങളെക്കൊണ്ടും ദിവ്യനായിത്തീർന്ന ജീവൻസംസാരത്തിൽനിന്നും നിവർത്തിച്ചു മുക്തനാകുന്ന 'അന്ത്യജന്മത്തെ' പ്രാപിക്കുന്ന സമ്പ്രദായത്തെയാണ് 'അവതാരം' കൊണ്ട് ഉദ്ഘോഷിക്കുന്നത്


ജനനമരണങ്ങൾ

ജഡവസ്തുക്കളായ പഞ്ചഭൂതങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് ഇന്ദ്രിയങ്ങൾ . മരണസമയത്ത് ആത്മാവ് ശരീരം വിട്ടുപോകുമ്പോൾ കാര്യകാരണസമൂഹപരമായ പഞ്ചേന്ദ്രിയങ്ങളെല്ലാം ശരീരത്തോടൊപ്പം തന്നെ നശിച്ചുപോകുന്നു.

അമരത്വം തേടുന്ന മൃത്യുദർശനം കാലങ്ങളിലൂടെ ഉരുത്തിരിഞ്ഞെത്തി. മരണം യതൊന്നിന്റെയും പരിസമാപ്തിയല്ല. ജനനമരണങ്ങൾ വെറും വേഷപകർച്ചകൾ മാത്രം. ജനനമരണങ്ങക്കും ജീവിതത്തിനും അതീതമായ ശരീരത്തിനുള്ളിൽ കുടിയിരിക്കുന്ന മഹാശക്തിയാണ് ആത്മാവ്. ശരീരത്തിൽ നിന്നും ആത്മാവിന്റെ വിടപറയിലാണ് മരണം . പ്രാണപ്രധാനമായ സൂക്ഷ്മശരീരത്തോടപ്പം ചൈതന്യം - ആത്മാവ് - ശരീരത്തെ ഉപേക്ഷിക്കുന്നു. ഇത് പുതിയ ഒന്നിന്റെ തുടക്കം മാത്രമാണ്. ജനിക്കുന്നവരെല്ലാം മരിക്കുന്നു. മരിച്ചവരെല്ലം വീണ്ടും ജനിക്കുന്നു. മരണത്തോടെ സ്ഥുലശരീരത്തിലെ മഹാത്ഭുതങ്ങളായ മൂലധാതുക്കൾ പ്രകൃതിയുടെ ഭണ്ഡാകരത്തിലേക്ക് മടങ്ങിചെല്ലുന്നു. ഇന്ദ്രിയങ്ങളെ പൂർവ്വസ്ഥാനങ്ങളായ കാഴ്ചശക്തി എന്നിവ സൂര്യനിലും, വാഗിന്ദ്രിയം അഗ്നിയിലും, ശ്രോത്രേന്ദ്രിയം ആകാശത്തിലും, വിലയം പ്രാപിക്കുന്നു. രക്തവും, വീര്യവും ജലത്തിൽ അലിഞ്ഞുചേരുന്നു. മനസ്സ്, പ്രാണാൻ, ഇന്ദ്രിയങ്ങൾ, സൂക്ഷമഭൂതങ്ങൾ എന്നിവയോടപ്പം ആത്മാവ് ദേഹം വിട്ട് മറ്റൊരു അജ്ഞാതലോകത്തേക്ക് പോകുന്നു.

പുണ്യാത്മാക്കളെല്ലാം മരണത്തോടെ ദേവയാന മാർഗ്ഗങ്ങളിലൂടെ ബ്രഹ്മലോകത്തേക്ക് യാത്രതുടരുന്നു. ദേവമാർഗ്ഗങ്ങൾ കടന്ന് അവർ അഗ്നിലോകത്തിലും വായുലോകത്തിലും വരുണലോകത്തിലും, ഇന്ദ്രലോകത്തിലും, പ്രജാപതിലോകത്തിലും എത്തി ഒടുവിൽ ബ്രഹ്മലോകത്ത് അവസാനിക്കുന്നു. .... പിതൃയാന മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന ആത്മാക്കൾ ആദ്യം ചന്ദ്രലോകത്തിലെത്തി ചേരുന്നു. ബ്രഹ്മലോകത്ത് എത്താൻ കഴിയാത്ത ആത്മാക്കളും പിതൃയാന മാർഗ്ഗത്തിലൂടെ ചന്ദ്രലോകത്ത് എത്താൻ കഴിയാത്തവരും ശിഷ്ട് ജീവിതാനുഭാവത്തിനായി വീണ്ടും ഭൂമിയിൽ ഹീന ജന്മങ്ങളിൽ പുനർജ്ജനിക്കുന്നു. മോക്ഷമാർജ്ജിക്കാത്തവ പോയമാർഗ്ഗങ്ങളിലൂടെ തന്നെ വീണ്ടുമൊരു ജീവിതത്തിനായി ഭൂമിയിലേക്ക് മടങ്ങിവരുന്നു. ഭൂമണ്ഡലത്തിലേക്ക് പുതിയ ജീവിതം തേടിയുള്ള ഈ യാത്ര സുദീർഘവും യാത്രക്കിടയിൽ നേടിയ പുണ്യം ഒടുങ്ങും വരെ കുറെക്കാലം ആത്മാക്കൾ ചന്ദ്രലോകത്തിൽ വിശ്രമിക്കുന്നു. അവിടുത്തെ കർമ്മബന്ധം അവസാനിക്കുമ്പോൾ സൂര്യന്റെ ഉഷ്ണരശ്മികൾ തട്ടി ആലിപ്പഴം പോലെ ഉരുകി തുടങ്ങുന്നു. ജലനിർമ്മിതമായ സൂക്ഷമശരീരങ്ങൾ വഹിച്ച് ആത്മാക്കൾ ചന്ദ്രലോകത്തുനിന്നും തഴോട്ടുള്ള യാത്ര തുടരുന്നു. ആകാശത്തുനിന്ന്. പുകയായി പിന്നീട് വായുവിൽ എത്തുന്നു. പുകമഞ്ഞയും, മഞ്ഞുമേഘമായും, രൂപാന്തരപ്പെടുന്നു. മേഘം മഴയായി ഭൂമിയിലേക്ക് പതിക്കുന്നു. മഴയായി ഭൂമിയിൽ പതിക്കുന്നു. മഴയായിൽ പതിക്കുന്ന ആത്മാക്കൾ നെല്ല, പയർ, എള്ള്, എന്നി സസ്യവർഗ്ഗങ്ങളിൽ പുനർജ്ജനിക്കുന്നു. ഭൂമിയിലെതിനെ ആരെങ്കിലുമാഹാരമാക്കുമ്പോൾ മനുഷ്യശരീരത്തിനുള്ളിൽ വിലീനമായി കഴിഞ്ഞ ആത്മാക്കൾ രതിസങ്കരത്തോടെ ശുക്ലാണുക്കൾ വഴി മതൃഗർഭത്തിൽ പ്രവേശിക്കുന്നു. ഗർഭത്തിന്റെ ആ തമസ്സിൽ വെച്ച് ആദിവസ്തു പിണ്ഡമായ പുതിയജീവശരീരം പ്രസവത്തോടെ പുനർജ്ജനിക്കുന്നു.

വേദോപനിഷത്തുകളിൽ വിവരിക്കപ്പെട്ടിരിക്കുന്ന ആത്മാവിന്റെ സമഗ്രമായ ഈ ഛായാ ചിത്രം മനുഷ്യസങ്കൽപത്തിന്റെ സമ്പൂർണതയ്ക്ക് നിദാനമാണ്.

ഒരേ ഒരു കാര്യമേ ഭഗവാന് നിര്‍ബന്ധമുള്ളൂ. ഭഗവാനെ പൂജിക്കുന്ന ഭക്തന് അതിരില്ലാത്ത, പരമമായ, സ്‌നേഹം ഭഗവാനോട് ഉണ്ടാവണം . എല്ലാ ദേവന്മാരുടേയും ഈശ്വരനാണ് അദ്ദേഹം എന്ന ബോധം വേണം. എല്ലാം അങ്ങയുടേതാണ്; എന്റേതായിട്ട് ഒന്നുമില്ല; എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി ഈ വസ്തു സ്വീകരിച്ചാലും- എന്ന് ഭഗവാനോട് പറയണം. നാട്ടില്‍ ഒരു പ്രയാസവും കൂടാതെ ലഭിക്കുന്നതാണ്,

പത്രം, പുഷ്പം, ഫലം, തോയം എന്നിവ
പുതിയ തളിരുകളോ കറുകപ്പുല്ലോ ചെന്താമരപ്പൂവോ മറ്റു പുഷ്പങ്ങളോ വെള്ളമോ മറ്റു ദ്രവ സാധനങ്ങളോ ഏതായാലും പരമപ്രേമ ലക്ഷണയായ ഭക്തിയോടെ ഭഗവാന് കൊടുത്താല്‍ സ്വീകരിക്കും, , തരുന്ന വ്യക്തിയുടെ സൗന്ദര്യമോ, വൈരൂപ്യമോ, പാണ്ഡിത്യമോ പാമരത്വമോ ധനികത്വമോ, ദാരിദ്ര്യമോ ബ്രാഹ്മണത്വമോ നിഷാദത്വമോ ഭഗവാൻ പരിഗണിക്കുകയില്ല; ഒരു ഭേദവുമില്ല.

ദ്രൗപദീ ദേവി അക്ഷയപാത്രത്തില്‍ ഒട്ടിപ്പിടിച്ച ചീര ഇലയാണ് ഭഗവാന് കൊടുത്തത് അതു ഭഗവാൻ ഭക്ഷിച്ചു. ഗജേന്ദ്രന്‍ വാടിപ്പോയ താമരപ്പൂവാണ് കൊടുത്തത് ഭഗവാൻ അതു ഞാന്‍ സ്വീകരിച്ചു. സുദാമ ബ്രാഹ്മണന്‍- ഭഗവാൻ്റെ സതീര്‍ത്ഥ്യന്‍-സമര്‍പ്പിച്ച അവലരിയും ഭഗവാൻ ഭക്ഷിച്ചു. രാമാവതാരത്തില്‍ ശബരി സമര്‍പ്പിച്ചത് ഉണങ്ങിയതും ഉച്ഛിഷ്ടവുമായ കാട്ടുപഴങ്ങളായിരുന്നു. അതും ഭഗവാൻ ഭക്ഷിച്ചു . വിദുരന്റെ പത്‌നി, സന്തോഷവും സ്‌നേഹവുംകൊണ്ട് സ്വബോധംപോലും നഷ്ടപ്പെട്ട് ഭഗവാന് പഴങ്ങളുടെ തൊലിയായിരുന്നു കൊടുത്തത് അതും ഭഗവാൻ ഭക്ഷിച്ചു . മിഥിലാരാജ്യത്തിലെ ശ്രുതദേവ ബ്രാഹ്മണന്‍, ഭഗവാന് ഇരിക്കാന്‍ പുല്ലുപായ കൊടുത്തു ; കുടിക്കാന്‍ രാമച്ചവും കുശപ്പുല്ലും ദര്‍ഭയുമിട്ട വെള്ളം കൊടുത്തു , അതും സ്വീകരിച്ചു.

ഭക്ത്യുപഹൃതം അശ്‌നാമി- ഭക്തന്മാര്‍ സമര്‍പ്പിക്കുന്നത് പരമഭക്തിയോടെയാണ്. അതിനാല്‍ ഞാന്‍ അത് സ്വീകരിക്കുന്നു,- ഭക്ഷിക്കുക തന്നെ സ്വീകരിക്കുന്നു.

ഭഗവാനെ പ്രത്യക്ഷമായി കാണാതെ തന്നെ നേരിട്ട് സമര്‍പ്പിക്കാം.

സാളഗ്രാമത്തില്‍ ഭഗവാൻ എപ്പോഴും അധിവസിക്കുന്നു. ഭഗവാൻ്റെ വേഷഭൂഷാദികളോടുകൂടി നിര്‍മിച്ച വിഗ്രഹത്തിലും ഭഗവാൻ ‍ നിറഞ്ഞുനില്‍ക്കുന്നു. തുളസീദളങ്ങള്‍കൊണ്ട് ഭഗവാന് ചെയ്യുന്ന അര്‍ച്ചനയും മറ്റു പുഷ്പങ്ങള്‍കൊണ്ട് ചെയ്യുന്ന അര്‍ച്ചനയും മാലകളും ഭഗവാൻ ‍ സ്വീകരിക്കും.

സത്വഗുണപ്രധാനങ്ങളായ അരിയും പച്ചക്കറികളും എല്ലാം ഫലം എന്ന പദത്തില്‍ ഉള്‍ക്കൊളളുന്നു. തോയം എന്ന പദത്തില്‍ വെള്ളം, പാല്‍, വെണ്ണ, എണ്ണ, ഘൃതം, ചന്ദനം, കര്‍പ്പൂരം ഇവയിട്ടിട്ടുള്ള ജലംകൊണ്ടുള്ള അഭിഷേകം ഇവയും ഭഗവാന്‍ ‍ സ്വീകരിക്കും, ഭഗവാന് ഭഗവാൻ്റെ വിഗ്രഹത്തില്‍ ചെയ്ത അഭിഷേക തീര്‍ത്ഥവും നിവേദ്യ പ്രസാദവും സേവിച്ചാല്‍ നിങ്ങളുടെ മസ്തിഷ്‌കത്തിലെ സിരകള്‍ ശുദ്ധീകരിക്കപ്പെടുകയും ഭഗവാനെ പ്പറ്റിയുള്ള ചിന്തകൊണ്ട് നിറയാന്‍ സഹായകമാകുകയും ചെയ്യും.

ഇങ്ങനെ വളരെ എളുപ്പത്തില്‍ ഭഗവാനെ സേവിക്കാനും ആരാധിക്കാനും സന്തോഷിപ്പിക്കാനും നമുക്ക് സാധിക്കും. നാം ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല എന്നുമാത്രം.

ഏതൊരു ചൈതന്യത്തെയാണോ കണ്ണുകൊണ്ട് കാണുവാന്‍ സാധ്യമല്ലാത്തത്, പക്ഷെ കണ്ണുകളെ കാണിപ്പിക്കുന്നത്, അതാണ് ബ്രഹ്മചൈതന്യം . ദ്രവ്യത്തെ കാണാം, എന്നാല്‍ ഊര്‍ജ്ജത്തെ കാണുവാന്‍ സാധ്യമല്ല എന്നത് ശാസ്ത്രമതംപോലെ തന്നെ ഉപനിഷദ് സന്ദേശവുമാണ്. അതുകൊണ്ട് ബ്രഹ്മചൈതന്യമെന്ന ഊര്‍ജ്ജത്തെ കണ്ണുകൊണ്ട് കാണുവാന്‍ സാധ്യമല്ല. കണ്ണിനെ കാണിപ്പിക്കുന്ന ചൈതന്യം എന്നത് സങ്കീര്‍ണമായതും ദിശാബോധത്തോടുകൂടിയതുമായ ഒരു ബയോകെമിക്കല്‍ പ്രക്രിയയാണ്.
ഒരു വസ്തുവില്‍നിന്നുവരുന്ന പ്രകാശരശ്മി കണ്ണിന്റെ കൃഷ്ണമണിയിലൂടെ കടന്ന് ...