Thursday 22 February 2018

വിവാഹ സംസ്ക്കാരം

ആച്യാരാനുവാദപ്രകാരം സ്നാതകനായി ഗുരുകുലത്തിൽ നിന്ന് സ്വഗൃഹത്തിലേക്ക് മടങ്ങിവന്ന് ബ്രഹ്മചാരി തന്റെ ഗുണകർമ്മങ്ങക്ക് അനുയോജ്യയും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്ന് മനുസ്മൃതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്

വിവാഹമെന്നത് സ്ത്രീപുരുഷ്ന്മാർ തമ്മിലുള്ള ഒരു ജീവിതകരാറല്ല, ധർമ്മാചരണത്തിനും ആദ്ധ്യാത്മികസാധനക്കുമിടയിൽ ഉണ്ടാകാവുന്ന വിടവുകളുടെ സംയോജനമാകുന്നു.

കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്.

ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ട പ്രയോജനം.

സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു.

യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.

ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്.

ബ്രാഹ്മം വിധി പ്രകാരമുള്ള ബ്രഹ്മചാര്യവൃതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.

ദൈവവിവാഹം വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പൊൻ പണ്ടങ്ങളിഞ്ഞ് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.

ആർഷം വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു

പ്രജാപത്യം ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,

ആസുരം വരനോ വധുവിനോ കുറെധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.

ഗാന്ധർവ്വം വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ-വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ-ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.

രാക്ഷസം ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.

പൈശാചികം ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.
ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.
"ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ സത്യം പ്രതിഷ്ഠിതം യദീയം കുമാര്യഭിജാതാ തദിയമിഹ പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"
എന്ന എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി-യുവാക്കന്മാർക്ക് പ്രരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .
വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം ..
"ഓം മംഗള ദേവതഃ പ്രിയതാം"
സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ .
വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം ..
"മമ ഹൃദയേ ഹൃദയം തേ അസ്തു മമ ചിത്തേ ചിത്തമസ്തുതെ "
എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ
വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.
"സഹധർമ്മശ്ചര്യതാം ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ"
സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാകങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.
ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം
സമഞ്ജന്തു വിശ്വേദേവഃ
സംആപോ ഹൃദയാനിനൗ
സംമാതിരിശ്വാ സംധാതാ
സമുദേഷ്ടീദധാതുനൗ

സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ.
'കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കാം
സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു.
ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക.
ആര്യമാ സവിതാ ദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി. ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകശവും ഭവതി പൃഥ്വിയുമാണ്.
അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക..’
വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ- കാമങ്ങളുടെ അതിമോഹം അതിലും കാണാം.

ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നു ഉണ്ട്
ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻ പോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹ സംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു.

സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ-പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ് അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.

വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം.

വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.

വധു- പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.

ഇങ്ങനെ സംസ്കാര കർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം

വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു കൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.

ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥ പ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു-- സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു

ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു.

ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.

ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവ രൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദി സൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.

ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.

ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം . അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.

സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം.

പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.

ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.

ബ്രഹ്മയജ്ഞം

വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം

പിതൃയജ്ഞം

അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.

നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.

വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.

"മാതൃദേവോഭവ പിതൃദേവോഭവ, ആചാര്യദേവോ ഭവ"

എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.

"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"

ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്

ദേവയജ്ഞം

ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.

നൃയജ്ഞം

വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു.

ഭൂത യജ്ഞം

മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു.

കർമ്മത്തിന്റെ ഗതി ഗഹനമാണ് ധർമ്മശാസ്ത്രം പറയുന്നതിന്റെ താല്പാര്യം ഇതാണ്. വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ ഇല്ല ജനിച്ചതുമുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

ഭാരത സംസ്കാരം അതവ ഹിന്ദുമതം

ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധീയോ യോന: പ്രചോദയാത്

ഭാരതീയ സംസ്കാരം ലോകത്തിനു പകര്‍ന്നു നല്‍കിയ ഏറ്റവും മഹത്തായ സന്ദേശമാണ്‌ ഗുരു. അജ്ഞാനമാകുന്ന ഇരുട്ടില്‍നിന്നും ജ്ഞാനമാകുന്ന പ്രകാശത്തിലേയ്ക്കു നയിയ്ക്കുന്നത് ഗുരുവാണ്‌. അപ്രകാരം ലോകത്തെ മുഴുവന്‍ ജ്ഞാനത്തിലേയ്ക്കു നയിയ്ക്കുന്ന ഗുരുവിനെ ഭാരതീയര്‍ എല്ലായ്പോഴും വന്ദിയ്ക്കുന്നു.....

ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു:
ഗുരുര്‍‌ദ്ദേവോ മഹേശ്വര:
ഗുരുസ്സാക്ഷാത് പരബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:

ഭാരത സംസ്കാരം പിറവി എടുത്തതിനു ശേഷം നദികളുടെ പേരിലോ വ്യക്തികളുടെ പേരിലോ രൂപം കൊണ്ട പല സംസ്കാരങ്ങളും തകരുകയോ, നശിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.(ഉദാ :ഈജിപ്ഷ്യന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ തുടങ്ങിയ ഒട്ടനവദി). എന്നാല്‍ ഭാരത സംസ്കാരം പൂര്‍ണ ശോഭയോടെ ഇന്നും നിലനില്‍ക്കുന്നു. അതിൽ നിന്നു തന്നെ അതിന്റെ മഹത്വം നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ സിന്ധുനദിയുടെ (Indus River) പേരിൽ നിന്നാണ് ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ ഇന്തോ ആര്യ വംശജർ താമസിക്കുന്നിടം ’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന അൽ- ഹിന്ദ് ’’al-Hind’’’ എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു.

ലോകത്തിലെ എല്ലാ മതങ്ങളിലും വെച്ചു ഏറ്റവും പഴക്കമേറിയ മതമാണ്‌ ഹിന്ദുമതം , ഇതിനു ഏത്രായിരം സംവത്സരങ്ങളുടെ പഴക്കം ഉണ്ടെന്നു കൃത്യമായി പറയാന്‍ നിവൃത്തിയില്ല. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഹിന്ദു മതം നടപ്പിലായി കഴിഞ്ഞുവെന്നു വേണമെങ്കിൽ പറയാം.

ഒരു മത പ്രവാചകനോ, ഒരു അവതാര പുരുഷനോ സ്ഥാപിച്ചതല്ല ഹിന്ദു മതം, ഒരു വിഞ്ജാനിയുടെയോ ഒരു മത പരിഷ്കാരിയുടെയോ ഉപദേശങ്ങളെ മാത്രം ആസ്പദമാക്കിയുള്ളതല്ലാ ഹിന്ദുമതം. പുരാതനകാലത്ത് ഭാരതഭൂമിയിൽ ഉണ്ടായിരുന്ന അനേകം വിഞ്ജാനികളുടെയും മഹര്‍ഷി വര്യന്മാരുടേയും മതാചാര്യന്മാരുടെയും മതപരമായ അനുഭവങ്ങളെയും ധർമ്മോപദേശങ്ങളെയും ആസ്പദമാക്കിയുള്ളതാണ് ഹിന്ദുമതം.

മതവിശ്വാസത്തിന്റെ ഉദ്ദേശം മനസമാധാനം, സ്വര്‍ഗ്ഗസുഖം മുക്തി , ഭൗതികപരമായോ ആത്മീയപരമായോ ഉള്ള ഒരു പ്രത്യേകകാര്യലാഭം എന്നിവ സിദ്ധിക്കുന്നതിനായിരിക്കും – അത് കൊണ്ടു ഏതൊരു മതവും മനുഷ്യന്റെ ഇഷ്ട ലാഭത്തിനു അനുസരണമായിരിക്കും,
അതായതു ചുരുക്കത്തില്‍ മതം മനുഷ്യന്റെ പരിഷ്കാരത്തെയോ സംസ്കാരത്തെയോ ആശ്രയിച്ചിരിക്കും. ജനസമുഹത്തിന്റെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കും മതത്തിന്റെ വളർച്ച.

വളര്‍ച്ചയില്ലാത്ത മതം കെട്ടി നില്‍ക്കുന്ന ജലത്തെ പോലെ ദോഷമുള്ളതാണ് മതതത്വങ്ങള്‍ അനശ്വരങ്ങളാണ് എന്നാല്‍ ഈ തത്വങ്ങളുടെ വിശദികരണം കാലാനുസരണമുള്ള വളര്‍ച്ചയെ പ്രാപിക്കേണ്ടതാണ്‌ .

ഇവിടെയാണ്‌ ഹിന്ദു മതത്തിന്‍റെ വിജയം സ്ഥിതി ചെയ്യുന്നത്. അത് കൊണ്ടാണ് ഹിന്ദുമതം അനേകശതം വിപ്ലവങ്ങളെയും ഇതരമതങ്ങളുടെ ആക്രമണങ്ങളെയും ശക്തി പൂര്‍വ്വം എതിര്‍ത്തു അനേകായിരം സംവത്സരങ്ങളായി സനാതനമായി നിലനിന്നു പോരുന്നത്.

എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് – ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം.

എന്നാൽ വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകൾ ആണ് എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശ പരമായും സാംസ്കാരികമായും വൈവിധ്യതപുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു.

ഈ മുഖ്യധാര സ്വന്തം ഉത്ബോധനങ്ങളിൽ നിന്നും ഹൈന്ദവ സാംസ്കാരിക സമന്വയങ്ങളിൽ നിന്നോ വരുന്നതാണ്.

ഹിന്ദുമതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു.

ഹിന്ദുമതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു. അതിനാൽ ഹിന്ദുമതത്തിൽ സ്വധർമ്മപരിത്യാഗം, നാസ്തികത്വം, ദൈവദൂഷണം എന്നിവയില്ല. പ്രധാനമായ ഹൈന്ദവധാരകൾ ധർമ്മം(വ്യക്തിയുടെ കർത്തവ്യങ്ങൾ), സംസാരം (ജനനം, ജീവിതം, മരണം, പുനർജന്മം എന്നിങ്ങനെയുള്ള ചാക്രികം) , കർമ്മം(പ്രവർത്തികളും അനുപ്രവർത്തികളും), മോക്ഷം (സംസാരത്തിൽ നിന്നുള്ള മോചനം), യോഗം(ആചാരാനുഷ്ഠാനങ്ങൾ) എന്നിവയാണ്.

ഹിന്ദു മതത്തിലുള്ളവരോട് മറ്റു മതവിശ്വാസികള്‍ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

ഹിന്ദുക്കള്‍ക്കൊരു മതമുണ്ടോ ? മതസ്ഥാപകനണ്ടോ ? ഒരു മത ഗ്രന്ഥമുണ്ടോ?

1. ഹിന്ദുക്കള്‍ക്കൊരു മതമുണ്ടോ ? ഉണ്ട്

എന്നെന്നും നിലനില്‍ക്കുന്ന സനാതന ധര്‍മ്മം ആണെന്‍റെ മതം

2. മതസ്ഥാപകനണ്ടോ ? ഉണ്ട്

സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍

3. ഒരു മത ഗ്രന്ഥമുണ്ടോ? ഉണ്ട്

ജ്ഞാന വിജ്ഞാനങ്ങളുടെ കലവറയായ വേദം

ഹിന്ദുക്കള്‍ക്ക് ഒരു ചരിത്രം ഉണ്ട്, ഇന്ന് മനുഷ്യന് അറിയാന്‍ സാധിക്കുന്നതില്‍ അതിപുരാതനമായ ഒരു ചരിത്രം. ഹിന്ദു മതത്തില്‍ എല്ലാം ഉണ്ട്...ഹിന്ദുമതത്തില്‍ ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല. എന്തെന്നാല്‍ ഹിന്ദു മതം സനാതന ധര്‍മ്മ’മാണ് അത് സര്‍വ്വ മതങ്ങളുടെയും മാതാവാണ്. പ്രഭവ സ്ഥാനമാണ് . സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ വച്ച് പറഞ്ഞ സത്യവചനങ്ങള്‍ ഇവിടെ ഓര്‍മ്മിക്കുക .

ഒരു മതം സത്യമാണെങ്കില്‍ എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില്‍ ഹിന്ദു മതം എത്രത്തോളം എന്റെതാണോ , അത്രത്തോളം നിങ്ങളുടെതുമാണ്

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ അടങ്ങിയിരിക്കുന്നു എന്നു നോക്കാം

നാലു വേദങ്ങള്‍
ആറു വേദാംഗങ്ങള്‍
പതിനെട്ടുപുരാണങ്ങള്‍
നൂറ്റിയെട്ടു ഉപപുരാണങ്ങള്‍
നൂറ്റിയെട്ടു ഉപനിഷത്തുകള്‍
ബ്രാഹ്മണങ്ങള്‍
ആരണ്യകങ്ങള്‍
സംഹിതകള്‍
ഇതിഹാസങ്ങള്‍
തത്വങ്ങള്‍
ന്യായം
വൈശേഷികം
സാംഖ്യം
യോഗം
മീമാംസ
വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ
പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികൾ

അവസ്ഥാത്രയം

ത്രിമൂര്‍ത്തികള്‍ സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം

ശാസ്‌ത്രശാഖകൾ

ഉത്‌പത്തിശാസ്‌ത്രം
സൃഷ്‌ടിക്രമരഹസ്യം
അധ്യാത്മശാസ്‌ത്രം
മന്ത്രശാസ്‌ത്രം
തന്ത്രശാസ്‌ത്രം
മോക്ഷശാസ്‌ത്രം
ധര്‍മശാസ്‌ത്രം
യോഗശാസ്‌ത്രം
തര്‍ക്കശാസ്‌ത്രം
രാഷ്‌ട്രമീമാംസ
നരവംശശാസ്‌ത്രം
ജന്തുശാസ്‌ത്രം
വൈദ്യശാസ്‌ത്രം
ശബ്‌ദശാസ്‌ത്രം
ജ്യോതിശാസ്‌ത്രം
ഗോളശാസ്‌ത്രം
ഭൂമിശാസ്‌ത്രം
ശരീരശാസ്‌ത്രം
മനഃശാസ്‌ത്രം
കാമശാസ്‌ത്രം
തച്ചുശാസ്‌ത്രം
ഗണിതശാസ്‌ത്രം
വ്യാകരണശാസ്‌ത്രം
ആണവശാസ്‌ത്രം
വൃത്തശാസ്‌ത്രം
അലങ്കാരശാസ്‌ത്രം
നാട്യശാസ്ത്രം
ഗാന്ധർവവേദം (സംഗീതശാസ്ത്രം)
അലങ്കാരശാസ്ത്രം
ഛന്ദഃശാസ്ത്രം
ധനുർവേദം
രസതന്ത്രം
ഊര്‍ജതന്ത്രം
അഷ്ടാംഗഹൃദയം
ചരകസംഹിത
വ്യാമനിക ശാസ്ത്രം
മേഘോല്‍പ്പത്തി-പ്രകരണം
ശക്തിതന്ത്രം
ആകാശതന്ത്രം
തൈലപ്രകരണം
ദര്‍പ്പണപ്രകരണം
സൗദാമിനികല
യന്ത്രശാസ്ത്രം
കൌടിലീയ അര്‍ത്ഥശാസ്ത്രം
ലീലാവതി
എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍

തത്ത്വഭേദങ്ങള്‍

പഞ്ചഭൂതങ്ങള്‍ [5]

ഭൂമി, ജലം, തേജസ്സ്, വായു, ആകാശം

ജ്ഞാനേന്ദ്രിയങ്ങള്‍ [5]

കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്

കര്‍മേന്ദ്രിയങ്ങള്‍ [5]

വാക്ക്, കയ്യ്, കാലു, ഗുദം, ഗുഹ്യം.

കര്‍മേന്ദ്രിയ വിഷയങ്ങള്‍ [5]

വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം

പഞ്ചപ്രാണനുകള്‍ [5]

പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍

ഉപപ്രാണന്‍മാര്‍ [5]

നാഗന്‍, കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍

ഷഡാധാരങ്ങള്‍ [6]

മൂലാധാരചക്രം, സ്വാധിഷ്ടാനചക്രം, മണിപൂരകചക്രം, അനഹാതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം [അതോടപ്പം "ബിന്ദുസഹസ്രം സഹസ്രാര പത്മം എന്നിങ്ങനെ അദ്യന്തം പ്രാധാന്യമുള്ള രണ്ട് കേന്ദ്രം കുടി ഉണ്ട്]

അഷ്ടരാഗാദികള്‍ [8]

രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം

അന്തഃകരണങ്ങള്‍ [4]

മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം

അന്തഃകരണവൃത്തികള്‍ [4]

സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം

നാഡികള്‍ [3]

ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു

മണ്ഡലങ്ങള്‍ [3]

അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം

ഏഷണത്രയം [3]

അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ

അവസ്ഥകള്‍ [3]

ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി

ദേഹങ്ങള്‍ [3]

സ്ഥൂലം ശരീരം, സൂക്ഷ്മം ശരീരം, കാരണം ശരീരം

ദേഹനാഥന്‍മാര്‍ [3]

വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍

അഷ്ടകഷ്ടങ്ങള്‍ [8]

കാമം, ക്രോധം, മോഹം, മദം, മാത്സര്യം, അസൂയ, അഹങ്കാരം,

സപ്തധാതുക്കള്‍ [7]

ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം

പഞ്ചകോശങ്ങള്‍ [5]

അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം

താപത്രയം [3]

ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം

ത്രിദണ്ടി [3]

വാക്ക്, മനസ്, കായം
എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങള്‍

സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍

അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്വങ്ങള്‍

പതിനാലു ലോകങ്ങള്‍

പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം )

മനുക്കള്‍

സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള 14 മനുക്കള്‍

സ്ഥാനസംജ്ഞകള്‍

ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാന സംജ്ഞകള്

കാലപരിഗണനകള്‍

ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.

ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല.

ജീവനു ഭൗതിക സത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്നൊരു പ്രാര്‍ത്ഥന മാത്രം

ഓര്‍ക്കുക…. ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആര്‍ഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു...

ലോകാ സമസ്താ സുഖിനോ ഭവന്തു

എന്ന മഹത്തായ മനോഭാവം – ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു… ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു…..

Saturday 10 February 2018

വിഷ്ണുസഹസ്രനാമ പഠനം

ഓം നമോ ഭഗവതേ വാസുദേവായ

1.വിശ്വം  -   ജഗത്തുതന്നെയായിരിക്കുന്ന ആള്‍

2.വിഷ്ണുഃ  -   എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവന്‍

3.വഷട്കാരഃ  -   യാതൊരാളെ ഉദ്ദേശിച്ച് യ‍ജ്ഞം ചെയ്യുന്നുവോ അയാള്‍

4.ഭൂതഭവ്യഭവത്പ്രഭുഃ  -   ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മുന്ന് കാലങ്ങളുടെയും പ്രഭു.

5.ഭൂതക‍ൃത്  -   സ‍ൃഷ്ടികര്‍ത്താവിന്‍റെ രൂപത്തില്‍ ഭൂതങ്ങളെ സ‍ൃഷ്ടിക്കുന്നവന്‍

6. ഭൂതഭ‍ൃത്  -   ഭൂതജാലങ്ങളെ ഭരിക്കുന്നവന്‍ അഥവാ പാലിക്കുന്നവന്‍

7.ഭാവഃ   -   പ്രപഞ്ച രൂപത്തില്‍ ഭവിക്കുന്നവന്‍

8.ഭൂതാത്മാ  -   എല്ലാ ഭൂതങ്ങളുടേയും ആത്മാവായി അഥവാ അന്തര്‍യാമിയായിരിക്കുന്നവന്‍

9.ഭൂതഭാവനഃ  -   ഭൂതങ്ങളുടെ സ‍ൃഷ്ടിയും പോഷണവും ചെയ്യുന്നവന്‍

10.പൂതാത്മാ  -   പരിശുദ്ധമായ സ്വരൂപത്തോട് കൂടിയവന്‍, അഥവാ പരിശുദ്ധനും ആത്മാവും ആയിട്ടുള്ളവന്‍

11.പരമാത്മാ  -   ശ്രേഷ്ടനും ആത്മാവും ആയിരിക്കുന്നവന്‍ അഥവാ പരമാത്മാവ്

12.മുക്താനാം പരമാഗതിഃ  -   മുക്തന്മാരായവര്‍ക്ക് ശ്രേഷ്ഠമായ ഗതിയായിട്ടുള്ളവന്‍

13.അവ്യയ  -   നാശമോ വികാരമോ ഇല്ലാത്തവന്‍

14.പുരുഷഃ  -   പുരത്തില്‍ അതായത് ശരീരത്തില്‍ ശയിക്കുന്നവന്‍ അഥവാ ജീവാത്മാവായിരിക്കുന്നവന്‍.

15.സാക്ഷീ  -   തന്‍റെ ദിവ്യജ്ഞാന ദ‍ൃഷ്ടിയില്‍ എല്ലാം കാണുന്നവന്‍

16.ക്ഷേത്രജ്ഞഃ  -   ക്ഷേത്രത്തെ അതായത് ശരീരത്തെ അറിയുന്നവന്‍

17.അക്ഷരഃ  -   ക്ഷരം അതായത് നാശം ഇല്ലാത്തവന്‍

18.യോഗഃ  -   മനസ്സിനേയും ജ്ഞാനേന്ദ്രിയങ്ങളേയും അടക്കി ജീവാത്മപരമാത്മൈക്യഭാവത്തെ പ്രാപിക്കുന്നതാണ് ‍യോഗം. ഇങ്ങിനെയുള്ള യോഗം കൊണ്ട് പ്രാപിക്കപ്പെടുകയാല്‍ യോഗം എന്ന പദം കൊണ്ടുതന്നെ അറിയപ്പെടുന്നവന്‍.

19.യോഗവിദാം നേതാ  -   യോഗത്തെ അറിഞ്ഞു ശീലിക്കുന്നവരുടെ നേതാവ്

20.പ്രധാനപുരുഷേശ്വരഃ  -   പ്രധാനം അതായത് പ്രക‍ൃതിയുടെയും പുരുഷന്‍. ജീവന്‍റെ അധീശ്വരനായിട്ടുള്ളവന്‍

21.നാരസിംഹവപുഃ  -   നരസിംഹത്തിന്‍റെ സ്വരൂപം പൂണ്ടവന്‍.

23 കേശവന്‍  -   സുന്ദരമായ കേശത്തോടുകൂടിയവന്‍. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ ആരുടെ അധീനത്തില്‍ ഇരിക്കുന്നുവോ അവന്‍, കേശി എന്ന അസുരനെ കൊന്നവന്‍, കാരണജലത്തില്‍ പള്ളികൊള്ളുന്നവന്‍.

24. പുരുഷോത്തമ  -   പുരുഷന്മാരില്‍ വെച്ച് ഉത്തമനായിരിക്കുന്നവന്‍

25. സര്‍വ്വഃ  -   സര്‍വ്വ പദാര്‍ത്ഥങ്ങളുടെയും ഉത്ഭവസ്ഥിതി-, നാശങ്ങള്‍ക്ക് സ്ഥാനമായിട്ടുള്ളവന്‍

26.ശര്‍വ്വഃ  -   സകലതിനേയും (പ്രളയകാലത്ത്) നശിപ്പിക്കുന്നവന്‍

27 ശിവഃ  -   ഗുണത്രയ വിമുക്തനായിരിക്കുന്നവന്‍.

28.സ്ഥാണുഃ  -   സ്ഥിരനായിരിക്കുന്നവന്‍

29.ഭൂതാദിഃ  -   സമസ്തഭൂതങ്ങളുടേയും ആദികാരണമായവന്‍

30.അവ്യയഃ നിധിഃ  -   പ്രളയകാലത്തില്‍ സകല വസ്തുക്കളേയും നിധാനം ചെയ്യുന്നതിനാല്‍ നിധി, നാശമില്ലാത്ത നിധിയായവന്‍.

31.സംഭവഃ  -   ഉത്തമമായ ജന്മത്തോടു കൂടിയവന്‍.

32.ഭാവനഃ  -   സകല ഫലങ്ങളേയും ദാനം ചെയ്യുന്നവന്‍

33.ഭര്‍ത്ത  -   പ്രപഞ്ചത്തെ ഭരിക്കുന്നവന്‍

34.പ്രഭവഃ   -   സകലഭൂതങ്ങളുടേയും ഉത്ഭവസ്ഥാനമായിട്ടുള്ളവന്‍

35.പ്രഭുഃ  -   എല്ലാ ക്രിയകളിലും അതിയായ സാമര്‍ത്ഥ്യമുള്ളവന്‍.

36.ഈശ്വരഃ  -   നിരുപാദികമായ ഐശ്വര്യത്തോടുകൂടിയവന്‍

37.സ്വയംഭൂഃ  -   തന്നത്താന്‍ ഉണ്ടായവന്‍

38.ശംഭുഃ  -   ഭക്തന്മാര്‍ക്ക് സുഖത്തെ ഉണ്ടാക്കുന്നവന്‍

39.ആദിത്യഃ  -   ആദിത്യമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്നവന്‍. അഥവാ (അദിതിയുടെ) ഭൂമിയുടെ പതി. പന്ത്രണ്ട് ആദിത്യന്മാരില്‍ വിഷ്ണു എന്ന ആദിത്യന്‍.

40.പുഷ്കരാക്ഷഃ  -   താമരയോട് സാദ‍ൃശ്യമുള്ള അക്ഷികളുള്ളവന്‍.

41.മഹാസ്വനഃ  -   വേദരൂപമായ മംഗളസ്വനത്തോട് കൂടിയവന്‍.

42.അനാദിനിധനഃ  -   ജന്മവും വിനാശവും ഇല്ലാത്തവന്‍.

43.ധാതാ  -   സങ്കര്‍ഷണമൂര്‍ത്തിയുടെ രൂപത്തില്‍ വിശ്വത്തെ ധരിക്കുന്നവന്‍.

44.വിധാതാ  -   കര്‍മ്മങ്ങളുടെയും കര്‍മ്മഫലങ്ങളുടെയും സ‍ൃഷ്ടികര്‍ത്താവ്.

45.ധാതുരുത്തമഃ  -   വിശേഷരൂപത്തില്‍ എല്ലാം ധരിക്കുന്നവന്‍. എല്ലാ ധാതുക്കളിലും വെച്ചു ഉത്തമമായ ചിദ്ധാതുവായിരിക്കുന്നവന്‍ (കാര്യകാരണരൂപമായ സകല ലോകങ്ങളും ധരിക്കുന്നവന്‍). ധാതു-, ഉല്‍ക‍ൃഷ്ടപദാര്‍ത്ഥങ്ങളില്‍ വെച്ച് ശ്രേഷ്ടമാകയാല്‍ ഉത്തമന്‍.

46.അപ്രമേയഃ  -   പ്രത്യക്ഷപ്രമാണം, അനുമാനം, അര‍ത്ഥാപത്തിപ്രമാണം, അഭാവരൂപമായ പ്രമാണം, ശാസ്ത്രപ്രമാണം, എന്നിവയാലൊന്നും തന്നെ അറിയപ്പെടാത്തവന്‍

47.ഹ‍ൃഷീകേശഃ  -   ഹ‍ൃഷികങ്ങളുടെ അതായത് ഇന്ദ്രമയങ്ങളുടെ അധീശ്വരന്‍. സൂര്യചന്ദ്രരൂപങ്ങളില്‍ രശ്മികളാകുന്ന കേശങ്ങളോടുകൂടിയവന്‍

48.പദ്മനാഭഃ  -   നാഭിയില്‍ പദ്മമുള്ളവന്‍

49.അമരപ്രഭുഃ  -   ദേവന്മാരുടെ പ്രഭുവായിരിക്കുന്നവന്‍

50.വിശ്വകര്‍മ്മ  -   എല്ലാ കര്‍മ്മങ്ങളും ആരുടെ പ്രവര്‍ത്തിയാണോ അവന്‍. വിചിത്രമായ നിര്‍മ്മാണ ശക്തിയുള്ളവന്‍. ദേവശില്പിയായ ത്വഷ്ടാവിനോട് തുല്യനായവന്‍

51.മനുഃ  -   മനനം ചെയ്യുന്നവന്‍

52.ത്വഷ്ടാ  -   സംഹാരകാലത്തില്‍ സകലപ്രാണികളേയും തനൂകരിക്കുന്നവന്‍ അഥവാ ക്ഷീണിപ്പിക്കുന്നവന്‍

53.സ്ഥവിഷ്ടഃ  -   അത്യധികം സ്ഥൂലനായവന്‍

54.സ്ഥവിരഃ ധ്രുവഃ  -   പുരാതനനാകയാല്‍ ധ്രുവനായിട്ടുള്ളവന്‍

55.അഗ്രാഹ്യഃ  -   കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കപ്പെടുവാന്‍ കഴിയാത്തവന്‍

56.ശാശ്വതഃ  -   സര്‍വ്വകാലങ്ങളിലും ഭവിക്കുന്നവന്‍.

57.ക‍ൃഷ്ണഃ  -   സത്താവാചകമായ ക‍ൃഷ് ധാതുവും ആനന്ദവാചകമായ ണ കാരവും ചേര്‍ന്നുണ്ടായതാണ് ക‍ൃഷ്ണശബ്ദം. ഈ രണ്ട് ഭാവങ്ങളും ഉള്ളവന്‍. നിറം കറുപ്പായതിനാലും ക‍ൃഷ്ണന്‍

58.ലോഹിതാക്ഷഃ  -   രക്തവര്‍ണ്ണമായ നേത്രങ്ങളോട് കൂടിയവന്‍

59.പ്രതര്‍ദ്ദനഃ  -   പ്രളയകാലത്തില്‍ എല്ലാ ജീവികളേയും പ്രതര്‍ദ്ദനം അഥവാ ഹിസിക്കുന്നവന്‍.

60.പ്രഭൂതഃ  -   ജ്ഞാനം, ഐശ്വര്യം മുതലായ ഗുണങ്ങളോ‍‍ട് കൂടിയവന്‍.

61.ത്രികകുബ്ധാമ  -   ഉര്‍ദ്ധ്വ, മദ്ധ്യ, അധോഭാഗങ്ങളാകുന്ന മൂന്നു ദിക്കുകള്‍ക്ക് ആശ്രയമാകുന്നവന്‍.

62.പിവിത്രം  -   എല്ലാറ്റിനേയും പവിത്രമാക്കുന്നവന്‍

63.മംഗളംപരം  -   എല്ലാ അശുഭങ്ങളും ദൂരികരിക്കുന്ന മംഗളസ്വരൂപനും, സര്‍വ്വഭൂതങ്ങളിലും വെച്ച് ഉത്തമമായും ഇരിക്കുന്നവന്‍.

64.ഈശാനഃ  -   സര്‍വ്വഭൂതങ്ങളേയും നിയന്ത്രണം ചെയ്യുന്നവന്‍.

65.പ്രാണദഃ  -   പ്രാണങ്ങളെ ദാനം ചെയ്യുന്നവന്‍

66.പ്രാണഃ  -   പ്രാണനം ചെയ്യുന്നവന്‍ അഥവാ ശ്വാസപ്രശ്വാസങ്ങള്‍ എടുക്കുന്നവന്‍, ജീവികളുടെ ജീവന്‍

67.ജേഷ്ഠഃ   -   ഏറ്റവും വ‍ൃദ്ധനായിട്ടുള്ളവന്‍

68.ശ്രേഷ്ഠഃ  -   സര്‍വ്വാധികമായ പ്രശംസയെ അര്‍ഹിക്കുന്നവന്‍ അഥവാ എല്ലാറ്റിനേയും അതിശയിക്കുന്നവന്‍.

69.പ്രജാപതിഃ  -   എല്ലാ പ്രജകളുടെയും പതിയായിരിക്കുന്നവന്‍

70.ഹിരണ്യഗര്‍ഭഃ  -   ബ്രഹ്മാണ്ഢരൂപമായ ഹിരണ്മയാണ്ഡത്തിന്‍റെ അന്തര്‍ഭാഗത്ത് വ്യാപിച്ചിരിക്കുന്ന ബ്രഹ്മാവിന്‍റെ ആത്മസ്വരൂപമായിരിക്കുന്നവന്‍

71.ഭൂഗര്‍ഭഃ  -   ഭൂമി ആരുടെ അന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്നുവോ അവന്‍

72.മാധവഃ  -   മഹാലക്ഷ്മിയുടെ ഭര്‍ത്താവ്.

73.മധുസൂദനഃ  -   മധുവെന്ന അസുരനെ കൊന്നവന്‍

74.ഈശ്വരഃ  -   സര്‍വ്വശക്തിമാന്‍

75.വിക്രമീ  -   ശൗര്യത്തോട് കൂടിയവന്‍

76.ധന്വീ  -   ശാര്‍ങ്ഗം എന്നുപേരായ ധനുസ്സോടുകൂടിയവന്‍

77.മേധാവീ  -   ബുദ്ധിസാമര്‍ത്ഥ്യമുള്ളവന്‍

78.വിക്രമഃ  -   ജഗത്തിനെ ലംഘനം ചെയ്തവന്‍ (വി എന്നതിന് പക്ഷി എന്ന അര്‍ത്ഥം കൂടിയുണ്ട്). ഗരുഡന്‍റെ പുറത്ത് ഗമനം ചെയ്യുന്നവന്‍

79.ക്രമഃ  -   ക്രമണം അഥവാ ലംഘനം ചെയ്യുന്നതിനോ ക്രമത്തിനോ കാരണമായവന്‍

80.അനുത്തമഃ  -   ഇവനില്‍ നിന്ന് ഉത്തമമായി മറ്റൊരുവന്‍ ഇല്ലാത്തവന്‍

81.ദുരാധര്‍ഷഃ  -   ആരാലും ആക്രമിക്കപ്പെടുവാന്‍ കഴിയാത്തവന്‍

82.ക‍ൃതജ്ഞഃ  -   ജീവികളുടെ ക‍ൃത്യമായ കര്‍മ്മങ്ങളെ അറിയുന്നവന്‍

83.ക‍ൃതിഃ  -   സര്‍വ്വാത്മനാകയാല്‍ എല്ലാ ക്രിയകള്‍ക്കും ആധാരമായവന്‍

84.ആത്മവാന്‍  -   സ്വന്തം മഹിമാവില്‍ പ്രതിഷ്ഠിതന്‍

85.സുരേശഃ  -   ദേവന്മാരുടെ ഈശന്‍. ശോഭനമായിട്ടുള്ളതിനെ ദാനം ചെയ്യുന്നവന്‍

86.ശരണം  -   ദുഃഖിതന്മാരുടെ ആര്‍ത്തിയെ ഹരിക്കുന്നവന്‍

87.ശര്‍മ്മ  -   പരമാനന്ദസ്വരൂപന്‍

88.വിശ്വരേതഃ  -   വിശ്വത്തിന്‍റെ കാരണമായവന്‍

89.പ്രജാഭവഃ  -   എല്ലാ പ്രജകളുടേയും ഉത്ഭവസ്ഥാനമായിട്ടുള്ളവന്‍

90.അഹഃ  -   പ്രകാശസ്വരൂപന്‍

91.സംവത്സരഃ  -   കാലസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍

92.വ്യാളഃ  -   സര്‍പ്പത്തെപോലെ പിടിക്കുവാന്‍ കഴിയാത്തവന്‍

93.പ്രത്യയഃ  -   പ്രജ്ഞാസ്വരൂപന്‍

94.സര്‍വ്വദര്‍ശനഃ  -   ദര്‍ശനാത്മകങ്ങളായ കണ്ണുകളുള്ളവന്‍

95.അജഃ  -   ജന്മം സ്വീകരിക്കാത്തവന്‍

96.സര്‍വ്വേശ്വരഃ  -   എല്ലാ ഈശ്വരന്മാരുടേയും ഈശ്വരനായിട്ടുള്ളവന്‍

97.സിദ്ധഃ  -   നിത്യസിദ്ധസ്വരൂപന്‍

98.സിദ്ധിഃ  -   എല്ലാ വസ്തുക്കളിലും ജ്ഞാനസ്വരൂപമായിട്ടുള്ളവന്‍

99.സര്‍വ്വാദിഃ  -   സര്‍വ്വഭൂതങ്ങളുടേയും ആദികാരണമായവന്‍

100.അച്യുത  -   നാശമില്ലാത്തവന്‍

101.വ‍ൃഷാകപിഃ   -   വ‍ൃഷം എന്നാല്‍ ധര്‍മ്മം. വെള്ളത്തില്‍ നിന്ന് ഭൂമിയെ ഉദ്ധരിച്ചവനാകയാല്‍ കപി. ധര്‍മ്മരൂപനും കപിരൂപനും ആകയാല്‍ വ‍ൃഷാകപി.

102.അമേയാത്മാ  -   അളക്കാന്‍ സാധിക്കാത്ത സ്വരൂപമുള്ളവന്‍.

103.സര്‍വ്വയോഗവിനിസ്സ‍ൃതഃ  -   എല്ലാ ബന്ധങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്നവന്‍.

104.വസുഃ  -   എല്ലാ ഭൂതങ്ങള്‍ക്കും വാസസ്ഥാനമായവന്‍ അഥവാ എല്ലാ ഭൂതങ്ങളിലും വസിക്കുന്നവന്‍.

105.വസുമനാഃ  -   പ്രശസ്ഥമായ മനസ്സോടുകൂടിയവന്‍

106.സത്യഃ  -   സത്യസ്വരൂപന്‍. സത് എന്നാല്‍ പ്രാണങ്ങള്‍, തി എന്നാല്‍ അന്നം, യം എന്നാല്‍ സൂര്യന്‍. പ്രാണരൂപനും, അന്നരൂപനും, സൂര്യരൂപനുമായവന്‍.

107.സമാത്മാ  -   എല്ലാ പ്രാണിജാലങ്ങളിലും സമമായിരിക്കുന്ന ആത്മാവുള്ളവന്‍

108.സമ്മിതഃ  -   സകലപദാര്‍ത്ഥങ്ങളെക്കൊണ്ടും പരിച്ഛേദിക്കപ്പെടുന്നവന്‍.

109.സമഃ  -   എല്ലാ കാലങ്ങളിലും യാതൊരുവികാരങ്ങളോടും കൂടിയല്ലാത്തവന്‍. മഹാലക്ഷ്മിയോടുകൂടിയവന്‍ എന്നും അര്‍ത്ഥമുണ്ട്.

110.അമോഘഃ  -   പൂജാ, സ്തുതി, സ്മരണം, എന്നിവ ചെയ്താല്‍ സമ്പൂര്‍ണ്ണമായ ഫലം ദാനം ചെയ്യുന്നവന്‍

111.പുണ്ഡരീകാക്ഷഃ  -   ഹ‍ൃദയമാകുന്ന പുണ്ഡരീകത്തില്‍ വ്യാപിച്ചിരിക്കുന്നവന്‍. പുണ്ഡരീകങ്ങള്‍ പോലെയുള്ള അക്ഷികളോടുകൂടിയവന്‍

112.വ‍ൃഷകര്‍മ്മ  -   ധര്‍മ്മരൂപമായ കര്‍മ്മത്തോടുകൂടിയവന്‍

113.വ‍ൃഷാക‍ൃതിഃ  -   ധര്‍മ്മത്തിനുവേണ്ടിത്തന്നെയുള്ള ശരീരത്തോടുകൂടിയവന്‍.

114.രുദ്രഃ  -   (പ്രളയകാലത്ത് പ്രജകളെ സംഹരിച്ചുകൊണ്ടും) രോദിപ്പിക്കുന്നവന്‍. രുത്തിനെ (വാക്കിനെ) ദാനം ചെയ്യുന്നവന്‍. രു (ദുഃഖകാരണം) ദൂരീകരിക്കുന്നവന്‍.

115.ബഹുശിരഃ  -   അനേകം ശിരസ്സുകളുള്ളവന്‍.

116.ബഭ്രുഃ  -   ലോകങ്ങളെ ഭരിക്കുന്നവന്‍

117.വിശ്വയോനിഃ  -   വിശ്വോല്പത്തിക്ക് കാരണമായവന്‍

118.ശുചിശ്രവാഃ  -   കേള്‍ക്കുവാന്‍ പറ്റിയ പരിശുദ്ധങ്ങളായ നാമങ്ങളുള്ളവന്‍. പവിത്രമായ കീര്‍ത്തിയുള്ളവന്‍

119.അമ‍ൃതഃ  -   മരണം ഇല്ലാത്തവന്‍

120. ശാശ്വതസ്ഥാണുഃ  -   നിത്യനും സ്ഥിരനും ആയിട്ടുള്ളവന്‍.

121.വരാരോഹഃ  -   ശ്രേഷ്ഠമായ മടിത്തട്ടുള്ളവന്‍. ഉത്തമമായ ആരോഹണമുള്ളവന്‍.

122.മഹാതപാഃ  -   മഹത്തായ (ജ്ഞാനമായ) തപസ്സോടുകൂടിയവന്‍.

123.സര്‍വ്വഗഃ  -   സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നവന്‍. എല്ലായിടത്തും ഗമിക്കുന്നവന്‍

124.സര്‍വ്വവിദ്ഭാനുഃ  -   സര്‍വ്വജ്ഞനും തേജസ്വിയുമായിരിക്കുന്നവന്‍.

125.വിഷ്വക്സേനഃ  -   യാതൊരാള്‍ യുദ്ധത്തിന് പുറപ്പെടുമ്പോള്‍ത്തന്നെ ശത്രുസൈന്യം എല്ലായിടത്തും ഓടുന്നുവോ, ആ ആള്‍

126. ജനാര്‍ദ്ദനഃ  -   ദുര്‍ജനങ്ങളെ പീഡിപ്പിക്കുന്നവന്‍

127.വേദഃ  -   വേദസ്വരൂപന്‍. ജ്ഞാനത്തെ പ്രാപിക്കുന്നവന്‍

128.വേദവിത്  -   വേദവും വേദാര്‍ത്ഥവും ശരിയായി അറിയുന്നവന്‍

129. അവ്യങ്ഗഃ  -   ജ്ഞാനാദികളെക്കൊണ്ട് പരിപൂര്‍ണ്ണന്‍. ഒരുവിധത്തിലും വികലനല്ലാത്തവന്‍

130. വേദാംഗഃ  -   വേദങ്ങളാകുന്ന അംഗങ്ങളോടുകൂടിയവന്‍

131. വേദവിത്  -   വേദങ്ങളെ അറിയുന്നവന്‍

132. കവിഃ  -   എല്ലാം കാണുന്നവന്‍

133. ലോകാദ്ധ്യക്ഷഃ  -   ലോകങ്ങളെ നിരീക്ഷണം ചെയ്യുന്നവന്‍

134. സുരാദ്ധ്യക്ഷഃ  -   സുരന്മാരുടെ അദ്ധ്യക്ഷന്‍

135. ധര്‍മ്മാദ്ധ്യക്ഷഃ  -   ധര്‍മ്മാധര്‍മ്മങ്ങളെ നേരിട്ട് നോക്കിക്കൊണ്ടിരിക്കുന്നവന്‍

136. ക‍ൃതാക‍ൃതഃ  -   കാര്യരൂപത്തില്‍ ക‍ൃതനും, കാരണരൂപത്തില്‍ അക‍ൃതനുമായിരിക്കുന്നവന്‍

137. ചതുരാത്മാ  -   സ‍ൃഷ്ട്യാദികള്‍ക്കുവേണ്ടി നാല് വിഭൂതികള്‍ അഥവാ ശരീരങ്ങള്‍ ഉള്ളവന്‍

138. ചതുര്‍വ്യൂഹഃ  -   തന്നത്താന്‍ നാലുമൂര്‍ത്തികളായിത്തീരുന്നവന്‍ (വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍)

139. ചതുര്‍ദംഷ്ട്രഃ  -   നാല് ദംഷ്ട്രങ്ങള്‍ ഉള്ളവന്‍ (ന‍ൃസിംഹധാരിയായവന്‍)

140. ചതുര്‍ഭുജഃ  -   നാല് ഭുജങ്ങളോടുകൂടിയവന്‍

141. ഭ്രാജിഷ്ണുഃ  -   പ്രകാശമാകുന്ന ഏകരസത്തോടുകൂടിയവന്‍

142. ഭോജനം  -   ഭോജ്യരൂപമാകയാല്‍ പ്രക‍ൃതിയെ അതായത് മായയെ ഭോജനം എന്നുപറയുന്നു.

143. ഭോക്താ  -   പുരുഷരൂപത്തില്‍ പ്രക‍ൃതിയെ അനുഭവിക്കുന്നവന്‍

144. സഹിഷ്ണുഃ  -   ഹിരണ്യാക്ഷാദികളായ അസുരന്മാരെ സഹിക്കുന്നവന്‍ (അധഃകരിക്കുന്നവന്‍)

145. ജഗദാദിജഃ  -   ജഗത്തിന്‍റെ ആദിയില്‍ സ്വയം ജനിക്കുന്നവന്‍

146. അനഘഃ  -   പാപം ഇല്ലാത്തവന്‍

147. വിജയ  -   ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം മുതലായ ഗുണങ്ങളെക്കൊണ്ടു ലോകത്തെ ജയിക്കുന്നവന്‍

148. ജേതാ  -   സകലഭൂതങ്ങളേയും ജയിക്കുന്നത് ശീലമാക്കിയിട്ടുള്ളവന്‍. എല്ലാറ്റിലും ഉല്‍ക‍ൃഷ്ടനായിരിക്കുന്നവന്‍.

149. വിശ്വയോനിഃ  -   വിശിവത്തിന്‍റെ ഉത്പത്തിസ്ഥാനമായിട്ടുള്ളവന്‍

150. പുനര്‍വസുഃ  -   ക്ഷേത്രജ്ഞന്‍റെ രൂപത്തില്‍ വീണ്ടും വീണ്ടും ശരീരങ്ങളില്‍ വസിക്കുന്നവന്‍

151. ഉപേന്ദ്രഃ  -   ഇന്ദ്രന്‍റെ അനുജന്‍റെ രൂപത്തില്‍ ഉപഗമിച്ചവന്‍ (അദീതിപുത്രനായ വാമനനായി അവതരിച്ചവന്‍)

152. വാമനഃ  -   വാമനന്‍റെ രൂപത്തില്‍ ജനിച്ചവന്‍. നല്ലപോലെ ഭജിക്കപ്പെടേണ്ടവന്‍.

153. പ്രാംശുഃ  -   മൂന്നുലോകങ്ങളേയും അതിക്രമിക്കുമ്പോള്‍ ഉയരമുള്ളവനായവന്‍

154. അമോഘഃ  -   വ്യര്‍ത്ഥമല്ലാത്ത പ്രവര്‍ത്തിയോടുകൂടിയവന്‍

155. ശുചിഃ  -   സ്മരിക്കുന്നവരേയും, സ്തുതിക്കുന്നവരേയും, പൂജിക്കുന്നവരേയും പരിശുദ്ധമാക്കുന്നവന്‍

156. ഊര്‍ജ്ജിതഃ  -   അത്യധികം ബലശാലി

157. അതീന്ദ്രഃ  -   ജ്ഞാനൈശ്വര്യാദികളെക്കൊണ്ട് ഇന്ദ്രനെ അതിക്രമിച്ചു നില്‍ക്കുന്നവന്‍.

158. സംഗ്രഹഃ  -   പ്രളയകാലത്തില്‍ എല്ലാത്തിന്‍റേയും സംഗ്രഹമായിരിക്കുന്നവന്‍

159. സര്‍ഗ്ഗഃ  -   സ‍ൃഷ്ടിക്കപ്പെടേണ്ട ജഗത്തിന്‍റെ രൂപമായിരിക്കുന്നവന്‍, സ‍ൃഷ്ടിയുടെ കാരണമായവന്‍

160. ധ‍ൃതാത്മാ  -   ഏകരൂപത്തില്‍ സ്വന്തം രൂപത്തെ ധരിച്ചിരിക്കുന്നവന്‍

161. നിയമഃ  -   അവരവരുടെ അധികാരങ്ങളില്‍ പ്രജകളെ നിയമിക്കുന്നവന്‍

162.യമഃ  -   അന്തഃകരണത്തില്‍ സ്ഥിതിചെയ്തുകൊണ്ട് നിയമനം ചെയ്യുന്നവന്‍

163. വേദ്യഃ  -   മോക്ഷേച്ഛുക്കളാല്‍ അറിയപ്പെടാന്‍ യോഗ്യന്‍

164.വൈദ്യഃ  -   സകലവിദ്യകളേയും അറിയുന്നവന്‍

165. സദായോഗീ  -   എല്ലായ്പ്പോഴും പ്രത്യക്ഷസ്വരൂപനായിരിക്കുന്നവന്‍

166.വീരഹാ  -   ധര്‍മ്മസംരക്ഷണത്തിനായി വീരന്മാരായ ശത്രുക്കളെ ഹനിക്കുന്നവന്‍

167.മാധവഃ  -   മാ അതായത് വിദ്യയുടെ അധിപതി

168.മധുഃ  -   മധു (തേന്‍ പോലെ പ്രീതി ജനിപ്പിക്കുന്നവന്‍

169.അതീന്ദ്രിയഃ  -   ഇന്ദ്രിയങ്ങള്‍ക്ക് വിഷയീഭവിക്കാത്തവന്‍

170.മഹാമായാഃ  -   മായാവികള്‍ക്കും മായയെ ചെയ്യുന്നവന്‍

171.മഹോത്സാഹഃ  -   ലോകത്തിന്‍റെ സ‍ൃഷ്ടി സ്ഥിതി സംഹാരാദികളില്‍ ഉദ്യുക്തനായിരിക്കുന്നവന്‍

172.മഹാബലഃ  -   എല്ലാ ബലവാന്മാരിലും വെച്ച് ഐറ്റവും ബലവാന്‍

173.മഹാബുദ്ധിഃ  -   ബുദ്ധിമാന്മാരില്‍വെച്ച് ഏറ്റവും ബുദ്ധിമാന്‍

174.മഹാവീര്യഃ  -   സംസാരത്തിന്‍റെ ഉത്പത്തിക്ക് കാരണരൂപമായ മഹാവീര്യത്തോടുകൂടിയവന്‍

175.മഹാശക്തിഃ  -   മഹത്തായ ശക്തിയോടുകൂടിയവന്‍

176.മഹാദ്യുതിഃ  -   മഹത്തായ ജ്യോതിസ്സോടുകൂടിയവന്‍

177.അനിര്‍ദേശ്യവപുഃ  -   എന്താണെന്ന് അന്യന്നായിക്കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുവാന്‍ കഴിയാത്ത ശരീരത്തോടുകൂടിയവന്‍

178.ശ്രീമാന്‍  -   ഐശ്വര്യരൂപമായ സകല ശ്രീയോടും കൂടിയവന്‍

179.അമേയാത്മാ  -   ആരാലും അനുഗമിക്കാപ്പെടാന്‍ കഴിയാത്ത ബുദ്ധിയാകുന്ന ആത്മാവോടുകൂടിയവന്‍

180.മഹാദ്രിധ‍ൃക്  -   മന്ദരപര്‍വ്വതം, ഗോവര്‍ദ്ധനപര്‍വ്വതം എന്നീ മഹല്‍ പര്‍വ്വതങ്ങളെ ധരിച്ചവന്‍

181.മഹേഷ്വാസഃ  -   മഹത്തായ വില്ലോടുകൂടിയവന്‍

182.മഹീഭര്‍ത്താ  -   ഭൂമിദേവിയെ ധരിച്ചിട്ടുള്ളവന്‍

183.ശ്രീനിവാസഃ  -   ഒരിക്കലും നാശമില്ലാത്ത ശ്രീ നിവസിക്കുന്ന വക്ഷസ്സോടുകൂടിയവന്‍

184.സതാംഗതിഃ  -   സജ്ജനങ്ങള്‍ക്ക് പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍

185.അനിരുദ്ധഃ  -   പ്രാദുര്‍ഭാവാവസരങ്ങളില്‍ ആരാലും തടയപ്പെട്ടിട്ടില്ലാത്തവന്‍

186.സുരാനന്ദഃ  -   സുരന്മാരെ ആനന്ദിപ്പിക്കുന്നവന്‍

187.ഗോവിന്ദഃ  -   ഭൂമി പാതാളത്തിലേക്കു താണു പോയപ്പോള്‍ അതിനെ വീണ്ടെടുത്തവന്‍. ഗോക്കളുടെ ഇന്ദ്രത്വത്തെപ്രാപിച്ചവന്‍

188.ഗോവിദാംപതിഃ  -   വാക്കുകളെ അറിയുന്നവരുടെ വിശിഷ്ടനായ പതി.

189.മരീചിഃ  -   തേജസ്വികള്‍ക്കും പരമമായ തേജസ്സായിരിക്കുന്നവന്‍

190.ദമനഃ  -   തന്‍റെ അധികാരത്തില്‍ നിന്നും തെറ്റിനടക്കുന്നവരെ ദമനം ചെയ്യുന്നവന്‍

191.ഹംസഃ   -   അഹം സഃ എന്നുള്ള താദാത്മ്യഭാവത്തെ ഭാവന ചെയ്യുന്നവരുടെ സംസാരഭയത്തെ ഹനിക്കുന്നവന്‍. എല്ലാ ശരീരങ്ങളിലും സഞ്ചരിക്കുന്നവന്‍

192.സുപര്‍ണ്ണഃ  -   ധര്‍മ്മാധര്‍മ്മങ്ങളാകുന്ന സുന്ദരങ്ങളായ രണ്ടു ചിറകുകളുള്ളവന്‍

193.ഭുജഗോത്തമഃ  -   അനന്തന്‍, വാസുകി മുതലായ നാഗങ്ങളാകുന്ന വിഭുതികളോടുകൂടിയവന്‍

194.ഹിരണ്യനാഭഃ  -   സ്വര്‍ണ്ണം പോലെ മംഗളകരമായ നാഭിയോടുകൂടിയവന്‍. ഹിതകരവും രമണീയവുമായ നാഭിയുള്ളവന്‍

195.സുതപാഃ  -   നരനാരായണന്മാരുടെ രൂപത്തില്‍ ശോഭനമായ തപസ്സനുഷ്ഠിക്കുന്നവന്‍

196.പദ്മനാഭഃ  -   താമരപൂപോലെ സുന്ദരവും വ‍ൃത്താക‍ൃതിയിലുള്ളതുമായ നാഭിയോടുകൂടിയവന്‍. ജനങ്ങളുടെ ഹ‍ൃദയകമല നാഭിയുടെ മദ്ധ്യത്തില്‍ ശോഭിക്കുന്നവന്‍

197.പ്രജാപതിഃ  -   പ്രജയുടെ പതി അതായത് പിതാവ്

198.അമ‍ൃത്യുഃ  -   മ‍‍ൃത്യുവോ (വിനാശം) അതിന്‍റെ കാരണമോ ഇല്ലാത്തവന്‍

199.സര്‍വ്വദ‍ൃക്  -   ജ്ഞാനംകൊണ്ട് പ്രാണികളുടെ എല്ലാ ചേഷ്ടിതങ്ങളും ദര്‍ശിക്കുന്നവന്‍

200.സിംഹഃ  -   ഹിംസിക്കുന്നവന്‍

201.സന്ധാതാ  -   പുരുഷന്മാരെ അവരുടെ കര്‍മ്മഫലങ്ങളോട് സന്ധിപ്പിക്കുന്നവന്‍

202 സന്ധിമാന്‍  -   ഫലങ്ങളെ അനുഭവിക്കുന്നവന്‍

203.സ്ഥിരഃ  -   എപ്പോഴും ഏകരൂപനായിരിക്കുന്നവന്‍

204.അജഃ  -   ഭക്തന്മാരുടെ ഹ‍ൃദയത്തിലേക്ക് ഗമിക്കുന്നവന്‍. ശത്രുക്കളെ ദൂരത്തേക്ക് അകറ്റുന്നവന്‍

205.ദുര്‍മര്‍ഷണഃ  -   അസുരന്മാരാല്‍ സഹിക്കപ്പെടുവാന്‍ കഴിയാത്തവന്‍

206.ശാസ്താ  -   ശ്രുതിസ്മ‍ൃതികളാല്‍ എല്ലാവരേയും അനുശാസിക്കുന്നവന്‍

207.വിശ്രുതാത്മാ  -   സത്യജ്ഞാനാദിയാകുന്ന ലക്ഷണങ്ങളോടുകൂടിയ ആത്മാവായി വിശേഷേണ അറിയപ്പെടുന്നവന്‍

208.സുരാരിഹാ  -   സുരന്മാരുടെ ശത്രുക്കളെ കൊല്ലുന്നവന്‍

209.ഗുരുഃ  -   എല്ലാ വിദ്യകളുടേയും ഉപദേഷ്ടാവ്. എല്ലാവരുടേയും ജന്മദാതാവ്.

210.ഗുരുത്തമഃ  -   ബ്രഹ്മാദികള്‍ക്കും ബ്രഹ്മവിദ്യയെ പ്രദാനം ചെയ്യുന്നവന്‍

211.ധാമ  -   പരമമായ ജ്യോതിസ്സായിരിക്കുന്നവന്‍. എല്ലാ കാമങ്ങളുടെയും ആശ്രയമായിരിക്കുന്നവന്‍.

212.സത്യഃ  -   സത്യഭാഷണരൂപമായ ധര്‍മ്മസ്വരൂപന്‍.

213.സത്യപരാക്രമഃ  -   നിഷ്ഫലമാകാത്ത പരാക്രമത്തോടുകൂടിയവന്‍

214.നിമിഷഃ  -   യോഗനിദ്രയില്‍ അ‍ടച്ച കണ്ണുകളോടുകൂടിയവന്‍

215.അനിമിഷഃ  -   നിത്യപ്രബുദ്ധസ്വരൂപന്‍, മത്സ്യരൂപനായവന്‍

216.സ്രഗ്വീ  -   എപ്പോഴും വൈജയന്തി എന്ന മാലയെ ധരിച്ചിരിക്കുന്നവന്‍

217.വാചസ്പതിരുദാരധീഃ  -   വാക്കിന്‍റെ പതിയായും സകലപദാര്‍ത്ഥങ്ങളേയും പ്രത്യക്ഷീകരിക്കുന്ന ബുദ്ധിവൈഭവമുള്ളവനായും ഇരിക്കുന്നവന്‍

218.അഗ്രണീഃ  -   ഭക്തന്മാരെ ഉത്തമമായ പദത്തിലേക്ക് നയിക്കുന്നവന്‍

219.ഗ്രാമണീഃ  -   ഭൂതഗ്രാമത്തിന്‍റെ നേതാവായിരിക്കുന്നവന്‍

220.ശ്രീമാന്‍  -   സര്‍വ്വാതിശയിയായ ശ്രീ അതായത് കാന്തിയുള്ളവന്‍

221.ന്യായഃ  -   പ്രമാണങ്ങളെ അനുഗ്രഹിക്കുന്നതും ഭേദമില്ലായ്മയെ ഉണ്ടാക്കുന്നതുമായ തര്‍ക്കമായിരിക്കുന്നവന്‍

222.നേതാ  -   ജഗത്താകുന്ന യന്ത്രത്തെ ചലിപ്പിക്കുന്നവന്‍

223.സമീരണഃ  -   ശ്വാസരൂപത്തില്‍ ജീവികളെ ചേഷ്ടിപ്പിക്കുന്നവന്‍

224.സഹസ്രമൂര്‍ദ്ധാ  -   ആയിരം മൂര്‍ദ്ധാവുകള്‍ ഉള്ളവന്‍

225.വിശ്വാത്മാ  -   വിശ്വത്തിന്‍റെ ആത്മാവ്

226.സഹസ്രാക്ഷഃ  -   ആയിരം അക്ഷികളോടുകൂടിയവന്‍

227.സഹസ്രപാത്  -   ആയിരം പാദങ്ങളുള്ളവന്‍

228.ആവര്‍ത്തനഃ  -   സംസാരചക്രത്തെ തിരിച്ചുകൊണ്ടിരിക്കുന്നവന്‍

229.നിവ‍ൃത്താത്മാ  -   സംസാരബന്ധത്തില്‍ നിന്ന് വിടപ്പെട്ട സ്വരൂപത്തോടുകൂടിയവന്‍

230.സംവ‍ൃതഃ  -   എല്ലാറ്റിനേയും സംവരണം ചെയ്യുന്ന അവിദ്യകൊണ്ട് സംവരണം ചെയ്യപ്പെട്ടവന്‍

231.സംപ്രമര്‍ദ്ദനഃ  -   എല്ലാവരെയും മര്‍ദ്ദിക്കുന്നവന്‍

232.അഹഃ സംവര്‍ത്തകഃ  -   അഹസ്സുകളെ പ്രവര്‍ത്തിപ്പിക്കുന്ന സൂര്യരൂപത്തിലുള്ളവന്‍

233.വഹ്നിഃ  -   ഹവിസ്സിനെ വഹിക്കുന്നവന്‍

234.അനിലഃ  -   നിശ്ചിതമായ നിലയമില്ലാത്തവന്‍, ആദിയില്ലാത്തവന്‍

235.ധരണീധരഃ  -   അനന്തന്‍, ദിഗ്ഗജങ്ങള്‍, വരാഹം എന്നീരൂപത്തില്‍ ഭൂമിയെ ധരിക്കുന്നവന്‍

236.സുപ്രസാദഃ  -   ശോഭനമായിരിക്കുന്ന പ്രസാദ (കരുണ) ത്തോടുകൂടിയവന്‍

237.പ്രസന്നാത്മാ  -   ഗുണത്രയങ്ങളാല്‍ ദൂഷിതമല്ലാത്ത മനസ്സുള്ളവന്‍, കരുണാര്‍ദ്രസ്വഭാവം കൊണ്ടു പ്രസന്നമായ മനസ്സുള്ളവന്‍, സകലവിധകാമങ്ങളും സാധിച്ചവനാകയാല്‍ പ്രസന്നമായ മനസ്സുള്ളവന്‍

238.വിശ്വധ‍ൃക്ക്  -   വിശ്വത്തെ ധരിക്കുന്നവന്‍

239.വിശ്വഭുക്ക്  -   വിശ്വത്തെ ഭക്ഷിക്കുന്നവന്, അനുഭവിക്കുന്നവന്‍, പാലിക്കുന്നവന്‍

240.വിഭുഃ  -   വിവിധരൂപങ്ങളില്‍ ഭവിക്കുന്നവന്‍

241.സത്കര്‍ത്താ  -   സത്കാരം (പൂജ) ചെയ്യുന്നവന്‍

242.സത്ക‍ൃതഃ  -   പൂജിതന്മാരാലും പൂജിക്കപ്പെടുന്നവന്‍

243.സാധുഃ  -   ന്യായമനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്‍

244.ജഹ്നുഃ  -   സംഹാരകാലത്തില്‍ ജീവന്മാരെ തന്നില്‍ ലയിപ്പിക്കുന്നവന്‍

245.നാരായണഃ  -   നാരങ്ങള്‍ (നരനില്‍ നിന്നുണ്ടാകുന്ന തത്ത്വങ്ങള്‍) അയനമായിരിക്കുന്നവന്‍, ജീവന്മാരുടെ അയനമായിരിക്കുന്നവന്‍, നാരം (ജലം) അയനമായിരിക്കുന്നവന്‍

246.നരഃ  -   നയിക്കുന്നവന്‍

247.അസംഖ്യേയഃ  -   സംഖ്യ അതായത് നാമരൂപഭേദാദികള്‍ ഇല്ലാത്തവന്‍

248.അപ്രമേയാത്മാ  -   പ്രമാണങ്ങളെക്കൊണ്ടു ഗ്രഹിക്കാന്‍ കഴിയാത്ത ആത്മാവോടുകൂടിയവന്‍

249.വിശിഷ്ടഃ  -   സര്‍വ്വാതിശയിയായിരിക്കുന്നവന്‍

250.ശിഷ്ടക‍ൃത്  -   ശാസനം ചെയ്യുന്നവന്‍, ശിഷ്ടന്മാരെ രക്ഷിക്കുന്നവന്‍

251.ശുചിഃ  -   മലിനഹീനന്‍

252.സിദ്ധാര്‍ത്ഥഃ  -   അര്‍ത്ഥിക്കുന്ന അര്‍ത്ഥം സിദ്ധമായവന്‍

253.സിദ്ധസങ്കല്പഃ  -   സങ്കല്പങ്ങള്‍ സിദ്ധമായവന്‍

254.സിദ്ധിദഃ  -   അനുഷ്ഠാതാക്കള്‍ക്ക് സിദ്ധിയെ (ഫലത്തെ) ദാനം ചെയ്യുന്നവന്‍

255.സിദ്ധിസാധനഃ  -   സിദ്ധിരൂപമായ ക്രിയയെ സാധിപ്പിക്കുന്നവന്‍

256.വ‍ൃഷാഹീ  -   വ‍ൃഷം (ധര്‍മ്മം അഥവാ പുണ്യം) പ്രകാശരൂപത്തിന് സദ‍ൃശമാകയാല്‍ അതുതന്നെയാണ് അഹസ്സ് (പകല്‍) ദ്വാദശാഹം മുതലായ യജ്ഞങ്ങളെ വ‍ൃഷാഹം എന്നു പറയുന്നു. വ‍ൃഷാഹത്തോടുകൂടിയവന്‍

257.വ‍ൃഷഭഃ  -   ഭക്തന്മാര്‍ക്ക് എല്ലാ അഭീഷ്ടങ്ങളേയും വര്‍ഷിക്കുന്നവന്‍

258.വിഷ്ണു  -   എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവന്‍ (വിക്രമണഃ)

259.വ‍ൃഷപര്‍വ്വാ  -   പരമധാമത്തിലേക്ക് പ്രവേശിക്കാന്‍ ഇച്ഛിക്കുന്നവര്‍ക്ക് ധര്‍മ്മരൂപങ്ങളായ പടവുകളായിരിക്കുന്നവന്‍

260.വ‍ൃഷോദരഃ  -   പ്രജകളെ വര്‍ഷിക്കുന്നതുപോലുള്ള ഉദരമുള്ളവന്‍

261.വര്‍ദ്ധനഃ  -   വര്‍ദ്ധിപ്പിക്കുന്നവന്‍

262.വര്‍ദ്ധമാനഃ  -   വര്‍ദ്ധിക്കുന്നവന്‍

263.വിവിക്തഃ  -   വര്‍ദ്ധിക്കുന്നവനെങ്കിലും പ്രത്യേകമായി നില്‍ക്കുന്നവന്‍

264.ശ്രുതിസാഗരഃ  -   ജലത്തിന് സമുദ്രം എന്നതുപോലെ ശ്രുതികള്‍ക്ക് സാഗരമായിരിക്കുന്നവന്‍

265.സുഭുജഃ  -   സുന്ദരങ്ങളായ ഭുജങ്ങളോടുകൂടിയവന്‍

266.ദുര്‍ധരഃ  -   മറ്റുള്ളവരാല്‍ ധാരണം ചെയ്യാന്‍ കഴിയാത്ത ലോകധാരകങ്ങളായ ഭൂമി മുതലായവയെ ധരിക്കുന്നവന്‍, മുമുക്ഷുക്കളാല്‍ ക്ലേശപൂര്‍വ്വകം ഹ‍ൃദയത്തില്‍ ധരിക്കപ്പെടുന്നവന്‍

267.വാഗ്മീ  -   വേദമതിയായ വാക്കിന്ന് ഉത്ഭവസ്ഥാനമായവന്‍

268.മഹേന്ദ്രഃ  -   മഹാനായ ഇന്ദ്രന്‍, ഈശ്വരന്മാര്‍ക്കും ഈശ്വരന്‍

269.വസുദഃ  -   ധനത്തെ ദാനം ചെയ്യുന്നവന്‍

270.വസുഃ  -   ധാനം ചെയ്യപ്പെടുന്ന ധനമായിരിക്കുന്നവന്‍, ആത്മസ്വരൂപത്തെ മായകൊണ്ട് മറയ്ക്കുന്നവന്‍, അന്തരീക്ഷത്തില്‍ വസിക്കുന്നവന്‍

271.നൈകരൂപഃ  -   ഏകമായ രൂപമില്ലാത്തവന്‍

272.ബ്രഹദ്രൂപഃ  -   മഹത്തായ (വരാഹാദി) രൂപങ്ങളെടുത്തവന്‍

273.ശിപിവിഷ്ടഃ  -   ശിപി (പശു) കളില്‍ (യജ്ഞരൂപത്തില്‍) സ്ഥിതിചെയ്യുന്നവന്‍, ശിപി (രശ്മി) കളില്‍ നിവിഷ്ടന്‍ (പ്രവേശിക്കുന്നവന്‍)

274.പ്രകാശനഃ  -   എല്ലാവസ്തുക്കളേയും പ്രകാശിപ്പിക്കുന്നവന്‍

275.ഓജസ്തേജോദ്യുതിധരഃ  -   ഓജസ്സ് (പ്രാണബലം), തേജസ്സ് (ശൗര്യാദി ഗുണങ്ങള്‍) ദ്യുതി (കാന്തി) എന്നിവയെ ധരിക്കുന്നവന്‍

276.പ്രകാശാത്മാ  -   പ്രകാശരൂപമായ ആത്മാവോടുകൂടിയവന്‍

277.പ്രതാപനഃ  -   സൂര്യന്‍ മുതലായ വിഭൂതികളാല്‍ ലോകത്തെ തപിപ്പിക്കുന്നവന്‍

278.ഋദ്ധഃ  -   ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം മുതലായവകൊണ്ട് സമ്പന്നന്‍

279.സ്പഷ്ടാക്ഷരഃ  -   ഭഗവദ്വാചകമായ ഓംകാരരൂപമായ അക്ഷരമായവന്‍

280.മന്ത്രഃ  -   വേദമന്ത്രസ്വരൂപനായവന്‍, മന്ത്രങ്ങളെക്കൊണ്ട് അറിയപ്പെടുന്നവന്‍

281.ചന്ദ്രാംശുഃ  -   ത‍‍‍ൃപ്തരായവര്‍ക്ക് ആഹ്ലാദം കൊടുക്കുന്ന ചന്ദ്രകിരണങ്ങളെപ്പോലെയുള്ളവന്‍

282.ഭാസ്കരദ്യുതിഃ  -   സൂര്യതേജസ്സിനോടു സാമ്യമുള്ളവന്‍

283.അമ‍ൃതാംശുദ്ഭവഃ  -   അമ‍ൃതിനുവേണ്ടി പാലാഴി മഥിച്ചപ്പോള്‍ ചന്ദ്രന്‍റെ ഉദ്ഭവത്തിന് സ്ഥാനമായവന്‍

284.ഭാനുഃ  -   സ്വപ്രകാശംകൊണ്ട് മറ്റുള്ളതിനെ പ്രകാശിപ്പിക്കുന്നവന്‍

285.ശശബിന്ദുഃ  -   ശശം (മുയല്‍) പോലുള്ള ബിന്ദു (അടയാളം) ഉള്ള ചന്ദ്രനെപ്പോലെ പ്രജകളെ പോഷിപ്പിക്കുന്നവന്‍, രസരൂപനായി ഔഷധികളെ പോഷിപ്പിക്കുന്ന ചന്ദ്രസ്വരൂപി.

286.സുരേശ്വരഃ  -   സുരന്മാരുടെ (ശുഭദാതാക്കളുടെ) ഈശ്വരന്‍

287.ഔഷധം  -   സംസാരരോഗത്തിന് മരുന്നായിരിക്കുന്നവന്‍

288.ജഗതഃ സേതുഃ  -   സംസാരത്തെ തരണം ചെയ്യുന്നതിനുള്ള സേതു (അണക്കെട്ട്) ആയിരിക്കുന്നവന്‍.

289.സത്യധര്‍മ്മപരാക്രമഃ  -   ആരുടെ ധര്‍മ്മം, ജ്ഞാനം, പരാക്രമം എന്നിവ സത്യമായിരിക്കുന്നുവോ അവന്‍.

290.ഭൂതഭവ്യഭവന്നാഥഃ  -   ഭൂതം, ഭാവി, വര്‍ത്തമാനം എന്നീകാലങ്ങളില്‍ പ്രാണിജാലങ്ങളുടെ നാഥന്‍, ഈ കാലങ്ങളുടെ നാഥന്‍ (ശാസനാകര്‍ത്താവ്).

291.പാവനഃ  -   പവിത്രമായിരിക്കുന്നവന്‍

292.പാവനഃ  -   ചലിപ്പിക്കുന്നവന്‍, വായു ആരെ പേടിച്ച് ചലിക്കുന്നുവോ അവന്‍

293.അനലഃ  -   അനങ്ങളെ (പ്രാണങ്ങളെ) ആത്മഭാവത്തില്‍ ഗ്രഹിക്കുന്നവനായ ജീവനായിരിക്കുന്നവന്‍. അലം (അന്തം) ഇല്ലാത്തവന്‍

294.കാമഹാ  -   മോക്ഷേച്ഛുക്കളുടേയും ഭക്തന്മാരുടേയും ആഗ്രഹങ്ങളെ ഹനിക്കുന്നവന്‍ അഥവാ ഇല്ലാതാക്കുന്നവന്‍

295.കാമക‍ൃത്  -   സാത്വികന്മാരായ ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നവന്‍

296.കാന്തഃ  -   അത്യധികം സൗന്ദര്യമുള്ളവന്‍

297.കാമഃ  -   പുരുഷാര്‍ത്ഥത്തെ ആഗ്രഹിക്കുന്നവരാല്‍ കാമിക്കപ്പെടുന്നവന്‍. ക (ബ്രഹ്മാവ്), അ (വിഷ്ണു), മ (മഹേശ്വരന്‍) എന്നിവയുടെ സ്വരൂപത്തിലിരിക്കുന്നവന്‍

298.കാമപ്രദഃ  -   ഭക്തന്മാര്‍ക്ക് കാമങ്ങളെ പ്രദാനം ചെയ്യുന്നവന്‍

299.പ്രഭുഃ  -   പ്രകര്‍ഷേണ സര്‍വ്വാതിശയിയായി ഭവിക്കുന്നവന്‍

300.യുഗാദിക‍ൃത്  -   യുഗം മുതലായ കാലഭേദത്തിന്‍റെ കര്‍ത്താവ്, യുഗാദിയുടെ ആരംഭത്തെ ചെയ്യുന്നവന്‍

301.യുഗാവര്‍ത്തഃ   -   കാലസ്വരൂപനായി, ക‍ൃതയുഗം മുതലായവ പ്രവര്‍ത്തിപ്പിക്കുന്നവന്‍

302.നൈകമായഃ   -   ഒന്നല്ലാത്ത (ഒന്നിലധികം) മായകളെ ധരിക്കുന്നവന്‍

303.മഹാശനഃ  -   കല്പാന്തത്തില്‍ എല്ലാം ഭക്ഷിക്കുന്നവന്‍

304.അദ‍ൃശ്യഃ  -   ജ്ഞാനേന്ദ്രിയങ്ങള്‍ക്കൊന്നും വിഷയമല്ലാത്തവന്‍

305.വ്യക്തരൂപഃ  -   സ്ഥൂലരൂപത്തില്‍ വ്യക്തമായ സ്വരൂപമുള്ളവന്‍

306.സഹസ്രജിത്ത്  -   അനേകായിരം ദേവശത്രുക്കളെ ജയിക്കുന്നവന്‍

307.അനന്തജിത്ത്  -   എല്ലാ ഭൂതങ്ങളേയും ജയിക്കുന്നവന്‍

308.ഇ‍ഷ്ടഃ   -   പരമാന്തസ്വരൂപനാകയാല്‍ പ്രിയന്‍ അഥവാ ഇഷ്ടന്‍, ജ്ഞാനത്താല്‍ പൂ‍ജിക്കപ്പെടുന്നവന്‍

309.അവിശിഷ്ടഃ  -   എല്ലാവരുടേയും അന്തര്‍ഭാഗത്ത് വര്‍ത്തിക്കുന്നവന്‍.

310.ശിഷ്ടേഷ്ടഃ  -   ശിഷ്ടന്മാര്‍ക്ക് ഇഷ്ടനായവന്‍

311.ശിഖണ്ഡീ  -   ശിഖണ്ഡം (മയില്‍പീലി) ശിരോഭൂഷണമായിരിക്കുന്നവന്‍. ശ്രീക‍ൃഷ്ണസ്വരൂപന്‍

312.നഹുഷഃ  -   എല്ലാ ഭൂതങ്ങളേയും മായകൊണ്ട് ബന്ധിക്കുന്നവന്‍

313.വ‍ൃഷഃ  -   കാമങ്ങളെ വര്‍ഷിക്കുന്നവന്‍

314.ക്രോധഹാ  -   സജ്ജനങ്ങളുടെ ക്രോധത്തെ നശിപ്പിക്കുന്നവന്‍

315.ക്രോധക‍ൃത് കര്‍ത്താ  -   സാധുക്കളില്‍ ക്രോധത്തെ ഉണ്ടാക്കുന്നവന്‍. ക്രോധക‍ൃത്തുക്കളായ ദൈത്യന്മാരുടെ കര്‍ത്താവ്. (ക‍ൃന്തനം ചെയ്യുന്നവന്‍ അഥവാ ഛേദിക്കുന്നവന്‍)

316.വിശ്വബാഹുഃഎല്ലാവരുടേയും ആശ്രയസ്ഥാനമായിരിക്കുന്നവന്‍, എല്ലായിടത്തും ബാഹുക്കളുള്ളവന്‍  -   317.മഹീധരഃ

ഭൂമിയേയോ പൂജയേയോധരിക്കുന്നവന്‍  -   318.അച്യുതഃ

ജനനം മുതലായ ആറുഭാവവികാരങ്ങളോടും കൂടാത്തവന്‍  -   319.പ്രഥിതഃ

ജഗത്തിന്‍റെ ഉത്പത്തി മുതലായ കര്‍മ്മങ്ങളെക്കൊണ്ട് പ്രസിദ്ധന്‍  -   320.പ്രാണഃ

ഹിരണ്യഗര്‍ഭന്‍റെ രൂപത്തില്‍ പ്രജകള്‍ക്ക് പ്രാണനെ കൊടുക്കുന്നവന്‍  -   321.പ്രാണദഃ

സുരാസുരന്മാര്‍ക്ക് പ്രാണന്‍ അതായത് ബലം കൊടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവന്‍  -   322.വാസവാനുജഃ

കശ്യപന്‍റെ പുത്രനായി അദിതിയില്‍ ഇന്ദ്രന്‍റെ അനുജനായി ജനിച്ചവന്‍- വാമനന്‍  -   323.അപാംനിധിഃ

വിഭൂതികളില്‍ സമുദ്രരൂപത്തിലിരിക്കുന്നവന്‍  -   324.അധിഷ്ഠാനം

ഉപദാനകാരണത്തിന്‍റെ രൂപത്തില്‍ സകല ഭൂതങ്ങളുടേയും സ്ഥിതി സ്ഥാനം  -   325.അപ്രമത്തഃ

അധികാരികള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ അനുസരിച്ച് ഫലം കൊടുക്കുന്നതില്‍ പ്രമാദം പറ്റാത്തവന്‍  -   326.പ്രതിഷ്ഠിതഃ

സ്വന്തം മഹിമാവില്‍ സ്ഥിതിചെയ്യുന്നവന്‍  -   327.സ്കന്ദഃ

അമ‍ൃതരൂപത്തില്‍ പ്രവഹിക്കുന്നവന്‍, വായുരൂപത്തില്‍ ശോഷിപ്പിക്കുന്നവന്‍  -   328.സ്കന്ദധരഃ

ധര്‍മ്മമാര്‍ഗ്ഗത്തെ ധരിക്കുന്നവന്‍  -   329.ധുര്യഃ

സകലഭൂതജാലങ്ങളുടേയും ജന്മാദിരൂപമായ ധൂരിനെ (ഭാരത്തെ) ധരിക്കുന്നവന്‍  -   330.വരദഃ

അഭീഷ്ടങ്ങളായ വരങ്ങളെ ദാനം ചെയ്യുന്നവന്‍  -   331.വായുവാഹനഃ

ആവഹം മുതലായ ഏഴ് വായുക്കളെ ചലിപ്പിക്കുന്നവന്‍.  -   332.വാസുദേവഃ

വസുവും (എല്ലാറ്റിനേയും ആച്ഛാദിതമാക്കുന്നവന്‍) ദേവനും (കളിക്കുന്നവന്‍, ജയിക്കുവാന്‍ ഇച്ഛിക്കുന്നവന്‍, വ്യവഹരിക്കുന്നവന്‍, പ്രകാശിക്കുന്നവന്‍, സ്തുതിക്കപ്പെടുന്നവന്‍) ആയവന്‍. എല്ലാ ഭൂതങ്ങളും വസിക്കുന്നതും എല്ലാ ഭൂതങ്ങളിലും വസിക്കുന്നതും ആയ പരമാത്മാവ്.   -   333.ബ‍ൃഹദ്ഭാനുഃ

സൂര്യചന്ദ്രാദികളില്‍ വര്‍ത്തിക്കുന്ന അതി മഹത്തായ കിരണങ്ങളുള്ളവനും ആ കിരണങ്ങളെക്കൊണ്ട് എല്ലാ ലോകത്തേയും മാത്മാപ്രകാശിപ്പിക്കുന്നവനുമായ ചെയ്യുന്ന പരമാത്മാവായിട്ടുള്ളവന്‍  -   334.ആദിദേവഃ

എല്ലാവരുടേയും ആദി കാരണവും ദേവനുമായിട്ടുള്ളവന്‍  -   335.പുരന്ദരഃ

ശത്രുക്കളുടെ പുരങ്ങളെ ദാരണം (ധ്വംസനം) ചെയ്യുന്നവന്‍  -   336.അശോകഃ

ശോകം മുതലായ ആറ് ഊര്‍മ്മികളോട് കൂടാത്തവന്‍  -   337.താരണഃ

സംസാരസാഗരത്തെ തരണം ചെയ്യുന്നവന്‍  -   338.താരഃ

ഗര്‍ഭം, ജന്മം, ജരാ, മ‍ൃത്യു മുതലായ ഭയങ്ങളില്‍ നിന്ന് താരണം ചെയ്യുന്നവന്‍  -   339.ശൂരഃവിക്രമന്‍, പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍

340.ശൗരിഃ  -   ശൂരന്‍റെ വംശത്തില്‍ ജനിച്ചവന്‍ (വസുദേവന്‍റെ പിതാവായീരുന്നു ശൂരസേനന്‍)

341.ജനേശ്വരഃ  -   ജനങ്ങളുടെ അഥവാ ജീവികളുടെ ഈശ്വരന്‍

342.അനുകൂലന്‍  -   ആത്മാവെന്ന നിലയ്ക്ക് എല്ലാവര്‍ക്കും അനുകൂലമായി വര്‍ത്തിക്കുന്നവന്‍

343.ശതാവര്‍ത്തഃ  -   അനേകം ആവര്‍ത്തനങ്ങള്‍ (അവതാരങ്ങള്‍) എടുത്തവന്‍, പ്രാണരൂപത്തില്‍ ഹ‍ൃദയത്തില്‍ നിന്ന് പുറപ്പെടുന്ന നൂറുനാഡികളില്‍ ആവര്‍ത്തിക്കുന്നവന്‍

344.പദ്മീ  -   കൈയ്യില്‍ പദ്മം ഉള്ളവന്‍

345.പദ്മനിഭേക്ഷണഃ   -   പദ്മങ്ങളോട് തുല്യങ്ങളായ അക്ഷികളോട് കൂടിയവന്‍

346.പദ്മനാഭഃ  -   ഹ‍ൃദയരൂപമായ പദ്മത്തിന്‍റെ നാഭിയില്‍ (കര്‍ണ്ണികാ മദ്ധ്യത്തില്‍) സ്ഥിതിചെയ്യുന്നവന്‍

347.അരവിന്ദാക്ഷഃ  -   അരവിന്ദങ്ങള്‍ പോലെയുള്ള അക്ഷികളോട് കൂടിയവന്‍

348.പദ്മഗര്‍ഭഃ  -   ഹ‍ൃദയരൂപമായ പദ്മത്തിന്‍റെ മദ്ധ്യത്തില്‍ ഉപാസിക്കപ്പെടുന്നവന്‍

349.ശരീരഭ‍ൃത്  -   അന്നരൂപത്തിലോ പ്രാണരൂപത്തിലോ ദേഹികളുടെ ശരീരങ്ങളെ പോഷിപ്പിച്ചുകൊണ്ട് അവയെ ധരിക്കുന്നവന്‍

350.മഹര്‍ദ്ധിഃ  -   മഹത്തായ ഐശ്വര്യമുള്ളവന്‍

351.ഋദ്ധഃ  -   പ്രപഞ്ചരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍

352.വ‍ൃദ്ധാത്മാ  -   പുരാതനമായ ആത്മാവോട് കൂടിയവന്‍

353.മഹാക്ഷഃ  -   മഹത്തുക്കളായ അക്ഷികളോട് കൂടിയവന്‍

354.ഗരുഡദ്ധ്വജഃ  -   ഗരുഡനാകുന്ന കൊടിയടയാളമുള്ളവന്‍

355.അതുലഃ  -   ഉപമയില്ലാത്തവന്‍

356.ശരഭഃ  -   ശരത്തില്‍ (നശിക്കുന്നതായ ശരീരത്തില്‍) പ്രകാശിക്കുന്നവന്‍

357.ഭീമഃ  -   എല്ലാവരാലും ഭയപ്പെടുന്നവന്‍

358.സമയജ്ഞഃ  -   സ‍ൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ സമയത്തെ അറിയുന്നവന്‍. ഏല്ലാ ഭൂതങ്ങളിലും സമഭാവനയാകുന്ന യജ്ഞത്തോടുകൂടിയവന്‍.

359.ഹവിര്‍ഹരിഃ  -   യജ്ഞങ്ങളില്‍ ഹിവിസ്സിനെ ഹിരക്കുന്നവന്‍. ഹവിസ്സാക്കി ഹവനം ചെയ്യപ്പെടുന്നുവെന്നതിനാല്‍ ഹവിസ്സ്. ജനങ്ങളുടെ പാപത്തെയോ ജനനമരണസ്വരൂപമായ സംസാരത്തേയോ ഹരിക്കുന്നതിനാല്‍ ഹരി. ഹരി എന്നാല്‍ ഹരിതവര്‍ണ്ണമുള്ളവന്‍. ഹവിസ്സും ഹരിയും ആയിരിക്കുന്നവന്‍

360.സര്‍വ്വലക്ഷണ ലക്ഷണ്യഃ  -   എല്ലാ ലക്ഷണങ്ങള്‍ (പ്രമാണങ്ങള്‍) കൊണ്ടും ഉണ്ടാകുന്ന ലക്ഷണ (ജ്ഞാന) ത്തില്‍ സാധു (സര്‍വ്വോത്തമം) ആയിരിക്കുന്ന പരമാത്മാവ്.

361.ലക്ഷ്മീവാന്‍  -   വക്ഷസ്ഥലത്ത് ലക്ഷ്മീദേവിയോടുകൂടിയവന്‍

362.സമിതിഞ്ജയഃ  -   സമിതി (യുദ്ധത്തില്‍) ജയിക്കുന്നവന്‍

363.വിക്ഷരഃ  -   ക്ഷരം (നാശം) ഇല്ലാത്തവന്‍

364.രോഹിതഃ  -   രോഹിതവര്‍ണ്ണമായ ശരീരം എടുത്തവന്‍. രോഹിതം എന്ന മത്സ്യത്തിന്‍റെ സ്വരൂപമെടുത്തവന്‍

365.മാര്‍ഗ്ഗ  -   മുമുക്ഷുക്കളാല്‍ അന്വേഷണം ചെയ്യപ്പെടുന്നവന്‍. പരമാനന്ദത്തെ പ്രാപിക്കുവാനുള്ള സാധനമമായുള്ളവന്‍

366.ഹേതുഃ  -   പ്രപഞ്ജത്തിന്‍റെ നിമിത്തകാരണങ്ങളും ഉപാദാനകാരണങ്ങളും ആയിട്ടുള്ളവന്‍

367.ദാമോദരഃ  -   ദമം മുതലായ സാധനകളെക്കൊണ്ട് ഉദാരമായ ബുദ്ധിയോടുകൂടിയവന്‍. ദാമത്താല്‍ (കയറിനാല്‍) ഉദരത്തില്‍ ബന്ധിക്കപ്പെട്ടവന്‍. ദാമങ്ങള്‍ എന്നറിയപ്പെടുന്ന ലോകങ്ങള്‍ ഉദരത്തില്‍ ഉള്ളവന്‍

368.സഹഃ  -   എല്ലാവരേയും താഴ്മയില്‍ കാണിക്കുന്നവന്‍. എല്ലാറ്റിനേയും സഹിക്കുന്നവന്‍

369.മഹീധരഃ  -   പര്‍വ്വതത്തിന്‍റെ രൂപമായി ഭൂമിയെ ധരിക്കുന്നവന്‍

370.മഹാഭാഗഃ  -   സ്വന്തം ഇച്ഛയനുസരിച്ചു ദേഹം ധരിച്ചുകൊണ്ട് ഭാഗജനിതങ്ങളും മഹത്തുക്കളും ഉത്ക‍ൃഷ്ടങ്ങളുമായ ഭോജനത്തെ (പരമൈശ്വര്യത്തെ) ഭുജിക്കുന്നവന്‍

371.വേഗവാന്‍  -   തീവ്രമായ വേഗമുള്ളവന്‍

372.അമിതാശനഃ  -   സംഹാരകാലത്തില്‍ എല്ലാലോകങ്ങളേയും ഭക്ഷിക്കുന്നവന്‍

373.ഉദ്ഭവഃ  -   പ്രപഞ്ജോല്പത്തിയുടെ ഉപാദാനകാരണമായവന്‍. ഭഗവസാഗരത്തില്‍ നിന്ന് ഉദ്ഗമിച്ചവന്‍.

374.ക്ഷോഭണഃ  -   ജഗല്‍സ‍ൃഷ്ടികാലത്ത് പുരുഷപ്രക‍ൃതികളില്‍ പ്രവേശിച്ചു ക്ഷോഭിച്ചവന്‍

375.ദേവഃ  -   സ‍ൃഷ്ടി മുതലായവകൊണ്ട് ക്രീഡിക്കുന്നവന്‍

376.ശ്രീഗര്‍ഭഃ  -   സംസാര രൂപമായ ശ്രീ (വിഭൂതി) ഗര്‍ഭത്തില്‍ സ്ഥിതി ചെയ്യുന്നവന്‍

377.പരമേശ്വരഃ  -   പരമനും ഉല്‍ക‍ൃഷ്ടനും ശാസനാശീലനുമായവന്‍

378.കരണം  -   ലോകത്തിന്‍റെ ഉല്പത്തിക്ക് എല്ലാറ്റിനേക്കാളും മുഖ്യമായ സാധനമായിരിക്കുന്നവന്‍

379.കാരണം  -   ലോകത്തിന്‍റെ ഉപാദാനകാരണവും നിമിത്തകാരണവുമായവന്‍

380.കര്‍ത്താ  -   സ്വതന്ത്രനായവന്‍

381.വികര്‍ത്താ  -   വിചിത്രങ്ങളായ ഭുവനങ്ങളുടെ രചയിതാവ്

382.ഗഹനഃ  -   ആര്‍ക്കും അറിവാന്‍ കഴിയാത്ത സ്വരൂപം, സാമര്‍ത്ഥ്യം, പ്രവര്‍ത്തി എന്നിവയോടുകൂടിയവന്‍

383.ഗുഹഃ  -   സ്വന്തം മായകൊണ്ട് സ്വരൂപം മുതലായവയെ ഗുഹനം ചെയ്യുന്നവന്‍

384.വ്യവസായഃ  -   ജ്ഞാനസ്വരൂപന്‍

385.വ്യവസ്ഥാനഃ  -   സകലത്തിന്‍റേയും വ്യവസ്ഥ ആരില്‍ സ്ഥിതിചെയ്യുന്നുവോ, അവന്‍

386.സംസ്ഥാനഃ  -   പ്രാണികളുടെ പ്രളയരൂപമായ സ്ഥിതിയുള്ളവന്‍

387.സ്ഥാനദഃ  -   കര്‍മ്മാനുസാരിയായ സ്ഥാനങ്ങള്‍ കൊടുക്കുന്നവന്‍

388.ധ്രുവഃ  -   നാശമില്ലാത്തവന്‍

389.പരര്‍ദ്ധിഃ  -   ശ്രേഷ്ഠമായ ഋദ്ധി (ഐശ്വര്യം) ത്തോടുകൂടിയവന്‍

390.പരമസ്പഷ്ടഃ  -   പര (ശ്രേഷ്ഠ) യായിരിക്കുന്ന മാ (ലക്ഷ്മീദേവി) ആരില്‍ സ്ഥിതിചെയ്യുന്നുവോ അവന്‍. മറ്റൊന്നിന്‍റെ ആശ്രയം കൂടാതെ സിദ്ധനായും (പരമന്‍), ജ്ഞാനസ്വരൂപനായും (സ്പഷ്ടന്‍) ഇരിക്കുന്നവന്‍

391.തുഷ്ടഃ  -   പരമാനന്ദൈക്യസ്വരൂപന്‍

392.പുഷ്ടഃ  -   എല്ലായിടത്തും നിറഞ്ഞിരിക്കുന്നവന്‍

393.ശുഭേക്ഷണഃ  -   എല്ലാ അഭീഷ്ടങ്ങളേയും നല്കുന്ന ശുഭമായ ഈക്ഷണം (ദര്‍ശനം) ഉള്ളവന്‍

394.രാമഃ  -   യോഗികള്‍ രമിക്കുന്ന നിത്യാനന്ദസ്വരൂപന്‍. രമണീയമായ രൂപം ധരിച്ച ദശരഥപുത്രനായ രാമന്‍.

395.വിരാമഃ  -   എല്ലാ പ്രാണികളുടേയും വിരാമം (അന്തം) ആരിലുണ്ടോ, അവന്‍.

396.വിരതഃ  -   വിഷയരസത്തിലുള്ള രാഗം ഇല്ലാതായിരിക്കുന്നവന്‍

397.മാര്‍ഗ്ഗഃ  -   മുമുക്ഷുക്കളായ യോഗികളാല്‍ അമരത്വത്തെ പ്രാപിക്കുവാന്‍ അവലംഭിക്കപ്പെടുന്നവന്‍

398.നേയഃ  -   സമ്യക്ജ്ഞാനംകൊണ്ട് ജീവനെ പരമാത്മഭാവത്തിലേക്ക് നയിക്കുന്നവന്‍

399.നയഃ  -   നയിക്കുന്നവന്‍, സമ്യക്ജ്ഞാനരൂപനായ നേതാവ്

400.അനയഃ  -   നേതാവായി മറ്റാരുമില്ലാത്തവന്‍

401.വീരഃ  -   വിക്രമശാലി

402.ശക്തിമതാംശ്രേഷ്ഠഃ  -   ബ്രഹ്മാവു മുതലായ ശക്തിമാന്മാരിലും വെച്ച് ശക്തിമാന്‍

403 ധര്‍മ്മഃ  -   സകലഭൂതങ്ങളേയും ധരിക്കുന്നവന്‍, ധര്‍മ്മങ്ങളാല്‍ ആരാധിക്കപ്പെടുന്നവന്‍

404.ധര്‍മ്മവിദുത്തമഃ  -   ശ്രുതി സ്മ‍ൃതികള്‍ യാതൊരാളുടെ ആജ്ഞാസ്വരൂപങ്ങളാകുന്നുവോ അവന്‍

405. വൈകുണ്ഠഃ  -   ഭൂതങ്ങളുടെ ഗതിയെ അവരോധിക്കുന്നവന്‍

406. പുരുഷഃ  -   എല്ലാറ്റിന്‍റേയും മുമ്പ് വര്‍ത്തിക്കുന്നവന്‍. എല്ലാ പാപങ്ങളേയും ഉച്ഛേദനം ചെയ്യുന്നവന്‍

407. പ്രാണഃ  -   ക്ഷേത്രജ്ഞരൂപത്തില്‍ ജീവിച്ചിരിക്കുകയോ പ്രാണവായുരൂപത്തില്‍ ചേഷ്ടിക്കുകയോ ചെയ്യുന്നവന്‍

408. പ്രാണദഃ  -   പ്രളയാദികാലങ്ങളില്‍ ജീവികളുടെ പ്രാണനെ ഖണ്ഡനം ചെയ്യുന്നവന്‍

409. പ്രണവഃ  -   ഓം എന്ന് സ്തുതിക്കുകയോ പ്രണമിക്കുകയോ ചെയ്യപ്പെടുന്നവന്‍. വേദങ്ങള്‍ ആരെ പ്രണമിക്കുന്നുവോ അവന്‍.

410. പ‍ൃഥുഃ  -   പ്രപഞ്ചസ്വരൂപത്തില്‍ വിസ്ത‍ൃതനായിരിക്കുന്നവന്‍

411. ഹിരണ്യഗര്‍ഭഃ  -   ഹിരണ്യഗര്‍ഭന്‍റെ ഉല്പത്തിക്ക് കാരണമായ അണ്ഡം യാതൊരാളുടെ വീര്യത്തില്‍ സമുല്പന്നമായോ അവന്‍

412. ശത്രുഘ്നഃ  -   ദേവന്മാരുടെ ശത്രുക്കളെ ഹരിക്കുന്നവന്‍

413. വ്യാപ്തഃ  -   കാരണരൂപത്തില്‍ സകല കാര്യങ്ങളിലും വ്യാപിച്ചിരിക്കുന്നവന്‍

414. വായുഃ  -   വാനം ചെയ്യുന്നവന്‍. ഗന്ധത്തെ ഉണ്ടാക്കുന്നവന്‍

415. അധോക്ഷജഃ  -   ഒരിക്കലും തന്‍റെ സ്വരൂപത്തില്‍ നിന്ന് താഴോട്ട ക്ഷയിച്ചുപോകാത്തവന്‍. ആകാശം ഭൂമികളുടെ മദ്ധ്യത്തില്‍ വിരാട് രൂപത്തില്‍ പ്രകടമായിരിക്കുന്നവന്‍. ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കിയാല്‍ പ്രകടമാകുന്നവന്‍.

416. ഋതുഃ  -   കാലരൂപമായ ഋതുശബ്ദത്താല്‍ ലക്ഷിതനായവന്‍

417. സുദര്‍ശനഃ  -   യാതൊരാളുടെ ദര്‍ശനം മോക്ഷത്തെ ദാനം ചെയ്യുന്നുവോ അവന്‍. നിര്‍മ്മലങ്ങളായ കണ്ണുകളോട് കൂടിയവന്‍. ഭക്തന്മാരാല്‍ എളുപ്പത്തില്‍ കാണപ്പെടുന്നവന്‍

418. കാലഃ  -   എല്ലാത്തിന്‍റേയും കലനം അഥവാ ഗണനം ചെയ്യുന്നവന്‍

419. പരമേഷ്ഠി  -   ഹ‍ൃദയാകാശത്തില്‍ പരമമായ സ്വമഹിമാവില്‍ സ്ഥിതിചെയ്യുന്ന സ്വഭാവമുള്ളവന്‍

420. പരിഗ്രഹഃ  -   സര്‍വ്വഗനാകയാല്‍ ശരണാര്‍ത്ഥികള്‍ വഴിയായി സകലഭാഗങ്ങളില്‍ നിന്നും ഗ്രഹിക്കപ്പെടുന്നവന്‍. സകലദിക്കുകളില്‍ നിന്നു അറിയപ്പെടുന്നവന്‍. ഭക്തന്മാരുടെ ഉപഹാരങ്ങള്‍ ഗ്രഹിക്കുന്നവന്‍

421. ഉഗ്രഃ  -   സൂര്യാദികള്‍ക്കുകൂടി ഭയത്തിന് കാരണമായവന്‍

422. സംവത്സര  -   സകലഭൂതങ്ങളുടേയും വാസസ്ഥാനമായവന്‍

423. ദക്ഷഃ  -   ജഗത്തിന്‍റെ രൂപത്തില്‍ വര്‍ദ്ധിക്കുന്നവന്‍. സകല കാര്യാദികളും വളരെ വേഗത്തില്‍ ചെയ്യുന്നവന്‍

424. വീശ്രാമഃ  -   മോക്ഷത്തെ കൊടുക്കുന്നവന്‍

425. വിശ്വദക്ഷിണഃ  -   സകലതിനേക്കാള്‍ സമര്‍ത്ഥന്‍, സകലകാര്യങ്ങളിലും കുശലന്‍

426. വിസ്താരഃ  -   സമസ്തലോകങ്ങളും ആരില്‍ വിസ്താരത്തെ പ്രാപിക്കുന്നുവോ അവന്‍

427. സ്ഥാവരസ്ഥാണുഃ  -   സ്ഥിതിശീലനും ഭൂമിയിലെ പദാര്‍ത്ഥങ്ങള്‍ക്ക് സ്ഥിതിത്ഥാനവുമായവന്‍

428. പ്രമാണം  -   സംവിത്സ്വരൂപന്‍ (ബുദ്ധി ജ്ഞാനം എന്നിവയാണ് സംവിത്)

429. ബീജമവ്യയം  -   അന്യഥാ ഭാവം കൂടാതെ സംസാരത്തിന്‍റെ കാരണമായവന്‍

430. അര്‍ത്ഥഃ  -   സുഖസ്വരൂപനാകയാല്‍ എല്ലാവരാലും അര്‍ത്ഥിക്കപ്പെടുന്നവന്‍

431. അനര്‍ത്ഥഃ  -   ആപ്തന്‍ (പുര്‍ണ്ണന്‍) ആകയാല്‍ യാതൊരു അര്‍ത്ഥവും (പ്രയോജനവും) ഇല്ലാത്തവന്‍.

432. മഹാകോശഃ  -   അന്നമയം മുതലായ മഹത്തുക്കളായ കോശങ്ങളാകുന്ന ആച്ഛാദനങ്ങളുള്ളവന്‍. അന്നമയം, പ്രാണമയം, മനോമയം, ജ്ഞാനമയം, ആനന്ദമയം ഇവയാണ് പഞ്ചകോശങ്ങള്‍

433. മഹാഭോഗഃ  -   സുഖരൂപമായ മഹത്തായ ഭോഗമുള്ളവന്‍

434. മഹാധനഃ  -   ഭോഗസാധനരൂപമായ മഹത്തായ ധനമുള്ളവന്‍

435. അനിര്‍വിണ്ണഃ  -   സകല കാമങ്ങളും പ്രാപിച്ചവനാകയാല്‍ നിര്‍വ്വേദം ഇല്ലാത്തവന്‍

436. സ്ഥവിഷ്ഠഃ  -   വിരാഡ് രൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍

437. അഭൂഃ  -   ജന്മമില്ലാത്തവന്‍

438. ധര്‍മ്മയൂപഃ  -   യുപദാരുവില്‍ പശുബന്ധിക്കപ്പെടുന്നതുപോലെ ആരാധനാരൂപങ്ങളായ ധര്‍മ്മങ്ങള്‍ ആരില്‍ ബന്ധിക്കപ്പെടുന്നുവോ അവന്‍

439. മഹാമഖഃ  -   യാതൊരാളില്‍ സമര്‍പ്പിക്കപ്പെട്ട യാഗങ്ങള്‍ നിര്‍വ്വാണരൂപമായ ഫലത്തെ പ്രധാനം ചെയ്തുകൊണ്ട് മഹത്തുക്കളായിത്തീരുന്നുവോ അവന്‍

440. നക്ഷത്രനേമിഃ  -   ശിശുമാരചക്രത്തിന്‍റെ മദ്ധ്യത്തില്‍ ജ്യോതിശ്ചക്രമാകുന്ന നേമി (കേന്ദ്രം) എന്നപോലെ പ്രവര്‍ത്തിക്കുന്നവന്‍

441. നക്ഷത്രീ   -   ചന്ദ്രസ്വരൂപന്‍

442. ക്ഷമഃ  -   എല്ലാ കാര്യങ്ങളിലും സമര്‍ത്ഥന്‍

443. ക്ഷാമഃ  -   എല്ലാ വികാരങ്ങളിലും ക്ഷയിച്ചുപോയശേഷം ആത്മഭാവത്തോടെ സ്ഥിതിചെയ്യുന്നവന്‍

444. സമീഹനഃ  -   സ‍ൃഷ്ടിമുതലായവയ്ക്ക് ഈഹ (ചേഷ്ടയെ) ചെയ്യുന്നവന്‍

445. യജ്ഞഃ  -   സര്‍വ്വജ്ഞസ്വരൂപന്‍. യജ്ഞത്തില്‍ സര്‍വ്വദേവന്മാരെയും സന്തോഷിപ്പിക്കുന്നവന്‍

446. ഇജ്യഃ  -   യജിപ്പിക്കുന്നവന്‍

447. മഹേജ്യഃ  -   യജിക്കപ്പെടേണ്ടവരായ എല്ലാദേവതകളിലും വെച്ച് ക്ഷേമരൂപമായ ഫലത്തെ പ്രധാനം ചെയ്യുന്നവന്‍

448. ക്രതുഃ  -   യൂപസഹിതമായ യജ്ഞത്തിന്‍റെ രൂപമുള്ളവന്‍

449. സത്രം   -   വിധിരൂപമായ ധര്‍മ്മത്തെ പ്രാപിക്കുന്നവന്‍. കാര്യരൂപമായ സത്തില്‍ നിന്ന് രക്ഷിക്കുന്നവന്‍

450. സതാംഗതിഃ  -   സജ്ജനങ്ങള്‍ക്ക് ഏകഗതിയായിരിക്കുന്നവന്‍

451. സര്‍വ്വദര്‍ശീ  -   എല്ലാ ജീവജാലങ്ങളുടേയും എല്ലാ കര്‍മ്മാകര്‍മ്മങ്ങളേയും ദര്‍ശിക്കുന്നവന്‍

452. വിമുക്താത്മാ   -   വിമുക്തമായിരിക്കുന്ന ആത്മാവുള്ളവന്‍. വിമുക്തനും ആത്മാവും ആയിരിക്കുന്നവന്‍

453. സര്‍വ്വജ്ഞഃ  -   സര്‍വ്വനും ജ്ഞാതാവും ആയിരിക്കുന്നവന്‍

454. ജ്ഞാനമുത്തമം  -   സര്‍വ്വോത്തമവും നിത്യശുദ്ധവും ദേശകാലവസ്തുക്കളാല്‍ അപരിച്ഛിന്നവും സര്‍വ്വസാധകവുമായ ജ്ഞാനം

455.സുവ്രതഃ  -   ശോഭനമായ വ്രതത്തോടുകൂടിയവന്‍

456.സുമുഖഃ  -   ശോഭനമായ മുഖത്തോടുകൂടിയവന്‍

457.സൂക്ഷ്മഃ  -   ശബ്ദാദി സ്ഥൂലകാരണങ്ങളോടു കൂടാത്തവന്‍

458.സുഘോഷഃ  -   വേദസ്വരൂപവും ശോഭനവുമായ ഘോഷമുള്ളവന്‍. മേഘത്തെപ്പോലെ ഗംഭീരമായ ഘോഷം (ശബ്ദം) ഉള്ളവന്‍

459.സുഖദഃ  -   സദാചാരത്തോടുകൂടിയവര്‍ക്ക് സുഖം, ദാനം എന്നിവ ചെയ്യുന്നവന്‍

460.സുഹ‍ൃത്  -   പ്രത്യുപകാരം പ്രതീക്ഷിക്കാതെ ഉപകാരം ചെയ്യുന്നവന്‍

461.മനോഹരഃ  -   നിരതിശയമായ ആനന്ദസ്വരൂപം കൊണ്ട് മനസ്സിനെ ഹരിക്കുന്നവന്‍

462.ജിതക്രോധഃ  -   ക്രോധത്തെ ജയിച്ചവന്‍

463.വീരബാഹുഃ  -   വിക്രമമുള്ള ബാഹുക്കളുള്ളവന്‍

464.വിദാരണഃ  -   അധാര്‍മ്മികരെ വിദാരണം ചെയ്യുന്നവന്‍

465.സ്വാപനഃ  -   മായകൊണ്ട് ജീവികളെ ഉറക്കുന്നവന്‍

466.സ്വവശഃ  -   ജഗത്തിന്‍റെ സ‍ൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ഹേതുഭൂതനാകയാല്‍ സ്വതന്ത്രനായവന്‍

467.വ്യാപീ  -   ആകാശത്തെപ്പോലെ സര്‍വ്വഗന്‍

468.നൈകാത്മാ  -   നാനാരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍

469.നൈകകര്‍മ്മക‍ൃത്  -   ജഗത്തിന്‍റെ സ‍ൃഷ്ടിസ്ഥിതി സംഹാരാദി നാനാകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍

470.വത്സരഃ  -   സകലത്തിന്‍റേയും വാസസ്ഥാനമായവന്‍

471.വത്സലഃ  -   ഭക്തിവാത്സല്യമുള്ളവന്‍

472.വത്സീവത്സന്മാരെ (സകലപ്രജകളേയും) പാലിക്കുന്നവന്‍

473.രത്നഗര്‍ഭഃ  -   രത്നങ്ങള്‍ അന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രത്തിന്‍റെ രൂപമുള്ളവന്‍

474.ധനേശ്വരഃ  -   ധനങ്ങളുടെയെല്ലാം ഈശ്വരന്‍

475.ധര്‍മ്മഗുപ്  -   ധര്‍മ്മത്തെ രക്ഷിക്കുന്നവന്‍

476.ധര്‍മ്മക‍ൃത്  -   ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടി ധര്‍മ്മത്തെ അനുഷ്ഠിക്കുന്നവന്‍

477.ധര്‍മ്മീ  -   ധര്‍മ്മങ്ങളെ ധരിക്കുന്നവന്‍

478.സത്  -   സത്യസ്വരൂപമായ പരബ്രഹ്മം

479.അസത്  -   പ്രപഞ്ച സ്വരൂപമാകയാല്‍ പരബ്രഹ്മസ്വരൂപത്തിലല്ലാത്തവന്‍

480.ക്ഷരം  -   സകലഭൂതസ്വരൂപന്‍

481.അക്ഷരം  -   കൂടസ്ഥസ്വരൂപന്‍

482.അവിജ്ഞാതാ  -   വികല്പ വിജ്ഞാനങ്ങള്‍കൊണ്ട് മൂടപ്പെട്ട ജീവനാണ് വിജ്ഞാതാവ്. അതില്‍ നിന്നും വിലക്ഷണനായവന്‍

483.സഹസ്രാംശുഃ  -   അനേകം രശ്മികളോടുകൂടിയവന്‍

484.വിധാതാ  -   സകലഭൂതങ്ങളേയും ധരിക്കുന്ന അനന്തനേയും ദിഗ്ഗജങ്ങളേയും പര്‍വ്വതങ്ങളേയും ധരിക്കുന്നവന്‍

485.ക‍ൃതലക്ഷണഃ  -   നിത്യസിദ്ധമായ ചൈതന്യസ്വരൂപത്തോടു കൂടിയവന്‍

486.ഗഭസ്തിനേമിഃ  -   രശ്മിസമൂഹത്തിന്‍റെ നടുവില്‍ സൂര്യസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍

487.സത്ത്വസ്ഥഃ  -   സത്ത്വഗുണത്തില്‍ സ്ഥിതിചെയ്യുന്നവന്‍. എല്ലാ സത്ത്വങ്ങളിലും (പ്രാണജാലങ്ങളിലും) സ്ഥിതിചെയ്യുന്നവന്‍

488.സിംഹഃ  -   സിഹത്തെപ്പോലെ പരാക്രമശാലി. നരസിംഹസ്വരൂപന്‍

489.ഭൂതമഹേശ്വരഃ  -   ഭൂതങ്ങളുടെ മഹാനായ ഈശ്വരന്‍. ഭൂതരൂപത്തില്‍ സ്ഥിതിചെയ്യുന്ന മഹാനായ ഈശ്വരന്‍

490.ആദിദേവഃ  -   സര്‍വ്വഭൂതങ്ങളേയും ആദാനം (സ്വീകാരം) ചെയ്യുന്നവനും ദേവനുമായവന്‍

491.മഹാദേവഃ  -   സകലഭാവങ്ങളേയും വിട്ട് മഹത്തായ ആത്മജ്ഞാനം കൊണ്ട് മഹിമാന്വിതനായ ദേവന്‍

492.ദേവേശഃദേവന്മാരുടെ ഈശ്വരന്‍  -   493.ദേവഭ‍ൃത്ഗുരുഃദേവന്മാരെ പാലിക്കുന്ന ഇന്ദ്രനെയും ശാസിക്കുന്നവന്‍

494.ഉത്തരഃ  -   സംസാരബന്ധത്തില്‍ നിന്ന് മുക്തനായവന്‍, സര്‍വ്വശ്രേഷ്ഠന്‍

495.ഗോപതി  -   ഗോക്കളുടെ പാലനം ചെയ്യുന്നവന്‍, ഭൂമിയുടെ നാഥന്‍

496.ഗോപ്താ  -   സകലചരാചരങ്ങളേയും പാലിക്കുന്നവന്‍

497.ജ്ഞാനഗമ്യഃ  -   ജ്ഞാനംകൊണ്ട് അറിയപ്പെടുന്നവന്‍

498.പുരാതനഃ  -   കാലത്താല്‍ അപരിഛിന്നന്‍. എല്ലാറ്റിനും മുമ്പ് സ്ഥിതി ചെയ്യുന്നവന്‍

499.ശരീരഭൂതഭ‍ൃത്  -   ശരീരങ്ങളെ സ‍ൃഷ്ടിക്കുന്ന പഞ്ചഭൂതങ്ങളെ ഭരിക്കുന്നവന്‍

500.ഭോക്താ  -   പാലനം ചെയ്യുന്നവന്‍. നിരതിശയമായ ആനന്തസമൂഹത്തെ അനുഭവിക്കുന്നവന്‍

501.കപീന്ദ്രഃ  -   കപി (വരാഹരൂപി)യും ഇന്ദ്രനും ആയവന്‍. കപികളുടെ സ്വാമിയായ ശ്രീരാമസ്വരൂപന്‍

502.ഭൂരിദക്ഷിണഃ  -   ധര്‍മ്മമര്യാദയെ കാണിച്ചുകൊണ്ടു യജ്ഞത്തെ അനുഷ്ഠിക്കുമ്പോള്‍ അസംഖ്യം ദക്ഷിണകളോടുകൂടിയവന്‍

503.സോമപഃ  -   എല്ലാ യാഗങ്ങളിലും യഷ്ടവ്യദേവതയായി സോമപാനം ചെയ്യുന്നവന്‍

504.അമ‍ൃതപഃ  -   തന്‍റെ ആത്മരൂപമായ അമ‍ൃതരസം പാനം ചെയ്യുന്നവന്‍. അമ‍ൃതത്തെ ദേവന്മാരെക്കൊണ്ടു പാനം ചെയ്യിക്കുകയും സ്വയം പാനം ചെയ്യുകയും ചെയ്തവന്‍

505.സോമഃ  -   ചന്ദ്രസ്വരൂപന്‍. ഉമയോടുകൂടിയ ശിവന്‍റെ സ്വരൂപത്തിലുള്ളവന്‍

506.പുരുജിത്  -   അനേകം പേരെ ജയിക്കുന്നവന്‍

507.പുരുസത്തമഃ  -   പുരു (വിശ്വരൂപന്‍)വും സത്തമനും (ഉല്‍ക‍ൃഷ്ടനും) ആയവന്‍

508.വിനയഃ  -   ദുഷ്ടന്മാര്‍ക്ക് വിനയത്തെ (ദണ്ഡത്തെ) നല്‍കുന്നവന്‍

509.ജയഃ  -   സകല ഭൂതജാലങ്ങളേയും ജയിക്കുന്നവന്‍

510.സത്യസന്ധഃ  -   സത്യം സന്ധ (സങ്കല്പം) ആയിരിക്കുന്നവന്‍

511.ദാശാര്‍ഹഃ  -   ദാശത്തെ (ദാനത്തെ) അര്‍ഹിക്കുന്നവന്‍. ദാശാര്‍ഹന്‍റെ വംശത്തില്‍ (ശ്രീക‍ൃഷ്ണനായി) ജനിച്ചവന്‍

512.സാത്വതാം പതിഃ  -   സാത്വതം എന്ന തന്ത്രം ചെയ്യുന്നവരുടെ പതി. സാത്വതവംശത്തില്‍ പിറന്ന യാദവന്മാരുടെ പതി

513.ജീവഃ  -   ക്ഷേത്രജ്ഞന്‍റെ രൂപത്തില്‍ പ്രാണികളെ ധരിക്കുന്നവന്‍

514.വിനയിതാസാക്ഷീ  -   വിനയത്വത്തെ സാക്ഷാത്കരിച്ചവന്‍. ആത്മാവില്‍ നിന്ന് അന്യമായ വസ്തുക്കളെ ദര്‍ശിക്കാത്തവന്‍

515.മുകുന്ദഃ  -   മുക്തിയെ ദാനം ചെയ്യുന്നവന്‍

516.അമിതവിക്രമഃ  -   അമിതങ്ങളായ (അപരിച്ഛിന്നങ്ങളായ) മുന്ന് വിക്രമങ്ങള്‍ (പാദവിന്യാസങ്ങള്‍) ചെയ്തവന്‍. അതുല്യമായ വിക്രമത്തോടുകൂടിയവന്‍

517.അംഭോനിധിഃ  -   അംഭസ്സുകള്‍ (ദേവാദികള്‍)ക്ക് ഇരിപ്പിടമായവന്‍. സമുദ്രസ്വരൂപമായവന്‍

518.അനന്താത്മാ  -   ദേശകാല വസ്തുക്കളെക്കൊണ്ടും അപരിച്ഛിന്നന്‍

519.മഹോദധിശയഃ  -   പ്രളയകാലത്തില്‍ ജഗത്ത് മുഴുവനും മഹോദധിയാക്കി അതില്‍ ശയിക്കുന്നവന്‍

520.അന്തകഃ  -   ഭൂതങ്ങളുടെ അന്തത്തെ ചെയ്യുന്നവന്‍

521.അജഃ  -   വിഷ്ണുവില്‍ നിന്ന് ജനിച്ച കാമദേവന്‍റെ സ്വരൂപത്തിലുള്ളവന്‍

522.മഹാര്‍ഹഃ  -   മരത്തെ (പൂജയെ) അര്‍ഹിക്കുന്നവന്‍

523.സ്വഭാവ്യഃ  -   നിത്യസിദ്ധനാകയാല്‍ സ്വാഭാവികമായി തന്‍റെ ഉത്ഭവമില്ലാത്തവന്‍

524.ജിതാമിത്രഃ  -   രാഗദ്വേഷാദിയായ ആന്തരിക ശത്രുക്കളേയും രാവണകുംഭകര്‍ണ്ണാദി ബാഹ്യശത്രുക്കളേയും ജയിച്ചവന്‍

525.പ്രമോദനഃ  -   തന്‍റെ ആത്മരൂമമായ അമ‍ൃതരസത്തെ ആസ്വദിക്കുന്നതിനാല്‍ എപ്പോഴും പ്രമുദിതനായിരിക്കുന്നവന്‍. ധ്യാനിക്കുന്നവരെ പ്രമുദിതനാക്കുന്നവന്‍

526.ആനന്ദഃ  -   ആനന്ദമയമായ സ്വരൂപമുള്ളവന്‍

527.നന്ദനഃ  -   ആനന്ദിപ്പിക്കുന്നവന്‍

528.നന്ദഃ  -   സകലവിധമായ സിദ്ധികളോടും കൂടിയവന്‍ (അനന്ദഃ എന്ന് പദച്ഛേദം ചെയ്താല്‍ വിഷയജന്യമായ സുഖമില്ലാത്തവന്‍ എന്ന് അര്‍ത്ഥം)

529.സത്യധര്‍മ്മാ  -   സത്യങ്ങളായ ജ്ഞാനം മുതലായ ധര്‍മ്മങ്ങളോടുകൂടിയവന്‍

530.ത്രിവിക്രമഃ  -   മൂന്നുലോകങ്ങളിലുും വ്യാപ്തമായ വിക്രമ (പദവിന്യാസങ്ങള്‍) ങ്ങളോടുകൂടിയവന്‍.

531.മഹര്‍ഷിഃ കപിലാചാര്യഃ  -   മഹര്‍ഷിയായും ആചാര്യനുമായിരിക്കുന്ന കപിലമൂര്‍ത്തി സ്വരൂപത്തിലുള്ളവന്‍

532.ക‍ൃതജ്ഞഃ  -   കാര്യരൂപമായ ജഗത്തും ആത്മാവും ആയിരിക്കുന്നവന്‍

533.മേദിനീപതിഃ  -   ഭൂമിയുടെ പതി

534.ത്രിപദഃ  -   മൂന്നുപദങ്ങള്‍ ഉള്ളവന്‍ (മൂന്നു പദങ്ങളെക്കൊണ്ടും ലോകങ്ങള്‍ അളന്നവന്‍)

535.ത്രിദശാദ്ധ്യക്ഷഃ  -   ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെ മൂന്നു ദശകങ്ങളുടെ സാക്ഷി

536.മഹാശ‍ൃംഗഃ  -   മഹാശ‍ൃംഗമുള്ള മത്സ്യരൂപം ധരിച്ചവന്‍

537.ക‍ൃതാന്തക‍ൃത്  -   കാര്യരൂപമായ ജഗത്തിന്‍റെ അന്തത്തെ ചെയ്യുന്നവന്‍. ക‍ൃതാന്തമായ മ‍ൃത്യുവിനെ ക‍ൃന്തനം ചെയ്യുന്നവന്‍

538.മഹാവരാഹഃ  -   മഹത്തായ വരാഹസ്വരൂപമെടുത്തവന്‍

539.ഗോവിന്ദഃ  -   ഗോ (വേദാന്തവാക്യങ്ങളെ) ക്കളെക്കൊണ്ട് അറിയപ്പെടുന്നവന്‍

540.സുഷേണഃ  -   പാര്‍ഷദരൂപമായ സായുധസേനയോടുകൂടിയവന്‍

541.കനകാംഗദീ  -   കനകനിര്‍മ്മിതമായ തോള്‍ വളകളുള്ളവന്‍

542.ഗുഹ്യഃ  -   രഹസ്യമായ ഉപനിഷത് വിദ്യകൊണ്ടു അറിയപ്പെടുന്നവന്‍. ഹ‍ൃദയകോശമാകുന്ന ഗുഹയില്‍ ഇരിക്കുന്നവന്‍

543.ഗഭീരഃ  -   ജ്ഞാനം, ഐശ്വര്യം, ബലം, വീര്യം എന്നിവയാല്‍ ഗംഭീരനായവന്‍

544.ഗഹനഃ  -   പ്രയാസപ്പെട്ടുമാത്രം പ്രവേശിക്കത്തക്കവന്‍. ജാഗ്രത്ത് തുടങ്ങിയ മൂന്ന് അവസ്ഥകളുടെ ഭാവാഭാവങ്ങളുടെ സാക്ഷി

545.ഗുപ്തഃ  -   വാക്ക്, മനസ്സ് മുതലായവയ്ക്ക് വിഷയമല്ലാത്തവന്‍

546.ചക്രഗദാധരഃ  -   മനസ്തത്ത്വരൂപമായ ചക്രവും ബുദ്ധിതത്ത്വരൂപമായ ഗദയും ധരിച്ചവന്‍

547.വേധാഃ  -   വിധാനം ചെയ്യുന്നവന്‍ (വിധാനം എന്നാല്‍ രചന, പ്രപഞ്ചസ‍ൃഷ്ടി)

548.സ്വാംഗഃ  -   കാര്യങ്ങള്‍ ചെയ്യുന്നതില്‍ സ്വയം അംഗം ആയവന്‍

549.അജിതഃ  -   ആരാലും ജയിക്കാന്‍ കഴിയാത്തവന്‍

550.ക‍ൃഷ്ണഃ  -   ക‍ൃഷ്ണദ്വൈപായന രൂപമെടുത്തവന്‍

551.ദ‍ൃഢഃ  -   സ്വരൂപ സാമര്‍ത്ഥ്യാദികള്‍ക്ക് ഒരിക്കലും കുറവില്ലാത്തവന്‍

552.സങ്കര്‍ഷണോച്യുതഃ  -   സംഹാരസമയത്ത് ഒരുമിച്ച് എല്ലാ പ്രജകളേയും ആകര്‍ഷിക്കുന്നവനും സ്വരൂപത്തില്‍ നിന്ന് പതിതനാകാത്തവനും

553.വരുണഃ   -   തന്‍റെ രശ്മികളെ സംവരണം ചെയ്യുന്നവനെ

554.വാരുണഃ   -   വരുണന്‍റെ പുത്രന്മാരായ വസിഷ്ഠനോ അഗസ്ത്യനോ ആയിരിക്കുന്നവന്‍

555.വ‍ൃക്ഷഃ   -   വ‍ൃക്ഷത്തെപ്പോലെ ഇളകാതെ നില്‍ക്കുന്നവന്‍

556.പുഷ്കരാക്ഷ  -   ഹ‍ൃദയമാകുന്ന പുഷ്കരത്തില്‍ (താമര) ചിത്സ്വരൂപം കൊണ്ട് പ്രകാശിക്കുന്നവന്‍ (താമരപ്പൂ പോലെയുള്ള അക്ഷികളുള്ളവന്‍)

557.മഹാമനഃ  -   സ‍ൃഷ്ടി സ്ഥിതി സംഹാരാദികള്‍ മനസ്സുകൊണ്ട് ചെയ്യുന്നവന്‍

558.ഭഗവാന്‍  -   ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ 6 ഭഗങ്ങളോടുകൂടിയവന്‍

559.ഭഗഹാ  -   സംഹാരകാലത്ത് ഐശ്വര്യം മുതലായവയെ ഹനിക്കുന്നവന്‍

560.ആനന്ദീ  -   സുഖസ്വരൂപന്‍, സമ്പല്‍ സമ‍ൃദ്ധന്‍

561.വനമാലീ  -   പഞ്ചഭൂത തന്മാത്രകളാകുന്ന വൈജയന്തി എന്ന മാലയെ ധരിക്കുന്നവന്‍

562.ഹലായുധഃ  -   ഹലം ആയുധമായിട്ടുള്ള ബലഭദ്ര സ്വരൂപന്‍

563.ആദിത്യഃ  -   അദിതിയുടെ പുത്രനായ വാമനനായി ജനിച്ചവന്‍

564.ജ്യോതിരാദിത്യഃ  -   സൂര്യമണ്ഡലത്തിലെ ജ്യോതിസ്സില്‍ സ്ഥിതിചെയ്യുന്നവന്‍

565.സഹിഷ്ണുഃ  -   ശീതോഷ്ണാദി ദ്വന്ദ്വങ്ങളെ സഹിക്കുന്നവന്‍

566.ഗതിസത്തമഃ  -   ഗതിയും സര്‍വ്വശ്രേഷ്ഠനുമായിട്ടുള്ളവന്‍

567.സുധന്വാ  -   ശോഭനവും ഇന്ദ്രിയാദിമയവുമായ ശാര്‍ങ്ഗമെന്ന ധനുസ്സ് ഉള്ളവന്‍

568.ഖണ്ഡപരശുഃ  -   ശത്രുക്കളെ ഖണ്ഡനം ചെയ്യുന്ന പരശു ആയുധമായിട്ടുള്ള പരശുരാമസ്വരൂപന്‍

569.ദാരുണഃ  -   ദുര്‍മാര്‍ഗ്ഗികള്‍ക്ക് കഠോരനായിരിക്കുന്നവന്‍

570.ദ്രവിണപ്രദഃ  -   ഭക്തന്മാര്‍ക്ക് വാഞ്ഛിതമായ ധനം പ്രധാനം ചെയ്യുന്നവന്‍

571.ദിവഃസ്പ‍ൃക്  -   ദ്രോവിനെ (സ്വര്‍ഗ്ഗത്തെ) സ്പര്‍ശിക്കുന്നവന്‍

572.സര്‍വ്വദ‍ൃഗ് വ്യാസഃ  -   സമ്പൂര്‍ണ്ണ ജ്ഞാനത്തിന്‍റെ വ്യാസം (വിസ്താരം) ചെയ്യുന്നവന്‍, എല്ലാവരുടേയും ദ‍ൃഷ്ടിയും വേദവ്യാസസ്വരൂപിയുമായവന്‍ (വേദങ്ങളെ ഋക്, യജുസ്, സാമം, അഥര്‍വ്വം എന്നിങ്ങനെ നാലാക്കിയും പിന്നീട് ശാഖാഭേദം കൊണ്ട് അവയെ ക്രമത്തില്‍ ഇരുപത്തിനാല്, നൂറ്റിയൊന്ന്, ആയിരം, ഒമ്പത് എന്നിങ്ങനെയും വിഭജിച്ചത് വേദവ്യാസന്‍)

573.വാചസ്പതിരയോനിജഃ  -   വിദ്യയുടെ പതിയും അമ്മയില്‍ നിന്ന് ജന്മം സ്വീകരിക്കാത്തവനും ആയവന്‍

574.ത്രിസാമാ  -   ദേവവ്രതം എന്നുപേരുള്ള മൂന്നുനാമങ്ങള്‍ വഴിയായി സാമഗാനം ചെയ്യുന്നവരാല്‍ സ്തുതിക്കപ്പെടുന്നവന്‍

575.സാമഗഃ  -   സാമഗാനം ചെയ്യുന്നവന്‍

576.സാമ  -   സാമവേദസ്വരൂപമായവന്‍

577.നിര്‍വ്വാണം  -   സകലദുഃഖങ്ങളൊടുങ്ങിയതും പരമാനന്ദസ്വരൂപവുമായവന്‍

578.ഭേഷജം   -   സംസാരരോഗത്തിന്‍ ഔഷധമായവന്‍

579.ഭിഷക്  -   സംസാരരൂപമായ രോഗത്തില്‍ നിന്ന് വിമുക്തിക്കുള്ള പരാവിദ്യ ഉപദേശിച്ചവന്‍

580.സന്ന്യാസക‍ൃത്  -   മോക്ഷത്തിനു വേണ്ടി നാലാമത്തെ ആശ്രമമായ സന്ന്യാസത്തെ ഏര്‍പ്പെടുത്തിയവന്‍

581.ശമഃ  -   എല്ലാ പ്രാണികളേയും ശമിപ്പിക്കുന്നവന്‍

582.ശാന്തഃ  -   വിഷയസുഖങ്ങളില്‍ അനാസക്തന്‍

583.നിഷ്ഠാ  -   പ്രളയകാലത്തില്‍ എല്ലാ പ്രാണികളും ആരില്‍ സ്ഥിതി ചെയ്യുന്നുവോ അവന്‍

584.ശാന്തിഃ  -   സമ്പൂര്‍ണ്ണമായ അവിദ്യയുടെ നിവ‍ൃത്തിയായ ബ്രഹ്മസ്വരൂപന്‍

585.പരായണം  -   പുനരാവ‍ൃത്തിയുടെ ശങ്കയില്ലാത്ത പരമമായ അയനം (സ്ഥാനം). പരമമായ അയനത്തോടുകൂടിയവന്‍

586.ശുഭാംഗഃ  -   സുന്ദരമായ ശരീരത്തെ ധരിക്കുന്നവന്‍

587.ശാന്തിദഃ  -   രാഗദ്വേഷാദികളില്‍ നിന്ന് വിമുക്തി നേടുക എന്ന ശാന്തിയെ ദാനം ചെയ്യുന്നവന്‍

588.സ്രഷ്ടാ  -   എല്ലാ പ്രാണികളുടേയും സ‍ൃഷ്ടികര്‍ത്താവ്

589.കുമുദഃ  -   ഭൂമിയില്‍ മോദിക്കുന്നവന്‍

590.കുവലേശയഃ  -   കുവലത്തില്‍ (ജലത്തില്‍) ശയിക്കുന്നവന്‍. കുവല (സര്‍പ്പത്തിന്‍റെ ഉദരം) ത്തില്‍ ശയിക്കുന്നവന്‍

591.ഗോഹിതഃ  -   ഗോക്കളുടെ ഹിതകാരിയായവന്‍

592.ഗോപതിഃ  -   ഭൂമിയുടെ പതി

593.ഗോപ്താ  -   ജഗത്തിന്‍റെ രക്ഷകന്‍. മയകൊണ്ടു തന്നത്താന്‍ ആവരണം ചെയ്യപ്പെട്ടവന്‍

594.വ‍ൃഷഭാക്ഷഃ  -   സകലകാമങ്ങളേയും വര്‍ഷിക്കുന്ന അക്ഷികളോടുകൂടിയവന്‍

595.വ‍ൃഷപ്രിയഃ  -   വ‍ൃഷം (ധര്‍മ്മം) പ്രിയമായിരിക്കുന്നവന്‍

596.അനിവര്‍ത്തീ  -   ദേവാസുര യുദ്ധത്തില്‍നിന്ന് പിന്‍മാറാതിരിക്കുന്നവന്‍. ധര്‍മ്മത്തില്‍ നിന്ന് വിമുഖനാവാത്തവന്‍

597.നിവ‍ൃത്താത്മാ  -   വിഷയങ്ങളില്‍ നിന്ന് നിവ‍ൃത്തമായ ആത്മാവുള്ളവന്‍

598.സംക്ഷേപ്താ  -   വിസ്ത‍ൃതമായ ജഗത്തിനെ സംക്ഷിപ്തരൂപത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നവന്‍

599.ക്ഷേമക‍ൃത്  -   തന്നെ പ്രാപിക്കുന്ന വസ്തുവിന്ന് ക്ഷേമം അതായത് രക്ഷ നല്‍കുന്നവന്‍

600.ശിവഃ  -   തന്‍റെ നാമസ്മരണം കൊണ്ടുതന്നെ എല്ലാവരേയും പരിശുദ്ധരാക്കിച്ചെയ്യുന്നവന്‍

601.ശ്രീവത്സവക്ഷാഃ  -   ശ്രീവത്സം എന്ന അടയാളമുള്ള വക്ഷസ്സോടുകൂടിയവന്‍

602.ശ്രീവാസാഃ  -   ഒരിക്കലും മാറാതെ, വക്ഷസ്സില്‍ ശ്രീ വസിക്കുന്നവന്‍

603.ശ്രീപതിഃ  -   ശ്രീയുടെ പതിയായിരിക്കുന്നവന്‍

604.ശ്രീമതാംവരഃ  -   ശ്രീമാന്മാരില്‍ വെച്ച് പ്രധാനിയായവന്‍

605.ശ്രീദഃ  -   ഭക്തന്മാര്‍ക്ക് ശ്രീയെ ദാനം ചെയ്യുന്നവന്‍

606.ശ്രീശഃ  -   ശ്രീയുടെ ഈശനായവന്‍

607.ശ്രീനിവാസഃ  -   ശ്രീമാന്മാരില്‍ നിത്യവും നിവസിക്കുന്നവന്‍

608.ശ്രീനിധിഃ  -   സകല ശ്രീകളും നിധാനം ചെയ്തിരിക്കപ്പെട്ടവന്‍ (നിധാനം എന്നാല്‍ സൂക്ഷിച്ചുവയ്പ്പ് എന്നര്‍ത്ഥം)

609.ശ്രീവിഭാവനഃ  -   എല്ലാ പ്രാണികള്‍ക്കും അവരുടെ കര്‍മ്മാനുസാരിയായ ഐശ്വര്യത്തെ ദാനം ചെയ്യുന്നവന്‍

610.ശ്രീധരഃ  -   എല്ലാ പ്രാണികളുടേയും മാതാവായ ശ്രീയെ മാറിടത്തില്‍ ധരിച്ചിരിക്കുന്നവന്‍

611.ശ്രീകരഃ  -   ഭക്തന്മാരെ ശ്രീയോടുകൂടിയവരാക്കി ചെയ്യുന്നവന്‍

612.ശ്രേയഃ  -   ഒരിക്കലും നശിക്കാത്ത സുഖത്തെ പ്രാപിക്കലായ ശ്രേയസ്സിന്‍റെ രൂപമായിരിക്കുന്നവന്‍

613.ശ്രീമാന്‍  -   ശ്രീകള്‍ ആരില്‍ ഉണ്ടോ അവന്‍

614.ലോകത്രയാശ്രയഃമൂന്നുലോകങ്ങളുടേയും ആശ്രയമായിട്ടുള്ളവന്‍  -   615.സ്വക്ഷഃ

സുന്ദരങ്ങളായ അക്ഷികളോടുകൂടിയവന്‍  -   616.സ്വംഗഃ

സുന്ദരങ്ങളായ അംഗങ്ങളോടുകൂടിയവന്‍  -   617.ശതാനന്ദഃ

ഏകനും പരമാനന്ദസ്വരൂപനുമാണെങ്കിലും (ഉപാദിഭേദംകൊണ്ട്) അനേകം പ്രകാരത്തിലായിരിക്കുന്നവന്‍  -   618.നന്ദിഃ

പരമാനന്ദസ്വരൂപന്‍  -   619.ജ്യോതിര്‍ഗണേശ്വരഃ

ജ്യോതിര്‍ഗണങ്ങളുടെ (നക്ഷത്രപങ്തിയുടെ) ഈശ്വരന്‍  -   620.വിജിതാത്മാ

ആത്മാവിനെ ജയിച്ചിട്ടുള്ളവന്‍  -   621.അവിധേയാത്മാ

ആരാലും വിധേയം ചെയ്യപ്പെടുവാന്‍ കഴിയാത്ത സ്വരൂപത്തോടുകൂടിയവന്‍  -   622.സത്കീര്‍ത്തിഃ

സത്യമായ കീര്‍ത്തിയോടുകൂടിയവന്‍  -   623.ഛിന്നസംശയഃഎല്ലാ വസ്തുക്കളേയും സാക്ഷാത്കരിക്കുന്നതിനാല്‍ സംശയലേശമില്ലാത്തവന്‍

624.ഉദീര്‍ണ്ണഃ  -   എല്ലാ പ്രാണികളിലും വെച്ച് ഉല്‍ക‍ൃഷ്ടനായവന്‍

625.സര്‍വ്വതശ്ചക്ഷുഃ  -   തന്‍റെ ചൈതന്യസ്വരൂപം കൊണ്ട് എല്ലാ ഭാഗത്തുമുള്ള എല്ലാ വസ്തുക്കളേയും കാണുന്നവന്‍

626.അനീശഃ  -   ഈശനായി ഒരുവനുമില്ലാത്തവന്‍

627.ശാശ്വതസ്ഥിരഃ  -   നിത്യനാണെങ്കിലും ഒരിക്കലും വികാരത്തെ പ്രാപിക്കാത്തവന്‍

628.ഭൂശയഃ  -   ലങ്കയിലേക്കുള്ള മാര്‍ഗ്ഗാന്വേഷണവേളയില്‍ ഭൂമിയില്‍ ശയിച്ചവന്‍

629.ഭൂഷണഃ  -   അവതാരങ്ങളെക്കൊണ്ട് ഭൂമിയെ ഭൂഷിപ്പിക്കുന്നവന്‍ (അലങ്കരിപ്പിക്കുന്നവന്‍)

630.ഭൂതിഃ  -   സകല വിഭൂതികള്‍ക്കും കാരണമായവന്‍

631.വിശോകഃ  -   പരമാനന്ദസ്വരൂപനാകയാല്‍ ശോകം ഇല്ലാത്തവന്‍

632.ശോകനാശനഃ  -   സ്മരണകൊണ്ടുമാത്രം തന്നെ ഭക്തന്മാരുടെ ശോകത്തെ നശിപ്പിക്കുന്നവന്‍

633.അര്‍ച്ചിഷ്മാന്‍  -   ആരുടെ അര്‍ച്ചിസ്സു (രശ്മി)കളെക്കൊണ്ട് സൂര്യചന്ദ്രന്മാര്‍ അര്‍ച്ചിസ്സുകളാകുന്നുവോ അവന്‍

634.അര്‍ച്ചിതഃ  -   എല്ലാ ലോകങ്ങളാലും പൂജിക്കപ്പെടുന്നവരായ ബ്രഹ്മാദികളാല്‍ അര്‍ച്ചിക്കപ്പെടുന്നവന്‍

635.കുംഭഃ  -   കുംഭം പോലെ എല്ലാ വസ്തുക്കളും സ്ഥിതി ചെയ്യുന്നവന്‍

636.വിശുദ്ധാത്മാ  -   സ്ത്വരജസ്തമോഗുണങ്ങള്‍ക്കും അതീതനായവന്‍

637.വിശോധനഃ  -   സ്മരണകൊണ്ടുമാത്രം സകല പാപങ്ങളേയും നശിപ്പിക്കുന്നവന്‍

638.അനിരുദ്ധഃ  -   ശത്രുക്കളാല്‍ ഒരിക്കലും ജയിക്കപ്പെടാത്തവന്‍, അനിരുദ്ധസ്വരൂപമെടുത്തവന്‍

639.അപ്രതിരഥഃ  -   പ്രതിപക്ഷന്‍ (വിരുദ്ധപക്ഷന്‍) ആയി ആരും ഇല്ലാത്തവന്‍

640.പ്രദ്യുമ്നഃ  -   പ്രക‍ൃഷ്ടമായ (ശ്രേഷ്ഠമായ) ദ്യുമ്ന (ധന) ത്തോടുകൂടിയവന്‍, പ്രദ്യുമ്നനായി അവതരിച്ചവന്‍

641.അമിതവിക്രമഃ  -   അപരിമിതമായ വിക്രമത്തോടുകൂടിയവന്‍

642.കാലനേമിനിഹാ  -   കാലനേമി എന്ന അസുരനെ കൊന്നവന്‍

643.വീരഃ  -   ശൂരന്‍

644.ശൗരിഃ  -   ശൂരകുലത്തില്‍ ജനിച്ചവന്‍

645.ശൂരജനേശ്വരഃ  -   ശൗര്യത്തിന്‍റെ ആധിക്യത്താല്‍ ഇന്ദ്രാദികളെ ശാസിക്കുന്നവന്‍

646.ത്രിലോകാത്മാ  -   മൂന്നുലോകങ്ങളുടേയും ആത്മാവായിരിക്കുന്നവന്‍

647.ത്രിലോകേശഃ  -   മൂന്നുലോകങ്ങളുടേയും ഈശന്‍

648.കേശവഃ  -   സൂര്യന്‍ മുതലായവയുടെ അന്തര്‍ഭാഗത്ത് വ്യാപിച്ചിരിക്കുന്ന കേശ(കിരണ)ങ്ങളോടുകൂടിയവന്‍

649.കേശിഹാ  -   കേശി എന്ന അസുരനെ കൊന്നവന്‍

650.ഹരിഃ  -   അവിദ്യാരൂപമായ കാരണത്തോടുകൂടെ സംസാരത്തെ ഹരിക്കുന്നവന്‍

651.കാമദേവഃ  -   കാമനും ദേവനും ആയിരിക്കുന്നവന്‍. പുരുഷാര്‍ത്ഥ ചതുഷ്ടയത്തെ ഇച്ഛിക്കുന്നവരാല്‍ കാമിക്കപ്പെടുന്നവന്‍

652.കാമപാലഃ  -   കാമികളുടെ കാമത്തെ പാലിക്കുന്നവന്‍

653.കാമീ  -   സ്വഭാവേനതന്നെ പൂര്‍ണ്ണകാമന്‍

654.കാന്തഃ  -   അതിസുന്ദരമായ ശരീരത്തോടുകൂടിയവന്‍. ദ്വിപരാര്‍ദ്ധാവസാനത്തില്‍ ബ്രഹ്മാവിന്‍റെ അന്തത്തെ വരുത്തുന്നവന്‍ (കഃ- ബ്രഹ്മാവ്) (ദ്വിപരാര്‍ദ്ധം- ബ്രഹ്മാവിന്‍റെ നൂറുവര്‍ഷം)

655.ക‍ൃതാഗമഃ  -   സ്മ‍ൃതി മുതലായ ആഗമങ്ങളുടെ രചയിതാവ്

656.അനിര്‍ദേശ്യവപുഃ  -   ഗുണാദികള്‍ക്ക് അതീതമാകയാല്‍ ഇന്നവിധത്തിലാണെന്ന് നിര്‍ദ്ദേശിക്കുവാന്‍ കഴിയപ്പെടാത്ത വപുസ്സുള്ളവന്‍

657.വിഷ്ണുഃ  -   ഭൂമിയിലും ആകാശത്തിലും വ്യാപിച്ചിരിക്കുന്ന അത്യധികമായ കാന്തിയോടുകൂടിയവന്‍

658.വീരഃ  -   ഗതി മുതലായവയോടുകൂടിയവന്‍

659.അനന്തഃ  -   വ്യാപിയും, നിത്യനും, സര്‍വ്വാത്മാവും ദേശകാലവസ്തുക്കളാല്‍ അപരിച്ഛിന്നനുമായവന്‍

660.ധനഞ്ജയഃ  -   ദിഗ്വിജയാവസാനത്തില്‍ വളരെ ധനത്തെ ജയിച്ച അര്‍ജ്ജുനന്‍ വിഭൂതിയായിട്ടുള്ളവന്‍

661.ബ്രഹ്മണ്യഃ  -   തപസ്സ്, വേദങ്ങള്‍, ബ്രാഹ്മണര്‍, ജ്ഞാനം എന്നിങ്ങനെ ബ്രഹ്മശബ്ദം കൊണ്ട് വ്യവദേശിക്കപ്പെടുന്നവര്‍ക്ക് ഹിതകാരിയായവന്‍

662.ബ്രഹ്മക‍ൃത്  -   ബ്രഹ്മം അതായത് തപസ്സ് മുതലായവയെ ചെയ്യുന്നവന്‍

663.ബ്രഹ്മാ  -   ബ്രഹ്മാവിന്‍റെ രൂപത്തില്‍ സ‍ൃഷ്ടികര്‍ത്താവായിരിക്കുന്

നവന്‍  -   664.ബ്രഹ്മ

വലുതായതുകൊണ്ടും വര്‍ദ്ധിക്കുന്നതുകൊണ്ടും സത്യാദിലക്ഷണങ്ങളോടുകൂടിയ ബ്രഹ്മസ്വരൂപത്തിലുള്ളവന്‍  -   665.ബ്രഹ്മവിവര്‍ദ്ധനഃ

തപസ്സ് മുതലായവയെ വര്‍ദ്ധിപ്പിക്കുന്നവന്‍  -   666.ബ്രഹ്മവിത്

വേദത്തേയും വേദാര്‍ത്ഥത്തേയും യഥാര്‍ത്ഥമായി അറിയുന്നവന്‍  -   667.ബ്രാഹ്മണഃ

ബ്രാഹ്മണരൂപത്തില്‍ വേദവിധികളെ ഉപദേശിക്കുന്നവന്‍  -   668.ബ്രഹ്മീ

ബ്രഹ്മശബ്ദംകൊണ്ട് വ്യപദേശിക്കപ്പെടുന്ന തപസ്സ്, വേദങ്ങള്‍ ബ്രാഹ്മണര്‍, ജ്ഞാനം എന്നിവയ്ക്ക് ഇരിപ്പിടമായിരിക്കുന്നവന്‍  -   669.ബ്രഹ്മജ്ഞഃ

തന്‍റെ ആത്മഭൂതങ്ങളായ വേദങ്ങളെ അറിയുന്നവന്‍  -   670.ബ്രാഹ്മണപ്രിയഃ

ബ്രാഹ്മണര്‍ക്ക് പ്രിയപ്പെട്ടവന്‍. ബ്രാഹ്മണര്‍ പ്രിയപ്പെട്ടവരായവന്‍  -   671.മഹാക്രമഃ

മഹത്തുക്കളായ പാദവിന്യാസങ്ങളുള്ളവന്‍  -   672.മഹാകര്‍മ്മാ

ലോകസ‍ൃഷ്ട്യാദി മഹത്കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍  -   673.മഹാതേജാഃ

സൂര്യന്‍ മുതലായവര്‍ യാതൊരാളുടെ തേജസ്സുകൊണ്ട് തേജസ്വികളായിരിക്കുന്നുവോ, അവന്‍  -   674.മഹോരഗഃ

മഹാനായ ഉരഗത്തിന്‍റെ (വാസുകിയുടെ) സ്വരൂപമുള്ളവന്‍  -   675.മഹാക്രതുഃ

മഹത്തായ യാഗത്തിന്‍റെ മൂര്‍ത്തി (സ്വരൂപം) ഉള്ളവന്‍  -   676.മഹായജ്വാ

മഹാനും ലോകസംഗ്രഹത്തിനായി യാഗാനുഷ്ഠാനം ചെയ്യുന്നവനും ആയവന്‍  -   677.മഹായജ്ഞഃ

മഹാനായ യജ്ഞസ്വരൂപന്‍  -   678.മഹാഹവിഃ

ബ്രഹ്മാത്മാവില്‍ സകല ജഗത്തിനേയും തദാത്മനാ ഹവനം ചെയ്യുന്നതിനാല്‍ മഹാഹവിസ്സായിട്ടുള്ളവന്‍  -   679.സ്തവ്യഃഎല്ലാവരാലും സ്തുതിക്കപ്പെടുകയും ആരുടേയും സ്തോതാവ് അല്ലാതിരിക്കുകയും ചെയ്യുന്നവന്‍

680.സ്തവപ്രിയഃ  -   സ്തുതിപ്രിയമായിരിക്കുന്നവന്‍

681.സ്തോത്രം  -   യാതൊന്നിനാല്‍ സ്തുതിക്കപ്പെടുന്നുവോ അതിന്‍റെ രൂപമായവന്‍

682.സ്തുതിഃ  -   സ്തുതിക്കുക എന്ന ക്രിയയുടെ നാമരൂപമായവന്‍

683.സ്തോതാ  -   സര്‍വ്വരൂപനായിരിക്കുകയാല്‍ സ്തുതി ചെയ്യുന്നവനും ഭഗവാന്‍ തന്നെ.

684.രണപ്രിയഃ  -   രണം പ്രിയമായിരിക്കുന്നവന്‍

685.പൂര്‍ണ്ണഃ  -   സകല കാമങ്ങളാലും സകല ശക്തികളാലും സമ്പന്നന്‍

686.പൂരയിതാ  -   എല്ലാവരേയും സമ്പത്തുകള്‍ കൊണ്ട് പൂര്‍ണ്ണന്മാരാക്കുന്നവന്‍

687.പുണ്യഃ  -   ശ്രവണമാത്രംകൊണ്ട് സകല പാപങ്ങളേയും ക്ഷയിപ്പിക്കുന്നവന്‍

688.പുണ്യകീര്‍ത്തിഃ  -   പുണ്യരൂപമായ കീര്‍ത്തിയോടുകൂടിയവന്‍

689.അനാമയഃ  -   യാതൊരുവിധമായ വ്യാധികളാലും പീഡിപ്പിക്കപ്പെടാത്തവന്‍

690.മനോജവഃ  -   മനസ്സിന്‍റെ വേഗം പോലെയുള്ള വേഗത്തോടു കൂടിയവന്‍

691.തീര്‍ത്ഥകരഃ  -   പതിന്നാലു വിദ്യകളുടേയും വേദബാഹ്യങ്ങളായ വിദ്യകളുടേയും സിദ്ധാന്തങ്ങളുടെ കര്‍ത്താവും വക്താവും ആയവന്‍ (തീര്‍ത്ഥം-വിദ്യ)

692.വസുരേതഃ  -   വസു (സ്വര്‍ണ്ണം) രേതസ്സായിരിക്കുന്നവന്‍

693.വസുപ്രദഃ  -   ധനം സന്തോഷത്തോടെ പ്രധാനം ചെയ്യുന്നവന്‍

694.വസുപ്രദഃ (വസുപ്രദോ)  -   ഭക്തന്മാര്‍ക്ക് സര്‍വ്വോത്ക‍ൃഷ്ടമായ മോക്ഷമാകുന്ന ഫലത്തെ പ്രധാനം ചെയ്യുന്നവന്‍

695.വാസുദേവഃ  -   വസുദേവന്‍റെ പുത്രന്‍

696.വസുഃ  -   സര്‍വ്വഭൂതങ്ങളും ഏവനില്‍ സ്ഥിതിചെയ്യുന്നുവോ , ഏവന്‍ സര്‍വ്വഭൂതങ്ങളിലും സ്ഥിതിചെയ്യുന്നുവോ അവന്‍

697.വസുമനാഃ  -   എല്ലാ പദാര്‍ത്ഥങ്ങളിലും സാമാന്യ ഭാവത്തോടെ വസിക്കുന്ന മനസ്സുള്ളവന്‍

698.ഹവിഃ  -   ഹവിസ്സിന്‍റെ സ്വരൂപത്തിലുള്ളവന്‍

699.സദ്ഗതിഃ  -   സത്തായിരിക്കുന്ന ഗതിയുള്ളവന്‍. അതായത് സമുത്ക‍ൃഷ്ടമായിരിക്കുന്ന ബുദ്ധിയുള്ളവന്‍

700.സത്ക‍ൃതിഃ  -   സത്തായിരിക്കുന്ന ക‍ൃതി അതായത് ജഗദ്രക്ഷണ സ്വരൂപമായ ക‍ൃതിയോടുകൂടിയവന്‍

701.സത്താ  -   സജാതീയവും വിജാതീയവും സ്വഗതവുമായ ഭേദങ്ങളോടുകൂടാത്തവന്‍

702.സദ്ഭൂതിഃ  -   സത്സ്വരൂപനും ചിദാത്മകനുമായ അബാധിതനും പലപ്രകാരത്തില്‍ ഭാസിക്കുന്നവനുമായ പരമാത്മസ്വരൂപി

703.സത്പരായണഃ  -   തത്ത്വദര്‍ശികളായ സജ്ജനങ്ങള്‍ക്ക് ഉല്‍ക‍ൃഷ്ടമായ അയന(സ്ഥാന)മായവന്‍

704.ശൂരസേനഃ  -   ശൗര്യശാലികളായ സൈനികന്മാര്‍ ഉള്ള സേനയോടുകൂടിയവന്‍

705.യദുശ്രേഷ്ഠഃ  -   യദുവംശജന്മാരില്‍ പ്രധാനിയായവന്‍

706.സന്നിവാസഃ  -   സത്തുക്കളായ വിദ്വാന്മാര്‍ക്ക് ആശ്രയമായവന്‍

707.സുയാമുനഃ  -   ശോഭനന്മാരും യമുനാസംബന്ധികളുമായവരാല്‍ പരിവേഷ്ടനം ചെയ്യപ്പെട്ടവന്‍

708.ഭൂതവാസഃ  -   സര്‍വ്വഭൂതങ്ങള്‍ക്കും നിവാസസ്ഥാനമായവന്‍

709.വാസുദേവഃ  -   മായകൊണ്ട് ജഗത്തിനെ മൂടുന്നവനും ദേവനുമായവന്‍

710.സര്‍വ്വാസുനിലയഃ  -   എല്ലാ അസുക്കള്‍ക്കും (പ്രാണങ്ങള്‍ക്കും) ആശ്രയമായ നിലയമായിട്ടുള്ളവന്‍

711.അനലഃ  -   ശക്തിസമ്പത്തുകളുടെ അലമ്പാവമില്ലാത്തവന്‍

712.ദര്‍പ്പഹാ  -   അധര്‍മ്മികളുടെ ദര്‍പ്പത്തെ (അഹങ്കാരത്തെ നശിപ്പിക്കുന്നവന്‍

713.ദര്‍പ്പദഃ  -   ധര്‍മ്മമാര്‍ഗ്ഗസ്ഥിതന്മാര്‍ക്ക് ദര്‍പ്പത്തെ (ഗൗരവത്തെ) പ്രധാനം ചെയ്യുന്നവന്‍

714.ദ‍ൃപ്തഃ  -   ആത്മസ്വരൂപമായ അമ‍ൃതരസത്തെ ആസ്വദിക്കുക നിമിത്തം സന്തുഷ്ടനായവന്‍

715.ദുര്‍ധരഃ  -   ഒരു ഉപാദിയോടുകൂടാത്തവനാകയാല്‍ പ്രണിധാനം മുതലായവയില്‍ ധാരണചെയ്യപ്പെടാന്‍ സാദ്ധ്യമല്ലാത്തവന്‍

716.അപരാജിതഃ  -   രാഗം മുതലായ ആഭ്യന്തരശത്രുക്കളാലും അസുരാദികളായ ബാഹ്യശത്രുക്കളാലും പരാജിതനല്ലാത്തവന്‍

717.വിശ്വമൂര്‍ത്തിഃ  -   സര്‍വ്വാത്മകനാകയാല്‍ വിശ്വമാകുന്ന ശരീരത്തോടുകൂടിയവന്‍

718.മഹാമൂര്‍ത്തിഃ  -   അനന്തനാകുന്ന ശയ്യയില്‍ ശയിക്കുന്ന വലിയ മൂര്‍ത്തിയോടുകൂടിയവന്‍

719.ദീപ്തമൂര്‍ത്തിഃ  -   ജ്ഞാനമാകയാൽ ദീപ്തമായ ശരീരത്തോടുകൂടിയവന്‍. ദീപ്തിയുള്ള (ഹിരണ്യഗര്‍ഭ) രൂപം ധരിച്ചവന്‍

720.അമൂര്‍ത്തിമാന്‍  -   കര്‍മ്മനിബദ്ധമായ മൂര്‍ത്തി ഇല്ലാത്തവന്‍

721.അനേകമൂര്‍ത്തി  -   അവതാരരൂപത്തില്‍ അനേകം മൂര്‍ത്തികള്‍ ധരിച്ചവന്‍

722.അവ്യക്തഃ  -   അനേകമൂര്‍ത്തികളുണ്ടെങ്കിലും ഇന്നപ്രകാരത്തിലാണെന്ന് വ്യക്തതയില്ലാത്തവന്‍

723.ശതമൂര്‍ത്തിഃ  -   വികല്പജന്യങ്ങളായ അനേകം മൂര്‍ത്തികളുള്ളവന്‍

724.ശതാനനഃ  -   അനേകം മുഖങ്ങളുള്ളവന്‍

725.ഏകഃ  -   സജാതീയവും വിജാതീയവും സ്വഗതവുമായ ഭേദങ്ങളില്ലാത്തവന്‍

726.നൈകഃ  -   മായകൊണ്ടു ഒന്നിലധികം രൂപങ്ങളുള്ളവന്‍

727.സവഃ  -   സോമം ഉല്പാദിപ്പിക്കപ്പെടുന്ന സവം എന്ന യജ്ഞത്തിന്‍റെ സ്വരൂപമായിട്ടുള്ളവന്‍

728.കഃ  -   സുഖരൂപനായി സ്തുതിക്കപ്പെടുന്നവന്‍

729.കിം  -   സര്‍വ്വപുരുഷാര്‍ത്ഥ രൂപനാകയാല്‍ ബ്രഹ്മം തന്നെയായി, കിം ശബ്ദം കൊണ്ട് വിചാരിക്കപ്പെടുവാന്‍ അര്‍ഹന്‍

730.യത്  -   സ്വതഃസിദ്ധമായ വസ്തുവിനെപറ്റി പറയുന്ന യച്ഛശബ്ദം കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുന്നവന്‍

731.തത്  -   ബ്രഹ്മത്തിനെ നിര്‍ദ്ദേശിക്കപ്പെടുന്ന തച്ഛശബ്ദം കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുന്നവന്‍

732.പദമനുത്തമം  -   മോക്ഷേച്ഛുക്കളാല്‍ പ്രാപിക്കപ്പെടുന്നതാകയാല്‍ ബ്രഹ്മം പദമാകുന്നു. അതിനേക്കാള്‍ ഉത്ക‍ൃഷ്ടമായ യാതൊന്നും ഇല്ലാത്തതിനാല്‍ അത് അനുത്തമവുമാണ്. ബ്രഹ്മവും അനുത്തമവുമായവന്‍

733.ലോകബന്ധുഃ  -   സകല ലോകങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്ന പരമാര്‍ത്ഥസ്വരൂപന്‍. ലോകങ്ങളുടെ ജനകനായതിനാല്‍ ലോകങ്ങളുടെ പരമബന്ധുവായവന്‍

734.ലോകനാഥഃ  -   ലോകങ്ങളുടെ നിയമനം, ആശ്വാസനം (ആശ്വസിപ്പിക്കല്‍), ശാസനം എന്നിവയെ ചെയ്യുന്നവന്‍

735.മാധവഃ  -   മധുവംശത്തില്‍ ജനിച്ചവന്‍

736.ഭക്തവത്സലഃ  -   ഭക്തന്മാരില്‍ വാത്സല്യമുള്ളവന്‍

737.സുവര്‍ണ്ണവര്‍ണ്ണഃ  -   സ്വര്‍ണ്ണത്തിന്‍റെ വര്‍ണ്ണംപോലെയിരിക്കുന്ന വര്‍ണ്ണത്തോടുകൂടിയവന്‍

738.ഹേമാംഗഃ  -   ശരീരം ഹേമം (സ്വര്‍ണ്ണം) പോലെയിരിക്കുന്നവന്‍

739.വരാങ്ഗഃ  -   വരങ്ങളായ അംഗങ്ങള്‍ ഉള്ളവന്‍

740.ചന്ദനാംഗദീ  -   ചന്ദനങ്ങളായ (ആഹ്ലാദകങ്ങളായ) അംഗദങ്ങള്‍ (തോള്‍വളകള്‍) കൊണ്ട് അലങ്ക‍ൃതനായവന്‍

741.വീരഹാ  -   ധര്‍മ്മസംരക്ഷണത്തിനുവേണ്ടി വീരന്മാരെ ഹനിച്ചവന്‍

742.വിഷമഃ  -   തന്നോടുസമനായി ആരും ഇല്ലാത്തവന്‍

743.ശൂന്യഃ  -   ഒരുവിധത്തിലുള്ള വിശേഷവും ഇല്ലാത്തവന്‍

744.ഘ‍ൃതാശീഃ  -   വിഗളിതങ്ങളായ (ഒഴുകിയ) ആശിസ്സുകളോടു കൂടിയവന്‍

745.അചലഃ  -   സ്വരൂപത്തില്‍ നിന്നും സാമര്‍ത്ഥ്യത്തില്‍ നിന്നും ജ്ഞാനാദിഗുണങ്ങളില്‍ നിന്നും ചലിക്കാത്തവന്‍

746.ചലഃ  -   വായുവിന്‍റെ രൂപത്തില്‍ ചലിക്കുന്നവന്‍

747.അമാനീ  -   ശുദ്ധജ്ഞാനസ്വരൂപനാകയാല്‍ അനാത്മവസ്തുക്കളില്‍ ആത്മാഭിമാനമില്ലാത്തവന്‍

748.മാനദഃ  -   എല്ലാവര്‍ക്കും അനാത്മാക്കളില്‍ ആത്മാഭിമാനം നല്കുന്നവന്‍. ഭക്തന്മാര്‍ക്ക് സല്‍ക്കാരവും മാനവും കൊടുക്കുന്നവന്‍

749.മാന്യഃ  -   എല്ലാവരുടേയും ഈശ്വരനാകയാല്‍ എല്ലാവരാലും ബഹുമാനിക്കപ്പെടേണ്ടവനും പൂജിക്കപ്പെടേണ്ടവനും ആയവന്‍

750.ലോകസ്വാമി  -   പതിനാലുലോകങ്ങളുടേയും ഈശ്വരന്‍

751.ത്രിലോകധ‍ൃക്ക്  -   മൂന്നുലോകങ്ങളേയും ധരിക്കുന്നവന്‍

752.സുമേധാഃ  -   ശോഭനമായ മേധയോടുകൂടിയവന്‍

753.മേധജഃ  -   മേധത്തില്‍ (യാഗത്തില്‍) നിന്ന് ഉല്പന്നനായവന്‍

754.ധന്യഃ  -   ക‍ൃതാര്‍ത്ഥനായവന്‍

755.സത്യമേധാഃ  -   മേധ സത്യം (സഫലം) ആയവന്‍

756.ധരാധരഃ  -   ആദിശേഷന്‍ മുതലായ അംശങ്ങളെക്കൊണ്ട് ഭൂമിയെ ധരിക്കുന്നവന്‍

757.തേജോവ‍ൃഷഃ  -   ആദിത്യന്‍റെ രൂപത്തില്‍ എല്ലാകാലത്തും തേജസ്സ് (ജലം) വര്‍ഷിക്കുന്നവന്‍

758.ദ്യുതിധരഃ  -   ദേഹകാന്തിയെ ധരിക്കുന്നവന്‍

759.സര്‍വ്വശസ്ത്രഭ‍ൃതാംവരഃ  -   എല്ലാ ആയുധധാരികളിലും വെച്ച് ശ്രേഷ്ഠന്‍

760.പ്രഗ്രഹഃ  -   ഭക്തന്മാര്‍ സമര്‍പ്പിക്കുന്ന പത്രപുഷ്പാദികളെ പ്രഹര്‍ഷേണ ഗ്രഹിക്കുന്നവന്‍

761.നിഗ്രഹഃ  -   തന്‍റെ അധീനമാക്കി എല്ലാത്തിനേയും നിഗ്രഹിക്കുന്നവന്‍

762.വ്യഗ്രഃ  -   വിഗതമായ അഗ്രത്തോടുകൂടിയവന്‍. അതായത് അന്തമില്ലാത്തവന്‍. ഭക്തന്മാര്‍ക്ക് അഭീഷ്ടത്തെ ദാനം ചെയ്യുന്നതില്‍ വ്യഗ്രത കാട്ടുന്നവന്‍

763.നൈകശ‍ൃംഗഃ  -   ഒന്നിലധികം (നാല്) ശ‍ൃംഗങ്ങളോടുകൂടിയവന്‍ (നാല് കൊമ്പുള്ള വ‍ൃഷഭരൂപന്‍)

764.ഗദാഗ്രജഃ  -   ഗദന്‍ എന്നവന്‍റെ ജേഷ്ഠന്‍. നിഗദം (മന്ത്രം) കൊണ്ട് ആദ്യം പ്രകടമാകുന്നവന്‍. ദേവകിയുടെ സഹോദരിയായ ദേവരക്ഷിതയില്‍ വസുദേവര്‍ക്കുണ്ടായ പുത്രനായിരുന്നു ഗദന്‍

765.ചതുര്‍മൂര്‍ത്തിഃ  -   വിരാട്, സൂത്രാത്മാവ്, അവ്യാക‍ൃതം, തുരീയം എന്നീ നാല് മൂര്‍ത്തികളുള്ളവന്‍. ശ്വേതം, രക്തം, പീതം, ക‍ൃഷ്ണം എന്നിങ്ങനെ നാല് സഗുണ മൂര്‍ത്തികളുള്ളവന്‍

766.ചതുര്‍ഭാഹുഃ  -   നാല് ബാഹൂക്കള്‍ ഉള്ളവന്‍

767.ചതുര്‍വ്യൂഹഃ  -   ശരീരപുരുഷന്‍, ഛന്ദഃപുരുഷന്‍, വേദപുരുഷന്‍, മഹാപുരുഷന്‍ എന്നിങ്ങനെയുള്ള നാല് വ്യൂഹങ്ങളോടുകൂടിയവന്‍

768.ചതുര്‍ഗതിഃ  -   നാല് ആശ്രമങ്ങള്‍ക്കും നാല് വര്‍ണ്ണങ്ങള്‍ക്കും ഗതിയായിരിക്കുന്നവന്‍

769.ചതുരാത്മാ  -   ചതുരം (സമര്‍ത്ഥം) ആകുന്ന മനസ്സോടുകൂടിയവന്‍

770.ചതുര്‍ഭാവഃ  -   ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങള്‍ പ്രകടമായവന്‍

771.ചതുര്‍വേദവിത്  -   നാലുവേദങ്ങളുടെ അര്‍ത്ഥവും വേണ്ടതുപോലെ അറിയുന്നവന്‍

772.ഏകപാത്  -   സകല ഭുതങ്ങളും കൂടി ഒരു പാദമായിട്ടുള്ളവന്‍

773.സമാവര്‍ത്തഃ  -   സംസാര ചക്രത്തെ നല്ലതുപോലെ ചുറ്റിക്കുന്നവന്‍

774.അനിവ‍ൃത്താത്മാ  -   എല്ലായിടത്തും വര്‍ത്തിക്കുന്നതിനാല്‍ ഒരിക്കലും നിവ‍ൃത്തമാകാത്ത ആത്മാവോടുകൂടിയവന്‍

775.ദുര്‍ജയഃ  -   ജയിക്കപ്പെടുവാന്‍ കഴിയാത്തവന്‍

776.ദുരതിക്രമഃ  -   ആരാലും അതിക്രമിക്കപ്പെടാത്തവന്‍

777.ദുര്‍ലഭഃ  -   ദുര്‍ലഭമായ ഭക്തികൊണ്ട് ലഭിക്കപ്പെടുന്നവന്‍

778.ദുര്‍ഗ്ഗമഃ  -   വളരെ ക്ലേശിച്ചാല്‍ മാത്രം അറിയപ്പെടുന്നവന്‍

779.ദുര്‍ഗ്ഗഃ  -   ദുഃഖപൂര്‍വ്വം പ്രാപിക്കപ്പെടുന്നവന്‍

780.ദുരാവാസഃ  -   സാമാധിയില്‍ യോഗികളാല്‍വളരെ ക്ലേശത്തോടെ മനസ്സില്‍ വസിക്കപ്പെടുന്നവന്‍

781.ദുരാരിഹാ  -   ദുഷ്ടമാര്‍ഗ്ഗചാരികളായ അരികളെ ഹനിക്കുന്നവന്‍

782.ശുഭാംഗഃ  -   ശോഭനങ്ങളായ അംഗങ്ങളെക്കൊണ്ടു ധ്യാനിക്കപ്പെടേണ്ടവന്‍

783.ലോകസാരംഗഃ  -   ലോകങ്ങളുടെ സാരത്തെ സാരാംശം (വണ്ട്) പോലെ ഗ്രഹിക്കുന്നവന്‍. ലോകസാരമാകുന്ന പ്രണവംകൊണ്ട് അറിയപ്പെടേണ്ടവന്‍

784.സുതന്തുഃ  -   ശോഭനമായ തന്തു (ലോകം) ആരുടേതാണോ അവന്‍

785.തന്തുവര്‍ദ്ധനഃ  -   ലോകത്തെ പോഷിപ്പിക്കുന്നവന്‍

786.ഇന്ദ്രകര്‍മ്മാ  -   ഇന്ദ്രന്‍റെ കര്‍മ്മംപോലെയുള്ള (ഐശ്വര്യമുള്ള) കര്‍മ്മത്തോടുകൂടിയവന്‍

787.മഹാകര്‍മ്മാ  -   മഹത്തുക്കളായ ആകാശാദി ഭൂതങ്ങളാകുന്ന കര്‍മ്മങ്ങളോടുകൂടിയവന്‍

788.ക‍ൃതകര്‍മ്മാ  -   ഒന്നും ശേഷിക്കാത്ത വിധത്തില്‍ എല്ലാ കര്‍മ്മങ്ങളും ചെയ്തവന്‍

789.ക‍ൃതാഗമഃ  -   വേദരൂപമായ ആഗമത്തെ ഉണ്ടാക്കിയവന്‍

790.ഉദ്ഭവഃ  -   സ്വേച്ഛപോലെ ഉല്‍ക‍ൃഷ്ടമായ ഭവം (ജന്മം) ധരിക്കുന്നവന്‍. ഉദ്ഗതമായ (അപഗതമായ) ജന്മത്തോടുകൂടിയവന്‍

791.സുന്ദരഃ  -   ലോകാതിശയിയായ സൗഭാഗ്യമുള്ളവന്‍

792.സുന്ദഃ  -   സുഷ്ഠുവായരീതിയില്‍ ഉന്ദനം ചെയ്യുന്നവന്‍ (നല്ലപോലെ ആര്‍ദ്രഭാവം ചെയ്യുന്നവന്‍) (ക‍ൃപാലു)

793.രത്നനാഭഃ  -   രത്നം പോലെ ശോഭിക്കുന്ന നാഭിയുള്ളവന്‍

794.സുലോചനഃ  -   ശോഭനമായ കണ്ണുകളുള്ളവന്‍

795.അര്‍ക്കഃ  -   ബ്രഹ്മാദിപൂജ്യതമന്മാരാല്‍പോലും അര്‍ച്ചിക്കപ്പെടുന്നവന്‍

796.വാജസനഃ  -   യാചകര്‍ക്ക് വാജ(അന്ന)ത്തെ ദാനം ചെയ്യുന്നവന്‍

797.ശ‍ൃങ്ഗീ  -   പ്രളയജലത്തില്‍ കൊമ്പുള്ള മത്സ്യത്തിന്‍റെ രൂപത്തെ ധരിച്ചവന്‍

798.ജയന്തഃ  -   ശത്രുക്കളെ അതിശയമായി ജയിക്കുന്നവന്‍

799.സര്‍വ്വവിജ്ജയീ  -   എല്ലാ വിഷയങ്ങളുടേയും ജ്ഞാനമുള്ളവനും, എല്ലാറ്റിനേയും ജയിക്കുന്ന സ്വഭാവമുള്ളവനും ആയവന്‍

800.സുവര്‍ണ്ണബിന്ദു  -   സ്വര്‍ണ്ണതുല്യങ്ങളായ ബിന്ദുക്കള്‍ (അവയവങ്ങള്‍) ഉള്ളവന്‍

801.അക്ഷോഭ്യഃ  -   രാഗദ്വേഷാദിയാലും ശബ്ദവിഷയങ്ങളാലും അസുരന്മാരാലും ക്ഷോഭിക്കപ്പെടാത്തവന്‍

802.സര്‍വ്വവാഗീശ്വരേശ്വരഃ  -   എല്ലാ വാഗീശ്വരന്മാര്‍ക്കും ഈശ്വരനായവന്‍

803.മഹാഹ്രദഃ  -   യോഗികള്‍ ഇറങ്ങിച്ചെന്ന് പരമാനന്ദത്തില്‍ മുങ്ങുന്ന മഹാഹ്രദത്തിനെ പോലെയുള്ളവന്‍

804.മഹാഗര്‍ത്തഃ  -   ഗര്‍ത്തം (പടുകുഴി) പോലെ ദുസ്തരമായ മായയോടുകൂടിയവന്‍

805.മഹാഭൂതഃ  -   മൂന്നുകാലങ്ങളാലും വിഭജിക്കപ്പെടാന്‍ കഴിയാത്തവന്‍

806.മഹാനിധിഃ  -   എല്ലാ ഭൂതങ്ങളേയും തന്നില്‍ നിധാനം ചെയ്തിട്ടുള്ളവന്‍

807.കുമുദഃ  -   ഭൂമിയെ, ഭാരത്തെ ഇല്ലാതാക്കി മോദിപ്പിക്കുന്നവന്‍ (കു എന്നാല്‍ ഭൂമി എന്നര്‍ത്ഥം)

808.കുന്ദരഃ  -   കുന്ദപുഷ്പ (മുല്ല) തുല്യങ്ങളും ശുദ്ധങ്ങളുമായ ഫലങ്ങളെ ദാനം ചെയ്യുന്നവന്‍ അഥവാ ഗ്രഹിക്കുന്നവന്‍

809.കുന്ദഃ  -   കുന്ദം (മുല്ലപ്പൂ) പോലെ സുന്ദരങ്ങളായ അവയവങ്ങളുള്ളവന്‍. സ്വച്ഛതകൊണ്ട് സ്ഫടികം പോലെ നിര്‍മ്മലനായവന്‍. കു(ഭൂമി)വിനെ കശ്യപന് ദാനം ചെയ്തവന്‍

810.പര്‍ജ്ജന്യഃ  -   മേഘത്തെപ്പോലെ താപത്രയങ്ങളെ ശമിപ്പിക്കുന്നവന്‍. സകല കാമങ്ങളേയും വര്‍ഷിക്കുന്നവന്‍

811.പാവനഃ  -   സ്മരണമാത്രത്താല്‍ പരിശുദ്ധമാക്കി ചെയ്യുന്നവന്‍

812.അനിലഃ  -   ഇലനം അതായത് പ്രേരണ ചെയ്യല്‍ ഇല്ലാത്തവന്‍. ഇലനം അതായത് ഉറക്കം ഇല്ലാത്തവന്‍ (നിത്യപ്രബുദ്ധന്‍) നിലനല്ലാത്തവന്‍ (ഭക്തന്മാര്‍ക്ക് സുലഭനായവന്‍)

813.അമ‍ൃതാശഃ  -   സ്വാത്മാനന്ദരൂപമായ അമ‍ൃതത്തെ അശിക്കുന്നവന്‍. പാലാഴി കടഞ്ഞെടുത്ത അമ‍ൃതത്തെ ദേവന്മാരെ പാനം ചെയ്യിച്ചിട്ട് തന്നത്താന്‍ അശിച്ചവന്‍. അമ‍ൃത (അനശ്വര)മായ ആശ (ഇച്ഛ)യോടുകൂടിയവന്‍

814.അമ‍ൃതവപുഃ  -   മരണമില്ലാത്ത വപുസ്സോടുകൂടിയവന്‍

815.സര്‍വ്വജ്ഞഃ  -   എല്ലാം അറിയുന്നവന്‍

816.സര്‍വ്വതോമുഖഃ  -   എല്ലായിടത്തും മുഖമുള്ളവന്‍

817.സുലഭഃ  -   ഭക്തികൊണ്ട് മാത്രം സമര്‍പ്പിക്കപ്പെടുന്ന പത്രപുഷ്പഫലാദിയാല്‍ സുഖമായി ലഭിക്കപ്പെടുന്നവന്‍

818.സുവ്രതഃ  -   ശോഭനമായതിനെ വ്രതിക്കുന്നവന്‍ (നല്ലതിനെ ഭോജനം കഴിക്കുന്നതിനാല്‍) ഭോജന (ഭോഗ) ത്തില്‍ നിന്നും പിന്‍തിരിയുന്നവന്‍

819.സിദ്ധഃ  -   അന്യാധീനമല്ലാത്ത ഇച്ഛാപൂര്‍ത്തിയുള്ളവന്‍

820.ശത്രുജിത്  -   ശത്രുക്കളെ ജയിക്കുന്നവന്‍

821.ശത്രുതാപനഃ  -   ദേവശത്രുക്കളെ തപിപ്പിക്കുന്നവന്‍

822.ന‍ൃഗ്രോധഃ  -   കീഴോട്ട് മുളയ്ക്കുകയും എല്ലാറ്റിന്‍റേയും മുകളില്‍ വര്‍ത്തിക്കുകയും ചെയ്യുന്നവന്‍. എല്ലാ ഭൂതങ്ങളേയും നിരസിച്ചു തന്‍റെ മായയെ വരിക്കുകയോ അതിനെ നിരോധിക്കുകയോ ചെയ്യുന്നവന്‍.

823.ഉദുംബരഃ  -   കാരണരൂപത്തില്‍ അംബരത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നവന്‍, ഭക്ഷ്യരൂപത്തില്‍ വിശ്വത്തെ പോഷിപ്പിക്കുന്നവന്‍

824.അശ്വത്ഥഃ  -   നാളത്തേക്കുപോലും (മാത്രം) സ്ഥിതി ചെയ്യുന്നതല്ലാത്തവന്‍

825.ചാണുരാന്ധ്രനിഷൂദനഃ  -   ചാണുരന്‍ എന്ന വീരനെ കൊലചെയ്തവന്‍

826.സഹസ്രാര്‍ച്ചിഃ  -   അനേകം അര്‍ച്ചിസ്സുകള്‍ (രശ്മികള്‍) ഉള്ളവന്‍

827.സപ്തജിഹ്വഃ  -   ഏഴു ജിഹ്വകളുള്ള അഗ്നിയുടെ സ്വരൂപമുള്ളവന്‍ (കാളി, കരാളി, മനോജവ, സുലോഹിത, സുധുമ്രവര്‍ണ്ണ, സ്ഫുലിംഗിനി, വിശ്വരുചി)

828.സപ്തൈധാഃ  -   ഏഴു ഏധസ്സുകള്‍ (ദീപ്തികള്‍) ഉള്ളവന്‍ (അഗ്നിസ്വരൂപമുള്ളവന്‍)

829.സപ്തവാഹനഃ  -   ഏഴുകുതിരകള്‍ വാഹനമായ സൂര്യസ്വരൂപന്‍, ഏഴുപേരുള്ള ഒരു കുതിര വാഹനമായവന്‍ (കുതിരകള്‍- ഗായത്രി, ബ‍ൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്, പങ്ക്തി എന്നീ ചന്ദസ്സുകള്‍

830.അമൂര്‍ത്തി  -   ഘനരൂപവും ധാരണാ സമര്‍ത്ഥവുമായ മൂര്‍ത്തിയോടു കൂടിയല്ലാത്തവന്‍

831.അനഘഃ  -   അഘം (ദുഃഖം, പാപം) ഇല്ലാത്തവന്‍

832.അചിന്ത്യഃ  -   പ്രമാതാവ് മുതലായവയ്ക്കുകൂടി സാക്ഷിയായി, ഒരു പ്രമാണത്തിനും വിഷയീഭവിക്കാത്തവന്‍

833.ഭയക‍ൃത്  -   അസന്മാര്‍ഗ്ഗികള്‍ക്ക് ഭയത്തെ ഉണ്ടാക്കുന്നവന്‍

834.ഭയനാശനഃ  -   ധര്‍മ്മമാര്‍ഗ്ഗികളുടെ ഭയത്തെ നശിപ്പിക്കുന്നവന്‍

835.അണുഃ  -   അത്യധികം സൂഷ്മസ്വരൂപനായവന്‍

836.ബ‍ൃഹത്  -   വളരെ വലിപ്പമുള്ളവന്‍. ജഗത്തിന്‍റെ രൂപത്തിലുള്ള വളര്‍ച്ചയുള്ളവന്‍

837.ക‍ൃശഃ  -   ദ്രവ്യമെന്ന അവസ്ഥയെ നിഷേധിച്ചിട്ടുള്ളതിനാല്‍ സ്ഥൂല സ്വരൂപനല്ലാത്തവന്‍

838.സ്ഥൂലഃ  -   സര്‍വ്വാത്മനാകയാല്‍ സ്ഥൂലം എന്ന് അറിയപ്പെടുന്ന ബ്രഹ്മസ്വരൂപന്‍

839.ഗുണഭ‍ൃത്  -   സ‍ൃഷ്ടി സ്ഥിതിലയ കര്‍മ്മങ്ങളില്‍ സത്വരജസ്തമോഗുണങ്ങളുടെ അധിഷ്ഠാതാവായിട്ടുള്ളവന്‍

840.നിര്‍ഗ്ഗുണഃ  -   പരമാര്‍ത്ഥത്തില്‍ ഗുണങ്ങളില്ലാത്തവന്‍

841.മഹാന്‍  -   ശബ്ദാദി വിഷയങ്ങള്‍ക്ക് അപ്രാപ്യനും, അത്യധികം സൂക്ഷ്മനും, നിത്യനും, ശുദ്ധനും, സര്‍വ്വഗതനുമാകയാല്‍ വിഘ്നരൂപമായ കര്‍മ്മസമൂഹം യുക്തികൊയണ്ടുപോലും പറയപ്പെടാന്‍ കഴിയാത്തവന്‍.

842.അധ‍ൃതഃ  -   പ‍ൃഥിവി മുതലായി മറ്റുള്ളവയെ ധരിക്കുന്നവരേയും ധാരകനാകയാല്‍ വേറൊന്നിനാല്‍ ധരിക്കപ്പെടാത്തവന്‍

843.സ്വധ‍ൃതഃ  -   തന്നത്താന്‍ ധരിക്കപ്പെടുന്നവന്‍

844.സ്വാസ്യഃ  -   താമരപ്പൂവിന്‍റെ അകത്തെ അടിഭാഗംപോലെ താമ്രവര്‍ണ്ണവും അതിസുന്ദരവുമായ മുഖത്തോടുകൂടിയവന്‍. വേദസ്വരൂപമായ ശബ്ദവ്യൂഹം പുറപ്പെടുന്ന മുഖത്തോടു കൂടിയവന്‍

845.പ്രാഗ്വംശഃ  -   ഒന്നിനാലും പിന്നിലാക്കപ്പെടാത്ത പ്രപഞ്ചമാകുന്ന വംശത്തോടുകൂടിയവന്‍

846.വംശവര്‍ദ്ധനഃ  -   തന്‍റെ വംശമായ പ്രപഞ്ചത്തെ വര്‍ദ്ധിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവന്‍

847.ഭാരഭ‍ൃത്  -   അനന്താദിരൂപത്തില്‍ ഭൂമിയുടെ ഭാരത്തെ ധരിക്കുന്നവന്‍

848.കഥിതഃ  -   വേദാദികളാല്‍ പരമോല്‍ക‍ൃഷ്ടഭാവത്തില്‍ പറയപ്പെടുന്നവന്‍. എല്ലാ വേദങ്ങളിലും പറയപ്പെടുന്നവന്‍

849.യോഗീ  -   യോഗം (ജ്ഞാനം) കൊണ്ട് പ്രാപിക്കപ്പെടേണ്ടവന്‍. തന്‍റെ ആത്മാവില്‍തന്നെ തന്‍റെ ആത്മാവിനെ എപ്പോഴും സമാധാനം ചെയ്യുക എന്ന യോഗ (സമാധി) ത്തോടുകൂടിയവന്‍

850.യോഗീശഃ  -   വിഘ്നങ്ങള്‍ സംഭവിക്കാത്ത യോഗത്തോടുകൂടിയവന്‍

851.സര്‍വ്വകാമദഃ  -   എല്ലായ്പോഴും എല്ലാ കാമങ്ങളേയും ദാനം ചെയ്യുന്നവന്‍

852.ആശ്രമഃ  -   സംസാരമാകുന്ന വനത്തില്‍ ചുറ്റിത്തിരിയുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ആശ്രമത്തെപോലെ വിശ്രമസ്ഥാനമായിരിക്കുന്നവന്‍

853.ശ്രമണഃ  -   എല്ലാ അവിവേകങ്ങളേയും തപിപ്പിക്കുന്നവന്‍

854ക്ഷാമഃ  -   എല്ലാ പ്രജകളേയും ക്ഷാമ (ക്ഷീണ) ങ്ങളാക്കിത്തീര്‍ക്കുന്നവന്‍

855.സുപര്‍ണ്ണ  -   ഛന്ദോരൂപങ്ങളും സുന്ദരങ്ങളുമായ പര്‍ണ്ണങ്ങള്‍ (ഇലകള്‍) ഉള്ള സംസാര വ‍ൃക്ഷരൂപമായ പരമാത്മാവ്

856.വായുവാഹന  -   യാതൊരുവനെ ഭയന്ന് വായു എല്ലാ ഭൂതങ്ങളേയും വഹിക്കുന്നുവോ അവന്‍

857.ധനുര്‍ധരഃ  -   മഹത്തായ ധനുസ്സിനെ ധരിച്ച ശ്രീരാമസ്വരൂപിയായവന്‍

858.ധനുര്‍വേധഃ  -   ശ്രീരാമനായി ധനുര്‍വേദത്തെ അറിയുന്നവന്‍

859.ദണ്ഡഃ  -   ദമനം ചെയ്യുന്നവരില്‍ ദമനമായവന്‍

860.ദമയിതാ  -   യമന്‍, രാജാവ് മുതലായവരുടെ രൂപത്തില്‍ പ്രജകളെ ദമനം ചെയ്യുന്നവന്‍

861.ദമഃ  -   ദണ്ഡത്തിന് അര്‍ഹരായവരില്‍ ദണ്ഡത്തിന്‍റെ ഫലരൂപമായ യാതൊരു കാര്യമുണ്ടോ അതായിരിക്കുന്നവന്‍

862.അപരാജിതഃ  -   ശത്രുക്കളാല്‍ ഒരിക്കലും തോല്പിക്കപ്പെടാത്തവന്‍

863.സര്‍വ്വസഹഃ  -   എല്ലാകാര്യങ്ങളിലും സമര്‍ത്ഥനായിരിക്കുന്നവന്‍. എല്ലാ ശത്രുക്കളേയും ജയിക്കുന്നവന്‍

864.നിയന്താ  -   എല്ലാവരേയും അവരുടെ ക‍ൃത്യങ്ങളില്‍ നിയമിക്കുന്നവന്‍

865.അനിയമഃ  -   യാതൊരു നിയന്ത്രണത്തിനും വിധേയനല്ലാത്തവന്‍

866.അയമഃ  -   യമന്‍ അഥവാ മ‍ൃത്യു ഇല്ലാത്തവന്‍

867.സത്ത്വവാന്‍  -   ശൗര്യം, വീര്യം മുതലായ സത്ത്വങ്ങളോടുകൂടിയവന്‍

868.സാത്ത്വികഃ  -   സത്ത്വഗുണങ്ങളില്‍ പ്രധാനമായി സ്ഥിതി ചെയ്യുന്നവന്‍

869.സത്യഃ  -   സജ്ജനങ്ങളില്‍ സാധുവായിരിക്കുന്നവന്‍

870.സത്യധര്‍മ്മപരായണഃ  -   സത്യത്തിലും (കാര്യങ്ങള്‍‍ നടന്നതുപോലെ പറയുന്നതിലും) വിധിരൂപമായ ധര്‍മ്മത്തിലും നിയതനായവന്‍

871.അഭിപ്രായഃ  -   മോക്ഷേച്ഛുക്കളാല്‍ അഭിലഷിക്കപ്പെടുന്നവന്‍. പ്രളയകാലത്ത് യാതൊരാള്‍ക്ക് അഭിമുഖമായി ജഗത്ത് യാതൊരാളില്‍ ലയിക്കുന്നുവോ, അദ്ദേഹം

872.പ്രിയാര്‍ഹഃ  -   പ്രിയങ്ങളെ (ഇഷ്ടവസ്തുക്കളെ) അര്‍ഹിക്കുന്നവന്‍

873.അര്‍ഹഃ  -   സ്വാഗതാസനാദിപൂജാദ്രവ്യങ്ങളാല്‍ പൂജിക്കപ്പെടേണ്ടവന്‍

874.പ്രിയക‍ൃത്  -   തന്നെ ഭജിക്കുന്നവര്‍ക്ക് പ്രിയത്തെ ചെയ്യുന്നവന്‍

875.പ്രീതിവര്‍ദ്ധനഃ  -   തന്നെ ഭജിക്കുന്നവരുടെ പ്രീതിയെ വര്‍ദ്ധിപ്പിക്കുന്നവന്‍

876.വിഹായസഗതിഃ  -   വിഹായസ്സ് (ആകാശം) വിഷ്ണുപദം ഗതി (ആശ്രയം) ആയവന്‍. ആദിത്യരൂപത്തില്‍ ആകാശത്തില്‍ ഗമിക്കുന്നവന്‍

877.ജ്യോതിഃ  -   സ്വയം പ്രകാശിക്കുന്നവന്‍

878.സുരുചിഃ  -   സുന്ദരമായ രുചി (കാന്തി-ഇച്ഛ)യോടുകൂടിയവന്‍

879.ഹുതഭുക്ക്  -   എല്ലാ ദേവതകളേയും ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന കര്‍മ്മങ്ങളില്‍ ഹോമിക്കപ്പെട്ട ദ്രവ്യങ്ങളെ തന്നത്താന്‍ ഭുജിക്കുന്നവന്‍

880.വിഭുഃ  -   എല്ലായിടത്തും വര്‍ത്തിക്കുന്നവന്‍

881.രവിഃ  -   രസങ്ങളെ ഗ്രഹിക്കുന്ന ആദിത്യരൂപനായവന്‍

882.വിരോചനഃ  -   പലപ്രകാരത്തില്‍ ശോഭിക്കുന്നവന്‍

883.സൂര്യഃ  -   ശ്രീയെ (ശോഭയെ) ജനിപ്പിക്കുന്നവന്‍

884.സവിതാ  -   എല്ലാ ജഗത്തിനേയും പ്രസവിച്ചവന്‍ അഥവാ ഉത്പാദിപ്പിച്ചവന്‍

885.രവിലോചനഃ  -   രവിയാകുന്ന ലോചനത്തോടുകൂടിയവന്‍

886.അനന്തഃ  -   നിത്യനും, സര്‍വ്വഗതനും, ദേശകാലങ്ങളാല്‍ അപരിച്ഛേദ്യനുമായവന്‍. ശേഷസ്വരൂപമുള്ളവന്‍

887.ഹുതഭുക്  -   ഹോമിക്കപ്പെട്ട ദ്രവ്യത്തെ ഭുജിക്കുന്നവന്‍

888.ഭോക്താ   -   ഭോഗ്യരൂപയും അചേതനയും ആയ പ്രക‍ൃതിയെ ഭുജിക്കുന്നവന്‍. ജഗത്തിനെ പാലിക്കുന്നവന്‍

889.സുഖദഃ   -   ഭക്തന്മാര്‍ക്ക് മോക്ഷരൂപമായ സുഖത്തെദാനം ചെയ്യുന്നവന്‍

890.നൈകജഃ  -   ധര്‍മ്മരക്ഷയ്ക്കുവേണ്ടി വീണ്ടും വീണ്ടും ജന്മം എടുക്കുന്നവന്‍

891.അഗ്രജഃ  -   എല്ലാറ്റിനും മുമ്പു ജനനിച്ചവന്‍

892.അനിര്‍വിണ്ണഃ  -   എല്ലാ കാമങ്ങളും പ്രാപിച്ചവനാകയാലും പ്രാപിക്കാതിരിക്കാന്‍ കാരണമില്ലായ്കയാലും ഖേദം ഇല്ലാത്തവന്‍

893.സദാമര്‍ഷീ  -   സാധുക്കളോട് നേരിട്ട് സഹനം (ക്ഷമ) കാണിക്കുന്നവന്‍

894.ലോകാധിഷ്ഠാനം  -   മൂന്നുലോകങ്ങള്‍ക്കും ആശ്രയമായി സ്ഥിതിചെയ്യുന്നവന്‍

895.അദ്ഭുതഃ  -   എല്ലാകൊണ്ടും അത്ഭുതമായിരിക്കുന്നവന്‍. അത്ഭുതമായ സ്വരൂപം ശക്തി വ്യാപാരം എന്നിവയോടുകൂടിയവന്‍

896.സനാത്  -   ചിരകാലം സ്ഥിതിചെയ്യുന്നവന്‍

897.സനാതനതമഃ  -   ബ്രഹ്മാവു മുതലായ സനാതനന്മാരിലും വെച്ചു അധികം സനാതനനായവന്‍

898.കപിലഃ  -   കപില (പിംഗള) വര്‍ണ്ണമുള്ള ബഡവാഗ്നിരൂപന്‍

899.കപിഃ  -   ജലത്തെ രശ്മികളെക്കൊണ്ട് പാനം ചെയ്യുന്ന സൂര്യന്‍റെ സ്വരൂപമായിരിക്കുന്നവന്‍

900.അപ്യയഃ  -   പ്രളയകാലത്ത് എല്ലാജഗത്തുക്കളും ആരില്‍ ലയിക്കുന്നുവോ അവന്‍

901.സ്വസ്തിദഃ  -   ഭക്തന്മാര്‍ക്ക് മംഗളത്തെ പ്രധാനം ചെയ്യുന്നവന്‍

902.സ്വസ്തിക‍ൃത്  -   സ്വസ്തിയെ (മംഗളത്തെ) ചെയ്യുന്നവന്‍

903.സ്വസ്തി  -   മംഗളമായ നിജസ്വരൂപത്തോടുകൂടിയവന്‍

904.സ്വസ്തിഭുക്  -   സ്വസ്തിയെ ഭുജിക്കുന്നവന്‍. ഭക്തന്മാരുടെ മംഗളത്തെ രക്ഷിക്കുന്നവന്‍

905.സ്വസ്തിദക്ഷിണഃ  -   സ്വസ്തിരൂപത്തില്‍ ദക്ഷിക്കുന്ന (വളരുന്ന)വന്‍. സ്വസ്തി ചെയ്യുന്നതില്‍ സമര്‍ത്ഥന്‍. വേഗത്തി

906.അരൗദ്രഃ  -   കാമം, രാഗം, കോപം എന്നീ രൗദ്രങ്ങളില്ലാത്തവന്‍

907.കുണ്ഡലീ  -   ആദിശേഷന്‍റെ രൂപം ധരിച്ചവന്‍. സൂര്യമണ്ഡലത്തിന് തുല്യമായ രൂപം ധരിച്ചവന്‍

908.ചക്രീ  -   സുദര്‍ശനചക്രം ധരിച്ചിരിക്കുന്നവന്‍

909.വിക്രമീ  -   എല്ലാവരേക്കാളും ശൗര്യമുള്ളവന്‍

910.ഊര്‍ജ്ജിത ശാസനഃ  -   അത്യുല്‍ക‍ൃഷ്ടമായ ശ്രുതിസ്മൃതി രൂപമായ ശാസനമുള്ളവന്‍

911.ശബ്ദാതിഗഃ  -   ശബ്ദംകൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്തവന്‍

912.ശബ്ദസഹഃ  -   എല്ലാവേദങ്ങളാലും താത്പര്യ രൂപത്തില്‍ വര്‍ണ്ണിക്കപ്പെടുന്നവന്‍

913.ശിശിരഃ  -   താപത്രയങ്ങളാല്‍ തപിക്കപ്പെടുന്നവര്‍ക്ക് വിശ്രമസ്ഥാനമായവന്‍

914.ശരി‍വ്വരീകരഃ  -   ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും ശര്‍വ്വരിയെ (രാത്രിയെ) ചെയ്യുന്നവന്‍. അജ്ഞാനികള്‍ക്ക് ആത്മാവും ജ്ഞാനികള്‍‍ക്ക് സംസാരവും ശര്‍വ്വരിയാകുന്നു.

915.അക്രൂരഃ  -   ക്രൂരതയില്ലാത്തവന്‍

916.പേശലഃ  -   കര്‍മ്മം, മനസ്സ്, വാക്ക്, ശരീരം ഇവയെല്ലാംകൊണ്ടും സുന്ദരനായവന്‍

917.ദക്ഷഃ  -   വളര്‍ച്ചയോടുകൂടിയവന്‍, ശക്തിമാന്‍, വേഗത്തില്‍ കാര്യം ചെയ്യുന്നവന്‍ എന്നീ മൂന്നുഗുണങ്ങളും ചേര്‍ന്നവന്‍

918.ദക്ഷിണഃ  -   ദക്ഷനായിരിക്കുന്നവന്‍

919.ക്ഷമിണാംവരഃ  -   ക്ഷമയുള്ളവരായ യോഗികളിലും ഭാരം ധരിക്കുന്ന ഭൂമി മുതലായവയിലും വെച്ച് ശ്രേഷ്ഠന്‍

920.വിദ്വത്തമഃ  -   എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന നിരതിശയ ജ്ഞാനമുള്ളവന്‍

921.വീതഭയഃ  -   സര്‍വ്വേശ്വരനും നിത്യമുക്തനും ആകയാല്‍ സംസാരരൂപമായ ഭയം ഇല്ലാത്തവന്‍

922.പുണ്യശ്രവണകീര്‍ത്തനഃ  -   പുണ്യകരമായ ശ്രവണത്തോടും കീര്‍ത്തനത്തോടും കൂടിയവന്‍

923.ഉത്താരണഃ  -   സംസാരസാഗരത്തിന്‍റെ മറുകരയ്ക്ക് കടത്തിവിടുന്നവന്‍

924.ദുഷ്ക‍ൃതിഹാ  -   പാപങ്ങളാകുന്ന ദുഷ്കര്‍മ്മങ്ങളെ ഹനിക്കുന്നവന്‍. പാപികളെ ഹനിക്കുന്നവന്‍

925.പുണ്യഃ  -   സ്മരണം മുതലായത് ചെയ്യുന്നവര്‍ക്ക് പുണ്യം ചെയ്യുന്നവന്‍. ശ്രുതി സ്മ‍ൃതികളാകുന്ന വാക്കുകൊണ്ട് പുണ്യത്തെ ഉപദേശിക്കുന്നവന്‍

926.ദുഃസ്വപ്നനാശനഃ  -   ധ്യാനസ്മരണാദി ചെയ്യുന്നവര്‍ക്ക് വരാന്‍ പോകുന്ന അനര്‍ത്ഥത്തെ സൂചിപ്പിക്കുന്ന ദുഃസ്വപ്നങ്ങളെ നശിപ്പിക്കുന്നവന്‍

927.വീരഹാ  -   സംസാരികള്‍ക്ക് മുക്തിയെ പ്രധാനം ചെയ്ത് അവരുടെ പലവിധത്തിലുള്ള ഗതിയെ ഹനിക്കുന്നവന്‍

928.രക്ഷണഃ  -   സത്ത്വഗുണത്തെ അവലംഭിച്ചുകൊണ്ട് മൂന്ന് ലോകങ്ങളേയും രക്ഷിക്കുന്നവന്‍

929.സന്തഃ  -   സജ്ജനങ്ങളുടെ രൂപത്തില്‍ വര്‍ത്തിക്കുന്നവന്‍

930.ജീവനഃ  -   എല്ലാ പ്രജകളേയും പ്രാണന്‍റെ രൂപത്തില്‍ ജീവിപ്പിക്കുന്നവന്‍

931.പര്യവസ്ഥിതഃ  -   ലോകത്തില്‍ എല്ലായിടത്തും വ്യാപിച്ചു സ്ഥിതിചെയ്യുന്നവന്‍

932.അനന്തരൂപഃ  -   വിശ്വപ്രപഞ്ചത്തില്‍ സ്ഥിതിചെയ്യുന്നവനാകയാല്‍ അനേകം രൂപങ്ങളുള്ളവന്‍

933.അനന്തശ്രീഃ  -   അപരിമിതമായ ഉല്‍ക‍ൃഷ്ടശക്തിയോടുകൂടിയവന്‍

934.ജിതമന്യുഃ  -   ക്രോധത്തെ ജയിച്ചവന്‍

935.ഭയാപഹഃ  -   ജീവന്മാര്‍ക്ക് സംസാരഭയത്തെ നശിപ്പിക്കുന്നവന്‍

936.ചതുരശ്രഃ  -   ജീവന്മാര്‍ക്ക് കര്‍മ്മാനുസാരിയായ ഫലം കൊടുക്കുന്നവനാകയാല്‍ ന്യായയുക്തനായിട്ടുള്ളവന്‍

937.ഗഭീരാത്മാ  -   സ്വരൂപം അഥവാ മനസ്സ് ഗംഭീരമായിട്ടുള്ളവന്‍ (അളക്കാന്‍ പറ്റാത്ത)

938.വിദിശഃ  -   അധികാരികള്‍ക്ക് വിശേഷരൂപത്തില്‍ വിവിധങ്ങളായ ഫലത്തെ പ്രദാനം ചെയ്യുന്നവന്‍

939.വ്യാദിശഃ  -   ഇന്ദ്രാദികള്‍ക്ക് വിവിധങ്ങളായ ആജ്ഞകളെ കൊടുക്കുന്നവന്‍

940.ദിശഃ  -   വേദത്തിന്‍റെ രൂപത്തില്‍ എല്ലാ കര്‍മ്മികള്‍ക്കും അവരുടെ കര്‍മ്മഫലങ്ങളെ ദാനം ചെയ്യുന്നവന്‍

941.അനാദിഃ  -   എല്ലാറ്റിന്‍റേയും കാരണമാകയാല്‍ ആദിയില്ലാത്തവന്‍

942.ഭൂര്‍ഭുവഃ  -   എല്ലാറ്റിന്‍റേയും ആധാരമായ ഭൂമിയുടേയും ആധാരമായവന്‍ (ഭൂഃ-ആധാരം)‍

943.ലക്ഷ്മിഃ  -   ശോഭയായിരിക്കുന്നവന്‍

944.സുവീരഃ  -   ശോഭനങ്ങളും വിവിധങ്ങളും ആയ ഈര (ഗതി)കളോടുകൂടിയവന്‍. സുന്ദരമായ സ്ഫുരണം ചെയ്യുന്നവന്‍

945.രുചിരാംഗദഃ  -   മംഗളരൂപങ്ങളായ തോള്‍ വളകള്‍ അണിഞ്ഞവന്‍

946.ജനനഃ  -   ജന്തുക്കളെ ജനിപ്പിക്കുന്നവന്‍

947.ജനജന്മാദിഃ  -   ഉല്പത്തിയുടെ ആദി അതായത് മൂലകാരണമായവന്‍

948.ഭീമഃ  -   ഭയകാരണമായവന്‍

949.ഭീമപരാക്രമഃ  -   അസുരാദികള്‍ക്ക് ഭയകാരണമായ പരാക്രമത്തോടുകൂടിയവന്‍

950.ആധാരനിലയഃ  -   പ‍ൃഥിമുതലായ പഞ്ചഭൂതങ്ങളാകുന്ന ആധാരങ്ങളുടേയും ആധാരമായിരിക്കുന്നവന്‍

951.അധാതാ  -   തന്നത്താന്‍ ധരിക്കുന്നവനാകയാല്‍ മറ്റൊരു ധാതാവില്ലാത്തവന്‍

952.പുഷ്പഹാസഃ  -   മൊട്ടുക്കളായ് സ്ഥിതിചെയ്യുന്ന പുഷ്പങ്ങളുടെ ഹാസ (വികാസ) ത്തെപ്പോലെ പ്രപഞ്ചരൂപത്തില്‍ വികസിക്കുന്നവന്‍

953.പ്രജാഗരഃ  -   നിത്യപ്രബുദ്ധനാകയാല്‍ പ്രകര്‍ഷേണ ഉണരുന്നവന്‍

954.ഊര്‍ദ്ധ്വഗഃ  -   എല്ലാറ്റിനും മുകളില്‍ സ്ഥിതിചെയ്യുന്നവന്‍

955.സത്പഥാചാരഃ  -   സജ്ജനങ്ങളുടെ കര്‍മ്മങ്ങളെ ആചരിക്കുന്നവന്‍

956.പ്രാണദഃ  -   മരിച്ചുപോയവരെ ജീവിപ്പിക്കുന്നവന്‍

957.പ്രണവഃ  -   പരമാത്മവാചകമായ ഓംകാരത്തിനോടുകൂടെ അഭേദ്യമായി വ്യവഹരിക്കപ്പെടുന്നവന്‍

958.പണഃ  -   വ്യവഹാരത്തെ ചെയ്യുന്നവന്‍

959.പ്രമാണം  -   സ്വയം പ്രമയായിരിക്കുന്നവന്‍. പ്രമ എന്നാല്‍ പരമാത്മജ്ഞാനം

960.പ്രാണനിലയഃ  -   പ്രാണങ്ങള്‍ അതായത് ഇന്ദ്രിയങ്ങള്‍ ഏവനില്‍ ലയിക്കുന്നുവോ അവന്‍

961.പ്രാണഭ‍ൃത്  -   അന്നരൂപത്തില്‍ പ്രാണങ്ങളെ പോഷിപ്പിക്കുന്നവന്‍

962.പ്രാണജീവനഃ  -   പ്രാണനാമകങ്ങളായ വായുക്കളെക്കൊണ്ട് പ്രാണികളെ ജീവിപ്പിക്കുന്നവന്‍

963.തത്ത്വം  -   ബ്രഹ്മസ്വരൂപത്തോടുകൂടിയവന്‍

964.തത്ത്വവിത്  -   തത്ത്വസ്വരൂപത്തെ വേണ്ടപോലെ അറിയുന്നവന്‍

965.ഏകാത്മാ  -   ഏകനും ആത്മാവും ആയവന്‍

966.ജന്മമ‍ൃത്യു ജരാതിഗഃ  -   ജനനം, സ്ഥിതി, വളര്‍ച്ച, പരിണാമം, ക്ഷയം, നാശം, എന്നീ ഷഡ്ഭാവ വികാരങ്ങളെ അതിക്രമിച്ചു സ്ഥിതിചെയ്യുന്നവന്‍

967.ഭൂര്‍ഭുവഃ സ്വസ്തരുഃ  -   ഭൂഃ, ഭുവഃ, സ്വഃ എന്നീ മൂന്ന് വ്യാഹ‍ൃതികളാകുന്ന, വേദത്രയസാരങ്ങളിലൂടെ ഹോമാദികള്‍ ചെയ്യുന്നവരെ മൂന്നുലോകത്തേയും തരണം ചെയ്യിക്കുന്നവന്‍. ഭൂഃ, ഭുവഃ, സ്വഃ എന്ന മൂന്നുലോകങ്ങളാകുന്ന സംസാരവ‍ൃക്ഷമായിരിക്കുന്നവന്‍, ഈ മൂന്നു ലോകങ്ങളേയും ഒരു വ‍ൃക്ഷം പോലെ വ്യാപിച്ചു സ്ഥിതിചെയ്യുന്നവന്‍.

968.താരഃ  -   സംസാരസാഗരത്തെ തരണം ചെയ്യിക്കുന്നവന്‍

969.സവിതാ  -   എല്ലാ ലോകങ്ങളേയും ജനിപ്പിക്കുന്നവന്‍

970.പ്രപിതാ മഹഃ  -   പിതാമഹനാകുന്ന ബ്രഹ്മാവിന്‍റേയും പിതാവ്

971.യജ്ഞഃ  -   യജ്ഞസ്വരൂപന്‍

972.യജ്ഞപതിഃ  -   യജ്ഞങ്ങളുടെ പാലകന്‍ അഥവാ സ്വാമി

973.യജ്വാ  -   യജമാനന്‍റെ രൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍

974.യജ്ഞാംഗഃ  -   വരാഹമൂര്‍ത്തിയായി, യജ്ഞങ്ങള്‍ക്ക് അംഗങ്ങളായവന്‍

975.യജ്ഞവാഹനഃ  -   ഫലത്തില്‍ കാരണഭൂതങ്ങളായ യജ്ഞങ്ങളെ ഹവിക്കുന്നവന്‍

976.യജ്ഞഭ‍ൃത്   -   യജ്ഞത്തെ ധരിക്കുന്നവന്‍. യജ്ഞത്തെ രക്ഷിക്കുന്നവന്‍

977.യജ്ഞക‍ൃത്  -   ജഗത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും യജ്ഞം ചെയ്യുന്നവന്‍. യജ്ഞത്തെ ക‍ൃന്തനം (ഭേദം) ചെയ്യുന്നവന്‍

978.യജ്ഞീ  -   തന്‍റെ ആരാധനാരൂപത്തിലുള്ള യജ്ഞങ്ങളുടെ അംഗിയായിരിക്കുന്നവന്‍

979.യജ്ഞഭുക്  -   യജ്ഞത്തെ അനുഭവിക്കുന്നവന്‍. യജ്ഞത്തെ സംരക്ഷിക്കുന്നവന്‍

980.യജ്ഞസാധനഃ  -   യജ്ഞമാകുന്ന സാധനംകൊണ്ടു പ്രാപിക്കപ്പെടുന്നവന്‍

981.യജ്ഞാന്തക‍ൃത്  -   യജ്ഞത്തിന്‍റെ ഫലപ്രാപ്തിയെ ചെയ്യുന്നവന്‍

982.യജ്ഞഗുഹ്യം  -   യജ്ഞങ്ങളില്‍ ഗുഹ്യം അതായത് ഫലേച്ഛകൂടാതെ ചെയ്യുന്ന യജ്ഞമാകുന്ന ബ്രഹ്മസ്വരൂപത്തോടുകൂടിയവന്‍.

983.അന്നം  -   ഭൂതങ്ങളാല്‍ ഭക്ഷിക്കപ്പെടുന്നത്. ഭൂതങ്ങളെ ഭക്ഷിക്കുന്നത്

984.അന്നദാഃ  -   അന്നത്തെ അദിക്കുന്നവന്‍. ജഗത്തുമുഴുവനും അന്നം മുതലായവയുടെ രൂപത്തില്‍ ഭോക്ത‍ൃരൂപവും ഭോഗ്യരൂപവുമാണ്

985.ആത്മയോനിഃ  -   തന്നത്താന്‍ ഉപദാനകാരണമായിരിക്കുന്നവന്‍

986.സ്വയംജാതഃ  -   തന്നത്താന്‍ നിമിത്തകാരണവും ആയിരിക്കുന്നവന്‍

987.വൈഖാനഃ  -   വിശേഷരൂപത്തില്‍ ഖനനം ചെയ്യുന്നവന്‍ (വരാഹരൂപത്തില്‍ ഭൂമിയെ ഖനനം ചെയ്തവന്‍)

988.സാമഗായന  -   സാമങ്ങളെ ഗാനം ചെയ്യുന്നവന്‍

989.ദേവകീ നന്ദനഃ  -   ദേവകിയുടെ പുത്രന്‍

990.സ്രഷ്ടാ  -   എല്ലാ ലോകങ്ങളേയും സ‍ൃഷ്ടിച്ചവന്‍

991.ക്ഷിതീശഃ  -   ഭൂമിയുടെ ഈശന്‍

992.പാപനാശനഃ  -   കീര്‍ത്തനം, പൂജനം, ധ്യാനം, സ്മരണം എന്നിവ ചെയ്യുന്നവരുടെ പാപസമൂഹം മുഴുവനും നശിപ്പിക്കുന്നവന്‍

993.ശംഖഭ‍‍ൃത്  -   ഭൂതാദിയായ അഹങ്കാരമാകുന്ന പാഞ്ചജന്യം എന്ന ശംഖം ധരിച്ചവന്‍

994.നന്ദകീ  -   വിദ്യാരൂപമായ നന്ദകം എന്ന വാള്‍ ധരിച്ചവന്‍

995.ചക്രീ  -   മനസ്തത്ത്വാത്മകമായ സുദര്‍ശനം എന്ന ചക്രം (സംസാരചക്രം) സ്വന്തം ആജ്ഞകൊണ്ടു ചുറ്റിത്തിരിക്കുന്നവന്‍

996.ശാര്‍ങ്ഗധന്വാ  -   ഇന്ദ്രിയ കാരണവും (രാജസം) അഹങ്കാരരൂപവുമായ ശാര്‍ങ്ഗം എന്ന ധനുസ്സ് കൈയ്യിലുള്ളവന്‍

997.ഗദാധരഃ  -   ബുദ്ധിതത്ത്വാത്മികമായ കൗമോദകി എന്നുപേരായ ഗദ ധരിച്ചിരിക്കുന്നവന്‍

998. രഥാംങ്ഗപാണിഃ  -   ചക്രം കൈയ്യിലുള്ളവന്‍

999.അക്ഷോഭ്യഃ  -   എല്ലാ ആയുധങ്ങളും കൈയ്യിലുള്ളതിനാല്‍ ആരാലും ക്ഷോഭിപ്പിക്കാന്‍ കഴിയാത്തവന്‍

1000.സര്‍വ്വപ്രഹരണായുധഃ  -   പ്രഹരണം ചെയ്യുന്ന എല്ലാം ആയുധമായിട്ടുള്ളവന്‍. (നരസിംഹാവതാരത്തില്‍ നഖങ്ങള്‍ ആയുധങ്ങളായിരുന്നു).

ഒം ശുഭമസ്തു  -