Sunday 12 August 2018

ആത്മീയതയും ഭാരത ചരിത്രവും - 4

കമ്മ്യൂണിസ്റ്റു നിരോധനങ്ങളെന്ന ചീട്ടുകൊട്ടാരങ്ങള്‍

മലയാളിയുടെ മനസ്സില്‍ വിലക്കെടുത്ത പാണന്മാര്‍ പാടിപ്പാടി ഉറപ്പിച്ച മിഥ്യകളുടെ ഒരു കൂമ്പാരമാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിരോധാനങ്ങളുടെയും ഒളിവുജീവിതങ്ങളുടെയും കടുംചായം പിടിപ്പിച്ച കഥകള്‍കെപിഎസി യുടെ നാടങ്ങള്‍ക്കും, അന്‍പതുകളിലും അറുപതുകളിലും ഉണ്ടായ സിനിമകള്‍ക്കും ഉണ്ടായിരുന്ന ജനകീയതയിലൂടെ ആയിരമായിരം നുണക്കഥകളും നിറം പിടിപ്പിച്ച അര്‍ദ്ധസത്യങ്ങളുമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കും ചിന്തകള്‍ക്കും വെള്ളവും വളവുമായത് കമ്മ്യൂണിസത്തിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന അഹങ്കാരവും താന്‍പോരിമയും ,കുതന്ത്രങ്ങളും കേരളത്തിന്‍റെ സഹജമായ ചില പ്രത്യേകതകളും ഒരുമിച്ചു ചേര്‍ന്നപ്പോള്‍, ബൗദ്ധിക അക്കാദമിക് രംഗങ്ങളിലും അവര്‍ക്ക് ആഴത്തിലുള്ള വേരോട്ടമുണ്ടായിഅതിലൂടെ ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖവും രൂപവും ഒളിപ്പിക്കാന്‍ കഴിയുന്ന ആട്ടിന്‍തോലുകള്‍ ഉണ്ടായിക്കോണ്ടേ ഇരുന്നുഎന്നാല്‍ വിവരവിപ്ലവത്തിന്‍റെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീര്‍ണിച്ചു നാറുന്ന ആ ആട്ടിന്‍ തോലുകള്‍ക്കും കമ്മ്യൂണിസ്റ്റുകളുടെ ചെന്നായ്ച്ചൂര് തടഞ്ഞു നിര്‍ത്താനാവുന്നില്ല

ഇക്കൂട്ടരുടെ ഏറ്റവും വലിയ ഒരു വായ്ത്താരിയാണല്ലോ രണ്ടു നിരോധനങ്ങളും തുടര്‍ന്നുള്ള ഒളിവുജീവിതങ്ങളുംപക്ഷെ ഒരിക്കല്‍ പോലും എന്തിനാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടത് എന്ന് അവര്‍ അണികളെ പോലും പറഞ്ഞു മനസ്സിലാക്കിയിട്ടില്ലആ ചരിത്രത്തിലേക്ക് നമുക്കൊരെത്തിനോട്ടം നടത്താം

1948 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് ,ജെനെരല്‍ സെക്രട്ടറി ആയ ബിടിരണദിവെ പിന്നീട് കുപ്രസിദ്ധമായ കല്‍ക്കട്ട തിസീസ് അവതരിപ്പിച്ചത്ഇന്ത്യയില്‍ സായുധവിപ്ലവത്തിന് സമയമായിരിക്കുന്നു, സോവിയറ്റ് യൂണിയന്റെ മാതൃകയില്‍ അധികാരം പിടിച്ചെടുത്ത് ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് അവർ ആ തീരുമാനം എടുത്തത്സ്വാതന്ത്ര്യം ലഭിച്ച ആദ്യനാളുകള്‍, വിഭജനം വരുത്തിവെച്ച ആഴത്തിലുള്ള മുറിവുകള്‍ അങ്ങിനെയങ്ങിനെ അപ്പോള്‍ ജനിച്ചുവീണ ഒരു രാജ്യത്തിന്‍റെ എല്ലാ ബാലാരിഷ്ടതകളുമായി മല്ലടിച്ച് കൊണ്ടിരുന്ന ആ സമയം തന്നയാണ് ഒരു അട്ടിമറിക്ക് പറ്റിയത് എന്നവര്‍ കണക്കു കൂട്ടിത്രിപുരയിലും, തെലുങ്കാനയിലും ,കേരളത്തിലുമെല്ലാം അസ്വസ്ഥതകള്‍ ആരംഭിച്ചു

വിപ്ലവത്തിന് സഹായം തേടി സോവിയറ്റ് യൂണിയനെ സമീപിച്ചെങ്കിലും,ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പദ്ധതിക്ക് കൂട്ടുനില്‍ക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ലരണ്ടാം ലോകയുദ്ധത്തിനു ശേഷം തകര്‍ന്നു പോയ ചുറ്റുപാടുകളില്‍ നിന്നും രാജ്യം കെട്ടിപ്പടുക്കുക, അമേരിക്കയുടെ ഭീഷണിയെ നേരിടുക എന്നീ ഭാരിച്ച ജോലികള്‍ക്കിടയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ സ്റ്റാലിന് കഴിയുമായിരുന്നില്ലമാത്രവുമല്ല, ഇവിടെ ഒരു വിപ്ലവം നടത്തി വിജയിക്കാന്‍ കഴിയില്ല, ഭാരത മനസ്സ് അതിനു വഴങ്ങുന്നതല്ല എന്ന് മനസ്സിലാക്കാനുള്ള, ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾക്കില്ലാത്ത ഒരു സാമാന്യ ബോധം സ്റ്റാലിന് ഉണ്ടായിരുന്നുഎന്തായാലും,നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിക്കൊള്ളണം എന്ന അസന്നിഗ്‌ദ്ധമായ സ്റ്റാലിന്റെ നിലപാട് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തെ ഞെട്ടിക്കുക തന്നെ ചെയ്തു

പ്രതീക്ഷിച്ച സഹായം കിട്ടിയതുമില്ല, അവിടെയുമിവിടയും കുറെ ചോരയുമോഴുകി എന്നത് കൂടാതെ ആകെയുണ്ടായ ഫലം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു എന്നതാണ്കമ്മ്യൂണിസ്റ്റ് അനുകൂല നിലപാടുണ്ടായിരുന്ന നെഹ്‌റു പോലും, ഇക്കൂട്ടര്‍ തന്‍റെ നിലനില്‍പ്പിനു ഭീഷണിയാകും എന്ന ഘട്ടത്തില്‍ നിരോധനത്തിന് തയ്യാറാവുകയായിരുന്നുപിന്നീട് ഭരണഘടനക്ക് വഴങ്ങി, പാര്ളിമെന്ററി ജനാധിപത്യം സ്വീകരിച്ച് കൊള്ളാമെന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ നിരോധനം നീക്കപ്പെട്ടതും അവര്‍ വിപ്ലവമെല്ലാം അട്ടത്ത് വെച്ച്, അര്‍ദ്ധമനസ്സോടെയാണങ്കിലും ജനാധിപത്യത്തിനു വഴങ്ങിയതും

രാജ്യദ്രോഹക്കുറ്റത്തിനു നിരോധിക്കപ്പെട്ട ഈ ദിനങ്ങളാണ് വായില്‍ കൊള്ളാത്ത വിപ്ലവ ഗാഥകളായി കമ്മ്യൂണിസ്റ്റു പാണന്മാര്‍ അന്നുമിന്നും പാടി നടക്കുന്നത്

അടുത്ത നിരോധനം 1962 ലെ ചൈന യുദ്ധകാലത്താണ്ഒരു ഒളിയും മറയുമില്ലാതെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിച്ച്, ചൈനക്ക് പരസ്യമായി പിന്തുണകൊടുത്തതിനാണ് അന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടത്മുന്‍ മുഖ്യമന്ത്രിയായിരുന്ന നമ്പൂതിരിപ്പാട് അടക്കം മുഴുവന്‍ നേതൃത്വവും അന്ന് അറസ്റ്റിലായിപൊതുവേ നെഹ്രുവിനും,കൃഷ്ണമേനോനും ഉണ്ടായിരുന്ന ഒരു കമ്മ്യൂണിസ്റ്റ് ചായ്‌വിന്‍റെ മറപറ്റിയാണ് അന്നും നിരോധനം നീക്കപ്പെട്ടത്

അപ്പോഴേക്കും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ രണ്ടു ചേരികള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നുസോവിയറ്റ് ചേരി, ചൈന ചേരിചൈന യുദ്ധ സമയത്ത്, ആക്രമിച്ചു കയറിവരുന്ന ചൈന അധികാരം പിടിച്ചെടുത്ത് തങ്ങളെ ഏല്പിക്കും എന്നതായിരുന്നു ചൈന പക്ഷത്തിന്റെ പ്രതീക്ഷപക്ഷെ സോവിയറ്റ് പക്ഷം അതിനെതിരായിരുന്നുഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പിന്തുടരേണ്ടത് സോവിയറ്റ് മാതൃകയാണ് എന്നതായിരുന്നു അവരുടെ പക്ഷംഎന്തായാലും വൈദേശിക അടിമത്തത്തിന്റെ രണ്ടു നിര്‍വചനങ്ങളില്‍ തട്ടിത്തടഞ്ഞു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1964 ല്‍ നെടുകെ പിളര്‍ന്നുസോവിയറ്റ് അനുകൂലികളുടെ CPIയും ചൈന അടിമകളുടെ CPI(M) ഉം

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ഭീകരദിനങ്ങളായ അടിയന്തിരാവസ്ഥക്കാലത്ത് ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും നിരോധിക്കപ്പെട്ടിരുന്നില്ലന്നു മാത്രമല്ല, CPI കോണ്ഗ്രസ്സിന്റെ സഖ്യകക്ഷിയുമായിരുന്നുനിരോധനമോ,വിലക്കോ ഇല്ലാതെ CPI-M ഉം ഇവിടെ സ്വതന്ത്രമായിത്തന്നെ പ്രവര്‍ത്തിച്ചുലോക്കല്‍ കോൺഗ്രസ്സുകാരുടെ വ്യക്തിവിരോധം വെച്ച് അടിയന്തിരാവസ്ഥ മുതലാക്കി പിണറായി വിജയനെപ്പോലുള്ള ചിലര്‍ക്ക് മര്‍ദ്ദനമേറ്റത് വലിയ ത്യാഗമായി പാടിനടക്കുന്നുണ്ട്പക്ഷെ അന്ന് മാക്സിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നോ, നേതാക്കള്‍ അറസ്റ്റിലായോ, ഓഫീസുകള്‍ സീല്‍ ചെയ്യപ്പെട്ടോ എന്നൊക്കെ ചോദിച്ചാല്‍ ഇന്നും അവര്‍ കണ്ണുതള്ളി നില്‍ക്കുന്നത് കാണാംമാത്രവുമല്ല, ഇന്ദിര ഏര്‍പ്പെടുത്തിയ എല്ലാ സെൻസറിങ്ങിനും വഴങ്ങി മുട്ടിലിഴഞ്ഞുകൊണ്ട് ദേശാഭിമാനി എല്ലാ ദിവസവും പുറത്തിറങ്ങുകയും ചെയ്തിരുന്നു

ഇതാണ്, സ്വതന്ത്രഭാരതത്തിലെ കമ്മ്യൂണിസ്റ്റു നിരോധനങ്ങളുടെ നേര്‍ചിത്രംഅതായത് രണ്ടുപ്രാവശ്യവും നിരോധിക്കപ്പെട്ടത് രാജ്യദ്രോഹത്തിനും, രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയത്തിനും അരമനരഹസ്യങ്ങളൊക്കെ അങ്ങാടിപ്പാട്ടുകളായ സ്ഥിതിക്ക് ,നിരോധനങ്ങളിലെ ഒളിവുകഥകള്‍ വിസ്തരിക്കാന്‍ ഇവിടെ ഒരുമ്പെടുന്നില്ല

ദേശദ്രോഹത്തിന്റെ ചോരച്ചുവപ്പ്

ഇന്ത്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങൾ നടത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങളെകുറിച്ചുള്ള ഒരന്വേഷണം

CPI (M) ന്റെ പോളിറ്റ് ബ്യുറോ മെമ്പറും കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഇന്ത്യൻ സൈന്യത്തിനെതിരായ പരാമർശങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റുകളുടെ ദേശവിരുദ്ധ മനോഭാവം ദേശീയ മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് ഇതര സംസ്ഥാനങ്ങളും ശ്രദ്ധിച്ചു തുടങ്ങിയത് അതിനു ശേഷം, ഇന്ത്യ,അമേരിക്ക,ജപ്പാൻ,ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന അച്ചുതണ്ട് ചൈനയെ അക്രമിക്കാൻ തയ്യാറെടുക്കുന്നു എന്ന പ്രസ്താവനയിലൂടെ അദ്ദേഹം തന്റെ ചൈനീസ് പക്ഷപാതിത്വം കേവലം സാന്ദർഭികം മാത്രമല്ല എന്ന് തെളിയിച്ചുദേശീയ മാദ്ധ്യമങ്ങൾ വരെ ചർച്ചയാക്കിയ ആ പ്രസ്താവനയെ ന്യായീകരിച്ചെന്നപോലെ കേരള മുഖ്യമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും സമാന നിലപാടുമായി രംഗത്തെത്തി

ഇവരുടെ നിലപാടുകൾ ഒറ്റപ്പെട്ടതോ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നോ നിലപാടുകളിൽ നിന്നോ ഉള്ള വ്യതിചലനമോ ആയിരുന്നില്ല എന്നതാണ് വാസ്തവം വാക്കും അർത്ഥവും പോലെയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ദേശവിരുദ്ധ മനോഭാവവും എന്നതാണ് വാസ്തവം ഒന്നിനെ പിരിഞ്ഞ് മറ്റൊന്നിന് നിലനിൽപ്പില്ല പ്രസ്ഥാനം രൂപമെടുത്ത കാലം മുതൽ നാളിതുവരെയുള്ള അതിന്റെ നയങ്ങളും പ്രവൃത്തികളുമാണ് ഇത്തരത്തിൽ ഒരു നിഗമനത്തിന് അടിസ്ഥാനം

ദേശീയത,എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അജ്ഞാതമായ,അപരിചിതമായ കാര്യം ആയിരുന്നു അവരെ സംബന്ധിച്ചിടത്തോളം ദേശീയതയെക്കാൾ എന്നും പ്രാമുഖ്യം പാർട്ടി ആദർശങ്ങൾക്കായിരുന്നു 1920 ഒക്ടോബർ 17 നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടി താഷ്ക്കന്റിൽ വച്ച് സ്ഥാപിതമാവുന്നത് വിദേശത്തു പിറവിയെടുത്തു ഇന്ത്യയിലേക്ക് പറിച്ചു നടപ്പെട്ട പാർട്ടി അതിനു വേരുപടർത്താൻ പങ്കാളിയായി തെരഞ്ഞെടുത്തത് ദേശീയത തൊട്ടുതീണ്ടാതെ രാഷ്ട്രീയം കേവലം മതാധിഷ്ഠിതം മാത്രമായി കൊണ്ടുനടന്നിരുന്ന ആൾ ഇന്ത്യാ മുസ്ലിം ലീഗിനെയാണ് പാർട്ടി വളർത്താനായി ദേശീയതയെ ത്യജിച്ച അടിസ്ഥാനത്തിൽ നിന്ന് തുടങ്ങുന്നു പാർട്ടിയുടെ ദേശ വിരുദ്ധത

അവിടെനിന്നു തുടങ്ങി ദേശ സുരക്ഷ ചോദ്യം ചെയ്യപ്പെട്ട അവസരങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എടുത്ത നിലപാട് അടിമുടി ദേശവിരുദ്ധതയുടേതായിരുന്നു പാർട്ടിയുടെ ദേശ വിരുദ്ധ പ്രവർത്തനങ്ങളെ സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടം (സ്വാതന്ത്ര്യ സമര കാലഘട്ടം),ഭാരതത്തിന്റെ സ്വാതന്ത്ര്യം,സ്വാതന്ത്ര്യാനന്തര കാലഘട്ടം എന്നിങ്ങനെ തിരിച്ചു വിശകലനം ചെയ്യണം

സ്വാതന്ത്ര്യസമര കാലഘട്ടം

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അതി പ്രധാനമായ രണ്ടു സംഭവങ്ങളിൽ എന്തായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് നോക്കാം

ക്വിറ്റ് ഇന്ത്യാ സമരം

"കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റിയുടെ 9 ദിവസത്തെ പ്രയത്ന ശേഷമുള്ള ഗർഭമലസിപ്പിക്കൽ"എന്നാണു നീണ്ട 9 ദിവസത്തെ സമ്മേളനത്തിന് ശേഷം INC വർക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ പാർട്ടി മുഖപത്രമായ പീപ്പിൾസ് വാർ വിശേഷിപ്പിച്ചത് ! ക്വിറ്റ് ഇന്ത്യാ സമരത്തെ ഒരുവേള ബൗദ്ധിക പാപ്പരത്തം എന്നുപോലും വിശേഷിപ്പിച്ചു പാർട്ടി!

തന്റെ 120 പേജ് പ്രവർത്തന റിപ്പോർട്ടിൽ അന്നത്തെ CPI ജനറൽ സെക്രടറി ആയിരുന്ന P C ജോഷി ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ തങ്ങൾ എന്തെല്ലാം ചെയ്തു എന്ന് വ്യക്തമായും വിശദമായും പറയുന്നുണ്ട് ഒളിവിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടുപിടിക്കാൻ ഇൻഫൊർമർ മാരായും കമ്മ്യൂണിസ്റ്റുകൾ പ്രവര്ത്തിച്ചിരുന്നു ബ്രിട്ടീഷ് സർക്കാരാവട്ടെ തങ്ങളുടെ തടവിലുള്ള കമ്മ്യൂണിസ്റ്റുകളെ വിട്ടയച്ച് അവരെ കൊണ്ഗ്രസ്സിനു എതിരെ പ്രവര്തിക്കാൻ ഉപയോഗിച്ചു BT രണദിവെ,RS നിമ്ബ്കർ,SG പഠ്കർ തുടങ്ങിയവർ ഇങ്ങനെ വിട്ടയച്ചവരിൽ പെടും ഇതിനു പ്രത്യുപകാരമായി പഞ്ചാബിൽ സർക്കാരുമായി സഹകരിച്ച് ഗറില്ല കാമ്പ് നടത്താമെന്ന് PC ജോഷി കേന്ദ്ര ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ് വെൽന് വാക്ക് കൊടുത്തു ( Quit India Revolution: The Ethos of Its Central Direction, KK Chaudhari,Popular Prakashan, Mumbai)

നേതാജി,ജയപ്രകാശ് നാരായൺ,രാം മനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളെ തള്ളിപ്പറഞ്ഞും അപകീർത്തിപ്പെടുത്തിയും തങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എത്ര വലിയ ആവശ്യകതയാണ് എന്ന് തെളിയിക്കാൻ ജോഷി കഠിനമായി യത്നിച്ചു
ബ്രിട്ടനിലെ രാജകുമാരനേക്കാൾ വലിയ രാജ ഭക്തിയാണ് കമ്മ്യൂണിസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നത്രേ - ക്വിറ്റ് ഇന്ത്യാ സമര ചരിത്രമെഴുതിയ കെ കെ ചൗധരിയുടെ വാക്കുകളാണ്

ജിന്നയുടെ ദ്വിരാഷ്ട്ര വാദം - പാകിസ്ഥാന്റെ പിറവി

ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരം ആണെന്നുമായിരുന്നു പാർട്ടി നിലപാട് ഇതിനെ പിന്തുണക്കാൻ 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല ഹിന്ദുക്കൾ ഭാവിയിൽ മുസ്ലീങ്ങളെ അടിച്ചമർത്തും എന്നും അതുകൊണ്ടുതന്നെ കോൺഗ്രസ്സ് മുസ്ലീങ്ങൾക്ക് സ്വയം നിർണയാവകാശം നൽകണം എന്നുമായിരുന്നു പാർട്ടി ഉയർത്തിയ ന്യായീകരണങ്ങൾ

സ്വാതന്ത്ര്യ സമര സേനാനികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും

സ്വാതന്ത്ര്യ സമര സേനാനികളെയും ദേശീയ പ്രസ്ഥാനങ്ങളെയും നിശിതമായി വിമർശിക്കുകയും അപഹസിക്കുകയും ചെയ്യുക എന്നത് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിവായിരുന്നു മഹാത്മാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും നേതാജിയും എന്തിന് സോഷ്യലിസത്തിന്റെ ഭാരതീയ മുഖമായ സാക്ഷാൽ ജയപ്രകാശ് നാരായണനും ഇങ്ങനെ അപഹസിക്കപ്പെട്ടവരിൽ പെടും

കമ്മ്യൂണിസ്റ്റ് കടന്നാക്രമണത്തിൽ ഭയചകിതനായി മഹാത്മാഗാന്ധിയുടെ ഉദര സഞ്ചിയിലേക്ക് ഓടിയൊളിക്കുന്ന കങ്കാരുക്കുഞ്ഞായാണ് ഒരിക്കൽ ജയപ്രകാശ് നാരായണനെ അവർ ചിത്രീകരിച്ചത്

ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് പക്ഷെ ദേശാഭിമാനത്തിന്റെ,സമർപ്പണത്തിന്റെ,പോരാട്ട വീര്യത്തിന്റെ എല്ലാം അവസാന വാക്കായ സാക്ഷാൽ നേതാജിയായിരുന്നു "നമ്മുടെ നേതാവല്ലി ചെറ്റ,ജപ്പാൻകാരുടെ കാൽ നക്കി"എന്നാണു 1943 ലെ ദേശാഭിമാനിയിൽ ചെറുകാട് എഴുതിയത് അദ്ദേഹത്തിനെതിരെ വാർത്തകളിലൂടെ ആഞ്ഞടിക്കുകയും കാർട്ടൂണുകളിലൂടെ അപഹാസത്തിന്റെ ശരങ്ങൾ തുടർച്ചയായി അയച്ചു കൊണ്ടിരിക്കുകയും ചെയ്തു പാർട്ടി

സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരിക്കുക്കയും നേതാജി സൂര്യ തേജസ്സോടെ ജ്വലിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന ഇന്നലെകളിൽ പാർട്ടി മുഖപത്രമായ പീപ്പിൾസ് വാർ പ്രസിദ്ധീകരിച്ച ചില കാർട്ടൂണുകളുടെ നേർക്കാഴ്ച്ചകൾ ഇപ്രകാരമായിരുന്നു

1942 ജൂലൈ 19 ലെ പീപ്പിൾസ് വാർ പുറത്തിറങ്ങിയത് നേതാജിയെ ജപ്പാൻ പ്രധാനമന്ത്രി ഹിദേക്കി ടോജോയെ പുറത്തു ചുമക്കുന്ന കഴുതയായി ചിത്രീകരിച്ചായിരുന്നു !

1942 സെപ്തംബർ 13 ലെ പീപ്പിൾസ് വാർ ൽ നേതാജിയെ ചിത്രീകരിച്ചത് കുപ്രസിദ്ധമായ ഗീബൽസിയൻ സിദ്ധാന്തത്തിന്റെ ഉടമ ജോസഫ് ഗീബൽസിന്റെ വളർത്തുപട്ടിയായിട്ടായിരുന്നു

സത്യാഗ്രഹത്തിന്റെ കുഞ്ഞാടിനെ സ്വസ്ഥനായിരിക്കുന്ന ഗാന്ധിജിയിൽ നിന്ന് തട്ടിയെടുത്തു കൊണ്ടുപോയി അതിന്റെ ഗുണഭോക്താവായിമാറുന്ന സ്വാർഥിയും അക്രമിയുമാവുന്ന സുഭാഷ് ചന്ദ്ര ബോസാണ് 1941 ൽ ഒരിക്കൽ പാർട്ടിയുടെ Unmasked Parties and Politics നു വിഷയമായത്

ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ വിരൽതുമ്പിൽ പിടിച്ചു നീങ്ങുന്ന (നിസ്സാരനായ) കുള്ളനായിട്ടായിരുന്നു 1943 സപ്തംബർ 26 ലെ പീപ്പിൾസ് വാറിലെ കാർട്ടൂൺ നേതാജിയെ ചിത്രീകരിച്ചത്

ജാപ്പനീസ് സാമ്രാജ്യത്വ ദുർഭൂതത്തിന്റെ വെറും മുഖം മൂടിയായിട്ടായിരുന്നു 1942 ആഗസ്ത് 8 ലെ കാർട്ടൂൺ (പീപ്പിൾസ് വാർ )

1942 നവംബർ 21 ന്,ജപ്പാൻകാർ എയ്തുവിട്ടു ഭാരതത്തിൽ പതിക്കുന്ന ബോംബായിട്ടായിരുന്നു നേതാജിയെ കമ്മ്യൂണിസ്റ്റ് മുഖപത്രം ചിത്രീകരിച്ചത് (പീപ്പിൾസ് വാർ )

ഒരു കോരിത്തരിപ്പോടെ മാത്രം സാമാന്യ ബുദ്ധിയുള്ള ഏതൊരു ഭാരതീയനും ഓർക്കാൻ കഴിയുന്ന, ലോക ചരിത്രത്തിൽ തന്നെ സമാനമായി മറ്റൊരാളില്ലാത്ത വിധത്തിൽ തീവ്ര ദേശസ്നേഹിയായ നേതാജിയെ ഇത്രമാത്രം നിന്ദ്യമായ രീതിയിൽ അപമാനിച്ചു തളർത്താനായി ശ്രമിക്കാൻ കമ്മ്യൂണിസ്റ്റുകൾക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക?

ഭാരതത്തിന്റെ സ്വാതന്ത്ര്യം

സ്വാതന്ത്ര്യ സമര കാലഘട്ടം കഴിഞ്ഞു കുതികാൽ വെട്ടിന്റെയും ഒറ്റുകൊടുക്കലിന്റെയും കമ്മ്യൂണിസ്റ്റ് ചരിത്രം പക്ഷേ തുടർന്നുകൊണ്ടിരുന്നു ഭാരതം സ്വതന്ത്രയായി എല്ലാ ഭാരതീയരും തങ്ങളെക്കൊണ്ടാവും വിധം ആ മഹനീയ മുഹൂർത്തം ആഘോഷിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം അതിൽ നിന്ന് വിട്ടുനിന്നു ഏറെക്കാലം കഴിഞ്ഞാണ് ഭാരതം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് എന്ന സത്യം പാർട്ടി അംഗീകരിച്ചത്

സ്വാതന്ത്ര്യാനന്തര കാലഘട്ടം

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റുകളുടെ രാജ്യ വിരുദ്ധ പ്രവർത്തങ്ങൾ തുടങ്ങുന്നത് ഹൈദരാബാദിൽ നിന്നാണ്

ഹൈദരാബാദിലെ വിധ്വംസക പ്രവർത്തനങ്ങൾ 1947 -48

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം നാട്ടു രാജ്യങ്ങളെല്ലാം ഭാരതത്തിലോ പാക്കിസ്ഥാനിലോ ലയിച്ചുകൊണ്ടിരുന്നു എന്നാൽ സ്വതന്ത്രമായി നില്ക്കാനായിരുന്നു ഹൈദെരാബാദ് നൈസാമിന്റെ തീരുമാനം സ്വാതന്ത്ര്യാനന്തരം ഭാരതം മുഴുവൻ ഭാരത് മാതാ കി ജയ് ഘോഷമുയർന്നപ്പോൾ ഹൈദരാബാദിൽ അലയടിച്ചത് ആസാദ് ഹൈദരാബാദ് പൈൻദാബാദ് (സ്വതന്ത്ര ഹൈദരാബാദ് വിജയിക്കട്ടെ ) വിളികളായിരുന്നു! അക്രമബഹുലമായ ഹൈദരാബാദിൽ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകൾ ആദ്യം സ്റേറ്റ് കൊണ്ഗ്രസ്സിനോപ്പം ആയിരുന്നെങ്കിലും പാർട്ടിക്കുണ്ടായിരുന്ന നിരോധനം നീക്കിയതിന് നന്ദി സൂചകമായി നൈസാമിനോട് ചേർന്ന് സ്വതന്ത്ര ഹൈദരാബാദ് എന്ന് ആക്രോശിക്കാൻ തയ്യാറായി നൈസാം അവർക്കു ആയുധങ്ങൾ നൽകി റസാക്കർമാർ എന്ന സായുധ വിഭാഗത്തോടൊപ്പം ചേർന്ന് അവിടത്തെ ഹിന്ദുക്കളെ കശാപ്പു ചെയ്തു

റിബൽ സായുധ സേനാ രൂപീകരണം - 1958

ഇന്ത്യൻ സൈന്യത്തിൽ നുഴഞ്ഞു കയറാൻ പാർട്ടി കഠിനമായി ശ്രമിക്കുന്നുണ്ടായിരുന്നു അതിനിടയിൽ ഇന്ത്യയിൽ പാർട്ടി സ്വന്തമായി ഒരു റിബൽ സായുധ സേന രൂപീകരിക്കണമെന്ന സോവിയറ്റ് നിർദ്ദേശവുമായി സോവിയറ്റ് സർക്കാരിന്റെ ഒരു പ്രതിനിധി ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ വന്നു കണ്ടു അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷിനെ പോലുള്ളവർ ഈ നിർദ്ദേശം തള്ളിക്കളഞ്ഞെങ്കിലും ഹർകിഷൻ സിംഗ് സുർജിത്തിനെപോലുള്ളവർ ഈ നിർദ്ദേശം സ്വാഗതം ചെയ്തു അവർ പാർട്ടി ചാനലുകൾ മറികടന്നു സോവിയറ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി നേരിട്ട് ആശയവിനിമയം നടത്തി സായുധ സേനാ രൂപീകരണവുമായി മുന്നോട്ട് പോയി

1959 ഫെബ്രവരിയിൽ അജയ് ഘോഷ് കേന്ദ്ര കമ്മിറ്റിക്കു സമർപ്പിച്ച റിപ്പോർട്ടിൽ, ഇന്ത്യൻ സൈന്യത്തിൽ നുഴഞ്ഞുകയറുന്ന ശ്രമം ഊർജ്ജിതപ്പെടുത്താനും അതെ സമയം പാർട്ടിക്ക് സ്വന്തമായ രീതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു റിബൽ സേനാ വിഭാഗം രൂപീകരിക്കാനും റഷ്യയും ചൈനയും നിർദ്ദേശിച്ചിരുന്നതായി രേഖപ്പെടുത്തി

സോവിയറ്റ് യൂണിയനിൽ നിന്ന് നിർബാധം പണമൊഴുകിയിരുന്നു ദില്ലിയിലെ തെരുവുകളിൽ കാറുകളുടെ ജനാലകളിലൂടെ പോലും പണം കൈമാറ്റം ചെയ്യപ്പെട്ടു പാർട്ടി സെക്രട്ടറി എല്ലാ പണത്തിനും കൃത്യമായ രശീതിയും നൽകിയിരുന്നു എന്ന് സോവിയറ്റ് വൃത്തങ്ങൾ പിൽക്കാലത്ത് വെളിപ്പെടുത്തി ഒരുവേള കൂടുതൽ പണം ഇന്ത്യയിലേക്കെത്തിക്കാനായി ഒരു Export - Import സ്ഥാപനം പോലും പാർട്ടി വിശ്വസ്തരായവരെ കൊണ്ട് നടത്തിച്ചു അന്നത്തെ കാലത്തു 3 ലക്ഷം രൂപ വരെ മൂല്യത്തിനുള്ള കയറ്റിറക്കുമതി ആ സ്ഥാപനം വഴി നടത്തി

ഇന്ത്യാ - ചൈനാ യുദ്ധം - 1962

കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശവിരുദ്ധതയുടെയും രാജ്യദ്രോഹത്തിന്റെയും വിഷലിപ്തമായ മുഖം ഏറ്റവും തെളിഞ്ഞു കണ്ടത് 1962 ഇന്ത്യാ ചൈനാ യുദ്ധ സമയത്താണ് ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം 1959 മുതൽതന്നെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് അറിയാമായിരുന്നു അവരുമായി ബന്ധം സ്ഥാപിച് ബൃഹത് വിപ്ലവത്തിന്റെ സമയത്ത് അവരെ തങ്ങളുടെ സംരക്ഷകരായി കണക്കാക്കണം എന്നാണു പാർട്ടിയുടെ തലമുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടുകൊണ്ടിരുന്നത് അതിന്റെ തുടർച്ചയായി ചൈന ഭാരതത്തെ ആക്രമിച്ചപ്പോൾ അതിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായില്ല മറിച് ആ അവസരം ഉപയോഗിച്ച് നെഹ്രുവിന്റെ ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചത് നെഹ്റു ഭാരതത്തിലെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ചൈനയുടെ ആക്രമണത്തെ ചിത്രീകരിക്കുകയാണെന്നായിരുന്നു കമ്മ്യൂണിസ്റ് വാദം

ഇന്ത്യൻ സൈന്യത്തെ തള്ളിപ്പറഞ്ഞും ചൈനയെ പിന്തുണച്ചു കൊണ്ടുമുള്ള ഈ നടപടി വൻതോതിൽ പ്രതിഷേധത്തിനിടയാക്കി അതിനുശേഷം തന്റെ പതിവ് സോവിയറ്റ് യാത്രക്ക് പോയ അജയ് ഘോഷിനോട് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി,വരുംകാല തെരഞ്ഞെടുപ്പുകളെ മുന്നിൽകണ്ട്,ചൈനയുടെ ആക്രമണത്തെ അപലപിക്കണം എന്ന് അഭിപ്രായപ്പെട്ടു അതിനെ തുടർന്ന് ഇന്ത്യയിലെത്തി പ്രസ്താവനയുടെ രൂപരേഖയിൽ ചൈനയുടെ ആക്രമണത്തെ അപലപിച്ചെഴുതിയ ഘോഷിനോട് സുന്ദരയ്യ, ബസവ പുന്നയ്യ, കോനാർ എന്നിവർ ശക്തമായി വിയോജിച്ചു മാത്രവുമല്ല ഈ തീരുമാനം തങ്ങളുടെ ഹൈദരാബാദ്,ബംഗാൾ ഘടകങ്ങൾ അംഗീകരിക്കുകയില്ല എന്ന് കൂടി ഭീഷണിപ്പെടുത്തി മാത്രവുമല്ല അവർ ഈ സോവിയറ്റ് നിർദ്ദേശത്തെയും പ്രസ്താവനയെയും കുറിച്ച് യഥാസമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അറിയിക്കുകയും ചെയ്തു

ടിബറ്റ്, ഭൂട്ടാൻ,സിക്കിം തുടങ്ങിയ പ്രദേശങ്ങളിൽ ഒരേ വംശജരായ ജനതയാണ് താമസിക്കുന്നതെന്നും അതുകൊണ്ടുതന്നെ ആ പ്രദേശങ്ങളിൽ തങ്ങൾക്കു ചരിത്രപരമായ അവകാശമുണ്ട് എന്നും മക്മോഹൻ രേഖ അംഗീകരിക്കത്തക്കതല്ലെന്നുമുള്ള ചൈനയുടെ വാദത്തെ അനുകൂലിച്ചു ബസവ പുന്നയ്യ പല സന്ദർഭത്തിലും സംസാരിക്കുകയുമുണ്ടായി
1962 നവംബർ 13 ന് രാജ്യസഭയിൽ ശ്രീമാൻ ലാൽ ബഹാദൂർ ശാസ്ത്രി നടത്തിയ പ്രസ്താവന ഇന്ത്യാ ചൈനാ യുദ്ധത്തിൽ കമ്മ്യൂണിസ്റ്റുകളുടെ പങ്കിന്റെ രത്നച്ചുരുക്കമാണ് അദ്ദേഹം പറഞ്ഞു -"മക് മോഹൻ രേഖയെ സാങ്കൽപ്പിക രേഖ എന്ന് വിശേഷിപ്പിച്ച ജ്യോതി ബസു ഭാരതത്തെയും ചൈനയെയും ഒരുപോലെ കാണുകയും ഭാരതത്തിന്റെ നടപടികളിൽ പ്രകോപിതരായാണ് ചൈന അധിനിവേശം നടത്തിയിരിക്കുന്നത് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു"

പക്ഷെ ഇതുകൊണ്ടൊന്നും കമ്മ്യൂണിസ്റ്റുകൾ തൃപ്തരായിരുന്നില്ല ബംഗാളിലെ കലിംപോങ് പട്ടണം ചൈനയുടെ ചാരന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ഇവിടെ നടക്കുന്ന ഓരോ കാര്യവും ശത്രു അപ്പപ്പോൾ തന്നെ അറിഞ്ഞു ക്വിറ്റ് ഇന്ത്യാ സമരം പോലെത്തന്നെ ചൈനയുമായുള്ള യുദ്ധസമയത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ്റുകൾ ഭാരതത്തെ ഒറ്റുകൊടുത്തു
ഇന്റലിജൻസ് ബ്യുറോ ചീഫായിരുന്ന ബി രാമൻ ഔട്ട് ലുക്കിൽ എഴുതിയ Chinas Interest Is Our Interest എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു"ഇന്റലിജൻസ് ബ്യുറോയിൽ പ്രവേശിച്ച ശേഷം ഞാൻ കൽക്കട്ടക്കൊരു യാത്ര പോയി വിമാനത്താവളത്തിൽ നിന്ന് ഡൌൺ ടൗണിലേക്കുള്ള യാത്രാമധ്യേ കണ്ട കമ്മൂണിസ്റ്റ് ചുവരെഴുത്തു ഇപ്രകാരമായിരുന്നു - ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ കമ്മ്യൂണിസ്റ്റുകൾ അന്ന് ബംഗാളിൽ അധികാരത്തിൽ വന്നിട്ടു പോലുമില്ലായിരുന്നു"

ഈ സന്ദർഭത്തിൽ പാർട്ടിയുടെ താത്വികാചാര്യനായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവന രാജ്യദ്രോഹവും വക്രബുദ്ധിയും കുടിലതയും കൂടിച്ചേർന്ന കമ്മ്യൂണിസ്റ്റിന്റെ ബഹിർസ്ഫുരണമായിരുന്നു ചൈനയുടെ ആക്രമണത്തിന്റെ ആദ്യനാളുകളിൽ,എന്നാൽ നാഷണൽ കൗൺസിൽ മീറ്റിങ്ങിനു മുൻപ് നമ്പൂതിരിപ്പാട് തിടുക്കത്തിൽ ഒരു പത്ര സമ്മേളനം വിളിച്ചു ഡാങ്കെ ദില്ലിയിൽ ഉള്ള സമയമായിരുന്നെങ്കിലും അദ്ദേഹത്തെ അറിയിക്കാതെയായിരുന്നു പത്ര സമ്മേളനം വിളിച്ചത് ചൈന അധിനിവേശം നടത്തിയിട്ടുണ്ടെന്ന് താങ്കൾ കരുതുന്നുവോ എന്ന പത്ര ലേഖകരുടെ ചോദ്യത്തിന് നമ്പൂതിരിപ്പാടിന്റെ ഉത്തരം ഇങ്ങനെ - ചൈന അവരുടേതെന്നു കരുതി പ്രവേശിച്ച സ്ഥലമായതിനാൽ അധിനിവേശം നടത്തി എന്ന് പറയാനാവില്ല അതുപോലെ ഇന്ത്യ തങ്ങളുടേതെന്ന് കരുതി പ്രതിരോധിച്ചതായതിനാൽ അവരും അധിനിവേശം നടത്തി എന്ന് പറയാനാവില്ല ആരോ പറഞ്ഞു വിവരമറിഞ്ഞു ആ സമയത്തു കയറിവന്ന ഡാങ്കെ ഇ എം സി നോട് - ആട്ടെ താങ്കളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചു ഇ എം എസ് ഉത്തരം കിട്ടാതെ പരിഭ്രാന്തനായി

സഖാവ് വി എസ് അച്യുതാനന്ദൻ മാത്രമാണ് ചൈനാ വിഷയത്തിൽ അൽപ്പം വ്യത്യസ്തമായ നിലപാടെടുത്ത ഒരേയൊരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പാർട്ടിയുടെ ഇന്ത്യാ വിരുദ്ധ നടപടിയെ തുടർന്ന് നിരവധി പ്രവർത്തകരെ സർക്കാർ അറസ്റ്റു ചെയ്ത് ജയിലിലടച്ചു അന്ന് 39 വയസ്സുണ്ടായിരുന്ന വി എസ്സും അറസ്റ്റു ചെയ്യപ്പെട്ടു തിരുവനന്തപുരം സെൻട്രൽ ജയിലിലായി സഖാക്കൾ ചൈനീസ് ചാരന്മാരാണ് എന്ന ആരോപണത്തിന്റെ മുനയൊടിക്കാൻ വി എസ്,പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യുക, തങ്ങൾക്കു ജയിലിൽ കിട്ടുന്ന റേഷൻ മിച്ചം വച്ച് പുറത്തു വിറ്റു അതിൽ നിന്ന് കിട്ടുന്ന വരുമാനം ഭാരതത്തിന്റെ യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്യുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങൾ പക്ഷെ പാർട്ടിയുടെ ജയിൽ കമ്മിറ്റിയുടെ കൺവീനർ ആയിരുന്ന ഒ ജെ ജോസഫ്, ഇദ്ദേഹം പിൽക്കാലത്ത് രാജ്യസഭാംഗമായി,അതിനെ എതിർത്തു വി എസ് പക്ഷവും ഓ ജെ ജോസഫ് പക്ഷവും തമ്മിൽ തർക്കമായി വിവരം പുറത്തറിഞ്ഞു കെ പി ആർ ഗോപാലനെ അന്വേഷണചുമതല ഏൽപ്പിച്ചു എന്തായാലും അതോടെ വി എസ് ആശയം രക്തം ദാനം ചെയ്യുക എന്ന ആശയം ഉപേക്ഷിച്ചു പ്രശ്നം അവിടം കൊണ്ടവസാനിച്ചില്ല 1965 ഒക്ടോബറിൽ അദ്ദേഹം ജയിൽ മോചിതനായി പുറത്തു വന്നപ്പോൾ,അദ്ദേഹം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന പരാതിയിന്മേൽ അദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തു കേരള സ്റ്റേറ്റ് കമ്മിറ്റി അത് ശരിവച്ചു തത് ഫലമായി അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി !

ഈ വിഷയത്തെ കുറിച്ച് എം എം ലോറൻസ് അഭിപ്രായപ്പെട്ടത് ഇങ്ങനെ -"വി എസ് അച്യുതാനന്ദൻ പാർട്ടിയോട് ആലോചിക്കാതെ രക്തം ദാനം ചെയ്യാൻ തീരുമാനിച്ചു ഇത്,ആ സമയത്തു പാർട്ടിയെ വേട്ടയാടിക്കൊണ്ടിരുന്ന സർക്കാരിനെ ശക്തിപ്പെടുത്തും അതുകൊണ്ടുതന്നെ ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമാണ്

കാലം കടന്നു പോയി പിന്നീട് പല സന്ദർഭങ്ങളിലും പാർട്ടി പതിവുപോലെ തങ്ങളുടെ ദേശവിരുദ്ധ മനോഭാവം പ്രകടമാക്കി രണ്ടാം പൊഖ്റാൻ പരീക്ഷണത്തെ പാർട്ടി വിമർശിച്ചു ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച തീവ്രവാദിയെ മഹത്വവത്കരിച്ചു ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച വിഘടനവാദിയെ ന്യായീകരിക്കാനും സംരക്ഷിക്കാനും പാർട്ടി നേതാക്കൾ ഓടിയെത്തി പിന്നീടയാൾക്കു വീരപരിവേഷം നൽകി ജനമധ്യത്തിൽ അവതരിപ്പിച്ചു കഴിഞ്ഞ വര്ഷം ഉറി സൈനീക ക്യാംപ് ആക്രമണ വിഷയത്തിൽ തീവ്രവാദികളെ സൈനികർ തന്നെ സഹായിച്ചു എന്ന പ്രസ്താവനയുമായി സി പി എം നേതാവ് എം വി ജയരാജൻ രംഗത്ത് വന്നു ഇത് പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ ആയുധമാക്കുകയും ചെയ്തു കനകമലയിൽ തീവ്രവാദികൾ NIA യുടെ പിടിയിലായപ്പോൾ"ഒന്നുമറിയാത്ത പാവം കുട്ടികൾ"എന്ന് വിശേഷിപ്പിച്ചു അവർക്കു വേണ്ടി വാദിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഹംസ രംഗത്തെത്തി ഇന്ത്യൻ സൈന്യത്തിന് നേരെ വിഷം ചീറ്റിക്കൊണ്ട് കമ്മ്യൂണിസ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ മെമ്പറും രംഗത്തെത്തി പാക്കിസ്ഥാൻനെ പോലെ,ഭാരതത്തിന്റെ സർവ്വ നാശം കൊതിക്കുന്ന രാജ്യങ്ങൾ അതിർത്തി തർക്കങ്ങളിൽ കാലങ്ങളായി അന്താരാഷ്ട്ര വേദികളിൽ ഉന്നയിച്ചു കൊണ്ടിരിക്കുന്ന വാദങ്ങൾക്ക് ശക്തി പകരാൻ ഭാരതത്തിനകത്തു നിന്ന് തന്നെയുള്ള സ്വരം ഇവിടെയും തങ്ങളുടെ നിലപാടും കൂറും വ്യക്തമാക്കി കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴിതാ ചൈനയ്ക്കെതിരെയുള്ള സഖ്യത്തിൽ അണിചേർന്ന് ആ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് ഭാരതം വെല്ലുവിളി ഉയർത്തുന്നെന്ന വിചിത്ര വാദവുമായി പാർട്ടി യുടെ പോളിറ്റ് ബ്യുറോ മെംബർമാരും ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നു

പിറന്ന നാടിലെ വെള്ളവും വായുവും ഉൾക്കൊണ്ടു വളർന്നു തടിച്ചു ചീർത്തു ഈ നാടിനെ തന്നെ ഒറ്റുകൊടുക്കുന്ന, ഇവിടുത്തെ മുന്നേറ്റങ്ങളെ കുതികാൽ വെട്ടുന്ന ജനിതക വൈകല്യം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രവർത്തകരും ഒരിക്കലും മാറിയില്ല

അവലംബം :

1 Quit India Revolution: The Ethos of Its Central Direction, KK Chaudhari,Popular Prakashan, Mumbai
2 China and Indian Communism : Bhabani Sen Gupta
3 Mainstream Weekly : 27/10/2012
4 Business World : 30/11/2015
5 Organizer : 26/03/2017
6 Rediff com : 19/08/2007
7 Indian Express - 14/ 07 / 2009

ന്യൂനപക്ഷ പ്രീണനത്തിന്റെ കമ്മ്യൂണിസ്റ്റ് ഗാഥകൾ

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ന്യൂനപക്ഷ പ്രീണനത്തിന്റെ ചരിത്രം

ഓരോ പദാർത്ഥത്തിനും അതിന്റെതായ സ്വഭാവ സവിശേഷതകൾ ഉണ്ട് പഞ്ചസാരയ്ക്ക് മധുരവും തീയ്യിന് ചൂടും പോലെ അതുപോലെത്തന്നെ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ള സ്വഭാവ സവിശേഷതയാണ് ഇസ്ലാമിക പ്രീണനം എന്നത് പാർട്ടി നടത്തിയ പ്രീണനങ്ങളുടെ ചരിത്രത്തിനാവട്ടെ അതിന്റെ പിറവിയെക്കാൾ പഴക്കമുണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന എം എൻ റോയ്,പണ്ട്1919 - 20 കാലഘട്ടത്തിൽ താഷ്ക്കൻറ്റിൽ പോയി ആളും അർത്ഥവും ആയുധവും സംഘടിപ്പിച്ചു പഥാൻ വംശജരെ ഖിലാഫത്തിന് സജ്ജരാക്കാൻ ശ്രമിച്ചത് മുതൽ തുടങ്ങുന്നു ഈ പ്രീണനത്തിന്റെ ചരിത്രം അതിനൊക്കെ ശേഷം 1920 ഒക്ടോബർ 17 നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടി താഷ്ക്കന്റിൽ വച്ച് സ്ഥാപിതമാവുന്നത് !

സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന നാട്ടിൽ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ദേശീയ രാഷ്ട്രീയത്തിന്റെ പ്രതീകമായി നിലകൊണ്ട നാളുകളിൽ, മഹാത്മജിയുടെയും നേതാജിയുടെയും മറ്റനേകം പ്രതിഭാധനരായ ദേശഭക്തരുടെ നടുവിൽ,വിദേശത്തു പിറവിയെടുത്ത് ഇന്ത്യൻ മണ്ണിലേക്ക് പറിച്ചു നടപ്പെട്ട പാർട്ടിക്ക് വേര് പിടിക്കുക എന്നത് വിഷമകരമായ കാര്യം തന്നെയായിരുന്നു അതിനായി പാർട്ടി കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു രാഷ്ട്രീയപരമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്ന് ഭിന്നമായ കാഴ്ചപ്പാടുകളും പ്രവർത്തന ശൈലിയുമുള്ള ആൾ ഇന്ത്യാ മുസ്ലിം ലീഗുമായി യോജിച്ചു പ്രവർത്തിക്കുക എന്നത് മാത്രവുമല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഹിന്ദു ജന്മിമാരുടെ സംഘടനയാണ് എന്ന തെറ്റുധാരണയുടെ വിഷം പരത്തി ഭാരതത്തിലെ മുസ്ലീങ്ങളെ മുഴുവൻ അതിന് എതിരാക്കാൻ ശ്രമിക്കുകയും ചെയ്തു പാർട്ടി മുസ്ലിം ലീഗിന്റെ കൂടെനിൽക്കാനും അങ്ങനെ അതിനെ തങ്ങളുടെ വരുതിക്ക് നിർത്താനും പാർട്ടി കരുക്കൾ നീക്കി അതിന്റെ ഭാഗമായാണ് മുസ്ലിം വംശജരായ കമ്മ്യൂണിസ്റ്റുകളെ ലീഗിൽ കയറ്റി വിടുക എന്ന തന്ത്രം പാർട്ടി പരീക്ഷിച്ചത് വലിയ ബൂർഷ്വായെ എതിർക്കാൻ ചെറിയ ബൂർഷ്വായെ കൂട്ടുപിടിക്കുക എന്നതായിരുന്നു പാർട്ടി അതിനു നൽകിയ സൈദ്ധാന്തിക ന്യായീകരണം ! അതിന്റെ ഫലമായി അലിഗഡ് സർവ്വകലാശാലയിൽ ആൾ ഇന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷനിലെ അംഗങ്ങൾ കൂട്ടത്തോടെ മുസ്ലിം ലീഗിൽ ചേർന്നു

1940 കളിലാണ് കമ്മ്യൂണിസ്റ് പാർട്ടി മുസ്ലിം ലീഗുമായി കൂടുതൽ അടുക്കുന്നത് മുസ്ലീങ്ങളുടെ പ്രീതി സമ്പാദിക്കാനും മുസ്ലിം ലീഗിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും രാഷ്ട്രീയ അടിത്തറ വിപുലമാക്കാനും ഒക്കെയായി പാർട്ടി കണ്ടെത്തിയ മാർഗ്ഗമായിരുന്നു ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണക്കുക എന്നത്. ഇതിനായി 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം ചെറു രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും ആ രാജ്യങ്ങൾക്കു ഏതു സമയത്തും ഭാരതം വിട്ടു പോവാനുള്ള അധികാരമുണ്ടെന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരമാണെന്നുമുള്ള വിചിത്ര സിദ്ധാന്തത്തോടെ ആ പ്രമേയത്തിന് പാർട്ടി സൈദ്ധാന്തിക ന്യായീകരണമേകി !

മുസ്ലിം ലീഗിലേക്ക് കമ്മ്യൂണിസ്റ്റുകളെ റിക്രൂട്ട് ചെയ്യൽ നിർബാധം തുടർന്നു 1944 ൽ മുസ്ലിം ലീഗിലേക്ക് നിയോഗിക്കപ്പെട്ട, ലാഹോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റുകളായിരുന്നു ഡാനിയൽ ലത്തീഫിയും അബ്ദുല്ലാ മാലിക്കും ഇവർ പഞ്ചാബ് മുസ്ലിം ലീഗിൽ ചേക്കേറി ഇതേ ലത്തീഫിയാണ് അതേ വർഷം പഞ്ചാബ് മുസ്ലിം ലീഗിന്റെ മാനിഫെസ്റ്റോ എഴുതിയത് അതിലാണ് Universal Adult Franchise എന്ന ആശയത്തെ മുസ്ലിം ലീഗ് അംഗീകരിച്ചത് അതിൽതന്നെയാണ് മാറുന്ന ദേശീയ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റുകൾ എത്രമാത്രം അനിവാര്യതയാണ് എന്ന് പ്രഖ്യാപിച്ചതും ! ഇതേ ലത്തീഫിയാണ് പിൽക്കാലത്ത് ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഷാബാനു കേസ് തുടങ്ങിയ ശ്രദ്ധേയമായ നിരവധി നിയമപരമായ ഇടപെടലുകൾ നടത്തിയതും വിവാഹമുക്തകളായ മുസ്ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമത്തിന്റെ സാധുതയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതും !

പഞ്ചാബ് മുസ്ലിം ലീഗിന്റെ ചെറുപ്പക്കാരനായ നേതാവ് മുംതസ്സ് ദോൽത്താന ഒരുവേള തങ്ങളുടെ പാർട്ടിയിൽ അംഗത്വ വർദ്ധനവിന് കമ്മ്യൂണിസ്റ് പാർട്ടിയുടെ സഹായം തേടുക വരെ ചെയ്തു ! മുന്നോട്ടുള്ള വളർച്ചക്ക് മുസ്ലിം ലീഗിന് കമ്മ്യൂണിസ്റ് പാർട്ടിയുടേയും കമ്മ്യൂണിസ്റ് പാർട്ടിക്ക് മുസ്ലിം ലീഗിന്റെയും സഹായം ആവശ്യമായിരുന്നു

വർഷങ്ങൾ കടന്നുപോയി ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞും, നേതാജിയും മഹാത്മജിയും ജയപ്രകാശ് നാരായണനുമടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളെ നികൃഷ്ടമായി അപമാനിച്ചും സ്വാതന്ത്ര്യ സമര സേനാനികളെ പിടികൂടാൻ ബ്രിട്ടീഷ് സർക്കാരിനായി ഇൻഫോർമാർമാരായി പ്രവർത്തിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നു 1947 ൽ വിഭജനത്തെ തുടർന്ന് പാക്കിസ്ഥാൻ രൂപീകൃതമായി പഴയ സഹവർത്തിത്വത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ കമ്മൂണിസ്റ് പാർട്ടി തങ്ങളുടെ സഖാക്കളെ പാക്കിസ്ഥാനിൽ പാർട്ടി വളർത്താനായച്ചു ഡോക്റ്റർ അഷറഫ്,സജ്ജാദ് സാഹിർ തുടങ്ങിയവരായിരുന്നു ഇങ്ങനെ നിയോഗിക്കപ്പെട്ടവർ പക്ഷെ ഒരുമിച്ചു പ്രവർത്തിച്ച ജിന്നക്ക് കമ്മ്യൂണിസ്റ് പാർട്ടിയുടെ ഗൂഢ ലക്ഷ്യങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു അങ്ങനെ പാർട്ടി വളർത്താൻ പാക്കിസ്ഥാനിൽ പോയ സഖാക്കൾ അവിടെ ജയിലഴികൾക്കുള്ളിലായി നീണ്ട പത്തുവർഷത്തിനു ശേഷമാണ് അവർ പുറം ലോകം കണ്ടത് തിരിച്ചു ഭാരതത്തിലേക്ക് വന്നതും

സ്വാതന്ത്ര്യാനന്തരമാണ് കമ്മ്യൂണിസ്റ് പാർട്ടിയുടെ ദേശദ്രോഹത്തിന്റെയും പ്രീണത്തിന്റെയും യഥാർത്ഥ പരപ്പും ആഴവും പ്രകടമായത്

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം നാട്ടു രാജ്യങ്ങളെല്ലാം ഭാരതത്തിലോ പാക്കിസ്ഥാനിലോ ലയിച്ചുകൊണ്ടിരുന്നു എന്നാൽ സ്വതന്ത്രമായി നില്ക്കാനായിരുന്നു ഹൈദെരാബാദ് നൈസാമിന്റെ തീരുമാനം സ്വാതന്ത്ര്യാനന്തരം ഭാരതം മുഴുവൻ ഭാരത് മാതാ കി ജയ് ഘോഷമുയർന്നപ്പോൾ ഹൈദരാബാദിൽ അലയടിച്ചത് ആസാദ് ഹൈദരാബാദ് പൈൻദാബാദ് (സ്വതന്ത്ര ഹൈദരാബാദ് വിജയിക്കട്ടെ ) വിളികളായിരുന്നു! ഹൈദരാബാദിനെ ഭാരതത്തിനോട് ചേർക്കുക എന്ന ഉദ്ദേശ്യത്തോടെ നൈസാമുമായി നിരവധി ചർച്ചകൾ ഭാരതം നടത്തി പക്ഷെ ഫലം കണ്ടില്ല അപ്പോഴാണ് ഒരു വർഷത്തേക്ക് തത്സ്ഥിതി നിലനിർത്തുക എന്ന ആശയം നൈസാം അവതരിപ്പിച്ചത് ആ കാലയളവിനുള്ളിൽ കഴിയാവുന്നത്ര ആയുധം ശേഖരിക്കുക എന്നതായിരുന്നു നൈസാമിന്റെ ഗൂഡോദ്ദേശ്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലെക്കും നൈസാം ദൂതനെ അയച്ചു - വിഷയത്തിൽ സഭയെ ഇടപെടുവിക്കാൻ

ആ സമയത്താണ് മജ്ലിസ് - ഇ - ഇത്തെഹാദ് - ഉൽ മുസ്ലിമീൻ എന്ന തീവ്ര ഇസ്ലാമിക നിലപാടുകൾ ഉള്ള സംഘടന അതിന്റെ നേതാവായിരുന്ന കാസിം റസ്വിയുടെ നേതൃത്വത്തിൽ റസാക്കർമാർ എന്ന സായുധ വിഭാഗം രൂപീകരിക്കുന്നത് നൈസാമിന് അനുകൂലമായി ഹൈദരാബാദിലെ മുസ്ലീങ്ങളെ സംഘടിപ്പിക്കുകയും വൻതോതിലുള്ള മത പരിവർത്തനത്തിലൂടെ അവിടുത്തെ ഹിന്ദു ജനസംഘ്യ കുറക്കുകയും ചെയ്യുക എന്നതായിരുന്നു മജ്ലിസ് - ഇ - ഇത്തെഹാദ് - ഉൽ മുസ്ലിമീൻ എന്ന സംഘടനയുടെ ലക്ഷ്യം അതുപോലെ ഹൈദരാബാദിനെ ഒരു സ്വതന്ത്ര രാജ്യമായി നിലനിർത്തുകയും അഥവാ അതിനു സാധിച്ചില്ലെങ്കിൽ അതിനെ പാക്കിസ്ഥാനോട് കൂട്ടി ചേര്ക്കുകയും ചെയ്യുക എന്നതുകൂടി അവരുടെ ലക്ഷ്യങ്ങളായിരുന്നു

ക്രൂരമായ പീഡനങ്ങളാണ് റസാക്കർമാരിൽ നിന്ന് അവിടുത്തെ ഹിന്ദു സമൂഹത്തിനും ഭാരതത്തോട് കൂറു കാണിച്ച മുസ്ലീങ്ങൾക്കും ഉണ്ടായത് അവിടെ നടന്നത് യഥാർത്ഥത്തിൽ വംശീയ ഉന്മൂലന ശ്രമം തന്നെയായിരുന്നു ഭരണകൂടവും പോലീസും എല്ലാം അവർക്ക് ഒത്താശ ചെയ്തു ആയിരക്കണക്കിന് ഹിന്ദുക്കൾ ജയിലിലടക്കപ്പെട്ട് ഭരണകൂട ഭീകരതയ്ക്ക് ഇരകളായി വീടുകളും കച്ചവട സ്ഥാപനങ്ങളും ആക്രമിച്ചു കൊള്ളയടിച്ചു കൃഷി നശിപ്പിച്ചു സ്ത്രീകളുടെ ആഭരണങ്ങൾ കൊള്ളയടിച്ചു കാമഭ്രാന്തന്മാർ വൻതോതിൽ സ്ത്രീകളെ തട്ടിക്കൊണ്ടു പോയി അവരെ കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി

ഇങ്ങനെ നിഷ്ഠൂരമായ കൊലപാതകങ്ങളെ തുടർന്ന് ഹൈദരാബാദിലെ ഹിന്ദു ജനസംഘ്യ ഏഴു ശതമാനം ശോഷിച്ചു ശേഷിച്ച ഹിന്ദുക്കളിൽ നല്ലൊരു ശതമാനം ഭാരതത്തിന്റെ അധീനതയിൽ ഉള്ള പ്രവിശ്യകളിലേക്ക് കുടിയേറി പുറത്തുനിന്നും ഹൈദരാബാദിലെക്കു മുസ്ലീം ജനതയുടെ ഒഴുക്ക് തന്നെയുണ്ടായി

അക്രമബഹുലമായ ഹൈദരാബാദിൽ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകൾ ആദ്യം സ്റേറ്റ് കൊണ്ഗ്രസ്സിനോപ്പം ആയിരുന്നെങ്കിലും പാർട്ടിക്കുണ്ടായിരുന്ന നിരോധനം നീക്കിയതിന് നന്ദി സൂചകമായി നൈസാമിനോട് ചേർന്ന് സ്വതന്ത്ര ഹൈദരാബാദ് എന്ന് ആക്രോശിക്കാൻ തയ്യാറായി ഇന്ത്യാ വിരുദ്ധത മുഖ മുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി റസാക്കർമാർക്കൊപ്പം ചേർന്ന് ഹിന്ദുക്കളെയും ഭാരതത്തെ അനുകൂലിച്ച മുസ്ലീങ്ങളെയും കൂട്ടക്കൊലചെയ്തു ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വംശഹത്യയിലൊന്നിൽ പങ്കാളികളായി തങ്ങളുടെ കൂറും പ്രീണനപാരമ്പര്യവും തെളിയിച്ചു!

കമ്മ്യൂണിസ്റ് പാർട്ടി അധികാരത്തിൽ വന്ന കേരളത്തിൽ തങ്ങളുടെ പ്രീണന നയം നടപ്പിലാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി മടിച്ചില്ല അതിന്റെ ഫലമായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം ഇതിൽ പാർട്ടിയുടെ ഇസ്‌ലാമിക പ്രീണനത്തോടൊപ്പം അവസരവാദത്തിന്റെ മുഖവും കാണാവുന്നതാണ് 1947 ൽ മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്ത് ലേഖനമെഴുതിയ ഇ എം എസ് 1967 ൽ മുസ്‌ലിം ലീഗുമായി രാഷ്ട്രീയ സഖ്യം ചേർന്നതിനു ശേഷം,പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ വ്യാമോഹത്തിൽ അതിന് കടക വിരുദ്ധമായ നിലപാടാണ് എടുത്തത് അങ്ങനെ 1969 ജൂൺ 16 ന് കേളപ്പജിയുടെ നേതൃത്വത്തിലുയർന്ന പ്രതിഷേധങ്ങളെയും ദേശീയ മാദ്ധ്യമങ്ങളുടെ ശക്തമായ വിമർശനങ്ങളെയും തൃണവദ്ഗണിച് മലപ്പുറം ജില്ല രൂപീകൃതമായി !

പ്രീണന ചരിത്രത്തിൽ അടുത്തതായിരുന്നു മലബാർ കലാപത്തിൽ പങ്കെടുത്തവർക്ക് പെൻഷൻ നൽകാൻ 1972 ൽ അച്യുതമേനോൻ സർക്കാർ എടുത്ത തീരുമാനം ഈ നടപടി പാർലമെന്റിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ അതിനെ എതിർക്കാനായി മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ കർഷക കലാപമായിരുന്നു എന്ന് 73 ൽ സി പി എം സംസ്ഥാന കമ്മിറ്റി പ്രമേയം പാസ്സാക്കി (ദേശാഭിമാനി,17 / 11 / 1973 )

ഖിലാഫത്ത് പ്രസ്ഥാനത്തോട് തങ്ങളുടെ സ്ഥാപക നേതാവായിരുന്ന എം എൻ റോയി പുലർത്തിയിരുന്ന അനുഭാവം പിൻഗാമികളിലൂടെ തുടർന്നുകൊണ്ടിരുന്നു

സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോഴും ബൗദ്ധിക കേന്ദ്രങ്ങൾ കമ്മ്യൂണിസ്റ്റുകളുടെ കൈവശമായിരുന്നു ഈ സമയത്താണ് മുസ്ലിം പ്രീണത്തിനായി വിദ്യാഭ്യാസ രംഗം ഉപയോഗപ്പെടുത്താൻകമ്മ്യൂണിസ്റ്റുകൾ തീരുമാനിച്ചത് ഹൈന്ദവ സ്വത്വത്തെ തകർക്കാൻ സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടത്തിൽ തങ്ങൾ തന്നെ പ്രചരിപ്പിക്കാൻ മുൻകൈയെടുത്ത ആര്യൻ അധിനിവേശ സിദ്ധാന്തം സ്കൂളികളിൽ പാഠ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ സമുജ്ജ്വലവും വൈഭവപൂർണ്ണവുമായ ഭൂതകാലം സ്കൂൾ പാഠ്യ പദ്ധതികളിൽ നിന്നും ബോധപൂർവ്വം മറച്ചുവെച്ചും വൈദേശിക ഇസ്ലാമിക ആക്രമണ കാരികളെ മഹാന്മാരായി ചിത്രീകരിക്കപ്പെട്ടും പാഠഭാഗങ്ങൾ രചിക്കപ്പെട്ടു ഡി എൻ ഝായെ പോലുള്ളവർ ഗുപ്ത സുവർകാലത്തെ കെട്ടുകഥ എന്ന് വിലയിരുത്തി അധിക്ഷേപിച്ചു രണവീരന്മാരും ഭരണ വിശാരദന്മാരുമായ ഛത്രപതി ശിവാജിയും മഹാറാണാ പ്രതാപനും ഗുരു ഗോബിന്ദ സിംഹനുമെല്ലാം വൈയ്യക്തിക നേട്ടത്തിനായി പൊരുതിയ പ്രാദേശിക കലാപകാരികളായി തരംതാഴ്ത്തപ്പെട്ടു! ടിപ്പു മഹാനായ സ്വാതന്ത്ര്യ സമര സേനാനിയായി അക്ബർ മഹാനായി അറംഗസേബ് ഉദാരമതിയും സഹിഷ്ണുവുമായ ഭരണാധികാരിയുമായി

ഇതേ പ്രീണനം തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പിൽക്കാലത്തും തുടർന്നത് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അമേരിക്കയുടെ ഇടപെടലിനെ പാർട്ടി എതിർത്തത്തിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല ഇതേ പ്രീണനം തന്നെയാണ് കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയെ തമിഴ്നാട്ടിലെ ജയിലിൽ പോയി കണ്ട വി എസ് അച്യുതാനന്ദനിലും അതേ പ്രതിയോടൊപ്പം വേദി പങ്കിട്ട പിണറായി വിജയനിലും നമുക്ക് ദർശിക്കാൻ കഴിയുകസദ്ദാം ഹുസൈൻ തൂക്കിലേറ്റപ്പെട്ടപ്പോൾ കേരളത്തിൽ ഹർത്താൽ നടത്തിയതിന് മറ്റെന്തു ന്യായീകരണമാണ് പാർട്ടിക്ക് തരാൻ കഴിയുക ?

ഭാരതത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത് വിഘാതമായി കമ്മ്യൂണിസ്റ് പാർട്ടി വിലയിരുത്തിയ രണ്ടു കാര്യങ്ങളായിരുന്നു ഭാരതത്തിന്റെ ദേശീയതയും പിന്നെ ഇവിടുത്തെ ആത്മീയതയും ആ ദേശീയ വികാരത്തിന് തുരങ്കം വയ്ക്കാനാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ പിൻപറ്റി ഇവിടുത്തെ മുസ്ലിം ജനതയെ ഹിന്ദുക്കൾക്കെതിരെ തിരിച്ചു ദേശീയ മുന്നേറ്റത്തെയും സ്വാതന്ത്ര്യ സമരത്തെയും തുരങ്കം വെച്ച് ആ വിടവിലൂടെ രാജ്യത്തു തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് പാർട്ടി ശ്രമിച്ചത് അതിനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഹിന്ദു ബൂർഷ്വാ പാർട്ടി ആണെന്നും അതിനെതിരെ മുസ്ലീങ്ങൾ സംഘടിക്കണമെന്നും ചിന്തിക്കാൻ മുസ്ലീങ്ങളെ പ്രേരിപ്പിച്ചതും മുസ്ലിം ലീഗിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനായിട്ടായിരുന്നു തങ്ങളുടെ പ്രവർത്തകരെ അതിലേക്കു നിയോഗിച്ചതും മുസ്ലിം ലീഗിന്റെ മാനിഫെസ്റ്റോ എഴുതിയുണ്ടാക്കിയതും ഹൈദരാബിൽ പാർട്ടി ചെയ്തതും ഇതേ കലക്ക വെള്ളത്തിൽ മീൻപിടിക്കുന്ന പരിപാടി തന്നെയാണ് ഹിന്ദുക്കളും മുസ്ളീംങ്ങളും തമ്മിലടിക്കുന്ന ഹൈദരാബാദിൽ നൈസാമിന്റെ പക്കൽ നിന്ന് കിട്ടിയ ആയുധങ്ങളും സമ്പത്തുമായി തങ്ങളുടെ പാർട്ടിക്ക് വേരുറപ്പിക്കാം എന്നാണവർ കരുതിയത് സ്വാതന്ത്ര്യത്തിനു ശേഷവും അവർ ചെയ്തു വരുന്നത് മറ്റൊന്നല്ല ദീർഘകാലം ഭരണത്തിലിരുന്ന ബംഗാളിലും ത്രിപുരയിലും വൻതോതിൽ ബംഗ്ളാദേശി മുസ്ലിം കുടിയേറ്റം നടപ്പിലാക്കി അവർക്കെല്ലാം തെരഞ്ഞെടുപ്പ് കാർഡുകളും വോട്ടവകാശവും നൽകിയതിലും നമുക്ക് ദർശിക്കാൻ കഴിയുക പാർട്ടിയെ വളർത്താനായി എന്ത് ശരികേടും ചെയ്യുന്ന ഇതേ കമ്മ്യൂണിസ്റ് മനോഭാവം തന്നെയാണ് ഇങ്ങനെ പാർട്ടിയെ വളർത്താനായി ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെയും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തെയും അവിടത്തെ ജനതയുടെ സമാധാന പരമായ ജീവിതത്തെയും തകർക്കുന്ന മനോഭാവവും നടപടികളും കമ്മ്യൂണിസ്റ്റുകളിലല്ലാതെ മറ്റാരിലാണ് ദർശിക്കാൻ കഴിയുക ?

ഇങ്ങനെ കേവലം വോട്ട് ബാങ്കും പാർട്ടിയുടെ വളർച്ചയും മുന്നിൽക്കണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രീണന നടപടികളിലൂടെ പാർട്ടിയും പാർട്ടി ഗ്രാമങ്ങളും തീവ്രവാദികൾക്കും ദേശ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കും താവളമായി മാറിക്കൊണ്ടിരുന്നു പാർട്ടിയുടെ വിവിധ പോഷക സംഘടനകളിൽ ചുമതല വഹിച്ചിരുന്ന തടിയന്റവിട നസീറും പാർട്ടി ഗ്രാമമായ കനകമലയിൽ നിന്ന് പിടിയിലായ തീവ്രവാദികളും ബംഗ്ളാദേശിൽ നിന്ന് കുടിയേറിപ്പാർത്തവർ നടത്തുന്ന സംഘടിതവും ആസൂത്രിതവുമായ വർഗ്ഗീയ കലാപങ്ങളും അക്രമങ്ങളും എല്ലാം അത്യന്തം അപകടകരമായ ഈ സ്ഥിതിയുടെ നേർക്കാഴ്ചകൾ സമൂഹത്തിനു മുൻപിൽ തുറന്നു വയ്ക്കുന്നു

ആരാണ് സെർജി കിരോവിനെ കൊന്നത് ?

1934 ജനുവരി 24 മുതൽ ഫെബ്രുവരി 10 വരെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ [ CPSU ] പതിനേഴാമത് പാർട്ടി കോൺഗ്രസ്സ് നടന്നത് ആ സമ്മേളനത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന ആ തെരഞ്ഞെടുപ്പാകട്ടെ അക്ഷരാർത്ഥത്തിൽ സ്റ്റാലിനെ ഞെട്ടിച്ചു കളഞ്ഞ ഒന്നായിരുന്നു ആകെയുള്ള 1966 വോട്ടുകളിൽ സ്റ്റാലിന് 200-ൽ അധികം നെഗറ്റീവ് വോട്ടുകൾ ലഭിച്ചതാണ് ആ ഞെട്ടലിന്റെ കാരണം [ Ref: 1 ]

സ്റ്റാലിന്റെ ഉറ്റമിത്രങ്ങളായിരുന്ന മൊളോട്ടോവും ( Molotov ) കാങ്നോവിച്ചും ( kaganovich ) സ്റ്റാലിന് കൂട്ടായി തന്നെ നെഗറ്റീവ് വോട്ടുകൾ വാരിക്കൂട്ടിയിരുന്നു എന്നാൽ സെർജി കിരോവ് ( Sergi kirov ) എന്ന യുവ കമ്മ്യൂണിസ്റ്റ് നേതാവിന് ലഭിച്ചതാകട്ടെ വെറും 3 നെഗറ്റീവ് വോട്ടുകൾ മാത്രമായിരുന്നു! ഈ തിരഞ്ഞെടുപ്പ് ഫലം അതുപടിയങ്ങ് അംഗീകരിക്കാൻ സ്റ്റാലിൻ അനുവധിച്ചില്ല സ്റ്റാലിനെതിരെ 3,കിരോവിനെതിരെ 4 എന്നിങ്ങനെ ഫലം വരുന്ന മുറക്ക് ബാലറ്റ് പേപ്പറുകൾ തിരുത്തപ്പെട്ടു കൂടുതലും നശിപ്പിക്കപ്പെട്ടു!

അതെ ! സ്റ്റാലിൻ വീണ്ടും പാർട്ടിക്ക് പ്രിയങ്കരൻ എന്ന് പുറം ലോകത്ത് വാഴ്ത്തപ്പെട്ടു [ Ref 1: ]

സ്വന്തം നിഴനിലെപ്പോഴും ഭയപ്പെട്ടിരുന്ന സഖാവ് സ്റ്റാലിന് തനിക്കെതിരെ വന്ന വോട്ടുകൾ അംഗീകരിക്കാൻ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു
രഹസ്യാത്മക വോട്ടായതിനാൽ ആരൊക്കെയാണ് തനിക്കെതിരെ വോട്ട് രേഖപ്പെടുത്തിയത് എന്ന് സ്റ്റാലിന് മനസ്സിലാക്കാനും സാധിച്ചില്ല
അതാവട്ടെ അന്ന് വോട്ടു രേഖപ്പെടുത്തിയ 1966 പേരിലെ 1108 പേരുടെയും അരും കൊലപാതകങ്ങളിലേക്കാണ് വഴിവെച്ചത്
കൊല ചെയ്യപ്പെട്ടവരിൽ ആ യുവനേതാവ് സെർജി കിരോവും ഉൾപ്പെടുന്നു!

1934 ഡിസംബർ ഒന്നിന് Smolny institute ലെ ഓഫീസ് വരാന്തയിൽ വച്ച് തലയുടെ പിൻഭാഗത്ത് വെടിയേറ്റാണ് സെർജി കിരോവ് നിലംപതിച്ചത് "പൊതുജനത്തിന് മുന്നിലും പാർട്ടിയിലും പിന്തുണ വർദ്ധിച്ച് കൊണ്ടിരുന്ന യുവ കമ്മ്യൂണിസ്റ്റ് നേതാവിനെ കൊന്നതാരാണ് ?"എന്ന ചോദ്യം ആ വേള സോവിയറ്റിൽ ഉയർന്നു കേട്ടു ! സ്റ്റാലിനും,സഖാവിന്റെ ശിങ്കിടി മാദ്ധ്യമങ്ങളും പ്രതിവിപ്ലവകാരികളുടെ തലയിലാണ് കുറ്റം ചാരിയത് കൊലപാതകത്തിന്റെ സൂത്രധാരന്മാരായി സ്റ്റാലിൻ തന്റെ പാർട്ടി ശത്രുക്കളെ ചൂണ്ടിക്കാണിച്ചു പലരെയും തൂക്കിലേറ്റി ഒക്ടോബർ വിപ്ലവം മുൻ നിരയിൽ നിന്ന് നയിച്ച സഖാക്കള മരണം വരിച്ചു

എന്തായാലും കിരോവിനെ കൊന്നത് സ്റ്റാലിൻ തന്നെ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞെങ്കിലും ലിയോനിഡ് നിക്കോളേവ് ( Leonid nikolaev ) എന്ന തൊഴിൽ രഹിതനായ കമ്യൂണിസ്റ്റുകാരൻ ആണ് റിവോൾവർ സഹിതം പിടിയിലായത്

കാഞ്ചി വലിച്ചത് ലിയോനിഡ് തന്നെയായിരുന്നോ? ആണെങ്കിൽ തന്നെ അത് വലിപ്പിച്ചതാരാണ്? സംശയങ്ങൾ വീണ്ടും നീണ്ടു ഒരു പക്ഷെ അവയെല്ലാം കാരോവിന്റെ മരണത്തിന്റെ ദൃക്സാക്ഷിയും സുരക്ഷാ ഉദ്യേഗസ്ഥനുമായിരുന്ന ബോറിസോവിന് ( Borisov ) അറിയാമായിരുന്നിരിക്കണം എന്നാൽ ആ വിവരങ്ങൾ പുറം ലോകത്തിനറിയാൻ സാധിച്ചില്ല കിരോവിന്റെ വിയോഗത്തിന്റെ തൊട്ടടുത്ത ദിവസം സ്റ്റാലിന്റെ രഹസ്യ പോലീസായിരുന്ന NKVD യുടെ ഓടുന്ന ട്രക്കിൽ നിന്ന് തെറിച്ച് വീണ് ബോറിസോവ് കൊല്ലപ്പെട്ടു !

പിന്നീട് ഈ കൊലപാതകങ്ങൾക്കെല്ലാം അരിമണി വിതറിയ തന്റെ പ്രാപ്പിടിയന്മാരായ NKVD ഏജന്റുമാരെയും ഒന്നൊന്നായ് സ്റ്റാലിൻ കൊന്നു തള്ളി പതിനേഴാം പാർട്ടി കോൺഗ്രസ്സിലെ അംഗങ്ങളുടെ കൂട്ടകൊലകളെക്കുറിച്ച് അന്വേക്ഷിക്കാൻ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ നിയമിച്ച പോസ്പെലോവ് കമ്മീഷന്റെ
( Pospelov commission ) റിപ്പോട്ടിൽ പറയുന്നത് പ്രകാരം ഭാവിയിൽ ഒരിക്കലും യഥാർത്ഥ സൂത്രധാരന്മാരിലേക്ക് വിരൽ ചൂണ്ടപ്പെടാതിരിക്കാനാണത്രെ NKVD
ഏജന്റുമാരെ കൊന്നു തള്ളിയത് [ Ref : 2 ]

ഹിറ്റ്ലർ കൊന്നതിലുമധികം ആളുകളെ കൊന്നു തള്ളിയ സഖാവ് സ്റ്റാലിന്റെ കണക്കിൽ നിസ്സാരമായ കിരോവിന്റെ കൊലപാതകവും, അതിലെ പങ്കും ഏവർക്കും പകൽ പോലെ വ്യക്തമായിരുന്നു എങ്കിലും
1989-ൽ പാർട്ടി പോളിറ്റ് ബ്യൂറോ വീണ്ടും ആ കേസ് അന്വേഷിച്ചു തുടർന്ന്

"കിരോവിന്റെ കൊലപാതകത്തിൽ സ്റ്റാലിനോ NKVDക്കോ പങ്കുള്ളതായി തെളിവ് ലഭിച്ചില്ല"എന്ന് വിധിയെഴുതി

അപ്പോൾ പിന്നെ"ദി സീക്രട്ട് ഹിസ്റ്ററി ഓഫ് സ്റ്റാലിൻസ് ക്രൈം"എന്ന ഗ്രന്ഥത്തിൽ ചരിത്രകാരൻ ഒർലോവ് അലക്സാണ്ടർ ( Orlov Alexander ) പറഞ്ഞ,ലിയോനിഡ് നിക്കോളാവിന് തോക്കും പണവും കൈമാറിയ പേരറിയാത്ത സുഹൃത്ത് ആരാവും ?

എന്തിനാവും കരോവിന്റെ
ഓഫീസ് പരിസരത്തുവച്ച് പലവട്ടം തോക്കുമായ് പിടിക്കപ്പെട്ടിട്ടും കൊലപാതകിയെ പോലീസ് ശ്രദ്ധിക്കാതിരുന്നത് ?

എന്തിനായിരുന്നു സ്റ്റാലിൻ കിരോവിന്റെ സുരക്ഷ വെട്ടിക്കുറച്ചിരുന്നത് ?

ആരാണ് സെർജി കിരോവിനെ കൊന്നത് ?

ചിത്രം: കിരോവിന്റെ
ശവപ്പെട്ടി ചുമക്കുന്ന സ്റ്റാലിൻ

#knowyourcommunism
#knowcommunism
#knowrealfascism

[ Ref : 1 ] Joseph Stalin : A biographical companion ( page 57 - 58 )

[ Ref : 2 ] Khrushchev, NS, On the Cult of the Individual and Its Consequences, London (1989) ( p 21 )

്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമം - ഹോളോടോമോർ ( 1932-1933)

ഉക്രൈനിൽ സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമമായിരുന്നു ഹോളോടോമോർ യൂറോപ്പിന്റെ പ്രഭാത ഭക്ഷണം എന്നറിയപ്പെട്ട ഉക്രൈനിൽ, അവിടങ്ങളിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിൽ, സ്റ്റാലിൻ വിതച്ച, പട്ടിണിയുടെ വിഷവിത്ത് കൊയ്തെടുക്കേണ്ടിവന്ന
കർഷകരുടെ കദനകഥയാണ് ആ വാക്കിന്
പറയാനുള്ളത് ഹോളോടോമോറിന് ഉക്രൈൻ ഭാഷയിലെ അർത്ഥം പോലും"പട്ടിണിക്കിട്ട് കൊല്ലുക"എന്നാണ്

തന്നെ എതിർത്തവരെയെല്ലാം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കൊന്നൊടുക്കാനും അടിച്ചമർത്താനും ഒരു കാലത്തും മടിച്ചിട്ടില്ലാത്ത ജോസഫ് സ്റ്റാലിൻ ( Joseph Stalin ) എന്ന നിഷ്ഠൂര ഭരണധികരി, ഒരു ജനതയെ ഉന്മൂലനം ചെയ്യാൻ ആസൂത്രിതമായി നടപ്പിലാക്കിയതായിരുന്നു ഹോളോടോമോർ എന്നറിയപ്പെട്ട ക്ഷാമം!

പണിസ്ഥലങ്ങളും, പണിയായുധങ്ങളും സ്റ്റേറ്റ്ന് അടിയറവു വച്ച് പൊതു ഉടമ വ്യവസ്ഥയിൽ ചേരാൻ വിസമ്മതിച്ചതും,കർഷകർക്കിടയിൽ ഉയർന്നു വന്ന സ്വാതന്ത്രദാഹവുമായിരുന്നു,കമ്മ്യൂണിസ്റ്റുകാരുടെ പൊന്നുതമ്പുരാൻ സ്റ്റാലിനെ ചൊടിപ്പിച്ചത്

എതിർപ്പിനടയിലും,ആയിരത്തി തൊള്ളായിരത്തി ഇരുപത്തി എട്ടിൽ ( 1928 ) ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട കാർഷിക പൊതുഉടമ വ്യവസ്ഥ ( Agricultural collectivization ) എന്ന പദ്ധതി,സോവിയറ്റ് രഹസ്യ പോലീസിനെയും പാർട്ടി ഗുണ്ടകളെയുമുപയോഗിച്ച് ഉക്രൈനിലെ കർഷകർക്കുമേൽ സ്റ്റാലിൻ അടിച്ചേൽപ്പിക്കുക തന്നെ ചെയ്തു

കർഷകർക്ക് കൃഷിയിടങ്ങളും വീടുകളും വരെ സ്റ്റേറ്റിന് അടിയറവുവെക്കേണ്ടി വന്നു ഒരിക്കൽ തങ്ങളുടേതായിരുന്ന കൃഷിയിടങ്ങളിൽ വെറും തൊഴിലാളികളായി അടിമപ്പണിയെടുക്കാൻ ആ പാവങ്ങൾ വിധിക്കപ്പെട്ടു എതിർത്ത് നിൽക്കാൻ ശ്രമിച്ചവരെല്ലാം കുലക്കുകൾ ( Kulaks ),സോവിയറ്റ് വിരുദ്ധർ ( anti Soviet ) എന്നെല്ലാം മുദ്രകുത്തി സോവിയറ്റ് പോലീസ് വെടിവെച്ചുകൊന്നു പലരെയും സൈബീരിയൻ കോൺസെൺട്രേഷൻ ക്യാമ്പുകളിലേക്ക് തല്ലിയോടിച്ചു

നിശ്ചിത കണക്കിൽ സേവിയറ്റിന് വേണ്ടി ധാന്യം ഉത്പാദിപ്പിക്കാൻ വ്യവസ്ഥ വന്നതോടെ ഉക്രൈൻ കർഷകർ തീർത്തും പ്രതിരോധത്തിലായി ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ട് ( 1932 )
ഓടെ രാപ്പകൽ കഷ്ടപ്പെട്ടാലും ഉത്പാദിപ്പിക്കാൻ കഴിയുന്നതിലുമധികം ധാന്യം സോവിയറ്റിന് നൽകാനുള്ള ഉത്തരവ് മോസ്കോയിലെ തമ്പുരാൻ ഉക്രൈൻ കർഷകർക്ക് മേൽ അടിച്ചേൽപ്പിച്ചു

പറഞ്ഞ ധാന്യം കാഴ്ച്ചവെക്കാൻ കഴിയാതെ വന്നതിന്റെ ശിക്ഷയായി, കമ്യൂണിസ്റ്റ് പാർട്ടി സഖാക്കളും, സോവിയറ്റ് രഹസ്യ പോലീസും
കർഷകരുടെ കുടിലുകളിൽ നിന്ന് കിട്ടാവുന്നതെല്ലാം കൊള്ളയടിച്ചു ! ഇരുട്ടിൽ റാന്തൽ വിളിക്കുകളുമായ് നടന്ന് അവസാന ധാന്യമണിയും,പച്ചക്കറികളും,ഉളളിയുമടക്കം ഭക്ഷ്യയോഗ്യമായ എല്ലാം കൊള്ളയടിച്ചു എന്ന് സഖാക്കൾ വീണ്ടും, വീണ്ടും ഉറപ്പു വരുത്തി

രണ്ട്കോടി മുതൽ നാല്കോടി വരെ ജനങ്ങൾ ഹോളോടോമോറിൽ കൊല്ലപ്പെട്ടു എന്ന് വിവിധ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട് സോവിയറ്റിന്റെ തകർച്ചക്ക് ശേഷം ലഭ്യമായ മോസ്ക്കോയിലേയും ഉക്രൈനിലേയും അർക്കേവുകളിൽ നിന്ന് നാൽപ്പത്തി എട്ട് ലക്ഷം കൊലപാതകങ്ങളുടെ ചരിത്രം ലഭ്യമായിട്ടുമുണ്ട് എന്നിരുന്നാലും കൃത്യമായൊര് കണക്ക് പറയുക അസാധ്യമാണ്

ഒരു കാരണവശാലും കർഷകർ പട്ടിണിയിൽ നിന്ന് രക്ഷപ്പെട്ടുകൂടാ എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു സ്റ്റാലിന് എന്ന് വേണം കരുതാൻ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ട് (1932 ) ഓഗസ്റ്റിൽ"കൃഷിയിടങ്ങളിൽ നിന്നും ധാന്യം എടുക്കുന്നവരെ പൊതു സ്വത്ത് മോഷ്ടിക്കുക എന്ന കുറ്റം ചുമത്തി,അത് കുട്ടികളായിരുന്നാലും, വെടിവെച്ചു കൊല്ലുകയോ തടവിലാക്കുകയോ ചെയ്യണം എന്ന നിയമം അയാൾ നിലവിൽ കൊണ്ടുവന്നു സോവിയറ്റ് ഉക്രൈനിന്റെ അതിർത്തികളിൽ പട്ടാളത്തെ നിർത്തിക്കൊണ്ടും, കർഷകരല്ലാത്തവർക്ക് പ്രത്യേക പാസ്പോർട്ട് നൽകിക്കൊണ്ടും പട്ടിണി പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കും, അകത്തേക്കും ഭക്ഷണം കൊണ്ടു പോകുന്നത് ശ്രമകരമാവാൻ അയാൾ ശ്രദ്ധിച്ചു

അങ്ങനെ ഉക്രൈൻ കർഷകർക്കിടയിൽ പട്ടിണി അതിന്റെ ഏറ്റവും ഭീകരമായ രൂപം പൂണ്ടു ഉക്രൈനിലെ കറുത്ത മണ്ണിനെ പൊന്നണിയിപ്പിച്ച കർഷകർ, തങ്ങളുടെളുടെ കൃഷിയിടങ്ങളെല്ലാം വിളഞ്ഞു നിൽക്കുമ്പോൾ തന്നെ, പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞു അവർ പട്ടിണി മാറാൻ കണ്ണിൽ കണ്ടതെല്ലാം തിന്നു എലിയേയും പാറ്റയേയും തിന്നു അവ തീർന്നപ്പോൾ പരസ്പരം കൊന്നുവരെ തിന്നു ! അതെ സത്യമാണ് കൈയ്യിൽ എണ്ണാൻ സാധിക്കാത്തത്ര നരഭോജനങ്ങൾ ആ ഗ്രാമങ്ങളിൽ നടന്നതിന് ഇന്നും രേഖകൾ ലഭ്യമാണ്

ഉക്രൈനിലെ കർഷകർ അങ്ങനെ ഭക്ഷണമില്ലാതെ പരസ്പരം കൊന്ന് തിന്നുകൊണ്ടിരുന്നപ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ പൊന്നുതമ്പുരാൻ സ്റ്റാലിൻ എന്തു ചെയ്യുകയായിരുന്നെന്നോ ?

അയാൾ വലിയൊരു വിഭാഗം ധാന്യവും ആൽക്കഹോൾ ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു !
മില്യൺ ടൺ കണക്കിന് ധാന്യവും വിത്തും വിദേശത്തേക്ക് കയറ്റുമതി ചെയ്ത്, സോവിയറ്റിന്റെ സമ്പദ് വ്യവസ്ഥ പുഷ്ഠിപ്പെടുത്തുകയായിരുന്നു !
എന്തിനധികം, ക്ഷാമം തീർക്കാൻ റെഡ് ക്രോസ് വാഗ്ദാനം ചെയ്ത ഭക്ഷണം പുല്ലുപോലെ നിരസിക്കുകയായിരുന്നു
ആ രക്തരാക്ഷസൻ !

#Knowyourcommunism
#knowcommunism
#knowrealfasciam

ലേഖനം : സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത പട്ടിണി -ഹോളോടോമോർ

കമ്മ്യൂണിസ്റ്റുകാരന്റെ ബ്രിട്ടീഷ് ഷൂ - നക്കൽ

ഹിറ്റ്ലർ - സ്റ്റാലിൻ സന്ധി അവസാനിച്ചതോടെ കോമിന്റോണിന്റെ ( കമ്മ്യൂണിസ്റ്റ് ഇൻറർ നാഷണൽ ) നിർദ്ദേശ പ്രകാരം ലോകത്തെല്ലായിടത്തുമുള്ള കമ്മ്യൂണിസ്റ്റുകൾക്ക് ഹിറ്റ്ലർ വിരുദ്ധ ചേരിയിൽ അണിനിരക്കേണ്ടതായി വന്നു ഇന്ത്യയിലും കമ്മ്യൂണിസ്റ്റുകൾ ഇതേ പാത തന്നെ പിന്തുടർന്നു കൊണ്ട് ഹിറ്റ്ലറുടെ എതിർചേരിയായ ബ്രിട്ടന്റെ പക്ഷം പിടിച്ചു
ഇംഎംഎസ് നമ്പൂതിരിയടക്കം,ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അക്കാലത്ത്
ഫാസിസത്തെ എതിർക്കുന്ന നിലപാട് സ്വീകരിച്ചു,എന്ന രീതിയിൽ വെളുപ്പിക്കാൻ ശ്രമിച്ച,ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പശ്ചാത്തലം ഇതായിരുന്നു [Ref 1 ]

തൊഴിലാളികൾ തൊഴിലിടങ്ങളിൽ നിന്നും കൃഷിക്കാർ വയലുകളിൽ നിന്നും വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നിന്നും പിന്മാറി ബ്രിട്ടണെ സമ്മർദ്ധത്തിലാക്കാൻ ശ്രമിച്ചു കൊണ്ട് നടത്തിയ ദേശീയ സ്വതന്ത്രസമരത്തിന്റെ ഭാഗമായ
ക്വിറ്റ് ഇന്ത്യ സമരത്തെ അതി വിദഗ്ദമായാണ് കമ്മ്യൂണിസ്റ്റുകൾ അട്ടിമറിച്ചത്

ക്വിറ്റ് ഇന്ത്യാ സമരത്തിൽ ബ്രിട്ടൺ വ്യാവസായികമായും കാർഷികമായും തകരാൻ തുടങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റുകൾ
ബ്രിട്ടന്റെ ഷൂ - നക്കുക യായിരുന്നു
അക്കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി രേഖയിൽ അതിന്റെ തെളിവുകളുണ്ട്,നോക്കുക

"ഭക്ഷ്യോത്പാദനവും വ്യവസായികോത്പാദനവും വർദ്ധിപ്പിക്കാനുതകുന്ന കർമ്മ പരിപാടികൾ നടപ്പാക്കുകയായിരുന്നു പാർട്ടി"

ഈ വാചകത്തിന്റെ തുടർച്ചയായി കമ്മ്യൂണിസ്റ്റുകാരുടെ"ബ്രിട്ടീഷ് ഷൂ -- നക്കൽ"ഫാസിസത്തെ എതിർക്കാനാണെന്ന് കൂട്ടിചേർത്ത് ന്യായീകരിക്കുന്നുണ്ട് അത് ഇങ്ങനെ തുടരുന്നു

"അതായത് ഗാന്ധിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അട്ടിമറി പ്രവർത്തനങ്ങളിലൂടെ ജനദ്രോഹികളായി മാറിയപ്പോൾ ഉപ്പുസത്യാഗ്രഹകാലത്തെന്ന പോലെ സമരവും നിർമ്മാണ പ്രവർത്തനങ്ങളും സമന്വയിപ്പിച്ചു
കൊണ്ട് സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ പോരാടുകയാണ് കമ്മ്യൂണിസ്റ്റുകൾ ചെയ്തതെന്നർത്ഥം" [ Ref 2 ]

ബ്രിട്ടീഷ് സർക്കാരിനെ യുദ്ധത്തിൽ സഹായിക്കനും ഇന്ത്യൻ സ്വാതന്ത്രസമരത്തെ ഒറ്റുകൊടുക്കാനും വേണ്ടി,തുണി ഉത്പാദന ശാലകളിൽ അടിമപ്പണിയെടുക്കാനും
കൃഷിയിടത്ത് കപ്പ കൃഷി നടത്താനും വരെ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായതിന്റെ തെളിവായി,തിയ്യതിയിട്ട് പാർട്ടി എഴുതിവച്ചതിന്റെ രേഖകളും ഇന്ന് ലഭ്യമാണ്

ഖിലാഫത്ത് കാലത്ത് ഉരുത്തിരിഞ്ഞു വന്ന
കമ്മ്യൂണിസ്റ്റ് - മുസ്ലിം,ഭായ് - ഭായ് ബന്ധവും
ക്വിറ്റ് ഇന്ത്യ സമര കാലത്ത്,ഇന്ത്യൻ സ്വാതന്ത്ര സമരത്തെ പിന്നിൽ നിന്ന് കുത്താൻ കമ്മ്യൂണിസ്റ്റുകൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയിരുന്നു ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ട തുണി ഉത്പാദനം നടത്താൻ മുസ്ലിം സ്ത്രീകളെ ഉപയോഗപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി രേഖകളിൽ എടുത്തു പറയുന്നുണ്ട് [ Ref 3 ]

ഇത്തരത്തിൽ അരങ്ങേറിയ തങ്ങളുടെ അട്ടിമറിയുടെ ഫലമായി ക്വിറ്റ് ഇന്ത്യാസമരം മലബാറിൽ കാര്യമായി ചലനം ഉണ്ടാക്കിയില്ലെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തിയത് പാർട്ടി രേഖയിൽ അത്, ഇങ്ങനെ രേഖപ്പെടുത്തി

"ആഗസ്റ്റ് വിപ്ലവങ്ങളിൽ ഏറ്റവും ശക്തമായി നടന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു മലബാർ കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും ക്വിറ്റിന്ത്യാ സമരവുമായി നിസ്സഹകരിച്ചതു കാരണം മലബാറിൽ ഒരിടത്തും അത് ബഹുജന സമരമായി വളർന്നില്ല"[ Ref 4 ]

അങ്ങനെ,എന്നും ,എക്കാലവും കമ്യൂണിസ്റ്റുകൾ ചെയ്യുന്നതു
പോലെ തന്നെ,അന്നും
ഫാസിസം ഫാസിസം എന്നലമുറയിട്ട് സോവിയറ്റ് - പിതൃഭൂമിക്ക് വേണ്ടി,
ഇന്ത്യൻ സ്വാതന്ത്രസമരത്തെ,ബ്രിട്ടന്റെ ഷൂ നക്കി അവർ ഒറ്റുകൊടുക്കുകയായിരുന്നു

എഴുതിയത് : Anurag

[ Ref 1 ] : ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പികൾ ( ഇഎംഎസ് )
[ Ref 2 ] : കോഴിക്കോട് ജില്ല കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം,സഞ്ചിക 1- കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം - പേജ് 406
[ Ref 3 ] : ഇതേ പുസ്തകം പേജ് 410 - 411
[ Ref 4 ] : ഇതേ പുസ്തകം പേജ 393

ഞാൻ എന്തുകൊണ്ട് മതേതരനല്ല
Why I am not a Secularist

1875 നവം7 വന്ദേമാതരം രചന

1876 ജദൂഭട്ട് മൽഹാർ രാഗത്തിൽ വന്ദേമാതരം പാടുന്നു

1877 വന്ദേമാതരം ജനപ്രീയമാകുന്നു

1880 ബംഗദർശനത്തിൽ ആനന്ദമഠം എഴുതിതുടങ്ങി

1882 ആനന്ദമഠം പുസ്തക രൂപത്തിൽ- ഒന്നാംപതിപ്പ്

1883 ആനന്ദമഠം രണ്ടാം പതിപ്പ്

1883 വന്ദേമാതരം – പൊതുവേദിയിൽ പാടി

1885 ആനന്ദമഠം ഇംഗ്ലീഷിൽ, ബംഗാളി മൂന്നാം പതിപ്പ്

1885 വന്ദേമാതരം ശ്രീമതി പ്രതിഭാസുന്ദരിദേവി പാടി- ദേശ് രാഗം, കവാലി താളം

1886- കൽക്കത്തയിൽ രണ്ടാം കോൺഗ്രസ് സമ്മേളനം – ഹേമചന്ദ്രന്റെ ഗാനത്തിൽ വന്ദേമാതരം

1892 വന്ദേമാതരം – നാലാം പതിപ്പ്

1893 വന്ദേമാതരം – അഞ്ചാം പതിപ്പ്

1896- കോൺഗ്രസ് പന്ത്രണ്ടാം സമ്മേളനം – ടാഗോർ വന്ദേമാതരം പാടുന്നു- ദേശ് രാഗം, ഏകതാളം

1897- ആനന്ദമഠം മറാഠി ഭാഷയിൽ

1905- ബംഗാൾ വിഭജനം- വന്ദേമാതരം ദേശീയമുദ്രാവാക്യം

1906 ആനന്ദമഠം രണ്ടാം ഇംഗ്ലീഷ് വിവർത്തനം

1906- വന്ദേമാതരം ബംഗാളി ദിനപത്രം തുടങ്ങി, ഇംഗ്ലീഷ് ദിനപത്രം തുടങ്ങി

1906 വന്ദേമാതരത്തിന്റെ ദേശീയപ്രാധാന്യത്തെക്കുറിച്ച് മഹർഷി അരവിന്ദൻ ഇന്ദുപ്രകാശ് പത്രികയിൽ ഏഴു ലേഖനങ്ങൾ എഴുതി

1906 ബരിസാൽ സമ്മേളനം- വന്ദേമാതരത്തിന് നിരോധം

1906 കോൺഗ്രസ് സമ്മേളനത്തിൽ ടാഗോർ വന്ദേമാതരം പാടുന്നു

1907 ജർമനിയിൽ മാഡം ബിക്കാജി കാമ ധ്വജം ഉയർത്തുന്നു- അതിൽ വന്ദേമാതരം

1908 കനൈയ്യലാൽ ദത്ത് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1908 വന്ദേമാതര ഘോഷത്തോടെ ഖുദിറാം ബോസ് തൂക്കിലേറ്റപ്പെടുന്നു

1909 മദൽ ലാൽ ധിംഗ്ര വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1909 വന്ദേമാതരം ജനീവയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി

1912 ആഫ്രിക്കയിലെ കേപ് ടൗണിൽ ഗോഖലയ്ക്ക് വന്ദേമാതര ഘോഷത്തോടെ സ്വീകരണം

1914 ഘരേ ബാഹിരേ എന്ന ടാഗോറിന്റെ നോവലിൽ വന്ദേമാതര മാഹാത്മ്യം

1914 മാസ്റ്റർ അമീചന്ദ് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1914 അവധ് ബിഹാരി വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1914 കാനഡയിലെ ഗദർ വിപ്ലവത്തിൽ പങ്കെടുത്ത കാമാഗാടാമാരു കപ്പലിൽ വന്ദേമാതരം കൊടി

1914 ബാലമുകുന്ദ് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി
1914 റാം‌ രഖീ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1914 സ്വിറ്റ്സർലൻഡിൽ ലാലാ ഹർദയാൽ വന്ദേമാതരം ദിനപത്രം തുടങ്ങി

1914 വസന്തകുമാർ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1917 ഡോ അരുൺസിംഗ് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1920 ലാലാ ലജ്പത്റായ് വന്ദേമാതരം ഹിന്ദി ദിനപത്രം തുടങ്ങി

1923 കോൺഗ്രസ് സമ്മേളനം – വന്ദേമാതരം പാലുസ്കർ പാടുന്നു

1927 രാം പ്രസാദ് ബിസ്മിൽ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1927 ഡോ രോശൻ സിംഗ് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1929 പാലുസ്കർ വന്ദേമാതരത്തിന് കാഫി രാഗം കൊടുക്കുന്നു

1934 സൂര്യസെൻ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1936 വന്ദേമാതരം ഗ്രാമഫോൺ പ്ലേറ്റിൽ റിക്കാർഡ് ചെയ്തു

1938 വന്ദേമാതരം പൂനയിലെ സ്റ്റുഡിയോയിൽ റിക്കാർഡിങ്

1938 കൃഷണറാവു പുലംബീകർ മാർച്ചിങ് ടൂൺ കൊടുത്തു

1939 വന്ദേമാതരത്തെ കുറിച്ച്ഗാന്ധിജി ജുലൈയിലെ ഹരിജൻ പത്രികയിൽ

1941 വന്ദേമാതരം ദിനപത്രം ഗുജറാത്തിയിൽ തുടങ്ങി

1942 ഗിരീഷ്കുമാർ, നന്ദൂർബാർ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷികളായി

1943 മാൻ‌കുമാർബസു ഠാകൂർ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 നന്ദകുമാർ ദേ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 ദുർഗാദാസ്റായ് ചൗധരി വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 നിരഞ്ജൻ ബറുവ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 ചിത്തരഞ്ജൻ മുഖ്യോപാദ്ധ്യായ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 ഫണിഭൂഷൻ ചക്രവർത്തി വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 സുനിൽകുമാർ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 വീരേന്ദ്രമോഹൻ മുഖ്യോപാദ്ധ്യായ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1947 ആഗസ്റ്റ് 15 ഓംകാർനാഥഠാക്കൂർ ആകാശവാണിയിലൂടെ പൂർണഗാനം പാടി

1950 ജനഗണമന ദേശീയഗാനം- വന്ദേമാതരത്തിന് തുല്യ പദവി മാത്രം- വന്ദേമാതര പിന്തള്ളപ്പെടുന്നു

ഒരു ദേശത്തിന്റെ സ്വാതന്ത്ര്യ സമരപരമ്പരയിൽ ഇത്രകണ്ട് ഇഴുകിചേർന്നതും, ഇത്രകണ്ട് സമരപ്രേരകമായതും ഇത്രകണ്ട് മനോബലം കൊടുത്തതും, ഇത്രകണ്ട് സമരഹേതുവായതും, സ്വാതന്ത്ര്യ സേനാനികൾക്ക് ഇത്രകണ്ട് മനോബലം കൊടുത്തതും, ഇത്രകണ്ട് ബഹുജന വികാരം ഉയർത്തിയതും, ഭരണകർത്താക്കളുടെ ദ്വേഷത്തിനും വൈരത്തിനും വിലക്കിനും ഇത്രകണ്ട് വിധേയമായതും, സംഘർഷവേളയിലും, സമാധാനകാലത്തും നാട്ടുകാർക്ക് ഇത്രകണ്ട് സ്വീകാര്യമായതുമായ ഒരു ദേശീയഗാനം ഭൂലോകത്തെങ്ങുമില്ല എന്നിട്ടും ഈ നാട്ടിലെ മതേതരകൂറന്മാർക്ക് വന്ദേമാതരം വിനായക ചതുർഥിയിലെ ചന്ദ്രനാണെങ്കിൽ; ഒന്നേ പറയാനുള്ളു എനിക്ക് നിങ്ങളുടെ മതേതരത്വം ആവശ്യമില്ല

കടപാട് - വന്ദേമാതരത്തിന്റെ കഥ

No comments:

Post a Comment